എച്ച്1 എൻ1, കോവിഡ്: ജാഗ്രത വേണമെന്നു ഡിഎംഒ
Tuesday, May 7, 2024 1:55 AM IST
തൃശൂർ: രണ്ടാ ഴ്ചയായി തൃശൂർ ജില്ലയിൽ മിതമായ തോതിൽ എച്ച്1എൻ1, കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും വ്യാപകപകർച്ചവ്യാധിയായി മാറാതിരിക്കാൻ ജനം മുൻകരുതലെടുക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ.

ജീവനക്കാരും ആശുപത്രികളിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്ക് ധരിക്കണം. ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കണം. കുട്ടികൾ, ഗർഭിണികൾ, വയോധികർ, അനുബന്ധരോഗബാധകളുള്ളവർ എന്നിവരും അവശ്യഘട്ടങ്ങളിലല്ലാതെയുള്ള ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കണം. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായും മറയ്ക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുക, മൂക്കുചീറ്റുക എന്നിവ ഒഴിവാക്കണം.

എച്ച്1 എൻ1 , കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവർ മറ്റുള്ളവരുമായുള്ള സന്പർക്കം ഒഴിവാക്കി പൂർണമായും വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ യഥാവിധി കഴിക്കുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.

മഴക്കാലപൂർവ ശുചീകരണം:
മേയർക്കു കത്തുനൽകി

തൃശൂർ: കോർപറേഷൻ ഡിവിഷനുകളിലെ തോടുകളും കനാലുകളും മഴയ്ക്കുമുന്പ് അടിയന്തരമായി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി കൗണ്‍സിലർമാർ മേയർക്കു കത്തുനൽകി.
മഴക്കാലപൂർവശുചീകരണം ഉടൻ നടത്തിയില്ലെങ്കിൽ വെള്ളക്കെട്ടുണ്ടായി വീടുകളിൽ വെള്ളം കയറുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ശുചീകരണം ഉടൻ തുടങ്ങുമെന്നു മേയർ ഉറപ്പുനൽകിയെന്നു ബിജെപി കൗണ്‍സിലർമാരായ വിനോദ് പൊള്ളാഞ്ചേരി, എൻ. പ്രസാദ്, ഡോ. വി. ആതിര, കെ.ജി. നിജി എന്നിവർ പറഞ്ഞു.