വില്വമലയുടെ താഴ്‌വാരം താലപ്പൊലിത്തിരക്കിലേക്ക്
Wednesday, May 8, 2024 1:33 AM IST
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിനു തട്ടകദേശങ്ങൾ ഒരുങ്ങി. മധ്യകേരളത്തിലെ പൂരാഘോഷങ്ങളുടെ കൊട്ടിക്കലാശമായ തിരുവില്വാമല താലപ്പൊലി ആഘോഷമാക്കാൻ നാടു തയാറായിക്കഴിഞ്ഞു. മേടമാസത്തിലെ ഒടുവിലത്തെ ഞായറാഴ്ചയായ 12നാണു പറക്കോട്ടുകാവ് താലപ്പൊലി.

ഉത്സവത്തോടനുബന്ധിച്ച് ദേശങ്ങളിൽ പറയെടുപ്പു പുരോഗമിക്കുന്നു. മൂന്നു ദേശങ്ങളുടെയും കാഴ്ചപ്പന്തലുകളുടെ പണിയും പൂർത്തിയാകുന്നു. പടിഞ്ഞാറ്റുമുറി ദേശം കൊച്ചു പറക്കോട്ടുകാവ് ഭഗവതി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിനും കിഴക്കുമുറി ദേശം മല്ലിച്ചിറ അയ്യപ്പൻകാവിൽ താലപ്പൊലി ദിനത്തിൽ രാവിലെ 10നും സമൂഹ പറവയ്പ് നടത്തും. ഞായറാഴ്ച രാവിലെ 7.30നു വടക്കേ കൂട്ടാല ദേവീക്ഷേത്രത്തിൽ നിന്നു പടിഞ്ഞാറ്റുമുറി ദേശത്തിനുവേണ്ടി ഭഗവതിയുടെ കോലം പുതുപ്പള്ളി കേശവന്‍റെ പുറത്തു കയറ്റുന്നതോടെ ഉത്സവത്തിനു തുടക്കമാകും.

പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട്, കരിവേഷം എന്നിവ എഴുന്നള്ളിപ്പിന് അകമ്പടിയാകും. കിഴക്കുമുറി ദേശത്തിന്‍റെ ഗജഘോഷയാത്ര മല്ലിച്ചിറ അയ്യപ്പൻകാവിൽ നിന്ന് ആരംഭിക്കും. ഊക്കൻസ് കുഞ്ചു കോലമേന്തും. പ്രശസ്ത വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യവും നാടൻ കലാരൂപങ്ങളും എഴുന്നള്ളിപ്പിനു മാറ്റുകൂട്ടും. പാമ്പാടി ദേശത്തിന്‍റെ പരിപാടികൾക്കു പാമ്പാടി മന്ദം ക്ഷേത്രത്തിൽ നിന്നുമാണു തുടക്കമാകുക. തിരുവമ്പാടി ചന്ദ്രശേഖരൻ പാമ്പാടി ദേശത്തിനുവേണ്ടി ഭഗവതിയുടെ തിടമ്പേറ്റും.

പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട് എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് പാമ്പാടി സെന്‍ററിലെ പഞ്ചവാദ്യത്തിനുശേഷം ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്‍റെ വടക്കേ നടയിലേക്കു നീങ്ങും. രാത്രി എട്ടിനും 9.30നും തിങ്കളാഴ്ച പുലർച്ചെ രണ്ടിനും നാലിനുമാണു വെടിക്കെട്ട് നടക്കുക.