പുത്തൂർ സെന്‍റർ വികസനം: വീതികൂട്ടൽ ആരംഭിച്ചു
Thursday, May 9, 2024 1:29 AM IST
പുത്തൂർ: പുത്തൂർ സെന്‍റർ വികസനത്തിന്‍റെ ഭാഗമായുള്ള വീതികൂട്ടൽ നടപടികൾ ആരംഭിച്ചു. കുട്ടനെല്ലൂർ മേൽപ്പാലം മുതൽ പുത്തൂർ കുരിശുമൂല വരെയുള്ള റോഡാണു വീതികൂട്ടൽ നടത്തുന്നത്. നിലവിലെ റോഡ് 15 മീറ്റർ വീതിയിലേക്കാണ് ആധുനിക സൗകര്യങ്ങളോടെ പുനർനിർമാണം നടത്തുന്നത്. റോഡ് വികസനത്തിന്‍റെ ഭാഗമായി സ്ഥലവും നിർമിതികളും നഷ്ട്ടമാവുന്നവർക്കു നഷ്ടപരിഹാരമായി 47 കോടി 82 ലക്ഷം രൂപയാണു വിതരണം നടത്തിയതെന്നും പുത്തൂർ സമാന്തരപാലത്തിന് 10 കോടിയുടെ ഭരണാനുമതിയും ഇവിടെ സ്ഥലം നഷ്ടമാവുന്നവർക്കു നൽകാനായി രണ്ടരകോടിയുടെ അനുമതിയും ലഭിച്ചതായും 2025 ൽ തന്നെ റോഡ് നിർമാണം പൂർത്തിയാക്കുമെന്നും സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി കെ. രാജൻ പറഞ്ഞു.

നല്ലരീതിയിൽ പ്രവർത്തനം നടക്കുന്ന പുത്തൂർ സുവേളജിക്കൽ പാർക്കിന് എതിരെ ഏതാനു ചിലർ ദുഷ്പ്രചാരണം നടത്തുന്നുണ്ടെന്നും അതൊന്നും പ്രവർത്തനത്തെ ബാധിക്കില്ലെന്നും എന്തെല്ലാം ആരോപണങ്ങൾ ആരൊക്കെ ഉന്നയിച്ചാലും ഈ വർഷംതന്നെ പുത്തൂർ സുവോളജിക്കൽ പാർക്ക് പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്‍റ് അശ്വതി സുനീഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.എസ്. സജിത്ത്, നളിനി വിശ്വംഭരൻ, ലിബി വർഗീസ്, പഞ്ചായത്തംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണു പുത്തൂർ സെന്‍റർ വികസനത്തിലൂടെ നടപ്പാവുന്നത്.