ആതുരസേവന ശുശ്രൂഷകൾക്കുള്ള ജോസഫ് നരിവേലി അവാർഡ് ദൈവദാൻ സെന്‍ററിനു കൈമാറി
Wednesday, May 8, 2024 1:33 AM IST
വടക്കഞ്ചേരി: മികച്ച ആതുര സേവന ശുശ്രൂഷകൾക്കുള്ള ജോസഫ് നരിവേലി അവാർഡ് വടക്കഞ്ചേരി ദൈവദാൻ സെന്‍ററിന് മന്ത്രി റോഷി അഗസ്റ്റിൻ കൈമാറി. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം. കഴിഞ്ഞദിവസം പാലാ ചെത്തിമറ്റം ദൈവദാൻ സെന്‍ററിൽ നടന്ന ദൈവദാൻ സെന്‍ററുകളുടെ സ്ഥാപകനും അശരണർക്കും അനാഥർക്കുമായി ജീവിച്ച് കടന്നുപോയ ഫാ. എബ്രഹാം കൈപ്പൻപ്ലാക്കലിന്‍റെ അനുസ്മരണ സമ്മേളനത്തിലാണ് മന്ത്രി അവാർഡ് നൽകിയത്.

വടക്കഞ്ചേരി സെന്‍ററിനു വേണ്ടി ദൈവദാൻ സിസ്റ്റേഴ്സ് മദർ ജനറാൾ സിസ്റ്റർ മിന്‍റോ മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. 2017 കൈപ്പൻ പ്ലാക്കൽ സ്വാന്തന ഫൗണ്ടേഷൻ അവാർഡും 2016ൽ കെസിബിസി അവാർഡും വടക്കഞ്ചേരി ദൈവദാൻ സെന്‍ററിന് ലഭിച്ചിട്ടുണ്ട്. 2000 ഡിസംബർ 29ന് മൂന്ന് അന്തേവാസികളുമായി മംഗലം പുഴയോരത്ത് തുടങ്ങിയ വടക്കഞ്ചേരി ദൈവദാൻ സെന്‍ററിൽ ഇപ്പോൾ 200 സ്ത്രീകളുണ്ട്. ഇതിൽ ഭൂരിഭാഗം പേരും കിടപ്പുരോഗികളും നാനാജാതി മതസ്ഥരും ഭാഷക്കാരുമാണ്.

ജീവിത സായാഹ്നത്തിലെത്തുന്ന 75 പുരുഷന്മാരെ കൂടി ഇവിടെ പാർപ്പിക്കുന്നതിനുള്ള കെട്ടിട നിർമാണം നടക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ പണികളെല്ലാം മെല്ലെപോക്കിലാണെന്ന് ദൈവദാൻ സെന്‍ററിന്‍റെ നടത്തിപ്പിനും നിലനിൽപ്പിനുമെല്ലാം ചുക്കാൻ പിടിക്കുന്ന ജോബി വെട്ടുവയലിൽ പറഞ്ഞു. കൈപ്പൻപ്ലാക്കലച്ചന്‍റെ പാത പിന്തുടർന്ന് ജീവിതം മുഴുവൻ ആരാരുമില്ലാത്തവർക്ക് താങ്ങാകാൻ ഓടി നടക്കുന്ന ജോബിയുടെ സ്വപ്നമാണ് സെന്‍ററിന്‍റെ ജൂബിലിക്കു മുമ്പ് ഇതിനുള്ള കെട്ടിടനിർമാണം തീർക്കണമെന്നത്.

കൈപ്പൻ പ്ലാക്കലച്ചന്‍റെ ആപ്തവാക്യം പോലെ എല്ലാം സമയമാകുമ്പോൾ നടക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ സിസ്റ്റേഴ്സും ജോബിയുമെല്ലാം. 2025 ഡിസംബറിലാണ് സെന്‍ററിന്‍റെ 25 വർഷം തികയുന്ന ജൂബിലി. സിസ്റ്റർ മേരിയാണ് ഇപ്പോഴത്തെ മദർ സുപ്പീരിയർ. സിസ്റ്റർ ജോയ്സി, സിസ്റ്റർ അൽഫോൻസ, സിസ്റ്റർ ജോസ്ന, സിസ്റ്റർ ജൂഡി എന്നിവരാണ് മറ്റു സമർപ്പിതർ.