x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ജൂനിയർ അമിതാഭ് ബച്ചൻ' ആയി തിളങ്ങിയ മാസ്റ്റർ രവി; ഇന്ന് കോർപ്പറേറ്റ് തലവൻ

സിനിമ ഡെസ്‌ക്
Published: September 1, 2026 07:38 PM IST | Updated: September 1, 2026 07:38 PM IST

മാസ്റ്റർ രവി.

ബോളിവുഡിൽ അമിതാഭ് ബച്ചന്‍റെ ബാല്യകാല വേഷങ്ങളിലൂടെ വൻ ജനപ്രീതി നേടിയ, ഒരുകാലത്ത് 'ജൂനിയർ അമിതാഭ് ബച്ചൻ' എന്ന് അറിയപ്പെട്ടിരുന്ന ബാലതാരമായിരുന്നു മാസ്റ്റർ രവി എന്ന രവി വലേച്ച. ഒമ്പതു ഭാഷകളിലായി 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരം ഇന്ന് ചലച്ചിത്ര മേഖലയോടു വിടപറഞ്ഞ് പ്രമുഖ കമ്പനിയുടെ അഡ്മിനിസ്ട്രേഷൻ വിഭാഗം തലവനായി ജോലി ചെയ്യുകയാണ്.

നാലാം വയസിൽ അപ്രതീക്ഷിതമായാണ് രവി സിനിമയിലെത്തുന്നത്. ഒരു സിനിമയുടെ ലൊക്കേഷനിൽ ചേട്ടനൊപ്പം പോയ രവി, അബദ്ധത്തിൽ നടൻ ശശി കപൂറിന്‍റെ കസേരയിൽ जाकर ഇരുന്നു. കസേരയിൽനിന്ന് മാറാൻ വിസമ്മതിച്ച രവിയുടെ ആത്മവിശ്വാസം ഇഷ്ടപ്പെട്ട ശശി കപുർ, കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാൻ സംവിധായകനോടു നിർദേശിക്കുകയായിരുന്നു. തുടർന്ന് 14 വർഷത്തോളം സിനിമയിൽ സജീവമായ രവി, വിനോദ് ഖന്ന, അമിതാഭ് ബച്ചൻ തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അക്കാലത്ത് പ്രതിദിനം 3,500 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന രവി, റീടേക്കുകളില്ലാതെ ഒറ്റ ടേക്കിൽ രംഗങ്ങൾ പൂർത്തിയാക്കുന്നതിലൂടെ നിർമാതാക്കളുടെയും സംവിധായകരുടെയും പ്രിയങ്കരനായി മാറി.

എന്നാൽ, ചെറുപ്പകാലത്തെ കഠിനാധ്വാനം കാരണം തനിക്ക് കുട്ടിക്കാലവും കൗമാരവും നഷ്ടമായെന്ന് രവി ഓർക്കുന്നു. പ്രശസ്ത സംവിധായകൻ മന്മൻ ദേശായിയുടെ മരണത്തെത്തുടർന്ന് നായകനായി അരങ്ങേറ്റം കുറിക്കാനുള്ള അവസരം നഷ്ടമായതോടെയാണ് അദ്ദേഹം സിനിമാരംഗത്തുനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.

പിന്നീട് കേറ്ററിംഗ് മേഖലയിൽ പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിയ രവി, താജ് ഹോട്ടൽ ശൃംഖലയിൽ ഷെഫായും ഹോസ്പിറ്റാലിറ്റി മേഖലയിലും സേവനമനുഷ്ഠിച്ചു. നിലവിൽ കോർപ്പറേറ്റ് ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അദ്ദേഹം, സാമ്പത്തിക ശേഷിയില്ലാത്തവർക്കായി കുറഞ്ഞ ചെലവിൽ അഭിനയം പഠിപ്പിക്കുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. അതോടൊപ്പം പൈലറ്റാവുക എന്ന തന്‍റെ പഴയ സ്വപ്നം സാക്ഷാത്കരിക്കാനായി ബോംബെ ഫ്ലയിംഗ് ക്ലബ്ബിൽ പഠനത്തിനു ചേരാനും രവി തയാറെടുക്കുന്നു.

Tags : EntertainmentNews AmitabhBachchan Bollywood JuniorAmitabhBachchan MasterRavi RaviValecha

Recent News

Corehub Up