x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മമിത ബൈജു ആശുപത്രിയിൽ; പൂർണവിശ്രമത്തിന് നിർദേശിച്ച് ഡോക്ടർമാർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 1, 2026 02:50 PM IST | Updated: September 1, 2026 02:50 PM IST

മമിത ബൈജു

നടി മമിത ബൈജുവിന് പനി. കടുത്ത പനിയെത്തുടർന്ന് താരം ആശുപത്രിയിൽ അഡ്മിറ്റാണ്. ഇതേ തുടർന്ന് ഈ ആഴ്ച നടത്താനിരുന്ന നടിയുടെ ഓസ്ട്രേലിയൻ സന്ദർശനം മാറ്റിവച്ചു.

ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു മമിത.

‘‘നിർഭാഗ്യവശാൽ, നമ്മൾ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനായി സാധിക്കില്ല. ഞാനിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ വന്നേനെ, പക്ഷേ ഡോക്ടർമാര്‍ പൂർണമായും വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

കൂടാതെ ശരീര വേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാൽ ഒരുകാരണവശാലും യാത്ര സാധ്യമല്ലെന്നാണ് അവർ പറയുന്നത്.

എനിക്ക് വേറൊരു നിവൃത്തിയില്ലാതായിപ്പോയി, അല്ലായിരുന്നെങ്കിൽ എന്തായാലും വന്നേനെ. എനിക്കിത് വലിയ നഷ്ടം തന്നെയാണ്.

ഈ കുടുംബത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തിൽ ഇത് നടക്കട്ടയെന്ന് പ്രതീക്ഷിക്കുന്നു.’’മമിത ബൈജുവിന്‍റെ വാക്കുകൾ.

Tags : Mamita Baiju health fever cinema malayalam movie

Recent News

Corehub Up