Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cinema

തിയറ്ററിൽ ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥ: വി.വി. രാജേഷ്

സിനിമാ തിയറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെ ന്നും തിയറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു. 

വില നിശ്ചയിക്കുന്നത് കോർപ്പറേഷന്‍റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെങ്കിലും രാഷ്ട്രീയ പ്രവർത്തകർ എന്ന നിലയിൽ ഇത്തരം ജനകീയ വിഷയങ്ങളിൽ കൃത്യമായ നിലപാട് ഉന്നയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിയറ്ററുകളിലെ അമിതവില നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ലീഗൽ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളിൽ ശക്തമായി ഇടപെടണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.
 
‘‘തിയറ്ററുകളിൽ ആഹാര സാധനങ്ങൾക്ക് വാങ്ങുന്ന വില വളരെ കൂടുതലാണ്. പുറത്ത് 25- 30 രൂപയ്ക്ക് കിട്ടുന്ന പോപ്‌കോണിന് തിയറ്ററിൽ 250- 300 രൂപയാണ്. തിയറ്ററിനകത്ത് അത് കയറിയാൽ അത്ഭുത ലോകത്ത് എത്തിയ പോലെയാണ്.

ചായ വാങ്ങിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണ്. കൊച്ചുകുട്ടികളുമായി പോവുമ്പോൾ, പോപ്‌കോൺ ഒക്കെ വാങ്ങിക്കണമെങ്കിൽ ആയിരം രൂപയെങ്കിലും ഇല്ലാതെ പോവാൻ കഴിയില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. അത് ആരോഗ്യകരമായ കാര്യമല്ല.

വില നിശ്ചയിക്കുന്നത് ഞങ്ങളുടെ പരിധിയിൽ അല്ല. പക്ഷേ നിയന്ത്രണം വേണം. ശ്രദ്ധയിൽപ്പെടുത്തേണ്ട സ്ഥലത്ത് അത് ചെയ്യും. ലീഗൽ മെട്രോളജിയൊക്കെ അതിൽ ഇടപെടണം. 

പുറത്തുനിന്ന് ചായ കുടിക്കാൻ പത്ത് രൂപയെ ആകുകയുള്ളൂ. എന്നാൽ അതിനകത്ത് കയറിയാൽ ആ ചായയ്ക്ക് 200 രൂപ. മാത്രമല്ല പുറത്തുനിന്നുള്ള സാധനങ്ങൾകൊണ്ട് കയറാനും സമ്മതിക്കില്ല.

അങ്ങനെയൊന്നും ജനാധിപത്യ സംവിധാനത്തിൽ ഒരു സിസ്റ്റത്തിനു പ്രവർത്തിക്കാൻ സാധിക്കില്ല. ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം, അല്ലെങ്കിൽ തിരുത്തണം. കൊള്ളയടിക്കുന്ന സമീപനത്തോട് വിയോജിപ്പുണ്ട്.’’വി.വി. രാജേഷിന്‍റെ വാക്കുകൾ.

Movies

വിനീത് ശ്രീനിവാസൻ നായകനാകുന്ന ചടങ്ങ്; ചിത്രീകരണം തുടങ്ങി  

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന് തുടക്കമിട്ടു.

കൊച്ചി വൈറ്റില പുന്നുരുന്നി ശ്രീനാരായണേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങേടെയാണ് ആരംഭം കുറിച്ചത്.

വിനീത് ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, ചിത്രത്തിലെ നായിക മീനാഷി മാധവൻ, നിർമ്മാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഷബീർ മലവെട്ടത്ത്, ഡെൽറ്റ മണി, സംവിധായകൻ അഭിജിത്ത് സര്യ, ഷാഹി കബീർ, സംവധായിക ഷിഫ്ന എന്നിവരും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊങ്ങായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.

സംവിധായകൻ അഭിജിത്ത് സര്യയുടെ മാതാപിതാക്കളായ ശ്രീധരൻ -ശോഭ എന്നിവരാണ് സ്വിച്ചോൺ കർമം നിർവഹിച്ചത്. വിനീത് ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പും നൽകി.

തീയേറ്റർ ഓഫ് ഡ്രീംസ്, എം.സ്റ്റാർ എന്‍റർടൈൻമെന്‍റ്, ഡ്രീം മർച്ചന്‍റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റമണി, ഷബീർ മലവെട്ടത്ത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

വിനീത് ശ്രീനിവാസനോടൊപ്പം സുരേഷ് കൃഷ്‌ണ, സോനാ നായർ, ജഗദീഷ് , നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മീനാക്ഷി മാധവനാണു നായിക. തിരക്കഥ- അഭിജിത്ത് സര്യ, വിഷ്ണുവിനോദൻ, സംഗീതം- ബിബിൻ അശോക്. ഛായാഗ്രഹണം - ഹലോ റഷാദ്, എഡിറ്റിംഗ്- കണ്ണൻ മോഹൻ. പ്രൊഡക്‌ഷൻ ഡിസൈനർ-ദിലീപ് നാഥ്.
കലാസംവിധാനം- അഖിൽ രാജ് ചിറയിൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജീഷ് വേലായുധൻ. ആക്ഷൻ- കലൈ കിംഗ്സ്റ്റൺ, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ _സാജൻ ആർ. ശാരദ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുഹൈൽ വരട്ടിപ്പള്ളിയാൽ. സ്റ്റിൽസ്- ഷെയ്ൻ സാബുറ.ഡിസൈൻ - ഓൾഡ് മങ്ക്സ്. പ്രൊഡക്‌ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. വണ്ടൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.

Movies

ജഗൻ ഷാജി കൈലാസ് - ദിലീപ് ചിത്രം നീക്കം; സെക്കന്‍റ് ലുക്ക്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം നീക്കത്തിന്‍റെ സെക്കന്‍റ് ലുക്ക് പുറത്തിറക്കി.

ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു

അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്നു. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും.

ദീപക് ദേവ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ; സന്തോഷ് രാമൻ, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആർട്ട്: സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. പി.ആർ.ഓ- വാഴൂർ ജോസ്.

Movies

‘ഞാനും ജോജുവും തമ്മിൽ ഒരു കടമുണ്ട്’; ഒരുവേദിയിൽ ഒന്നിച്ചെത്തി ജോജുവും മുഹമ്മദ് ഷിയാസും  

നടൻ ജോജു ജോർജുമായി ഇ‌പ്പോൾ സൗഹൃദത്തിലാണെന്ന് വ്യക്തമാക്കി കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസ്. തോപ്പുംപടിയിൽ നടന്ന എംഎൽഎ എക്‌സലൻസ് അവാർഡ് നൽകുന്ന വേദിയിൽ പഴയ വഴക്ക് മറന്ന് ജോജു ജോർജും മുഹമ്മദ് ഷിയാസും ഒന്നിച്ചെത്തി.

ജോജുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെയാണ് എംഎൽഎ പഴയ കാര്യങ്ങൾ ഓർത്തെടുത്തത്. താനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു എന്നാണ് ഷിയാസ് പരാമർശിച്ചത്.

മുഹമ്മദ് ഷിയാസിന്‍റെ വാക്കുകൾ: ‘അടുത്തതായി വിളിക്കുന്നത് ജോജുവിനെയാണ്. ജോജു കഴിഞ്ഞദിവസവും എന്നോട് പറഞ്ഞിരുന്നു, പരിപാടിക്ക് വരാമെന്ന്. ജോജു സിനിമയുടെ ഷൂട്ടിലായിരുന്നു. ഞാനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു. ഇടയ്ക്കൊരു സമരത്തിൽ അദ്ദേഹം ബഹളമൊക്കെ ഉണ്ടാക്കിയിരുന്നു. 

അദ്ദേഹം ഒരു പൗരനെന്ന നിലയിൽ തന്‍റെ അഭിപ്രായം പങ്കുവയ്ക്കുകയും അത് ഉൾക്കൊള്ളുകയും ചെയ്ത ഒരാളുകൂടിയാണ്. ജോജു നല്ല കലാകാരനാണ്. സാധാരണ കുടുംബത്തിൽ നിന്നും വളർന്നു വന്ന്, എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു നടനായി മാറി അവാർഡുകൾ ഒക്കെ വാങ്ങിയ ഒരാളാണ്. തീർച്ചയായും ജോജു പരിപാടിയിൽ പങ്കെടുത്തതിൽ വളരെ സന്തോഷമുണ്ട്.’

ഇന്ധന വിലവർധനവിനെതിരെ 2021ൽ കോൺഗ്രസ് കൊച്ചിയിൽ നടത്തിയ സമരത്തിനെതിരെ ജോജു ജോർജ് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു.

ഇടപ്പള്ളി – വൈറ്റില – അരൂർ ബൈപാസിൽ ഗതാഗതം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെയാണ് ജോജു അന്ന് ശബ്ദമുയർത്തിയത്.

ചലച്ചിത്ര സംവിധായകൻ എ.കെ.സാജനൊപ്പം സിനിമാ ചർച്ചയ്ക്കായി നഗരത്തിലെ ഹോട്ടലിലേക്കു പോകാൻ എത്തിയ ജോജു ഗതാഗതക്കുരുക്കിൽ പെട്ടതിന് പിന്നാലെ  പ്രതിഷേധിക്കുകയായിരുന്നു. ബഹളത്തിനിടെ ജോജുവിന്‍റെ കാറിന്‍റെ ഗ്ലാസും തകർക്കപ്പെട്ടു. അന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റായ ഷിയാസ് വിഷയത്തിൽ ജോജുവിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.

Movies

രാജേഷ് ഇപ്പോഴും കിടപ്പിൽ, കഴിഞ്ഞ വർഷം ഇതേ ദിവസം വെന്‍റിലേറ്ററിൽ: സുഹൃത്ത് പറയുന്നു

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന അവതാരകന്‍ രാജേഷ് കേശവിന്‍റെ ആരോഗ്യസ്ഥിതി പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി.

രാജേഷ് പൂർണ ആരോഗ്യവാനായി തിരിച്ചെത്തുന്ന അന്നാണ് തങ്ങളുടെ ഓണമെന്നാണ് പ്രതാപ് കുറിച്ചത്.

പ്രതാപ് പങ്കുവച്ച കുറിപ്പിന്‍റെ പൂർണരൂപം

‘രാജേഷിന്‍റെ ഓണം. രാജേഷ് കിടപ്പിലായിട്ടു ഒരു വർഷമായി അല്ലേ എന്ന് ചോദിച്ചത് വേഫയർ ഫിലിംസിലെ സംഗീത് ആണ്. ‘ലോക’ സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണുപോയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങൾ എങ്ങിനെ മറക്കാനാണ്..

രാജേഷ് ഇപ്പോഴും കിടപ്പിലാണ്. പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട്. ആ മുഖത്ത് അത് വായിച്ചെടുക്കാൻ ഞങ്ങൾക്കും കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങൾ എല്ലാ വിശേഷങ്ങളും അവനോടു പറയും. കൂട്ടുകാരുടെ കാര്യങ്ങൾ, സിനിമാ വിശേഷങ്ങൾ, അവന്‍റെ കാര്യങ്ങൾ തിരക്കി വിളിക്കുന്നവരുടെ പേരുകൾ, മെസജുകൾ എല്ലാം.. എല്ലാം.. ചിലപ്പോൾ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേൾക്കും, ചിലപ്പോൾ പാതി മിഴിയിൽ എല്ലാം അവസാനിപ്പിക്കും.

നല്ല മൂഡാണെങ്കിൽ കൈ പിടിക്കുമ്പോൾ നമ്മുടെ കൈ അവൻ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും ചുണ്ടനക്കാനും ശ്രമിക്കും.

ഇപ്പോഴും തെറാപ്പികൾ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓണത്തിന് ലേക്ഷോർ ഹോസ്പിറ്റലിൽ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങൾ പലരും. ഇത്തവണയും ഓണത്തിന് അവന്‍റെ കൂടെ കുറച്ചു സമയം ഇരിക്കാൻ ഹരിച്ചേട്ടൻ കുടുംബത്തോടോപ്പം വന്നിരുന്നു. കോളജിൽ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയിൽ നിന്നും നിഹാദും ആലപ്പുഴയിൽ നിന്നും രാജീവേട്ടനും കാനഡയിൽ നിന്നും ബിജുവും വിളിച്ചു.

തിരുവോണ ദിവസം സിന്ധു ഒരു നീളൻ കുപ്പായം തയ്‌പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്സിന്‍റെ സഹായത്തോടെ വീൽ ചെയറിൽ ഇരുത്തി, രൂപേഷ് ഇച്ചിരി പായസം രാജേഷിന്‍റെ ചുണ്ടിൽ ചെറുതായി നനച്ചു കൊടുത്തു. കഴിഞ്ഞ വർഷം ഇതേ ദിവസം വെന്‍റിലേറ്ററിൽ ആയിരുന്നവൻ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി.

രാജേഷിന് വേണ്ടിയുള്ള പ്രാർത്ഥനകൾക്കും സ്നേഹത്തിനും പൂർണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാർത്ഥ ഓണം.’ 

2025 ഓഗസ്റ്റ് 24ന് ആണ് രാജേഷ് കേശവിന് ഹൃദയാഘാതമുണ്ടാകുന്നത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കു ശേഷം തളർന്നുവീഴുകയായിരുന്നു. ആറ് മാസക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് രാജേഷ് ആശുപത്രി വിട്ടത്. നിലവിൽ വീട്ടിൽ കഴിയുന്ന രാജേഷിന് ആവശ്യമായ ചികിത്സകൾ നൽകിവരികയാണ്.

Movies

എവിടെയോ ഞങ്ങൾക്ക് പിഴച്ചു; 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു; കുറിപ്പുമായി ജീവ  

11 വർഷത്തെ ദാമ്പത്യത്തിന് വിരാമം താര ദമ്പതികളായ ജീവ ജോസഫും അപർണ തോമസും. തങ്ങൾ ഔദ്യോഗികമായി വേർപിരിയുന്നുവെന്ന് ജീവ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചത്. ഒട്ടും എളുപ്പമുള്ള കാര്യമല്ലെങ്കിലും എവിടെയോ ഞങ്ങൾക്ക് പിഴച്ചുവെന്നും ജീവ കുറിപ്പിൽ പറയുന്നു.

ജീവയുടെ കുറിപ്പ്

പ്രിയപ്പെട്ടവരെ, ഇതൊട്ടും എളുപ്പമുള്ള ഒരു കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. കാരണം എന്‍റെ കരിയറിലും സന്തോഷത്തിലും സങ്കടങ്ങളിലും ജീവിതത്തിന്‍റെ എല്ലാ നിമിഷങ്ങളിലും നിങ്ങൾ എന്‍റെ യാത്രയുടെ ഭാഗമായിരുന്നു.

നിങ്ങളിൽ പലരും ഞങ്ങളെ ഒരു മികച്ച ജോഡിയായി ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇനിമുതൽ അത് 'ഞങ്ങൾ' അല്ല; കേവലം ജീവ എന്നും അപർണ്ണ എന്നും രണ്ടുപേർ മാത്രമാണ്.

11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ ഞങ്ങൾക്ക് പിഴച്ചു, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ രണ്ടുപേരും തിരിച്ചറിയുകയും അത് സ്വീകരിക്കുകയും ചെയ്യുന്നു.

അതിനാലാണ് വെവ്വേറെ വഴികളിലൂടെ സഞ്ചരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇതിന് പിന്നിലെ കാരണങ്ങൾ പൂർണമായും തികച്ചും വ്യക്തിപരമാണ്. ഞങ്ങൾ വളരെ പക്വതയോടെ കൈക്കൊണ്ട ഈ തീരുമാനത്തെ നിങ്ങളും അതേ പക്വതയോടെ ഉൾക്കൊള്ളുമെന്ന് കരുതുന്നു.

ഇത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അതിനാൽ ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളെ മനസിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു. പറയാറുള്ളതുപോലെ, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്... ഞാനതിൽ വിശ്വസിക്കുന്നു.

Movies

അതൊക്കെ പണ്ട്, അപർണയും ജീവയും വേർപിരിഞ്ഞു? കേൾക്കുമ്പോൾ വിഷമം തോന്നുന്നുവെന്ന് ആരാധകർ  

നടനും ടെലിവിഷൻ അവതാരകനുമായ ജീവയും ഭാര്യയും ഇൻഫ്ലുവൻസറുമായ അപർണയും വേർപിരിഞ്ഞതായി സൂചനകൾ. അപർണയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ അവർ നൽകിയ മറുപടിയാണ് വേർപിരിഞ്ഞുവെന്ന സൂചന നൽകിയത്.

‘‘ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊർജം കാത്തുസൂക്ഷിക്കാനും, തുടർന്നും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. ഇനിയും മുന്നോട്ട്, കൂടുതൽ ഉയരങ്ങളിലേക്ക്, അതും തികച്ചും ഒറ്റയ്ക്ക്.’’ എന്നായിരുന്നു അപർണയുടെ പിറന്നാൾ കുറിപ്പ്.

‘‘നാളെ നിങ്ങളുടെ വിവാഹവാർഷികം അല്ലേ?’’ എന്ന് ഒരാൾ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. ഈ ചോദ്യത്തിന് ‘അതൊക്കെ പണ്ട്’ എന്നാണ് അപർണ ഉത്തരം നൽകിയത്. ഈ ഒറ്റ മറുപടിയാണ് വേർപിരിയൽ വാർത്തകളെ ശരിവയ്ക്കുന്ന രീതിയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

നിരവധി പേരാണ് കമന്‍റുകളുമായെത്തുന്നത്. ‘‘ഇത് കേൾക്കുമ്പോൾ വളരെ സങ്കടമുണ്ട്. നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. നിങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം സംസാരിച്ച് തീർക്കാവുന്ന പ്രശ്നമേ ഉള്ളൂവെങ്കിൽ, ദയവായി അത് സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. വേർപിരിയാതിരിക്കാൻ നോക്കുക. ഒപ്പം എന്‍റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.’’ ഒരാൾ കുറിച്ചു.

2015 ഓഗസ്റ്റ് 24നായിരുന്നു ഇവരുടെ വിവാഹം. ജീവയുടെ 25ാം വയസിലും അപർണയുടെ 22ാം വയസിലുമായിരുന്നു വിവാഹം.

Movies

ദൃശ്യം 4 വരുന്നു; പ്രഖ്യാപിച്ച് ആന്‍റണി പെരുമ്പാവൂർ

ദൃശ്യം 4 ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആന്‍റണി പെരുമ്പാവൂർ. ഒരു പരിപാടിയിലാണ് ആന്‍റണി ഇക്കാര്യം ഉറപ്പിച്ചത്. ദൃശ്യം പരമ്പരയ്ക്ക് അടുത്തൊരു ഭാഗം കൂടി ഉറപ്പായും ഉണ്ടാകുമെന്നും, ഇത് തന്‍റെ ഉറപ്പാണെന്നും ആന്‍റണി പെരുമ്പാവൂർ പറഞ്ഞു.

ദൃശ്യം 3 റിലീസ് ചെയ്ത് ഏതാനും മാസങ്ങൾക്ക് ശേഷമാണ് നാലാം ഭാഗത്തെക്കുറിച്ച് ആന്‍റണി പെരുമ്പാവൂർ പങ്കുവച്ചത്. മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കിയാണ് ആന്‍റണി പെരുമ്പാവൂർ ഇക്കാര്യം പറഞ്ഞത്.

"ദൃശ്യം നാലാം ഭാഗവും തീർച്ചയായിട്ടും വരുമെന്ന് ഞാൻ പറയുന്നു. ജീത്തു പറഞ്ഞിട്ടില്ല. ലാൽ സാർ ഇതെന്‍റെ മനസിൽ നിന്ന് ഞാൻ പറയുന്നതാണ്. തീർച്ചയായിട്ടും ആ സിനിമ ഉണ്ടാകും. ഉണ്ടാകണം. ഇത് ഞാൻ എന്‍റെ മനസിൽ നിന്ന് പറയുന്നതാണ്. നന്ദി നമസ്കാരം".- ആന്‍റണി പെരുമ്പാവൂർ പറഞ്ഞു.

അതേസമയം ദൃശ്യം 3 സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Movies

പരസ്പരം കൈകൊടുത്ത് ചിരിച്ച് ദിലീപും മഞ്ജു വാര്യറും; ഏറ്റെടുത്ത് ആരാധകർ

 

പരസ്പരം കൈകൊടുത്ത് പുഞ്ചിരിക്കുന്ന ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഇരുവരും ലിസ്റ്റിൻ സ്റ്റീഫൻ കാക്കനാട് പുതുതായി പ്രവർത്തനം ആരംഭിച്ച മാജിക് ഫ്രെയിംസിന്‍റെ മൾട്ടിപ്ലെക്സ് തിയറ്റർ സമുച്ചയത്തിന്‍റെ ഉദ്ഘാടനത്തിനാണ് കണ്ടുമുട്ടിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞാണ് ഇരുവരും കൈകൊടുക്കുന്ന വീഡിയോ പുറത്തുവന്നത്.

എന്നാൽ ചടങ്ങിൽ വെച്ച് മഞ്ജു വാര്യർ പുഞ്ചിരിയോടെ ദിലീപിന് കൈ കൊടുക്കുന്നതും ദിലീപ് തിരിച്ച് ഹസ്തദാനം നൽകുന്നതുമാണ് പ്രചരിക്കുന്ന പുതിയ വീഡിയോ ചർച്ചയായിരിക്കുകയാണ്.

‘എഐ നിർമ്മിതമല്ല, ഇത് ഒറിജിനൽ തന്നെയാണ്’ എന്ന അടിക്കുറിപ്പോടെ എത്തിയ വീഡിയോ ആരാധകർക്കിടയിൽ വൻ ആവേശവും സംശയങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.

തിയറ്ററിനുള്ളിലെ ഒരേ നിരയിലെ സീറ്റുകളിലാണ് ഇരുവർക്കും ഇരിപ്പിടം ഒരുക്കിയിരുന്നതെങ്കിലും അകലം പാലിച്ചാണ് ഇരുന്നിരുന്നത്. മറ്റ് താരങ്ങളോട് സൗഹൃദം പങ്കുവെച്ച മഞ്ജു ദിലീപിനെ ശ്രദ്ധിച്ചില്ലെന്നും വാദങ്ങളുണ്ടായിരുന്നു.

Movies

നിവിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗായി ബെത്‌ലഹേം കുടുംബ യൂണിറ്റ്; ആദ്യദിനം നേടിയത് 11 കോടി

നിവിൻ പോളിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനുമായി ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിൽ കുതിക്കുന്നു. പ്രമുഖ ബോക്സോഫിസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ചിത്രം ആദ്യദിനം ലോകമെമ്പാടുമായി 11 കോടി രൂപയാണ് വാരിക്കൂട്ടിയത്.

കളക്ഷൻ വിവരങ്ങൾ ഒറ്റനോട്ടത്തിൽ

കേരളം: 4.4 കോടി രൂപ

ഇന്ത്യ മറ്റ് സംസ്ഥാനങ്ങൾ: 5.70 കോടി രൂപ

ഓവർസീസ് (വിദേശ രാജ്യങ്ങൾ): 5.3 കോടി രൂപ

ശനി, ഞായർ ദിവസങ്ങളിലും സിനിമയ്ക്ക് മികച്ച ഓൺലൈൻ ബുക്കിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാരാന്ത്യങ്ങളിൽ കളക്ഷൻ കൂടുതൽ ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മോഹൻലാലിന് ശേഷം ബുക്ക് മൈ ഷോയിലൂടെ മണിക്കൂറിൽ മുപ്പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയ നായകനായി നിവിൻ പോളി ഇതിനോടകം മാറി.

നിവിൻ പോളിയും മമിത ബൈജുവും തമ്മിലുള്ള കെമിസ്ട്രിയും നിവിന്‍റെ തകർപ്പൻ കോമഡി ടൈമിംഗുമാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ്. കഴിഞ്ഞ ക്രിസ്മസിന് 'സർവം മായ'യിലൂടെ 100 കോടി ക്ലബ്ബിൽ ഇടംനേടിയ നിവിൻ, ഈ ഓണക്കാലത്തും ബോക്സോഫീസിൽ അത്ഭുതങ്ങൾ തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Movies

'രഹസ്യ സ്വഭാവമുള്ള സ്പിരിറ്റിന്‍റെ കഥ ദീപിക മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കി': ആരോപണവുമായി സന്ദീപ് റെഡ്ഡിയുടെ സഹോദരൻ  

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റിൽ’ നിന്ന് ദീപിക പദുകോൺ പുറത്തായതിന്‍റെ കാരണം വെളിപ്പെടുത്തി ചിത്രത്തിന്‍റെ നിർമാതാവും സന്ദീപ് റെഡ്ഡി വാങ്കയുടെ സഹോദരനുമായ പ്രണയ് റെഡ്ഡി വാങ്ക.

സിനിമയുടെ ലാഭവിഹിതം ആവശ്യപ്പെട്ടതാണ് ദീപികയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് പ്രണയ് പറഞ്ഞത്. എൻടിവി തെലുങ്കിന് നൽകിയ അഭിമുഖത്തിലാണ് പ്രണയ് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. 

ചിത്രത്തിന്‍റെ ലാഭത്തിൽ നിന്ന് 10 ശതമാനം വിഹിതമാണ് ദീപിക ആവശ്യപ്പെട്ടതെന്ന് പ്രണയ് ആരോപിക്കുന്നു. പ്രതിഫലത്തിനും ലാഭവിഹിതത്തിനും പുറമെ ചിത്രീകരണ സമയത്തിൽ എട്ടു മണിക്കൂർ ഷിഫ്റ്റ് എന്ന കൃത്യമായ നിബന്ധനകളും താരം മുന്നോട്ടുവെച്ചിരുന്നു.

‘‘നേരത്തെ പറഞ്ഞതൊക്കെ തന്നെയാണ് പ്രധാന കാരണം. ഒന്ന് പ്രതിഫലമായിരുന്നു. രണ്ടാമത്തേത് സമയക്രമമായിരുന്നു. ഇതിനെല്ലാം പുറമേ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. ദീപികയുമായി ഇനിയും മുന്നോട്ട് പോകേണ്ടതില്ലെന്ന് സന്ദീപാണ് തീരുമാനിച്ചത്. നീണ്ട 18 മാസമാണ് ദീപികയുമായി സിനിമയെ കുറിച്ച് സംസാരിച്ച് കാത്തിരുന്നത്. അവര്‍ ആ സിനിമയില്‍ വേണമെന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു അത്.

ഒരു നടിക്കോ നടനോ എന്ത് വേണമെങ്കിലും ആവശ്യപ്പെടാം. നിർമാതാക്കൾക്ക് അത് നൽകാൻ സാധിക്കുമെങ്കിൽ നൽകാം. എന്നാൽ ചിത്രത്തിന്‍റെ സാമ്പത്തിക ഭദ്രത കൂടി ഞങ്ങൾ നോക്കേണ്ടതുണ്ട്. സിനിമയുടെ ലാഭത്തിന്‍റെ പത്ത് ശതമാനമാണ് ദീപിക ചോദിച്ചത്.

അവര്‍ക്ക് അത് ചോദിക്കാം. കൊടുക്കാന്‍ നമുക്ക് താല്‍പര്യമുണ്ടെങ്കില്‍ കൊടുക്കാം. പക്ഷേ ബജറ്റ് കൂടി നോക്കേണ്ടതുണ്ട്. ദീപികയുടെ ആവശ്യങ്ങൾ ചിത്രത്തിന്‍റെ ബജറ്റിന് താങ്ങാൻ കഴിയുന്ന ഒന്നായിരുന്നില്ല. അതുകൊണ്ടാണ് മറ്റു വഴികൾ തേടാൻ ഞങ്ങൾ നിർബന്ധിതരായത്.  

മറ്റൊരു നടിയെ അന്വേഷിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ ദീപികയുടെ ഭാഗത്തുനിന്ന് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയത്.

സിനിമ എന്താണെന്നും കഥാപാത്രം എങ്ങനെയാണെന്നും ദീപികയോട് ഞങ്ങള്‍ സംസാരിച്ചിരുന്നു. തീര്‍ത്തും രഹസ്യ സ്വഭാവമുള്ള അക്കാര്യങ്ങളെല്ലാം ദീപിക മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കി. അത് ഞങ്ങളെ അസ്വസ്ഥരാക്കി. ചിത്രത്തിലെ അഭിനയത്തിന് ആറ് കോടി രൂപ അവര്‍ അധികം ചോദിച്ചു.’’ പ്രണയ് പറഞ്ഞു.

എട്ടു മണിക്കൂർ ജോലി സമയം ആവശ്യപ്പെട്ടതിനാലാണ് സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന വാർത്തകൾക്ക് പിന്നിൽ ദീപികയുടെ ടീമാണെന്നാണ് അണിയറപ്രവർത്തകരുടെ സൂചന.

ദീപികയ്ക്ക് പകരം ആനിമൽ ഫെയിം തൃപ്തി ദിമ്രിയെയാണ് സ്പിരിറ്റിൽ നായികയായി നിർമാതാക്കൾ പിന്നീട് തീരുമാനിച്ചത്. 

 

 

 

Movies

ഞാനെന്‍റെ അച്ഛന്‍റെ വീട്ടിലുണ്ട്: ഒളിച്ചോടിയെന്ന പരിഹാസങ്ങളിൽ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ  

ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പങ്കുവച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ.
‘ചെങ്ങന്നൂരുള്ള എന്‍റെ അച്ഛന്‍റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെയാണ് മേഘ ചിത്രങ്ങൾ പങ്കുവച്ചത്.  

ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പിന്തുണയും വിമർശനങ്ങളുമാണെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കുന്നതുപോലെ മറ്റാരുടെയും കൂടെ അല്ല താനുള്ളതെന്ന് മേഘ പറയാതെ പറയുന്നത് പോലെയായിരുന്നു ഈ പോസ്റ്റ്.

അഖിലുമായുള്ള ബന്ധം മേഘ വേർപ്പെടുത്തിയോ എന്നതൊന്നും വ്യക്തമല്ല. പുതിയ പങ്കാളിയെ കുറിച്ചും പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചുമൊന്നും മേഘ പ്രതികരിച്ചിട്ടുമില്ല.

 

Movies

ദി ബ്രേക്ക് ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി

ബ്രിട്ടീഷ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുബൈർ ഹമീദ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ ദി ബ്രേക്ക് എന്ന ചിത്രത്തിന്‍റെ പൂജ ഓഗസ്റ്റ് 17 -ന് ആറ്റിങ്ങൽ കാളി വിളാകം ക്ഷേത്രത്തിൽ നടന്നു.

പൂജയ്ക്ക് ജയൻ ചേർത്തല, കാലടി ഓമന, നിർമാതാക്കളായ നജീമ്പ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ ഭദ്രദീപം തെളിയിച്ചു.

തിരുവനന്തപുരം വ്യത്യസ്തമായൊരു ഹൊറർ ആക്ഷൻ ഫിലിമാണിത്. ഫീനിക്സ് മീഡിയ ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി നജീബ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ നിർമിക്കുന്ന ദി ബ്രേക്ക് സുബൈർ ഹമീദ് സംവിധാനം ചെയ്യുന്നു.

കഥ,തിരക്കഥ, സംഭാഷണം - ജയൻ വി. പോറ്റി തച്ചക്കോട്, ഡി.ഒ.പി - ഗോഗുൽ കാർത്തിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജയകൃഷ്ണൻ തൊടുപുഴ, ഗാന രചന - ഉൻമേഷ്ചൈത്രം, സംഗീതം - ഡോ. പുനലൂർ ശ്യാം നാഥ്, ആലാപനം - വൈക്കം വിജയലക്ഷ്മി, പ്രൊഡക്ഷൻ കൺട്രോളർ - സാബു ഘോഷ്, ആർട്ട് - കൃഷ്ണദാസ്, കോസ്റ്റ്യൂം - ശ്രീനി, മേക്കപ്പ് - ഷൈനി അശോകൻ, സ്റ്റിൽ - ഷാനി കൊടുങ്ങാനൂർ, 

ജയൻ ചേർത്തല, നിമിഷ ഉണ്ണികൃഷ്ണൻ, കാലടി ഓമന, ബാലൻ മന്നാടിയാർ, ടി.ആർ. വിഷ്ണു, നജീബ് യു.കെ, ആർ.ജി. ജയരാജൻ, സൗമ്യ, നജീന ആലംകോട്, നവ്യ വിജയകുമാർ, ദേവിക, ബേബി നിഹഞ്ജന, ശ്യാം തിരുവല്ല, ജയൻ വി. പോറ്റി, ലീന, പല്ലവി രഞ്ജൻ എന്നിവരോടൊപ്പം, പ്രമുഖ മലയാളം, തമിഴ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും. പിആർഒ-അയ്മനം സാജൻ.

Movies

വരും വരാതിരിക്കില്ല, മഹാബലി ചിത്രം ഓണനാളിൽ  

 

മഹാബലിയുടെ വ്യത്യസ്ത മുഖം അവതരിപ്പിക്കുകയാണ് വരും വരാതിരിക്കില്ല എന്ന അരമണിക്കൂർ ചിത്രം. അഭിനവ് ഫിലിം ഫാക്ടറിക്കു വേണ്ടി ജസ്റ്റസ് (രവി തമ്പി) നിർമാണം, സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം കൈരളിയിൽ ഓഗസ്റ്റ് 25 ന് 3-30 മുതൽ ടെലികാസ്റ്റ് ചെയ്യും.

ചെറായി ബീച്ചിന്‍റെ പശ്ചാത്തലത്തിൽ ഒരു മൽസ്യത്തൊഴിലാളിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ച ഈ ഫിലിം മറ്റ് ബഹാബലി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ കഥയും അവതരണവുമായി പുതുമ പുലർത്തുന്നു.

മദ്യത്തിന് അടിമയായ മൽസ്യത്തൊഴിലാളിയുടെ മകളെ, ഒരു പ്രത്യേക സാഹചര്യത്തിൽ കാണാതാവുന്നു. അവിടെ ഒരു രക്ഷകനായി അവതരിക്കുന്ന മഹാബലി പിന്നീട് മൽസ്യത്തൊഴിലാളിയെ നന്മയുടെ പാതയിലേക്ക് നയിക്കുന്നു.

വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന വരും വരാതിരിക്കില്ല പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും.

മഹാബലിയായി സൂപ്പർ സ്റ്റാർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മദൻലാലും, മൽസ്യത്തൊഴിലാളിയുടെ മകളായി ശ്രീഭദ്ര കെ.രാജും വേഷമിടുന്നു.

അഭിനവ് ഫിലിം ഫാക്ടറിക്കു വേണ്ടി ജസ്റ്റസ് (രവി തമ്പി ) നിർമ്മാണം, സംവിധാനം നിർവഹിക്കുന്ന വരും വരാതിരിക്കില്ല.

തിരക്കഥ -മധു വിശ്വനാഥ്, കാമറ - പ്രതീഷ്ജോയ്, എഡിറ്റർ-വിഷ്ണു ഗോപിനാഥ്, കോ. പ്രൊഡ്യൂസർ - രാജേഷ് കെ. മുകുന്ദൻ, അസോസിയേറ്റ് ഡയറക്ടർ - രാഹുൽ കുറ്റിക്കാട്, മേക്കപ്പ് -ബിനില കോടഞ്ചേരി, പ്രൊഡക്ഷൻ കൺട്രോളർ - പി.സി മുഹമ്മദ്, പി.ആർ.ഒ - അയ്മനം സാജൻ.

മദൻലാൽ,ശ്രീഭദ്ര കെ. രാജ്, സുനിൽ സഫായി, സുമ, സുരേഷ് കുമാർ, സംഗീത, അനിൽകുമാർ എന്നിവർ അഭിനയിക്കുന്നു. പിആർഒ-അയ്മനം സാജൻ.

Movies

കെപിഎസി ലളിത എന്ന സൂപ്പർതാരം

ഭരതന്‍റെ അമരം എന്ന സിനിമയുടെ തുടക്കത്തില്‍ കെ.പി.എ.സി. ലളിതയുടെ ഭാര്‍ഗവി എന്ന കഥാപാത്രം വീട്ടുമുറ്റത്തിരുന്ന് വെറ്റില മുറുക്കി വീട്ടുവിശേഷങ്ങള്‍ പറയുന്ന രംഗമുണ്ട്. വിഭാര്യനായ അച്ചുവിന്‍റെ (മമ്മൂട്ടി) വീട്ടില്‍ നാത്തൂന്‍ ചന്ദിരി (ചിത്ര) പോകുന്നതിന്‍റെ ഒരു ഈര്‍ഷ്യ ഇടയ്ക്കിടെ പ്രകടിപ്പിക്കുന്നുമുണ്ട്. ചന്ദിരി ദേഷ്യപ്പെട്ട് പാത്രം കഴുകാനായി അടുക്കളയിലേക്ക് ചാടിത്തുള്ളി പോകുമ്പോള്‍ ലളിതയുടെ മറുപടി.

“എന്നോട് ജുദ്ധത്തിനു നില്ക്കാതെ നീ നിന്‍റെ പണി നോക്കടി. ഞങ്ങളിവിടെ പലതും പറയും. നീ എന്തിനാണ് അതേറ്റു പിടിക്കണത്.” ഇത്രയും പറഞ്ഞതിന്‍റെ അടുത്ത നിമിഷത്തില്‍ അച്ചുവിന്‍റെ മകള്‍ രാധയെ (മാതു) നോക്കി പറയുന്ന ഡയലോഗ് കേള്‍ക്കുക.

“അപ്പോ മകാള് പരൂക്ഷ ജയിച്ച്...”

വെറ്റില മുറുക്കി തലയാട്ടി നല്ല വാത്സല്യത്തോടെയാണ് ചോദ്യം. എത്ര പെട്ടെന്നാണ്, എത്ര അനായാസമായാണ്, ശുണ്ഠിയെടുക്കുന്ന നാത്തൂനില്‍നിന്നു സ്നേഹനിധിയായ അയല്‍ക്കാരിയായി ലളിത മാറുന്നത്. ഈ രംഗം കാണുമ്പോള്‍ ആലപ്പുഴയിലെയുംമറ്റും മത്സ്യത്തൊഴിലാളികളുടെ വീട്ടുമുറ്റത്ത് ്‍ അക്ഷരാര്‍ഥത്തില്‍ എത്തുന്ന പ്രതീതിയാണ്.

ദേഷ്യം പിടിക്കുമ്പോള്‍ വായില്‍ വരുന്നതു പറയുകയും അടുത്ത നിമിഷം ഇണങ്ങുകയും സ്നേഹിക്കുകയും ചെയ്യുന്ന സാധാരണക്കാരിയായ ഒരു മത്സ്യത്തൊഴിലാളിയുടെ പര്യായമായി മാറുകയാണ് കെ.പി.എ.സി ലളിത. ഇതുപോലെ നിരവധി രംഗങ്ങള്‍ അമരത്തിലുണ്ട്.

ചന്തയില്‍ ഭാര്‍ഗവി മീന്‍ വില്‍ക്കുന്ന രംഗം മറക്കാനേ കഴിയില്ല. തൊട്ടടുത്തിരിക്കുന്ന മീന്‍ വില്പനക്കാരിയോട് വലിയ വായില്‍ വഴക്കിടുന്നു, അടുത്ത നിമിഷം ചിരിക്കുന്നു, നാട്ടുവര്‍ത്തമാനം പറയുന്നു!

ലളിത ജീവന്‍ നല്കിയ ഓരോ കഥാപാത്രത്തിനും അവരുടേതായ സംസാര രീതിയുണ്ട്, ശരീരഭാഷയുണ്ട്, മുഖഭാവങ്ങളുണ്ട്. സത്യത്തില്‍ നമുക്കു ചുറ്റുമുള്ള സ്ത്രീകള്‍തന്നെയാണ് അവരെല്ലാം.

സിനിമയില്‍ അഭിനയമല്ല വേണ്ടത് ബിഹേവ് ചെയ്യുകയാണ് ആവശ്യമെന്ന പുതിയ സമവാക്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ സത്യമാക്കിയ നടിയാണ് കെ.പി.എ.സി. ലളിത. ചെറുപ്പം മുതലുള്ള നാടകാഭിനയം ഇതിനൊരു കാരണമായി കണക്കാക്കാം. അതിനും മുകളില്‍ ദൈവം അറിഞ്ഞു കൊടുത്തൊരു അഭിനയശൈലിയാണ് ലളിതയെ, ലളിത ആക്കിയത്!

തിരുവനന്തപുരത്ത് ഒരു സിനിമാ ഷൂട്ടിംഗിനു വന്ന വേളയില്‍ അനുഗൃഹീത നടിയോട് ചോദിച്ചിട്ടുണ്ട്, എന്താണ് ഈ സ്വാഭാവിക അഭിനയത്തിനു പിന്നിലെ രഹസ്യമെന്ന്. സാധാരണ മട്ടില്‍ കെ.പി.എ.സി ലളിത പറഞ്ഞത് കുറിക്കാം.

“എന്‍റെ ചുറ്റും കാണുന്ന മനുഷ്യരുടെ പെരുമാറ്റവും സംസാരരീതിയുമൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ട കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ പറയുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ കണ്ട വ്യക്തികളുടെ പെരുമാറ്റവും രീതികളും മറ്റും കഥാപാത്രത്തില്‍ ചേര്‍ക്കാറുണ്ട്. സംവിധായകന്‍റെ അനുവാദത്തോടെ മാത്രമേ ഈ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താറുള്ളൂ എന്നുമാത്രം”.

സിനിമാഭിനയത്തിന്‍റെ തുടക്കകാലത്ത് നായികയായും പിന്നെ നായികാപ്രാധാന്യമുള്ള വേഷങ്ങളും ലളിത അവതരിപ്പിച്ചിട്ടുണ്ട്.‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തില്‍ പാര്‍വതിയായി വന്ന് ഒരു കാമുകിയുടെ സ്വപ്നങ്ങളോടെ കല്യാണി കളവാണി... എന്ന ഗാനം പാടി അഭിനയിക്കുന്നതിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട്.

പില്‍ക്കാലത്ത് അമ്മവേഷത്തിലും മറ്റും എത്തിയതോടെ ലളിതയുടെ റേഞ്ച് മാറി. പരാതിക്കാരിയായ ഭാര്യയായും തന്നിഷ്ടക്കാരിയും വായാടിയുമായ ചേട്ടത്തിയായും, അമ്മായിയമ്മയായും നാത്തൂനായും അസൂയ മൂത്ത അയല്‍ക്കാരിയായും ലളിത ജീവിച്ചു.

സത്യന്‍ അന്തിക്കാടിന്‍റെ പല ഹിറ്റ് സിനിമകളിലും ഈ ഭാവപ്പകര്‍ച്ച ഏറ്റവും മനോഹരമാണ്. ‘വീണ്ടും ചില വീട്ടുവിശേഷങ്ങളിലെ’ മുണ്ടും ചട്ടയുമണിഞ്ഞ കണിശക്കാരിയായ അമ്മച്ചിയെ എങ്ങനെ മറക്കാനാണ്.

സസ്നേഹം, കനല്‍ക്കാറ്റ്, കുടുംബപുരാണം തുടങ്ങി എത്രയോ സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ലളിത വ്യത്യസ്ത രൂപഭാവങ്ങളില്‍ കടന്നുവന്നു.
ലേഡി സൂപ്പര്‍ താരപദവി ആരും ചാര്‍ത്തിക്കൊടുത്തില്ലെങ്കിലും കെ.പി.എ.സി. ലളിതയെ പ്രേക്ഷകമനസില്‍ സൂപ്പര്‍ താരമാക്കുന്ന ഇത്തരം നിരവധി കഥാപാത്രങ്ങളുണ്ട്. കാലത്തിന് ഇളക്കാനാവാത്ത, എണ്ണിയാല്‍ തീരാത്തത്രയും കഥാപാത്രങ്ങള്‍...

Movies

ഏഴ് ചിത്രങ്ങൾ, ഏഴ് സംവിധായകർ; മോഹൻലാലിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ ഇവർക്കൊപ്പം

അടുത്ത ഏഴ് സിനിമകളുടെ സംവിധായകരെ പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അടുത്ത ചിത്രങ്ങളുടെ സംവിധായകരുടെ പേരുകൾ മോഹൻലാൽ പുറത്തുവിട്ടത്.

അമ്പരിപ്പിക്കുന്ന കഥകള്‍, യാത്രകള്‍. അത്രയും പ്രത്യേകതയുള്ള സംവിധായകര്‍. എന്‍റെ വരാനിരിക്കുന്ന ഏഴ് ചിത്രങ്ങളുടെ ചില വിവരങ്ങള്‍ ഇതാ' ലാലേട്ടന്‍ കുറിപ്പില്‍ പറയുന്നു.

വിഷ്ണു മോഹന്‍, അനൂപ് സത്യന്‍, പ്രിയദര്‍ശന്‍, ദിലീഷ് പോത്തന്‍, സത്യന്‍ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക.

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരം ചിത്രീകരണം തുടരുകയാണ്. മേപ്പടിയാന്‍എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Movies

ഇത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാൻ കഴിയില്ല; അനുപമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ധ്രുവ്  

നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി നടൻ ധ്രുവ് വിക്രം. അനുപമയുടെ മുൻ കാമുകൻ ധ്രുവ് വിക്രമാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും അഭ്യൂഹങ്ങളുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളേയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളെയും കുറിച്ച് പ്രതികരിക്കുകയാണ് ധ്രുവ് ഇപ്പോൾ. ഇന്ത്യ ടുഡേ തമിഴ് സംഘടിപ്പിച്ച റൗണ്ട് ടേബിൾ പരിപാടിയിൽ സംസാരിക്കവെയാണ് നടന്‍റെ പ്രതികരണം.

"സിനിമ പോലെയുള്ള ഒരു ജോലി തിരഞ്ഞെടുക്കുമ്പോള്‍ വളരെ നേരത്തേ തന്നെ നമുക്ക് മനസിലാകും വിമര്‍ശനങ്ങളും ഇതിന്‍റെ ഭാഗമാണെന്ന്.

ഈ ജോലി അത്രയും മനോഹരമാകുന്നതോടൊപ്പം തന്നെ ഇതിന് ഒരുപാട് വശങ്ങളുമുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ, ഇത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ യാഥാർഥ്യത്തിൽ ഉറച്ച് നിൽക്കുക എന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ആരാണെന്ന് അറിയുക. എന്തിന് വേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നതെന്ന് മനസിലാക്കുക.

നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടതായിട്ടുള്ളതും ഒരിക്കൽ പ്രധാനപ്പെട്ടതായിരുന്നതുമായ എല്ലാത്തിനെയും ശക്തമായി സംരക്ഷിക്കുക. നിങ്ങൾ സത്യത്തോടൊപ്പം നിൽക്കുമ്പോൾ, നിങ്ങളെ ഉറപ്പിച്ച് നിർത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് വ്യക്തമായി അറിവുള്ളപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണങ്ങൾക്കും വിമർശനങ്ങൾക്കും ഒരു പരിധിക്കപ്പുറം പോകാൻ കഴിയില്ല.

പതിയെ അറിയാതെ തന്നെ നിങ്ങൾ ഒരു ഒറ്റയാൾ സൈന്യമായി മാറും. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ടാകും. നിങ്ങൾ സ്വയം ഉള്ളിലേക്ക് നോക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ലോകത്തെ സംരക്ഷിക്കും".- ധ്രുവ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണവും ധ്രുവ് വെളിപ്പെടുത്തി. "എനിക്ക് എഡിറ്റ് ചെയ്യാനും ഷൂട്ട് ചെയ്യാനും ഒരുപാട് ഇഷ്ടമാണ്.

അച്ഛനെയും എന്‍റെ മരുമകളെയും വളർത്തു മൃഗങ്ങളെയും ഷൂട്ട് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഇതൊന്നും ഞാൻ പോസ്റ്റ് ചെയ്യാറില്ലെങ്കിലും ഞാൻ ഒരുപാട് എഡിറ്റ് ചെയ്യാറുണ്ട്. ഐമൂവി ഉപയോഗിച്ച് വിഡിയോകൾ കട്ട് ചെയ്ത് അതിൽ മ്യൂസിക് ചേർക്കാനൊക്കെ എനിക്ക് ഇഷ്ടമാണ്. നമ്മളെല്ലാവരും സോഷ്യൽ മീഡിയയിലൂടെ ഒരുപാട് സമയം ചെലവഴിച്ച് കഴിഞ്ഞെന്ന് എനിക്ക് തോന്നുന്നു.

ലോകത്തിന്‍റെ മുഴുവൻ സംഗമകേന്ദ്രം പോലെയാണിപ്പോൾ അത്. സിനിമയുടെ പ്രൊമോഷൻ സമയത്താണ് ഞാൻ കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. മറ്റ് സമയങ്ങളിൽ വായനയോ സംഗീതമോ ഒക്കെയായി ഞാൻ പോകും. അതൊരു ബോധപൂർവമായ തീരുമാനമൊന്നുമല്ല".- ധ്രുവ് വ്യക്തമാക്കി.

Movies

നടി അനുമോൾ വിവാഹിതയായി; ചടങ്ങിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി  

സീരിയൽ താരം അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് രാജേന്ദിര്‍ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗുരുവായൂരിൽ വച്ച് നടന്ന താലിക്കെട്ടിൽ നടനും എംപിയുമായ സുരേഷ് ഗോപി പങ്കെടുത്തു.

ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വേഷം. വരനും കേരള കസവ മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയണിഞ്ഞാണ് വിവാഹമണ്ഡപത്തിൽ എത്തിയത്.

നടനും മോഡലുമാണ് ഭുവനേഷ് ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഭുവന് 1.39 ലക്ഷം ഫോളോവേഴ്‌സ് ആണ് ഉള്ളത്. അതേ സമയം ഭുവന്‍ ആരെയും തന്നെ ഫോളോ ചെയ്യുന്നുമില്ല.

മലയാള ബിഗ് ബോസ് സീസൺ ഏഴിലെ വിജയിയാണ് അനുമോൾ. കൂടാതെ ടെലിവിഷൻ സീരിയൽ രംഗത്തും സജീവമാണ്.

 

Movies

23 കേന്ദ്രങ്ങളിലായി 50 സ്ക്രീനുകൾ; മാജിക് ഫ്രെയിംസിന്‍റെ കാക്കനാട് സ്ക്രീൻ മിഴി തുറന്നു  

കേരളത്തിലെ തിയറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്. അൻപതാമത്തെ സ്ക്രീൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ് മാറി.

കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് തിയറ്റർ സമുച്ചയത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് വെഞ്ചരിപ്പ് കർമം നിർവഹിച്ചു.

കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ഇതോടെ മാറി. 23 കേന്ദ്രങ്ങളിലായി നിലവിൽ 50 സ്ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്.

Movies

എനിക്ക് അതിനുള്ള ശക്തിയില്ലെന്ന് സംയുക്തയോടും മഞ്ജുവിനോടും പറഞ്ഞു, എന്നാൽ: കുറിപ്പുമായി രഹ്ന നവാസ്  

നടൻ കലാഭവൻ നവാസിന്‍റെ ഭാര്യ രഹ്ന പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നവാസ് വിട്ടുപോയതിന്‍റെ വേദന ഉള്ളിൽ വച്ച് സിനിമയിൽ അഭിനയിച്ചതിന്‍റെ അനുഭവമാണ് രഹ്ന പങ്കുവച്ചത്.

ഹാപ്പി ലൂപ്പ് എന്ന ചിത്രത്തിലാണ് രഹ്ന അഭിനയിച്ചത്. സംവിധായകൻ ആനന്ദ് മേനോൻ ഒരുക്കുന്ന ചിത്രത്തിന്‍റെ പോസ്റ്ററും ലൊക്കേഷൻ ചിത്രങ്ങളും പങ്കുവച്ചായിരുന്നു താരത്തിന്‍റെ ഹൃദയസ്പർശിയായ കുറിപ്പ്.

‘‘ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷേ എന്റെ മക്കൾക്ക്‌ വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ തന്നത്. 

എനിക്ക് വർക്ക് ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും സംവിധായകൻ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷേ അവർ എല്ലാരും വളരെയധികം എന്നെ പിന്തുച്ചു.

ഈ കഥാപാത്രം ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്‍റെ നന്ദി അറിയിക്കുന്നു. 

നവാസ്ക്കയുടെ ആത്മാവിന്‍റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്‍റെ അവസ്ഥ മനസിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ എല്ലാ അംഗങ്ങളോടും എന്‍റെ നന്ദി അറിയിക്കുന്നു.’’രഹ്നയുടെ കുറിപ്പ്.

 

Movies

നടി അനന്യ മരിച്ചത് ജൂലൈ 15-ന് എന്തുകൊണ്ട് മരണവിവരം പുറത്തുവിടാൻ ഇത്ര താമസിച്ചു ചോദ്യശരങ്ങളുമായി ആരാധകർ  

നടി അനന്യ രാജ് (27) അന്തരിച്ച വാർത്ത പുറത്തുവന്നതിന്‍റെ ഞെട്ടലിലാണ് ആരാധകർ അടക്കമുള്ളവർ. ജൂലൈ 15-ന് ഉറക്കത്തിനിടെ മരിച്ചുവെന്നാണ് കുടുംബം പറയുന്നതെങ്കിലും ഒരു മാസത്തിന് ശേഷം ഈ വിവരം പുറത്തുവിടുന്നത് എന്തുകൊണ്ടാണെന്ന സംശയവും ഉയരുന്നു.

ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിൽ മരണം സംഭവിച്ചുവെന്നാണ് കുടുംബം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്.

കഴിഞ്ഞ ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും കുടുംബം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.

ഹൃദയഭേദകമായ വാർത്ത പങ്കുവയ്ക്കുന്നു എന്നെഴുതിയതിനു ശേഷമാണ് കുടുംബം ഓഗസ്റ്റ് 15-ന് നടിയുടെ മരണവിവരം പുറത്തുവിട്ടത്.

‘‘ഇത് അനന്യയുടെ കുടുംബമാണ്. ജൂലൈ 15 ന് പുലർച്ചെ അനന്യ മരിച്ചുവെന്നു വളരെ വേദനയോടെ ഞങ്ങൾ അറിയിക്കുന്നു. ഉറക്കത്തിൽ സമാധാനപരമായി അന്തരിച്ചു. ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ അനന്യ കടന്നുപോകുകയായിരുന്നു. അവ മറികടക്കാൻ അവൾ ഒരു യോദ്ധാവിനെപ്പോലെ പോരാടി’’ – ഇൻസ്റ്റഗ്രാമിലെ സന്ദേശത്തിൽ കുടുംബം എഴുതി.
 
ഏഴു മാസം മുൻപും നടിയുമായി സംസാരിച്ചിരുന്നുവെന്നും ഒരുമിച്ചു പ്രവർത്തിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ഇൻഫ്ലുവൻസർ പങ്കജ് ശർമ കുറിച്ചു.

അത് ഞങ്ങളുടെ അവസാന സംഭാഷണമാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നാണ് പങ്കജ് ശർമ അനുശോചനക്കുറിപ്പിൽ പറഞ്ഞത്. അതേസമയം, മരണകാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയണമെന്ന് ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈയിൽ വളർന്ന അനന്യ സംഗീത വിഡിയോകളിലൂടെയാണ് ശ്രദ്ധയയാകുന്നത്. 2016 ൽ പുറത്തിറങ്ങിയ '7 അവേഴ്‌സ് ടു ഗോ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി. 'ദി ഫൈനൽ എക്സിറ്റ്' (2017), 'ഗോസ്റ്റ്' (2019) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക് സിനിമയിലും അനന്യ അഭിനയിച്ചിട്ടുണ്ട്.

Movies

അമ്മയുടെ സാരിയുടത്ത് സ്വാതന്ത്ര്യദിന ചടങ്ങിനെത്തിയ തൃഷ; ‘അകത്തും പുറത്തും ഏറ്റവും സുന്ദരി’ എന്ന് ഖുഷ്ബു

തമിഴ്നാട്ടിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത തൃഷയായിരുന്നു സമൂഹമാധ്യമങ്ങളിലെ താരം. തൃഷ കാറിൽ നിന്നിറങ്ങി വരുന്നതും സദസിൽ ഇരിക്കുന്നതും വിജയ‌്‌യെ അഭിസംബോധന ചെയ്യുന്നതുമൊക്കെ ഇപ്പോൾ വൈറലാണ്.

അതേസമയം ചർച്ചകൾ ഒരു വശത്ത് മുറുകുമ്പോൾ ചടങ്ങിനെത്തിയ സാരിയുടത്ത ചിത്രങ്ങൾ പങ്കുവച്ച് എല്ലാ ചർച്ചകളെയും കെയർഫ്രീ ആക്കുകയാണ് തൃഷ.

സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ താരം തെരഞ്ഞെടുത്തത് അമ്മയുടെ സാരിയായിരുന്നു. ഇക്കാര്യം തൃഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

തൃഷയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘പ്രിയപ്പെട്ടവളെ... നിന്നെ പ്രണയിക്കാതിരിക്കാൻ നീയെനിക്കൊരു കാരണം പറഞ്ഞുതരൂ? അകത്തും പുറത്തും ഏറ്റവും സുന്ദരിയായ നീ’ എന്നായിരുന്നു ഖുഷ്ബുവിന്റെ കമന്‍റ്. 

മഞ്ഞ നിറത്തിലുള്ള കസവ് സാരിയുടുത്തായിരുന്നു തൃഷ ചടങ്ങിനെത്തിയത്. ഇളംപച്ചനിറത്തിലുള്ള ബ്ലൗസാണ് പെയർ ചെയ്തത്. മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കൾക്കൊപ്പമാണ് തൃഷ സ്വാതന്ത്ര്യദിന പരേഡ് കാണാൻ ഇരുന്നത്. തൃഷയ്ക്കൊപ്പം അമ്മ ഉമ കൃഷ്ണനും ചടങ്ങിനെത്തിയിരുന്നു.

ചെന്നൈ സെൻറ് ജോർജ് ഫോർട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലാണ് തൃഷ എത്തിയത്. മുഖ്യമന്ത്രി വിജയ് പതാകയുയർത്തുന്ന ചടങ്ങിൽ ഉൾപ്പെടെ മുൻനിരയിലായിരുന്നു ത‍ൃഷ ഇരുന്നതും.

മഞ്ഞ നിറമുള്ള സാരിയും മുടിയിൽ മുല്ലപ്പൂക്കളുമായി മുഖ്യമന്ത്രി വിജയ് വരുന്നത് കാത്തിരിക്കുന്ന തൃഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

Movies

12 വർഷത്തെ കാത്തിരിപ്പ്; മോഹൻലാലിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് ജൂഡ് ആന്തണി

മോഹൻലാലിനൊപ്പം സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. തന്‍റെ 12 വർഷത്തെ ആഗ്രമാണ് സാധ്യമായതെന്ന് സംവിധായകൻ കുറിച്ചു.

മോഹൻലാലിന്‍റെ ഔദ്യോഗിക പേജിലൂടെയാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം. അടുത്ത വർഷമാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് മോഹൻലാൽ അറിയിച്ചു. ആശിർവാദ് സിനിമാസ് ആയിരിക്കും ചിത്രത്തിന്‍റെ നിർമാണം എന്നാണ് സൂചന.

‘‘അടുത്ത വർഷം ജൂഡ് ആന്തണി ജോസഫിനൊപ്പം ആവേശകരമായ ഒരു പുതിയ ചിത്രത്തിനായി കൈകോർക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു! കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവയ്ക്കുന്നതാണ്!’’ മോഹൻലാൽ കുറിച്ചു.

മോഹൻലാലിന്‍റെ പ്രഖ്യാപനത്തിന് മറുപടിയുമായി സംവിധായകൻ ജൂഡുമെത്തി. ‘‘കഴിഞ്ഞ 12 വർഷമായി ഞാൻ കാത്തിരുന്ന നിമിഷം. നന്ദി ലാലേട്ടാ. നന്ദി ആന്‍റണി ചേട്ടാ. വളരെ ആകാംഷയോടെ കാത്തിരിക്കുന്നു. നന്ദി ദൈവമേ,’ എന്നായിരുന്നു ജൂഡിന്റെ കമന്‍റ്.

മോഹൻലാലിന്‍റെ മകൾ വിസ്മയയെ നായികയാക്കി ജൂഡ് സംവിധാനം ചെയ്ത ‘തുടക്കം’ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിന് ഇടയിലാണ് ഈ പ്രഖ്യാപനം.

Movies

ടൊവീനോ നിർമാതാവും നായകനും; മുൻപേ ചിത്രീകരണം തുടങ്ങി  

ടൊവീനോ തോമസും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുൻപേ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഊട്ടിയിലെ ഗ്ലെൻ മോറിൽ ആരംഭിച്ചു.

ചിത്രസംയോജകനായ സൈജു ശ്രീധരനാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്.ടൊവിനോ തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ ടൊവിനോ തോമസും സഹോദരൻ ടിംഗ്സ്റ്റൺ തോമസും ചേർന്നു ഫസ്റ്റ് ക്ലാപ്പ് നൽകി.

പനോരമ സ്റ്റുഡിയോസ് ഇൻ അസോസിയേഷൻ വിത്ത് തീയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

കുമാർ മങ്ങാട്ട് പഥക്ക്, അഭിഷേക് പഥക്ക്, ടൊവീനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ്സ്റ്റൺ തോമസ് എന്നിവരാണ് നിർമാതാക്കൾ .

കോ പ്രൊഡ്യൂസേർസ് - രാജേഷ് മേനോൻ, ഗോകുൽനാഥ്. ജി. ക്രിയേറ്റീവ് പ്രൊഡ്യൂസർ -അഭിനവ് മെഹ്റോത്ര. സിഎഫ്ഓ-രവി ഓത്തി.

ഫൂട്ടേജ് എന്ന ചിത്രത്തിനു ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുൻപേ.നീലഗിരിക്കുന്നു കളുടെ താഴ്‌വരയിലെ ഒറ്റപ്പെട്ട ഒരു തടാകത്തിനോട് ചേർന്ന ഒരിടം എന്ന സ്ഥലത്ത് തൊണ്ണൂറ് കാലഘട്ടത്തിലാണ് ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത്.‌

ഭാര്യാ ഭർത്താക്കന്മാരായ റോയ്സ്, റാണി എന്നിവരുടെ വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. താളപ്പിഴകളിലൂടെ മാത്രം സഞ്ചരിക്കുന്ന റോയ്സിന്‍റെ ദാമ്പത്യ ജീവിതത്തിൽ റാണിയുടെ സാന്നിധ്യത്തിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.

ടൊവിനോ തോമസിന്‍റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഇതിലെ റോയ്സ്.

ബംഗളൂരിൽ സ്ഥിര താമസമുള്ള ആലപ്പുഴ സ്വദേശിനിയായ മേഘന മികച്ച നർത്തകിയാണ്. നൃത്തരംഗത്തെ പ്രാവീണ്യമാണ് മേഘനയെ ഇപ്പോൾ ബിഗ് സ്‌ക്രീനിലെത്തിച്ചതും ഈ ചിത്രത്തിലെ റാണിയെ അവതരിപ്പിക്കുവാൻ സാഹചര്യമൊരുക്കിയതും.

വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ്, ഉത്തരാരാമ കൃഷ്ണൻ, കിരൺ പീതാംബരൻ, ആഷ്‌ലി ഐസക്ക്, രാകേഷ് ഉഷാർ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ടീനാ തോമസ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നു. സംഗീതം- റെക്സ് വിജയൻ. ജിച്ചു ജോയ്. ഛായാഗ്രഹണം- ഷിനോസ്. എഡിറ്റിംഗ് - സൈജു ശ്രീധരൻ. പ്രൊഡക്‌ഷൻ ഡിസൈൻ- ദിലീപ് നാഥ്. സിങ്ക് സൗണ്ട്- വൈശാഖ് ബി.വി. സൗണ്ട് മിക്സ് - സിനോയ് ജോസഫ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്‌റ്റ്യും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ മാനേജേഴ്‌സ്- വിശ്വപ്രകാശ്, സോബൻ. പ്രൊഡക്ഷൻ എക്സികുട്ടീവ്- പ്രതാപൻ കല്ലിയൂർ. പ്രൊഡക്‌ഷൻ കൺടോളർ- റിച്ചാർഡ്. അസോസിയേറ്റ് പ്രൊഡ്യൂസർ- കമലേഷ് കുമാർ. ലൈൻ പ്രൊഡ്യൂസർ- അബിൻ. ഇ.എ.ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രിനിഷ് പ്രഭാകരൻ.
സ്റ്റിൽസ്- സാബി ഹംസ. ആക്ഷൻ - ഫീനിക്സ് പ്രഭു. ഡിസൈൻ-കിഷോർ ഗോപി, അനന്തു ചന്ദ്രബാബു. വേൾഡ് വൈഡ് റിലീസ്-പനോരമ സ്റ്റുഡിയോസ്. പിആർഒ-വാഴൂർ ജോസ് .

Movies

ചിരിച്ചേ ചിരിച്ചേ....പുതിയ റീലുമായി അഖില്‍ എൻആർഡി  

പുതിയ റീലുമായെത്തിയ അഖിൽ എൻആർഡിക്ക് വൻ പിന്തുണയുമായി പ്രേക്ഷകർ. ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്ന് വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ അഖിലിനെതിരെ പരിഹാസവർഷങ്ങളായിരുന്നു പിന്നീടുണ്ടായത്. വലിയ ചർച്ചകൾക്കാണ് ഇത് സമൂഹമാധ്യമങ്ങളിൽ വഴിയൊരുക്കിയത്. പുതിയ റീലിൽ ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പറാണ് അഖിൽ നൽകിയത്.

റീലിന്‍റെ കമന്‍റ് ബോക്സ് മുഴുവൻ അഖിലിന് പിന്തുണ നൽകുന്ന കമന്‍റുകളുമായി എത്തിയിരിക്കുകയാണ് അഖിലിന്‍റെ ഫോളോവേഴ്സും സെലിബ്രിറ്റികളും ഉൾപ്പെടെയുളളവർ.

 

Movies

നടൻ ഷേർഷ ഷെരീഫ് വിവാഹിതനായി

നടൻ ഷേർഷ ഷെരീഫ് വിവാഹിതനായി. നിത്യ സോളമനാണ് വധു. അതിരടി, മിസ് ലിറ്റിൽ റാവുത്തർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ്. 

രജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. ഈ സ്വാതന്ത്ര്യ ദിനത്തിൽ, ഒരു പോരാളി ഒഫീഷ്യലായി എന്‍റെ കൂടെ കൂടി, കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി എന്ന അടിക്കുറിപ്പോടെയാണ് ഷേർഷ വിവാഹ വിഡിയോ പങ്കുവച്ചത്. 

‘വ്യത്യസ്തവഴികൾ, പ്രാർഥനകൾ ഒടുവിൽ ഒന്നായി, സർക്കാരിന് നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് നടൻ വിവാഹ ഫോട്ടോകൾ പങ്കുവച്ചത്. 
സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിപേർ ഷേർഷയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്. 

ബേസിൽ ജോസഫ്, നിഖില വിമൽ, കല്യാണി പണിക്കർ, ഗൗതമി നായർ, അരുൺ കുര്യൻ, അക്ഷയ് രാധാകൃഷ്ണൻ തുടങ്ങി നിരവധിപേർ ഇരുവർക്കും ആശംസകൾ അറിയിച്ചു.

ബാഡ്ബോയ്സ്’, നിഴൽ, മൂൺവാക്ക്, അതിരടി, മധുവിധു, ലിറ്റിൽ മിസ് റാവുത്തർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഷേർഷ. 
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ ആണ് റിലീസിനെത്താനുള്ള ഷേര്‍ഷയുടെ ഏറ്റവും പുതിയ ചിത്രം

Movies

നീങ്ക മമ്മൂട്ടി സാറാ; വഴിയറിയാതെ വിഷമിച്ചു നിന്ന മമ്മൂട്ടിക്ക് വഴികാട്ടിയായ പാണ്ഡ്യൻ  

നടൻ മമ്മൂട്ടിക്കും സംഘത്തിനും വഴി കാണിച്ചുനൽകിയ പാണ്ഡ്യനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വഴിയറിയാതെ വിഷമിച്ചു നിന്ന മമ്മൂട്ടിയെ കാരൈക്കുടി സ്വദേശി പാണ്ഡ്യനാണു രാത്രി 10 കിലോമീറ്ററോളം വഴികാട്ടിയത്. ഈ വീഡിയോയാണ് ഇപ്പോൾ വൈറൽ.

മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനായ കാരൈക്കുടിയിൽനിന്നു കേരളത്തിലേക്കു മടങ്ങുമ്പോഴാണു വഴി തെറ്റിയത്.

ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി, നിർമാതാവ് ആന്‍റോ ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ആന്‍റോ ജോസഫാണ് ഒരു കുറിപ്പ് എഴുതി ഫേസ്ബുക്കിലിട്ടത്.

ആന്‍റോയുടെ കുറിപ്പ് വായിക്കാം

അതിരുകടന്ന സ്നേഹം....
“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”
പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു. മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷൻ കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ.

ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. ...തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു...രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.

അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും”ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു. പിഷാരടിയും ഞാനും പരസപരം നോക്കി.

നാളത്തെ എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല. പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട്. അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക്‌ ചെയ്യപ്പെട്ടതും ആണ്.

അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ”പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്‌....ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ )

“അപ്പടിയെ സ്ട്രൈറ് കേരള”....അയാൾ കൈ ചൂണ്ടി.....ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും ;പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം...മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി....അയാളെ ചേർത്തു പിടിച്ചു ഉൻ പേരെന്ന? ....പാന്ധ്യൻ....മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു...അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്‍റോ ചേട്ടാ PANDYAN -PAN INDIAN ആകട്ടെ.

Movies

12 വർഷങ്ങൾക്ക് മുൻപ് ഈ മനുഷ്യൻ എന്നോടിത് പറഞ്ഞതാണ്; നിവിൻ പോളിയുടെ വാക്കുകൾ പങ്കുവച്ച് അനുപമ

സ്വന്തം സ്വപ്നങ്ങളിലേക്ക് ധൈര്യത്തോടെ മുന്നേറാൻ പ്രചോദനം നൽകിയ നടൻ നിവിൻ പോളിയുടെ വാക്കുകൾ പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. ‘ഈ മനുഷ്യൻ 12 വർഷങ്ങൾക്ക് മുൻപ് എന്നോടിത് പറഞ്ഞിട്ടുണ്ട്,’ എന്ന വൈകാരികമായ കുറിപ്പോടെയാണ് അനുപമ നിവിന്‍റെ പ്രസംഗം ഷെയർ ചെയ്തത്.

തങ്ങൾ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെക്കുറിച്ചും അത് മറികടക്കേണ്ടതിനെക്കുറിച്ചും നിവിൻ പോളി പറഞ്ഞത് ഇങ്ങനെയാണ്:

‘‘ഞാൻ മനസിലാക്കിയിട്ടുള്ള ഒരു കാര്യമാണ് എപ്പോഴും അറിഞ്ഞോ അറിയാതെയോ ഭയങ്കര റെസ്ട്രിഷൻസ് ഫേസ് ചെയ്യുന്നവരാണ് നമ്മൾ. അത് ചെയ്യരുത്, ഇത് ചെയ്യരുത്, അവിടെ പോകാൻ പാടില്ല, ഇവിടെ പോകാൻ പാടില്ല, നേരത്തെ വീട്ടിൽ കയറണം എന്നൊക്കെ പറയുന്നത്. 

പക്ഷേ ഞാൻ വളരെ ആത്മാർത്ഥമായി എന്‍റെ മനസിൽ നിന്ന് പറയട്ടെ, നിങ്ങൾക്ക് ഓടിയെത്താൻ പറ്റാത്ത ഒരു അകലവുമില്ല, നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാൻ പറ്റാത്ത ഒരു ഹർഡിൽസും ഇല്ല. നിങ്ങൾ നിങ്ങളുടെ ജീവിതം ആസ്വദിക്കുക, സമാധാനത്തിനു വേണ്ടി പരിശ്രമിക്കുക, നിങ്ങളുടെ ആഗ്രഹങ്ങൾക്കും സ്വപ്നത്തിനും വേണ്ടി ജോലി ചെയ്യുക. ധൈര്യത്തോടെ മുന്നോട്ട് പോവുക, ആരും ഒന്നും നിങ്ങളെ ചെയ്യില്ല.’’

പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ അരങ്ങേറി ഇന്ന് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി തിളങ്ങിനിൽക്കുന്ന താരമാണ് അനുപമ.

കരിയറിന്‍റെ തുടക്കകാലത്ത് നിവിൻ നൽകിയ ഈ വലിയ പിന്തുണയും ആത്മവിശ്വാസവും തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അനുപമയുടെ ഈ കുറിപ്പ്.

Movies

ഡ്രാഗൺ സിനിമയുടെ പ്രമോഷന് പോകാൻ പോലും കഴിയാതിരുന്നത് അയാളുടെ നിയന്ത്രണം കാരണമായിരുന്നു: അനുപമ  

വിവാഹനിശ്ചയം നടത്തണമെന്ന വരന്‍റെയും അദ്ദേഹത്തിന്‍റെ വീട്ടുകാരുടെ ആവശ്യത്തിന് മുന്നിൽ നിന്നും പിൻമാറിയത് താനാണെന്ന് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ.

പ്രണയബന്ധത്തിന്‍റെ ആരംഭത്തിൽ തന്നെ ചർച്ചകൾ വിവാഹനിശ്ചയത്തെക്കുറിച്ച് ആയിരുന്നു. പല കാരണങ്ങൾ പറഞ്ഞ് അതു താൻ തന്നെ നീട്ടി വയ്ക്കുകയായിരുന്നുവെന്നും അനുപമ വെളിപ്പെടുത്തി.

അഭിനയം അവസാനിപ്പിച്ച് പൂർണമായും തന്നെ അവരുടെ നിയന്ത്രണത്തിലാക്കാനുള്ള ധൃതിയുടെ ഭാഗമായിരുന്നു വിവാഹനിശ്ചയമെന്നും അനുപമ വെളിപ്പെടുത്തി.

ധന്യ വർമയ്ക്കു നൽകിയ അഭിമുഖത്തിലാണ് അനുപമയുടെ തുറന്നു പറച്ചിൽ. 

‘വീട്ടുകാർ, പ്രിയപ്പെട്ട സുഹൃത്തുക്കൾ, എന്‍റെ കൂടെയുള്ള സ്റ്റാഫുകൾ എന്നിവർക്കെല്ലാം തുടക്കം മുതലേ ഈ ബന്ധം ശരിയല്ലെന്ന് അറിയാമായിരുന്നു. കാരണം എന്‍റെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവർ കാണുന്നുണ്ടായിരുന്നു. ഞാൻ ചുരുങ്ങിപ്പോകുന്നത് അവർ കണ്ടു.

പ്രണയം തുടങ്ങി മൂന്ന് മാസം കൊണ്ട് വിവാഹനിശ്ചയത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഇതിന് പിന്നിൽ സ്നേഹമായിരുന്നില്ല. അഭിനയം നിർത്തിച്ച് പൂർണമായി കസ്റ്റഡിയിലാക്കാനുള്ള ധൃതിയാണെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ വിവാഹനിശ്ചയം നടക്കാതിരിക്കാൻ പല കാരണങ്ങൾ പറഞ്ഞ് ഞാൻ അതു നീട്ടി വച്ചു.

ഇത് വളരെ വേഗത്തിലാണ് നടക്കുന്നത്, എന്തോ കുഴപ്പമുണ്ടെന്ന് മനസ് പറയും. ആ സമയത്ത് വളരെ ഭയന്നാണ് ജീവിക്കുന്നത്. പങ്കാളിയുടെ അടുത്ത് സമാധാനം തോന്നുന്നതിന് പകരം, "ഞാൻ ഇത് പറഞ്ഞാൽ അവന്‍റെ പ്രതികരണം എന്തായിരിക്കും?" എന്ന് ഓർത്ത് ഭയപ്പെട്ടു.’

ഞാൻ ആ വിവാഹനിശ്ചയ പ്രൊപ്പോസൽ നിരസിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ആ വ്യക്തിയെ വിവാഹം കഴിക്കുകയും ഒടുവിൽ അത് വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്യുമായിരുന്നു. ഞാൻ തന്നെയാണ് ആ വിവാഹനിശ്ചയം നിരന്തരം തടഞ്ഞത്.

കാരണം ഇതു സ്നേഹമല്ലെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ അഭിനയം നിർത്താൻ വേണ്ടിയുള്ള അവരുടെ തിടുക്കം മാത്രമായിരുന്നു അത്. അവർ ചോദിക്കുമ്പോഴെല്ലാം ഞാൻ പറയുമായിരുന്നു, "ആ വ്യക്തി വളരെ ചെറുപ്പമാണെന്ന് എനിക്ക് തോന്നുന്നു, നമുക്ക് കുറച്ചുകൂടി സമയം വേണം, ഇത് ശരിയായ സമയമല്ല,’’ എന്ന്. കുട്ടികളുടെ കാര്യമാണെങ്കിൽ എഗ്ഗ് ഫ്രീസിംഗ് ഒക്കെ ചെയ്യാം. ഈ ബന്ധത്തിൽ ഞാൻ ഇത് പലതവണ നീട്ടിവെച്ചു.

ഇരുവീട്ടുകാർക്കും ഈ പ്രണയബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അനുപമ പറഞ്ഞു. അനുപമ അയാളുടെ കുടുംബത്തോടൊപ്പം താമസിച്ചിട്ടുണ്ട്. ആ വ്യക്തി അനുപമയുടെ കുടുംബത്തോടൊപ്പവും താമസിച്ചിട്ടുണ്ട്.

പക്ഷേ, അപ്പോഴാണ് ശരിയായ സ്വഭാവം തിരിച്ചറിഞ്ഞതെന്ന്  അനുപമ പറഞ്ഞു. ‘ഇതാണ് എന്‍റെ ആൾ, ഇയാളോടൊപ്പമാണ് ഞാൻ ജീവിതം ചെലവഴിക്കാൻ പോകുന്നത് എന്ന് മനസ് ഉറപ്പിച്ചു കഴിയും. അപ്പോഴാണ് യഥാർത്ഥ സ്വഭാവം പുറത്തുവരുന്നത്. കാര്യങ്ങൾ കൂടുതൽ കർശനമായി. നിയന്ത്രണം കൂടുതൽ നേരിട്ടായി. 

ഉദാഹരണത്തിന്, എന്‍റെ കരിയറിലെ ഏറ്റവും വിജയകരമായ സിനിമകളിലൊന്നായ 'ഡ്രാഗൺ' ഞാൻ എന്തുകൊണ്ട് പ്രമോട്ട് ചെയ്തില്ല? ചെയ്യാനിരുന്ന ഒരുപാട് പ്രോജക്റ്റുകൾ ഉപേക്ഷിക്കേണ്ടി വരുന്നു. എന്‍റെ പൂർണ നിയന്ത്രണത്തിലായിരുന്ന കാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടായി. വളരെ സത്യസന്ധമായി പറഞ്ഞാൽ, "സുഖമാണോ?" എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ കരഞ്ഞുപോകുമോ എന്ന് എനിക്ക് ഭയമായിരുന്നു,’ അനുപമ വെളിപ്പെടുത്തി.

Movies

കൈയിലുണ്ടായിരുന്നത് പഴയൊരു ഫോൺ, അത് കണ്ട് വാമിഖ വാങ്ങിത്തന്നത് ഐഫോൺ 17 പ്രോ മാക്സ്: ഡിസി നടൻ ജവഹർ  

നടി വാമിക ഖബ്ബി നൽകിയ വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ച് വാചാലനായി തമിഴ് നടൻ ജവഹർ ശക്തി. സംവിധായകൻ ലോകേഷ് കനകരാജ് കേന്ദ്രകഥാപാത്രമായെത്തിയ ഡിസി എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വച്ചായിരുന്നു ഇവർ പരിചയപ്പെട്ടത്.

സാധാരണയായി മുൻനിര നായികമാർ ചെറിയ ആർട്ടിസ്റ്റുകളെ കണ്ടാൽ ചിരിക്കാൻ പോലും കൂട്ടാക്കാറില്ലെന്നും എന്നാൽ വാമിക അതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തയാണെന്നും ജവഹർ പറയുന്നു.

ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘‘പൊതുവേ വലിയ ഹീറോയിൻസ് ഒന്നും നമ്മളെപ്പോലെയുള്ള ചെറിയ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കണ്ടുകഴിഞ്ഞാൽ ചിരിക്കുക പോലും ചെയ്യാറില്ല. അതിൽ അവരെ കുറ്റം പറയാൻ കഴിയില്ല, ചിരിക്കേണ്ട ആവശ്യമില്ല താനും. അഞ്ചാറു ദിവസം കൂടെയൊന്ന് അഭിനയിച്ച്, വഴിയിൽ വെച്ച് കണ്ടാൽ നമ്മളൊന്ന് ചിരിച്ചാൽ പോലും മൈൻഡ് ചെയ്യാതെ കടന്നുപോകുന്നവരാണ് പലരും. എന്നാൽ വാമിക ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തയാണ്.

തുടക്കം മുതലേ നമ്മളെ കാണുമ്പോൾ തന്നെ അങ്ങോട്ട് വന്ന് വിശേഷങ്ങളൊക്കെ ചോദിക്കും. 'സുഖമാണോ?' എന്ന് എന്നും ഒരു ചിരിച്ച മുഖത്തോടെ ദിവസവും ചോദിക്കുമായിരുന്നു.

അത് മാത്രമല്ല, അപ്പോൾ എന്‍റെ കൈയിൽ ഉണ്ടായിരുന്നത് വളരെ പഴയൊരു സാംസംഗ് ഫോണായിരുന്നു. ചിത്രീകരണം അവസാനിക്കാറായപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചിട്ട് വാമിഖ എനിക്കൊരു ഐഫോൺ പ്രോ മാക്സ് ഗിഫ്റ്റായി തന്നു.’’ ജവഹർ ശക്തി പറയുന്നു.

Movies

ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്യാം: ഷാജോണിന് മേക്കപ്പിട്ട് മോഹൻലാൽ

മോഹൻലാൽ തനിക്ക് മേക്കപ്പിട്ടു തന്ന അനുഭവം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഷാജോണ് ഈ അസുലഭ നിമിഷം ലഭിച്ചത്.

ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു.

ഷാജോണിന്‍റെ കുറിപ്പ് വായിക്കാം

‘‘ചില മറവികൾ ചിലപ്പോൾ..

ലാലേട്ടന്‍റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്‍റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്‍റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്‍റെ പഴ്സനൽ അസിസ്റ്റന്‍റ്) കാണുന്നത്.. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് സഹായിക്കാമോ ചോദിച്ചു..ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.

‘ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം’ എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു.

ഈ സ്നേഹത്തിന് ചേർത്ത് നിർത്തലിന് ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത  കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും.’’

Movies

നാലാം ദിനം 50 കോടി കൊയ്ത് ലോകേഷിന്‍റെ ഡിസി  

ലോകേഷ് കനകരാജ് നായക വേഷത്തിലെത്തിയ അരുൺ മാതേശ്വരൻ ചിത്രം ‘ഡിസി’ അൻപത് കോടി ക്ലബ്ബിൽ.

സിനിമയുടെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. നാല് ദിവസം കൊണ്ടുള്ള സിനിമയുടെ ആഗോള കലക്‌ഷനാണിത്. 25 കോടിയായിരുന്നു സിനിമയുടെ ബജറ്റ്.

വാമിഖ ഗബ്ബി നായികയായെത്തിയ സിനിമയ്ക്ക് തമിഴ്നാട്ടിലും കേരളത്തിലും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അനിരുദ്ധിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് കൈയടി നേടുന്ന മറ്റൊരു ഘടകം.

‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലെർ’ എന്നീ സിനിമകൾക്കുശേഷം അരുൺ സംവിധാനം ചെയ്ത ‘ഡിസി’ ഗ്യാംഗ്സ്റ്റർ എന്‍റർടെയ്നറാണ്. ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളായാണ് ലോകേഷും വാമിഖയും ചിത്രത്തിൽ എത്തിയിരിക്കുന്നത്.

വലയൻസ് രംഗങ്ങൾ ഉള്ളതിനാൽ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. സഞ്ജന കൃഷ്‍ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

തലൈവാസൽ വിജയ്, അവിനാശ് രഘുദേവൻ, ശ്രീകൃഷ്ണ ദയാൽ, ജവഹർ ശക്തി, പ്രണവ് തിയോഫിൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

മാസ്റ്റർ’, ‘കാട്ടാളൻ’, ‘ജനനായകൻ’ തുടങ്ങിയ സിനിമകളിൽ അതിഥി വേഷത്തിലെത്തിയ ലോകേഷ് ആദ്യമായി മുഴുനീള വേഷത്തിലെത്തിയ സിനിമയാണ് ‘ഡിസി’. നേരത്തെ വിജയ് ദേവരകൊണ്ടയെ അടക്കം നായകവേഷത്തിലേക്ക് പരിഗണിച്ച സിനിമയിൽ അവസാന നിമിഷമാണ് ലോകേഷ് എത്തുന്നത്.

Movies

എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല, അന്നു ഞാൻ സംശയിച്ചു നിന്നെങ്കിൽ ഇന്ന് ഞാനെന്ന നടനെ ആരും കാണില്ലായിരുന്നു; നിവിൻ പോളി

അറിഞ്ഞോ അറിയാതെയോ ഒട്ടേറെ നിയന്ത്രണങ്ങളിലൂടെ കടന്നുപോകുന്നവരാണ് പെൺകുട്ടികളെന്നും എന്നാൽ അവർക്ക് ചാടിക്കടക്കാൻ പറ്റാത്ത തടസങ്ങളില്ലെന്നും നിവിൻ പോളി.

നിവിന്‍റെ വാക്കുകളെ ആവേശത്തോടെയാണ് വിദ്യാർഥിനികൾ എതിരേറ്റത്. കൊച്ചി സെന്‍റ് തെരേസാസ് കോളജിൽ തന്‍റെ പുതിയ ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റിന്‍റെ പ്രമോഷനായെത്തിയതായിരുന്നു താരം.

''മലർവാടി ആർട്‌സ് ക്ലബിനായുള്ള ഓഡിഷന് മുമ്പ് അപകടത്തിൽ പരിക്കേറ്റ് കിടക്കുമ്പോൾ, പൗലോ കൊയ്‌ലോയുടെ ‘ദി ആൽക്കമിസ്റ്റ്’ എന്ന നോവൽ വായിച്ചതാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് നിവിൻ പോളി ഓർത്തെടുത്തു.

ആൽക്കമിസ്റ്റ് എന്ന പുസ്തകം എന്നെ സ്വാധീനിച്ചു. ഓഡിഷന് പോകണോ, സിനിമയിൽ പരിചയക്കാരില്ലല്ലോ, പോവേണ്ട ആവശ്യമുണ്ടോ എന്നൊക്കെ ആലോചിച്ച് സ്വയം സംശയിച്ചുനിന്ന സമയത്ത് എനിക്ക് ധൈര്യം തന്നത് ആ പുസ്തകമാണ്.

ഞാൻ രണ്ടും കൽപിച്ച് ഓഡിഷന് പോയി ധൈര്യത്തോടെ പങ്കെടുത്തു. ഞാൻ ആദ്യമായി വിനീതിനെ കാണുന്നത് അവിടെവെച്ചാണ്. കാമറയെ അഭിമുഖീകരിക്കുന്നതും ആദ്യമായി ആയിരുന്നു. ഞാൻ എന്തോ ചെയ്തു. എന്നെ സെലക്ട് ചെയ്തു. എനിക്ക് ആ സിനിമ ലഭിച്ചു. അതുകൊണ്ട് എനിക്ക് ഇവിടെ വന്ന് നിൽക്കാൻ സാധിക്കുന്നു. നിവിൻ പോളി പറഞ്ഞു.

സ്‌റ്റേജിൽ കയറാൻ പേടിയുള്ള ഞാൻ എന്തുകൊണ്ടാണ് ഓഡിഷന് പോകാൻ തീരുമാനിച്ചത് എന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തി ആലോചിച്ചു. ആൽക്കമിസ്റ്റിൽ യാത്ര ചെയ്യാൻ തീരുമാനിക്കുന്നിടത്താണ് കഥാപാത്രത്തിന്‍റെ ജീവിതം മാറുന്നത്. ആ യാത്ര എവിടെ എത്തും എന്ന് അയാൾക്ക് അറിയില്ല.

അന്ന് ഒഡിഷനിൽ ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് ഇന്നിവിടെ നിൽക്കുന്നത്. നിങ്ങളുടെ സ്‌നേഹം എനിക്ക് ലഭിക്കുന്നത്. അന്ന് ഞാൻ എടുത്ത പങ്കെടുക്കണം എന്ന തീരുമാനം ആണ് ഇവിടെ എത്തിച്ചത്.

സ്‌റ്റേജിൽ കയറാൻ പേടിയുള്ള ഞാൻ എന്തുകൊണ്ടാണ് ഓഡിഷന് പോകാൻ തീരുമാനിച്ചത് എന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തി ആലോചിച്ചു. ആൽക്കമിസ്റ്റിൽ യാത്ര ചെയ്യാൻ തീരുമാനിക്കുന്നിടത്താണ് കഥാപാത്രത്തിന്‍റെ ജീവിതം മാറുന്നത്. ആ യാത്ര എവിടെ എത്തും എന്ന് അയാൾക്ക് അറിയില്ല.

അന്ന് ഒഡിഷനിൽ ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചതുകൊണ്ടാണ് ഇന്നിവിടെ നിൽക്കുന്നത്. നിങ്ങളുടെ സ്‌നേഹം എനിക്ക് ലഭിക്കുന്നത്. അന്ന് ഞാൻ എടുത്ത പങ്കെടുക്കണം എന്ന തീരുമാനം ആണ് ഇവിടെ എത്തിച്ചത്.

ജീവിതത്തിൽ പല സാഹചര്യങ്ങൾ വരും. സ്വയം സംശയിക്കും. പേടി തോന്നും. പങ്കെടുത്താൽ കളിയാക്കുമോ, ട്രോളുമോ എന്നെല്ലാം സ്വയം സംശയിക്കും.

അങ്ങനെ സംശയമുണ്ടാവുമ്പോൾ നിങ്ങൾ ഒരു തീരുമാനം എടുക്കണം, പങ്കെടുക്കുക. അത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുക വളരെ വലിയ മാറ്റങ്ങളാണ്. എന്‍റെ ജീവിതത്തിൽനിന്ന് ഞാൻ പഠിച്ച കാര്യമാണ് അത്.

ഒരു ക്ലാസിലെ മികച്ച വിദ്യാർഥിക്ക് മികച്ച അധ്യാപകർ ആവുന്നതിന് ഒപ്പം തന്നെ, ആ ക്ലാസിലെ എല്ലാ വിദ്യാർഥികളുടേയും മികച്ച ഗുരുക്കന്മാരാകാൻ നിങ്ങൾക്ക് സാധിക്കണം. മുമ്പോട്ടുവരാൻ ധൈര്യമില്ലാത്തവർക്ക് പിന്തുണയും പ്രചോദനവും നൽകാൻ അധ്യാപകർക്ക് കഴിയണം.

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ കോളേജ് ലൈഫിലേതാണ്. വളരെ മികച്ചൊരു കാലഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നുപോവുന്നത്.

ജീവിതത്തിൽ എവിടേക്കെങ്കിലും തിരിച്ചുപോകണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് കോളേജ് കാലഘട്ടമാണ്. ഒരിക്കലും തിരിച്ചുകിട്ടാത്ത സമയമാണ് കോളേജ് കാലഘട്ടം. കോളേജ് കാലഘട്ടം അടിപൊളിയായി, സന്തോഷത്തോടെ ജീവിക്കുക.

അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കപ്പെടുന്നവരാണ് പെൺകുട്ടികൾ. ചില കാര്യങ്ങൾ ചെയ്യരുത്, ചിലയിടങ്ങളിൽ പോവാൻ പാടില്ല, ചില വസ്ത്രങ്ങൾ ഇടാൻ പാടില്ല, നേരത്തെ വീട്ടിൽ കയറണം. അറിഞ്ഞോ അറിയാതെയോ വീട്ടിൽനിന്നും കോളേജിൽനിന്നും താമസിക്കുന്ന ഹോസ്റ്റലുകളിൽനിന്നും നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്.

നിങ്ങൾക്ക് ഓടിയെത്താൻ കഴിയാത്ത ഒരു അകലവുമില്ല, നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാൻ പറ്റാത്ത തടസങ്ങളുമില്ല. നിങ്ങളുടെ ജീവിതം ആസ്വദിക്കുക. സമാധാനത്തിന് വേണ്ടി ജോലി ചെയ്യുക. നിങ്ങളുടെ ആഗ്രഹത്തിനും സ്വപ്‌നത്തിനും വേണ്ടി പ്രവർത്തിക്കുക. ആരും ഒന്നും നിങ്ങളെ ചെയ്യാൻ പോവുന്നില്ല. ധൈര്യത്തോടെ മുന്നോട്ടുപോവുക''. നിവിൻ പറഞ്ഞു.

Movies

പുലിക്ക് ജനിച്ചത് പൂച്ചയാകില്ലല്ലോ...വിസ്മയയെ അഭിനന്ദിച്ച് ലിസി  

തുടക്കം സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച വിസ്മയ മോഹൻലാലിനെ അഭിനന്ദിച്ച് നടി ലിസി പ്രിയദർശൻ. വിസ്മയയുടെ പൊതുയിടങ്ങളിൽ സംസാരിക്കുമ്പോഴുള്ള പേടിയെ കളിയാക്കിവർക്കുള്ള മറുപടിയാണ് താരം നൽകിയിരിക്കുന്നതെന്നാണ് ലിസി പറഞ്ഞത്.

മോഹൻലാലിൽ നിന്ന് പകർന്നു കിട്ടിയ അഭിനയപാടവം വിസ്മയ വെള്ളിത്തിരയിൽ കൃത്യമായി അടയാളപ്പെടുത്തിയെന്നും അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ലളിതവും വിനയപൂർവവുമായ പെരുമാറ്റം എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും അവർ ആശംസിച്ചു. 

എന്‍റെ പ്രിയപ്പെട്ട വിസ്മയ... നിന്‍റെ അരങ്ങേറ്റ ചിത്രമായ 'തുടക്കത്തിലെ' കാഴ്ചകൾ എന്നെ അദ്ഭുതപ്പെടുത്തി! സ്ക്രീനിൽ നീ കാഴ്ചവച്ച മിന്നുന്ന പ്രകടനം കണ്ടപ്പോൾ അഭിമാനം കൊണ്ട് എന്‍റെ മനസ് നിറഞ്ഞു. സ്കൂൾ കാലഘട്ടം മുതൽക്കേ വേദികളിൽ നിന്റെ ഉള്ളിലെ കലാകാരി തിളങ്ങിനിന്നിരുന്നു.

നമ്മുടെ രാജ്യം കണ്ട എക്കാലത്തെയും മഹാനായ നടന്മാരിൽ ഒരാളായ അച്ഛനിൽ നിന്ന് നിനക്ക് ലഭിച്ച ആ അഭിനയ പ്രതിഭ, ഇന്ന് വെള്ളിത്തിരയിൽ പൂർണതയോടെ പ്രകാശിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. 'പുലിക്ക് ജനിച്ചത് പൂച്ചയാവില്ലല്ലോ!'

നിന്‍റെ രൂപത്തെയും ഭാവങ്ങളെയുമൊക്കെച്ചൊല്ലി ചില മുഖമില്ലാത്ത മനുഷ്യർ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ, വാക്കുകൾ കൊണ്ടല്ല, മറിച്ച് വാതായനങ്ങളെല്ലാം അടപ്പിക്കുന്ന തരത്തിലുള്ള അസാധ്യ അഭിനയം കൊണ്ട് നീ മറുപടി നൽകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നീ അത് തെളിയിച്ചു കാട്ടി!

ചിത്രത്തിലെ നിന്‍റെ ആക്‌ഷൻ രംഗങ്ങൾ ശരിക്കും വേറെത്തന്നെ ലെവലാണ്! നിന്റെ ഫ്ലെക്സിബിലിറ്റിയും സ്ക്രീൻ പ്രസൻസും അതിശയകരമാണ്. ഒരു നായിക എങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ എല്ലാ വാർപ്പുമാതൃകകളെയും നീ തിരുത്തിക്കുറിച്ചു. പ്രായമല്ല, മറിച്ച് പ്രതിഭയും വ്യക്തിത്വവും സമർപ്പണവുമാണ് പ്രധാനം എന്ന് നിന്‍റെ മുപ്പതുകളിൽ നീ ലോകത്തിന് കാണിച്ചുകൊടുത്തു.

പൊതുവേദികളിൽ കാണാറുള്ള ആ പരിഭ്രമവും നിഷ്കളങ്കതയും ആവേശവുമാണ് നിന്നെ എല്ലാവരുടെയും പ്രിയങ്കരിയാക്കുന്നത്. ആ നിഷ്കളങ്കത എന്നും നിന്‍റെ കൂടെയുണ്ടാവട്ടെ.

അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ആ ലാളിത്യവും വിനയവും ദയയും എന്നും കാത്തുസൂക്ഷിക്കുക. പ്രിയപ്പെട്ട വിസ്മയ, ഇത് മനോഹരമായ ഒരു തുടക്കം മാത്രമാണ്, ഏറ്റവും മികച്ച നേട്ടങ്ങൾ ഇനി നിന്നെ തേടിയെത്താനിരിക്കുന്നതേയുള്ളൂ! ഒരുപാട് നല്ല കഥാപാത്രങ്ങളും സിനിമകളും നിനക്കുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

ആഷിഷ് ജോ ആന്‍റണി, ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ സർപ്രൈസ് നീയായിരുന്നു! അത്രയധികം ആകർഷകമായ സ്ക്രീൻ പ്രസൻസോടെയാണ് നീ അഭിനയിച്ചു തകർത്തത്. വാക്കുകളേക്കാൾ നിന്‍റെ പ്രകടനക്ഷമമായ ആ വലിയ കണ്ണുകൾ ഒരുപാട് കാര്യങ്ങൾ സംവദിക്കുന്നുണ്ടായിരുന്നു.

വരുംകാലത്ത് ആന്‍റണി പെരുമ്പാവൂർ എന്ന വിജയിച്ച നിർമാതാവിനേക്കാൾ, 'ആഷിഷ് ജോയുടെ അച്ഛൻ' എന്ന വിലാസത്തിൽ അദ്ദേഹം അഭിമാനത്തോടെ അറിയപ്പെടും എന്ന് എനിക്ക് ഉറപ്പാണ്!

ഇത്രയും മികച്ചൊരു ത്രില്ലർ ചിത്രം സമ്മാനിച്ചതിന് സംവിധായകൻ ജൂഡ് ആന്‍റണിക്കും ചിത്രത്തിന്‍റെ മുഴുവൻ അണിയറപ്രവർത്തകർക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ!" ലിസി ലക്ഷ്മി കുറിച്ചു.

ലിസിയുടെ കുറിപ്പിന് താഴെ നന്ദി അറിയിച്ചുകൊണ്ട് വിസ്മയ കമന്‍റ് ചെയ്തു. ‘താങ്ക് യു സോ മച്ച് ലിസി ആന്‍റി, ഈ അഭിപ്രായം ഏറെ വിലപ്പെട്ടതാണ്.’ എന്നായിരുന്നു വിസ്മയയുടെ പ്രതികരണം.

 

Movies

പോയത് പോയി, അവളെ ആരും കുറ്റം പറയണ്ട; ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്ന പ്രചരണത്തിൽ അഖിൽ എൻആർഡി  

സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസത്തെ വലിയ ചർച്ചകളിലൊന്നായിരുന്നു ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെ സ്വകാര്യ ജീവിതം. അഖിലിന്‍റെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിപ്പോയെന്നും അതിന്‍റെ കാരണങ്ങളുമായിരുന്നു പലരുടെയും ചർച്ചാവിഷയം.

ഇപ്പോഴിതാ ഈ ചർച്ചകളിൽ സത്യമുണ്ടെന്നും അഖിൽ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചതുമാണ് അഖിലിന്‍റെ സുഹൃത്തും മുൻ ബിഗ് ബോസ് താരവുമായ സായി കൃഷ്ണ പറയുന്നത്.

ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്ത ആള് എന്ന നിലയില്‍ ഈ വാർത്ത തന്നെ ഞെട്ടിച്ചുവെന്നും ഇക്കാര്യം സംസാരിച്ചപ്പോൾ ആരെയും കുറ്റപ്പെടുത്താനില്ല എന്നായിരുന്നു അഖിലിന്‍റെ പ്രതികരണമെന്നും സായി കൃഷ്ണ തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

‘‘ഈ വിഷയം കുറച്ച് കടുത്തതാണ്. പക്ഷേ കുറച്ച് കാര്യങ്ങൾ സംസാരിക്കണം. ഇതൊക്കെ ആരുടെ ജീവിതത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അഖിൽ എൻആർഡിയുടെ ഭാര്യ ഒളിച്ചോടിപ്പോയി. ഞാൻ ഇവരുടെ വിവാഹത്തിന് പോയ ഒരാളാണ്. 2021 മുതലൊക്കെ അത്യാവശ്യം നല്ല രീതിയിലുള്ള സുഹൃദ്ബന്ധവും അഖിലുമായി കാത്തുസൂക്ഷിക്കുന്നുണ്ട്.

ഈ വാർത്ത കേട്ട സമയത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അഖിൽ എൻആർഡി അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളായിരുന്നില്ല വ്ലോഗ് ആയി ചെയ്തുകൊണ്ടിരുന്നത്. അവരുടെ വീഡിയോസ് ഒരുപാട് നാളായി കാണുന്നുമുണ്ടായിരുന്നു.

കണ്ടാൽ നല്ലൊരു ദമ്പതികൾ. ഈ വീഡിയോ എടുക്കുന്നതിനു മുമ്പും ഞാൻ അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു. ഓക്കെ ആയിട്ടിരിക്കുന്നു എന്നല്ലാതെ ഈ വിഷയത്തിൽ വേറൊന്നും പറയാനില്ല.

അഖിൽ ആരെയും കുറ്റപ്പെടുത്തില്ല, അതാണ് അവന്‍റെ ക്യാരക്ടർ. ഈ കേസിലും അഖിലിനു പറയാനുള്ളത്, പോയത് പോയി, കഴിഞ്ഞതു കഴിഞ്ഞു എന്നതാണ്. എന്‍റെയൊരു അവസ്ഥ, ഇങ്ങനെയൊരു പ്രൊഫൈൽ ആണ് എന്‍റേത്. വീഡിയോ ചെയ്യുക എന്നതാണ് എന്റെ ജോലി. വീഡിയോ ചെയ്തേ തീരൂ, അത് അവനോടും പറഞ്ഞിട്ടുണ്ടായിരുന്നു.

അഖിലിന്‍റെ കേസ് സോഷ്യൽമീഡിയയിൽ ആദ്യം കണ്ടത് ആരുടെയും പേര് പറയാതൊരു പോസ്റ്റ് ആയിരുന്നു. അത് കണ്ട സമയത്ത് ആരെക്കുറിച്ചാണെന്നും ഒരു ഐഡിയ ഇല്ലായിരുന്നു. പക്ഷേ കമന്‍റ് ബോക്സിൽ അഖിലിന്‍റെ പേര് പലരും പറയുന്നുണ്ടായിരുന്നു. രാത്രിയായപ്പോള്‍ അഖിലിന്‍റെ അടുത്തുനിന്നുള്ള ആളുകൾ എനിക്ക് വോയ്സ് നോട്ടായി പലതും അയച്ചു. അവര്‍ക്കൊക്കെ ഇത് ആഘോഷമായിരുന്നു.

ഒരാളുടെ ജീവിതം തകരുമ്പോഴും ഒരുത്തന്‍റെ ഭാര്യ ഒളിച്ചോടുമ്പോഴുമുള്ള സന്തോഷം. ഈ നാട്ടുകാർ ചിന്തിക്കണ്ടേ, ഇവർക്കും ജീവിതത്തിൽ നാളെ ഇതുപോലെ സംഭവിച്ചാലെന്ന്. സോഷ്യൽമീഡിയയില്‍ പരിചിതമായ മുഖങ്ങളായതുകൊണ്ട് ഇവരുടെ ഒളിച്ചോട്ടവും പ്രശ്നങ്ങളും കുറച്ച് പക്വതയോടെ ഈ വീഡിയോ ചെയ്യുന്നവരൊക്കെ എടുക്കണം.

വലിയൊരു ആൾക്കൂട്ടത്തിലേക്ക് വരാൻ മടിയുള്ള ക്യാരക്ടർ ആണ് അഖിൽ എന്‍ആർഡി. അവൻ അത്ര ലൗഡ് അല്ല. അങ്ങനെയുള്ള വ്യക്തികൾ നമ്മളെപ്പോലെ എല്ലാം തുറന്നു പറയണമെന്നില്ല. അതുപോലുള്ള ഒരു മനുഷ്യന് ഇത്തരം കാര്യം സംഭവിക്കുമ്പോൾ അത് എത്രത്തോളം അവരെ ബാധിക്കുമെന്ന് നമുക്ക് അറിയാമല്ലോ.

സിസിടിവി ഫൂട്ടേജ് ആരൊക്കെയോ എടുത്തു പുറത്തുവിടുന്നു. അവള്, അവളുടെ ഇഷ്ടമുള്ള ആളുടെ കൂടെ ഒളിച്ചോടിപ്പോയി. അഖിൽ എൻആർഡിക്ക് എന്തോ പ്രശ്നമുള്ള രീതിയിലാണ് ഇപ്പോൾ ചർച്ച. പോലീസ് സ്റ്റേഷനിൽ ഈ കുട്ടി മൊഴി കൊടുത്തിരിക്കുന്നത്, അഖിലിന് വേറെ കുറച്ച് ബന്ധങ്ങൾ ഉണ്ടെന്നാണെന്നൊക്കെയാണ് കമന്‍റുകൾ വരുന്നു. ഈ പെൺകുട്ടിയെ കുറ്റപ്പെടുത്തിയും കമന്‍റുകൾ വരുന്നുണ്ട്.

അതിൽ കൂടുതൽ ആളുകളും അഖിലിനെയാണ് കുറ്റപ്പെടുത്തുന്നത്. അവർ വളരെ സന്തോഷത്തോടെ ജീവിച്ചവരാണ്. സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്. ഈ കുട്ടിയുടെ വീടും അഖിലിന്‍റെ വീട് അടുത്തായിരുന്നു. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടാണ് പ്രണയത്തിലാകുന്നത്. അങ്ങനെ വീട്ടുകാർ വഴി സംസാരിച്ച് വിവാഹം കഴിച്ചു.

ഒരു സോഷ്യൽമീഡിയയിലും ഭാര്യയെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല. ആ കുട്ടിയും അങ്ങനെ തന്നെയായിരുന്നു. മനുഷ്യരാണ്, യഥാർഥ ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. ഈ വിഷയം അറിഞ്ഞ ശേഷം ഞാൻ അഖിലിനെ വിളിച്ച് ഒരുപാട് ആശ്വസിപ്പിച്ചിരുന്നു. പക്ഷേ അവനോട് ബഹുമാനം തോന്നുന്ന കാര്യമുണ്ട്.

‘സംസാരിക്കുന്നവർ സംസാരിക്കട്ടെ, പക്ഷേ അവളെ ഒന്നും പറയരുത്. അവൾ ചെയ്യാനുള്ളത് അവൾ ചെയ്തു. അവൾക്ക് അതാകും ശരിയായി തോന്നിയത്. ഇത്രയും വർഷം പ്രണയിച്ച ഒരാളെ വെറുതെയെങ്കിലും ആളുകൾ കുറ്റം പറയുന്നത് കേൾക്കാനായി സോഷ്യൽമീഡിയയിലേക്ക് ഞാൻ വരുന്നില്ല.

സംഭവിച്ചത് സംഭവിച്ചു, ഞാൻ തിരിച്ചുവരും. ഇതൊന്നും ഒരു അവസാനമല്ല. അടുത്ത ഓപ്ഷൻ എടുക്കുക. അതുമായി മുന്നോട്ടു പോകുക.’ഇതാണ് അഖിൽ എന്നോടു പറഞ്ഞത്.

പറയുമ്പോൾ ചിലർക്ക് ഫീൽ ആകും. ഈ കുട്ടിയുടെ താൽപര്യമാണ് ആരുടെ ഒപ്പം പോകുക എന്നത്. ആ കുട്ടിക്ക് ബസ് കണ്ടക്ടറെ ആണ് ഇഷ്ടപ്പെട്ടതിന്‍റെ അയാളുടെ പ്രഫഷൻ വച്ച് അയാളെ തള്ളിപ്പറയേണ്ട കാര്യമില്ല. അയാളുടെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ഇത് അഖിൽ എൻആർഡിയുടെ ഭാര്യയാണോ എന്നത് അയാൾക്ക് അറിയുമോ എന്നുപോലും നമുക്ക് അറിയില്ല.

ഒരു ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇരുവീട്ടുകാരോടും സംസാരിച്ച് നിയമപരമായി അത് അവസാനിപ്പിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ജീവനും കൊണ്ട് ഓടേണ്ട ഒരു ടോക്സിക് റിലേഷൻ ആയിരിക്കണം. എന്‍റെ അറിവിൽ അങ്ങനൊരു ടോക്സിക് റിലേഷൻ ഇതിൽ ഉണ്ടായിട്ടില്ല. ഇത് അപ്പുറത്തുള്ള ആളെ ഒന്നും അല്ലാതാക്കിയാണ് ഈ കുട്ടി ഇങ്ങനെ ചെയ്തിരിക്കുന്നത്. വളരെ മാന്യമായി ഈ ബന്ധം അവസാനിപ്പിക്കാമായിരുന്നു. അങ്ങനെ ഓടിപ്പോകാൻ മാത്രം എന്തുപ്രശ്നമാണ് ഉണ്ടായിരുന്നത്.

അവർക്ക് അവരുടെ ഭാഗം ഉണ്ടാകും, അത് ഞാൻ കേട്ടിട്ടില്ല, പോലീസ് സ്റ്റേഷനിലെ മൊഴിയായി എന്തോ പുറത്തുവന്നിട്ടുണ്ട്. അതും സത്യമാണോ എന്നറിയില്ല. ഞാന്‍ അഖിലിനോട് മാത്രമാണ് സംസാരിച്ചിട്ടുള്ളത്. ഒന്നുമല്ലേല്ലും, ഇത്ര നാളും നിന്നെ നോക്കിയ ആളല്ലേ, ഒരു ബഹുമാനം കൊടുത്തിട്ട് ഇറങ്ങിപ്പോണമായിരുന്നു. നാളെ അഖിൽ എൻആർഡി എന്തൊക്കെയാകും നേരിടേണ്ടി വരുക. ആ കുട്ടിക്കും ഇതേ അവസ്ഥ തന്നെയാകും ഉണ്ടാകുക.

Movies

മോഹൻലാല്‍ സാറിനെക്കുറിച്ചുള്ള എന്‍റെ പരാമർശത്തിനു കാരണം ആയുഷ്മാന്‍ ഖുറാനയല്ല, കാരണം വെളിപ്പെടുത്തി ജൂഡ് ആന്തണി  

മോഹൻലാലിനെയും ആയുഷ്മാൻ ഖുറാനെയെയും പ്രധാന കഥാപാത്രങ്ങളാക്കി താൻ പ്ലാൻ ചെയ്ത ബോളിവുഡ് ചിത്രം ഉപേക്ഷിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നൽകിയ വിശദീകരണം സിനിമാലോകത്ത് വീണ്ടും ചർച്ചയാകുന്നു.

മോഹൻലാലിനെപ്പോലൊരു ഇതിഹാസ നടനെ സെക്കൻഡറി കഥാപാത്രമായി പരിഗണിക്കാമെന്ന് പ്രൊഡക്ഷൻ കമ്പനി നിലപാടെടുത്തതോടെയാണ് താൻ ആ ബോളിവുഡ് പ്രോജക്ട് പൂർണമായും ഉപേക്ഷിച്ചതെന്ന് ജൂഡ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ, മോഹൻലാലിനെക്കുറിച്ച് അത്തരത്തിലൊരു പരാമർശം നടത്തിയത് ചിത്രത്തിലെ മറ്റൊരു നായകനായ ആയുഷ്മാൻ ഖുറാനിയാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചില തെറ്റിദ്ധാരണകൾ പ്രചരിച്ചിരുന്നു.

ഈ തെറ്റിദ്ധാരണകൾക്ക് വിരാമമിട്ടുകൊണ്ടാണ് ജൂഡ് ആന്തണി ഇപ്പോൾ പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജൂഡ് ഇക്കാര്യം വ്യക്തമാക്കിയത്. മോഹൻലാൽ സാറിനെക്കുറിച്ചുള്ള ആ പരാമർശത്തിന് പിന്നിൽ സിനിമയുടെ പ്രൊഡക്‌ഷന്‍ കമ്പനി മാത്രമാണെന്നും, അതിൽ ആയുഷ്മാന് യാതൊരു പങ്കോ ബന്ധമോ ഇല്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ജൂഡിന്‍റെ ഈ പുതിയ പോസ്റ്റിന് താഴെ പിന്തുണയുമായി ആയുഷ്മാൻ ഖുറാനയും കമന്‍റുമായി എത്തിയിട്ടുണ്ട്.

‘ഇത്രയും നല്ല വ്യക്തിത്വമുള്ള ഒരാളെ കണ്ടുമുട്ടാൻ സാധിച്ചതിൽ അതിയായ സന്തോഷം. ഒന്ന് വ്യക്തമാക്കട്ടെ, മോഹൻലാൽ സാറിനെക്കുറിച്ചുള്ള എന്റെ പരാമർശത്തിനു കാരണം നിർമാതാവിനെക്കുറിച്ചായിരുന്നു, അതില്‍ ആയുഷ്മാൻ ഖുറാനയ്ക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങൾക്കിടയിൽ പരസ്പര ബഹുമാനം മാത്രമേയുള്ളൂ. ഉടൻ തന്നെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മോഹൻലാൽ സാറിനൊപ്പം ചെയ്യാനിരുന്ന തിരക്കഥയിൽ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചിരുന്നു, എന്നാൽ നിർഭാഗ്യവശാൽ അത് നടന്നില്ല. അത് നടക്കാത്തതെ പോയതിലും അദ്ദേഹത്തിന് ഒരു പങ്കുമില്ല. എങ്കിലും, ഇത്രയധികം കഴിവും പ്രതിഭയുമുള്ള ഒരു അഭിനേതാവിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ ഞാൻ ആത്മാർഥമായി സന്തോഷിക്കുന്നു. എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.’’ജൂഡിന്‍റെ വാക്കുകള്‍.

‘‘നിങ്ങളുടെ സിനിമയുടെ വലിയൊരു ആരാധകനാണ് ഞാൻ; ഉടൻ തന്നെ നമുക്കൊരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാൽ സാറിന്‍റെ വർക്കുകളോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്; അദ്ദേഹം ഒരു ഇതിഹാസതാരമാണ്.

എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ മാത്രം യോഗ്യതയുള്ള ഒരാളായി മാറാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,’’ആയുഷ്മാൻ ഖുറാനയുടെ മറുപടി.

Movies

പൊതുവേദിയിൽ സെൽഫിക്കിടെ ബലമായി ചുംബിച്ച് ആരാധിക; അസ്വസ്ഥയായി നടി നികിത റാവൽ

ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിൽ ഞെട്ടിപ്പോകേണ്ട സാഹചര്യം പല താരങ്ങൾക്കും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അതുപോലത്തെ മറ്റൊരു സംഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

പ്രമുഖ ബോളിവുഡ് നടിയും നർത്തകിയുമായ നികിത റാവലിന് നേരെയാണ് ഒരു പൊതുചടങ്ങിനിടെ ആരാധികയുടെ സ്നേഹപ്രകടനം അതിരുകടന്നത്.

ഒരു പൊതുപരിപാടിയുടെ റെഡ് കാർപെറ്റിൽ മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യവെയായിരുന്നു ഈ സംഭവം അരങ്ങേറിയത്.

സുരക്ഷാ വലയം ഭേദിച്ചെത്തിയ ആരാധിക ആദ്യം ഒരു സെൽഫിയെടുക്കാനാണ് ആവശ്യപ്പെട്ടത്. നികിത ആരാധികയൊടോപ്പം പുഞ്ചിരിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി ആരാധിക നികിതയുടെ കവിളിൽ ചുംബിക്കുകയും പിന്നീട് ചുണ്ടിൽ ചുംബിക്കാനായി വലിച്ചടുപ്പിക്കുകയുമായിരുന്നു.

ഈ സമയം താരം അസ്വസ്ഥയാകുന്നതും ആരാധികയെ തള്ളുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ആരാധിക ബലമായി നികിതയുടെ ചുണ്ടില്‍ ചുംബിക്കുന്നു. ആ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും കവിളില്‍ ചുംബിക്കുകയും ചെയ്തു. ഭയന്ന നികിത ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാതെ നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവം ഞെട്ടലുണ്ടാക്കിയെങ്കിലും പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്ത താരം അവിടെ നിന്നും റെഡ്കാര്‍പ്പറ്റില്‍ നിന്നും ഉടന്‍ നടന്നുനീങ്ങി.

സെലിബ്രിറ്റികളുടെ സുരക്ഷയെക്കുറിച്ചും പൊതുസ്ഥലങ്ങളിൽ, സ്വന്തം ആരാധകരില്‍ നിന്നുപോലും അവർക്ക് നേരിടേണ്ടി വരുന്ന അതിക്രമത്തെ കുറിച്ചും വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ആരംഭിച്ചിട്ടുണ്ട്.

Movies

സിനിമചർച്ചയ്ക്കായി വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, ലഹരി നൽകി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ  

യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ അറസ്റ്റിൽ. സംവിധായകൻ ഷക്കീൽ നൂറാനി(73) ആണ് കേസിൽ പിടിയിലായത്. യുവനടി നൽകിയ പരാതിയിലാണ് നടപടി. സിനിമ ചർച്ചയ്ക്കെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

മൽവാനിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും മയക്കുമരുന്ന് നൽകി മയക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ആഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ബഡേ ദിൽവാലാ (1999), ജോരു കാ ഗുലാം (2000) തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനും എഴുത്തുകാരനും നിർമാതാവും നൂറാനിയായിരുന്നു.

2016 ൽ ലോഖണ്ഡ്വാലയിൽ വച്ച് നടന്ന ഒരു അവാർഡ് ഷോയ്ക്കിടെയാണ് നടിയും നൂറാനിയും ആദ്യമായി കാണുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കു ബന്ധപ്പെടാമെന്ന് അവിടെ വച്ചാണ് നൂറാനി നടിയോടു പറഞ്ഞത്. ശേഷം പുതിയ സിനിമയെ കുറിച്ച് ചർച്ചചെയ്യാനെന്നു പറഞ്ഞു വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

മുംബൈയിലെ നൂറാനിയുടെ വസതിയിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നും ലഹരി കലർത്തിയ പാനീയം നൽകിയെന്നും നടിയുടെ പരാതിയിലുണ്ട്. കൂടാതെ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും അതു കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തെപ്പറ്റി പോലീസിനോടോ വീട്ടുകാരോടോ പറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. വീഡിയോ ദൃശ്യങ്ങൾ കാണിച്ചു നിരവധി തവണ തന്നെ പീഡിപ്പിച്ചെന്നും നടി പരാതിയിൽ പറയുന്നു.

Movies

ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല; മകളുടെ തുടക്കത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

മകളുടെ സിനിമ തുടക്കത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മോഹൻലാൽ. ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ലെന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്‍റണി ഈ യാത്രയില്‍ വിസ്മയയ്‌ക്കൊപ്പമുണ്ടെന്നതിലുള്ള സന്തോഷവും മോഹന്‍ലാല്‍ പങ്കുവെക്കുന്നുണ്ട്.

''ഒരു അച്ഛന്‍റെ ഹൃദയത്തിന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. തുടക്കത്തിലൂടെ വിസ്മയ തന്‍റെ യാത്ര ആരംഭിക്കുന്നത് കാണുന്നതും, നിങ്ങള്‍ അവളോട് കാണിക്കുന്ന സ്‌നേഹവും ഞാന്‍ എന്നും ഓര്‍ത്തുവെക്കുന്ന അനുഗ്രഹമാകും.

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എനിക്കറിയുന്ന, ഞാന്‍ സ്‌നേഹിക്കുന്ന ആശിഷ് ജോ ആന്‍റണി ഈ യാത്രയില്‍ അവള്‍ക്കൊപ്പം ഉണ്ടെന്നതും എന്‍റെ ഹൃദയം ഊഷ്മളമാക്കുന്നു. അവര്‍ രണ്ടുപേരയും ഇത്രയും ഊഷ്മളതയോടെ ചേര്‍ത്തുപിടിച്ചതിന് നന്ദി'' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്‍റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡോ. എമിൽ ആന്‍റണിയും, ഡോ. അനീഷ ആന്‍റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സായ് കുമാര്‍, മനോജ് കെ ജയന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Movies

ലാൽ സാർ വരെ സമ്മതിച്ചു, പക്ഷേ ചേച്ചി അവസാനനിമിഷം കാലുമാറി: സുചിത്രയെ അഭിനയിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് ജൂഡ്  

വിസ്മയ മോഹൻലാൽ നായികയായി തുടക്കം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിൽ അമ്മ സുചിത്രയെ കൂടി അഭിനയിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.

മോഹൻലാൽ വരെ സമ്മതിച്ചുവെന്നും എന്നാൽ അവസാനം ചേച്ചി കാലുമാറിയെന്നും തമാശരൂപേണ ജൂഡ് പറഞ്ഞു.

''ചേച്ചിയുടെ അടുത്ത് ഞാൻ ഒരുപാട് ചോദിച്ചു. ചേച്ചി കൂടി വന്നാലേ ഇത് പൂർത്തിയാവുകയുള്ളൂ എന്ന് പറഞ്ഞു. പക്ഷേ ചേച്ചി വന്നില്ല. ചേച്ചി അവസാന നിമിഷം കാലുവാരി. ഫുൾ ഫാമിലി പടത്തിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. ലാൽ സാർ അടക്കം അത് സമ്മതിച്ചതായിരുന്നു. പക്ഷേ ചേച്ചി പറഞ്ഞു, ഞാൻ ഇല്ല, ഇല്ലായെന്ന്''. ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. ബസിൽ ഒരു യാത്രക്കാരിയായി ഇരുന്നാലെങ്കിലും മതിയെന്ന് പറഞ്ഞെന്നും എന്നാൽ ചേച്ചി സമ്മതിച്ചില്ലെന്ന് ആന്‍റണി പെരുമ്പാവൂരും പറയുന്നു.

2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്‍റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡോ. എമിൽ ആന്‍റണിയും, ഡോ. അനീഷ ആന്‍റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

 

Movies

മെഗാസ്റ്റാറിന്‍റെ ജന്മദിനം, ലോകമെമ്പാടുമുള്ള 40,000 ആരാധകര്‍ രക്തദാനം നടത്തും

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകര്‍ രക്തദാന കാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഇന്‍റര്‍നാഷണലിന്‍റെ നേതൃത്വത്തില്‍ 17 രാജ്യങ്ങളിലായി 40,000 പേര്‍ രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.

മമ്മൂട്ടി ആരാധകര്‍ക്ക് പുറമെ കോളേജ് വിദ്യാര്‍ഥികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മെഗാസ്റ്റാറിന്‍റെ ജന്മദിനമായ സെപ്റ്റര്‍ ഏഴിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്‍റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 25,000 പേര്‍ രക്തദാനത്തില്‍ പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രക്തദാന ക്യാമ്പുകള്‍ക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകള്‍ ആസൂത്രണം ചെയ്തുവരികയാണ്.

അതേസമയം, കേരളത്തില്‍ അനാഥാലയങ്ങളില്‍ അന്നദാനം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, പരിസര ശുചീകരണ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള ഘടകം.

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്‍റ് ആലന്‍ പീറ്റര്‍ പത്തനംതിട്ടയില്‍ അറിയിച്ചു.

മെഗാസ്റ്റാറിന്‍റെ ജന്മദിനം, ലോകമെമ്പാടുമുള്ള 40,000 ആരാധകര്‍ രക്തദാനം നടത്തും

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകര്‍ രക്തദാന കാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഇന്‍റര്‍നാഷണലിന്‍റെ നേതൃത്വത്തില്‍ 17 രാജ്യങ്ങളിലായി 40,000 പേര്‍ രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.

മമ്മൂട്ടി ആരാധകര്‍ക്ക് പുറമെ കോളേജ് വിദ്യാര്‍ഥികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മെഗാസ്റ്റാറിന്‍റെ ജന്മദിനമായ സെപ്റ്റര്‍ ഏഴിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്‍റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 25,000 പേര്‍ രക്തദാനത്തില്‍ പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രക്തദാന ക്യാമ്പുകള്‍ക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകള്‍ ആസൂത്രണം ചെയ്തുവരികയാണ്.

അതേസമയം, കേരളത്തില്‍ അനാഥാലയങ്ങളില്‍ അന്നദാനം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, പരിസര ശുചീകരണ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള ഘടകം.

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്‍റ് ആലന്‍ പീറ്റര്‍ പത്തനംതിട്ടയില്‍ അറിയിച്ചു.

Movies

ഗപ്പി ടീം വീണ്ടും ഒന്നിക്കുന്നു; സൂചനയുമായി ടൊവിനോയും ജോൺ പോളും ചേതനും

ഗപ്പി സിനിമയുടെ പത്താം വാർഷികത്തിൽ പുതിയ ചിത്രത്തിന്‍റെ സൂചനകൾ നൽകി നടൻ ടൊവിനോ തോമസും സംവിധായകൻ ജോൺ പോളും നടൻ ചേതനും.

ചേതനും ടൊവിനോ തോമസും ജോൺ പോളും ഒന്നിച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

‘ഒരു ദശാബ്ദത്തിന് ഇപ്പുറം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, ഒരു എപിക് ഒരുങ്ങുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ടൊവീനോ ചിത്രങ്ങൾ പങ്കുവച്ചത്. 
 
‘ഗപ്പി’ എന്ന ചിത്രം റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ, അന്നത്തെ അവിസ്മരണീയമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.

 

 

 

 

Movies

സുലു, ഇവനോട് ഞാൻ പിണങ്ങിയത് ഈ പൊട്ടന് മാത്രം മനസിലായില്ല; മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് സിദ്ദിഖ്  

മമ്മൂട്ടിയുടെ ദേഷ്യം തനിക്ക് മനസിലാക്കാൻ കഴിയാതിരുന്ന ഒരു സംഭവം ഓർത്തെടുത്ത് നടൻ സിദ്ദിഖ്. മമ്മൂട്ടി അല്ലാത്തപ്പോൾ തന്നെ എടാ എന്നേ വിളിക്കുകയുള്ളൂവെന്നും ദേഷ്യം വരുമ്പോൾ സിദ്ദിഖ് എന്നാണ് വിളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഷൂട്ടിംഗ് സെറ്റിൽ നടന്ന രസകരമായ സംഭവവും സിദ്ദിഖ് ഓർത്തെടുത്തു.

''മമ്മൂക്കയെ എനിക്ക് പേടിയില്ല. സംഘടനയുടെ മീറ്റിംഗ് നടക്കുമ്പോഴും റിഹേഴ്‌സല്‍ നടക്കുമ്പോഴുമൊക്കെ മമ്മൂക്കയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നെയാണ് ഏല്‍പ്പിക്കുക. ഞാന്‍ പോയി പറയും. എനിക്ക് പേടിയില്ല.

കാരണം ചീത്ത പറഞ്ഞാലും മമ്മൂക്കയല്ലേ പറയുന്നത്. മമ്മൂക്ക ചീത്ത പറയുന്നത് തന്നെ നമുക്കൊരു ഗമ അല്ലേ. മമ്മൂക്ക ചീത്ത പറഞ്ഞാലല്ല, പേര് പറഞ്ഞാല്‍ ദേഷ്യത്തിലാണെന്ന് മനസിലാവുക. അല്ലെങ്കില്‍ എടാ എന്നെ വിളിക്കൂ. സിദ്ധീഖേ എന്ന് വിളിച്ചാല്‍ ദേഷ്യമാണ്. പക്ഷെ ഞാന്‍ അതും ആസ്വദിക്കും. മമ്മൂക്ക വഴക്ക് പറഞ്ഞുവെന്ന് കരുതി നമുക്ക് മമ്മൂക്കയോട് പെണങ്ങി നടക്കാന്‍ ആകില്ലല്ലോ.

ഒരിക്കല്‍ ഞാന്‍ എന്തോ തമാശ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. എനിക്കത് മനസിലായതുമില്ല. മമ്മൂക്കയ്ക്ക് കഴിക്കാനുള്ള ചോറ് കൊണ്ടു വച്ചു. എന്തോ പ്രത്യേക അരി കൊണ്ടുള്ള ചോറാണ് മമ്മൂക്കയ്ക്ക് വേണ്ടിയുണ്ടാക്കുന്നത്. ഞാന്‍ അതില്‍ നിന്നും കുറച്ച് ചോറെടുത്തു. മമ്മൂക്ക ആ ചോറ് മുഴുവന്‍ എന്‍റെ പാത്രത്തിലേക്ക് ഇട്ടു. മമ്മൂക്കയ്ക്ക് വേണ്ടേ എന്ന് ഞാന്‍ ചോദിച്ചു. എനിക്ക് വേണ്ട, നീ കഴിച്ചോ എന്ന് പറഞ്ഞു. ഞാന്‍ മീന്‍ കറിയൊക്കെ ഒഴിച്ച് വയറു നിറയെ കഴിച്ചു.

തമിഴ്‌നാട്ടില്‍ എവിടെയോ ആണ് ഷൂട്ടിംഗ്. ഞങ്ങളെല്ലാം ഒരു വില്ലയിലാണ് താമസിക്കുന്നത്. വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ മമ്മൂക്കയുടെ മുറിയിലേക്ക് ചെന്നു. സുലു ഇത്തയും ഉണ്ട്. ഞാന്‍ ചെന്ന് വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുകയാണ്. അപ്പോള്‍ മമ്മൂക്ക ഇത്തയോട്, സുലു ഇവന്‍ ഇന്നൊരു തമാശ പറഞ്ഞു.

എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഇവനോട് പിണങ്ങി. അത് ഈ പൊട്ടന്‍ ഒഴികെ സെറ്റിലെ ബാക്കിയെല്ലാവര്‍ക്കും മനസിലായി എന്നു പറഞ്ഞു. എനിക്ക് മനസിലായില്ല മമ്മൂക്ക എന്നോട് ദേഷ്യപ്പെട്ടതാണെന്ന്. എനിക്കത് അതൊരു വിഷയമേയല്ല. മമ്മൂക്ക ചീത്ത പറഞ്ഞാല്‍ എന്താ? എത്രയോ തവണ പറഞ്ഞിരിക്കുന്നു. എനിക്ക് അതൊരു വിഷയമേയല്ല. അതുകൊണ്ട് എനിക്ക് മമ്മൂക്കയെ പേടിയുമില്ല''. സിദ്ദിഖ് പറഞ്ഞു.

Movies

മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാലും സുചിത്രയും

മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാലും അമ്മ സുചിത്രയും. വിസ്മയ ആദ്യമായി അഭിനയിച്ച തുടക്കം എന്ന ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഇരുവരുടെയും ക്ഷേത്രദർശനം.

ആലപ്പുഴ ഹരിപ്പാടുള്ള മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിലാണ്  വിസ്മയ മോഹൻലാലും അമ്മയും ദർശനം നടത്തിയത്. മണ്ണാറശാല അമ്മയെ കണ്ട് ഇരുവരും അനുഗ്രഹം തേടി. 

ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന തുടക്കം സിനിമയിലെ പ്രധാനകഥാപാത്രമാണ് വിസ്മയ. നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ആന്‍റണിയും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മോഹൻലാലും നിർണായക വേഷത്തിലെത്തുന്നുണ്ട്. 

2018 എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

Movies

കാഞ്ചന വീണ്ടും ഭയപ്പെടുത്താനൊരുങ്ങുന്നു: രാഘവ ലോറൻസ്-റായ് ലക്ഷ്മി കൂട്ടുകെട്ട് വീണ്ടും?

തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകരുടെ ഹോറർ-കോമഡി ബ്രാൻഡ് കാഞ്ചനയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിശേഷമാണ് കോളിവുഡിൽനിന്നു പുറത്തുവരുന്നത്.

ആദ്യഭാഗത്തിൽ നായികയായെത്തിയ റായ് ലക്ഷ്മി വീണ്ടും രാഘവ ലോറൻസിനൊപ്പം ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംവിധായകനും നടനുമായ രാഘവ ലോറൻസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ട് റായ് ലക്ഷ്മി തന്നെയാണു ചർച്ചകൾക്കു തുടക്കമിട്ടത്- വളരെക്കാലത്തിനുശേഷം എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളെ കണ്ടുമുട്ടി. ഉടൻ തന്നെ ഞങ്ങൾ ഒരുമിച്ചെത്തും... എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

2011-ൽ തിയേറ്ററുകളെ ഇളക്കിമറിച്ച കാഞ്ചനയുടെ വൻ വിജയത്തിനുശേഷം വർഷങ്ങൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചുള്ള ചിത്രം കണ്ടതോടെ, ഇത് കാഞ്ചന 4-ലേക്കുള്ള സൂചനയാണെന്നാണ് പ്രേക്ഷകരുടെ ഉറച്ച നിഗമനം.

കാഞ്ചന 4- പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും അണിയറപ്രവർത്തകരെ‍‍യും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. റായ് ലക്ഷ്മി ചിത്രത്തിന്‍റെ ഭാഗമാകുമോ എന്നതിൽ അണിയറപ്രവർത്തകരുടെ പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും, ഹൊറർ കോമഡികളുടെ രാജാവായ രാഘവ ലോറൻസും റായ് ലക്ഷ്മിയും വീണ്ടും കൈകോർക്കുന്നുവെന്ന സൂചന തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകർക്കിടയിൽ വലിയ ആവേശമായിട്ടുണ്ട്.

Movies

ആ സിനിമയ്ക്ക് വേണ്ടി വലിയ ലോൺ എടുക്കേണ്ടി വന്നു, പിന്തുണ നൽകിയത് ജ്യോതിക: സൂര്യ

സിനിമകൾ പരാജയപ്പെട്ടതിനെക്കുറിച്ചും അതിൽ നിന്നും ഉൾക്കൊണ്ട പാഠത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ സൂര്യ. ചിലത് നമ്മൾ പ്രതീക്ഷിച്ച വിജയത്തിലേയ്ക്കെത്തില്ലെന്നും അതിനാൽ വർഷം പിന്നിട്ടിട്ടും സിനിമയിലെ എല്ലാം ഇപ്പോഴും പഠിച്ചുവെന്ന് പറയാനാകില്ലെന്നും സൂര്യ പറയുന്നു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ പ്രതികരണം.

‘‘അതേ ആത്മവിശ്വാസത്തോടെയും വിശ്വാസത്തോടെയും ഏകദേശം 200 ദിവസം, അരവർഷത്തോളം ഒരു സിനിമയ്ക്കായി ജോലി ചെയ്യും. പക്ഷേ അത് പൂർണമായും പരാജയപ്പെടാം. അതേസമയം വെറും 45 ദിവസത്തിൽ ചിത്രീകരണം തീർത്ത മറ്റൊരു സിനിമ ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാകാം. അതുകൊണ്ടാണ് ഇനിയും ഒരുപാട് പഠിക്കാനും ചിലത് മറക്കാനും ബാക്കിയുണ്ടെന്ന് തോന്നുന്നത്. 30 വർഷം കഴിഞ്ഞെങ്കിലും എല്ലാം പഠിച്ചുവെന്ന് എനിക്ക് പറയാനാകില്ല,

‘കറുപ്പ്’ സിനിമയുടെ സാമ്പത്തിക പ്രശ്നത്തിന്‍റെ എല്ലാ ബാധ്യതയും അവസാന നിമിഷം എന്‍റെ തലയിലാണ് വന്നു വീണത്. അതിനായി വീണ്ടും ലോൺ എടുക്കുക എന്നതു മാത്രമായിരുന്നു പോംവഴി. അവസാന നിമിഷം ഈ അധിക കടമെടുക്കലിന്‍റെ വലിയൊരു ഉത്തരവാദിത്തം എന്‍റെ തലയിലായി. പക്ഷേ, ജോ എന്നെ പൂർണമായി വിശ്വസിക്കുകയും ആ വായ്പകൾ എടുക്കാൻ എന്നെ അനുവദിക്കുകയും ചെയ്തു. 

ഇനി കാര്യങ്ങൾ എന്തെങ്കിലും തെറ്റിയാൽ തന്നെയും, ഒരു കുടുംബമെന്ന നിലയിൽ അതിനെ അതിജീവിച്ച് ആ സാഹചര്യത്തെ നേരിടാമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. ചിലപ്പോഴൊക്കെ ഈ ഇൻഡസ്ട്രിയിൽ, നിങ്ങൾ എത്രകാലമായി ഇവിടെയുണ്ടെന്നു പറഞ്ഞാലും ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിനും അപ്പുറത്തേക്ക് പോകും. അങ്ങനെയുള്ള സമയത്ത്, ഈ ഘട്ടം നമ്മൾ മറികടക്കുമെന്നും ഈ കടങ്ങൾ വീട്ടിതീർക്കാൻ സാധിക്കുമെന്നുമുള്ള കേവലമൊരു വിശ്വാസം മാത്രമാണ് കൈമുതൽ.

എന്നെ സംബന്ധിച്ച് അതൊരു വലിയ ചുവടുവെയ്പ്പായിരുന്നു. പക്ഷേ, ആ വിശ്വാസവും അവളുടെ ആത്മബോധവും കാരണമാണ് ഞങ്ങൾക്ക് അത് ഒന്നിച്ചു ചെയ്യാൻ സാധിച്ചത്. പ്രത്യാഘാതം എത്ര ചെറുതായാലും വലുതായാലും, അത് നേരിടേണ്ടി വരുന്നത് ഞങ്ങളുടെ കുടുംബമായിരുന്നു.

ബാലാജി രണ്ടു വർഷത്തിലേറെയാണ് ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചത്. ധാരാളം ആളുകൾ ഈ ചിത്രത്തെ ആശ്രയിച്ചും, ഇതിന്റെ ശരിയായ റിലീസിനായി കാത്തിരിക്കുയുമായിരുന്നു. അതൊരു കൂട്ടായ പരിശ്രമമായിരുന്നു. ധനകാര്യങ്ങൾ കൈകാര്യം ചെയ്തവർ പോലും വളരെ സഹകരണത്തോടെയാണ് പെരുമാറിയത്. ‘ശരി, നമ്മൾ 25% അല്ലെങ്കിൽ 30% തിരിച്ചെടുക്കാം, സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകാം’ എന്ന് പറഞ്ഞ് കാത്തിരിക്കാൻ അവർ തയാറായി.

തിയറ്റർ ഉടമകളും ഫിനാൻസിയേഴ്സും ഉൾപ്പെടെ എല്ലാവരും ഒന്നിച്ചു നിന്നതുകൊണ്ടാണ് ആ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചത്. ഒരിക്കൽക്കൂടി പറയട്ടെ, ഇതൊരു മികച്ച കാര്യമായിരുന്നു.’’സൂര്യ പറഞ്ഞു.

Movies

വാഴ 2-ന് ശേഷം ഹാഷിർ നായകനാവുന്ന ഞൊടി; ടൈറ്റിൽ പോസ്റ്റർ

വാഴ 2ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഞൊടിയുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച സൂപ്പർ ഡൂപ്പർ ഫിലിംസിന്‍റെ ബാനറിൽ അമൽ പോൾസണും ഒപ്പം മിഡ്‌നൈറ്റ് സൺ ഫിലിംസിന്‍റെ ബാനറിൽ ടോണി ജോസും ചേർന്നാണ് "ഞൊടി' നിർമിക്കുന്നത്.

വാഴ, എക്കോ, വാഴ 2 എന്നീ മെഗാ ഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് "ഞൊടി' തിയേറ്ററുകളിലെത്തിക്കും.
വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന ടാഗ്‌ലൈനും കൊണ്ട് വളരെ വേഗം ശ്രദ്ധ നേടുകയാണ് "ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ.

പോസ്റ്ററിൽ കാണുന്ന "Looping Soon!" എന്ന സൂചനയും "One More Time" എന്ന ടാഗ്‌ലൈനും സിനിമ ഒരു ടൈം-ലൂപ്പ് കഥയാണോ എന്ന ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഓരോ നിമിഷവും വീണ്ടും ആവർത്തിക്കപ്പെടുന്ന ഒരു ലോകമാണോ "ഞൊടി' പറയുന്നത്? അതോ മറ്റെന്തെങ്കിലും അപ്രതീക്ഷിതമായ കഥാപശ്ചാത്തലമാണോ പ്രേക്ഷകരെ കാത്തിരിക്കുന്നത്? കൂടുതൽ വിവരങ്ങൾക്കായി ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. പിആർഒ-എ.എസ്. ദിനേശ്.

Movies

ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ധീര യുവാവ്: രാജേഷിനെ അനുസ്മരിച്ച് മമ്മൂട്ടി  

കണ്ണൂരിലെ ചെറുപുഴയിൽ വെള്ളത്തിൽ വീണ വയോധികനെ രക്ഷിച്ചതിന് ശേഷം ഒഴുക്കിൽപെട്ട് മരണത്തിനു കീഴടങ്ങിയ രക്ഷാപ്രവർത്തന പരിശീലകൻ രാജേഷിന് (36) ആദരവ് അർപ്പിച്ച് നടൻ മമ്മൂട്ടി.

ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികളെന്നാണ് മമ്മൂട്ടി കുറിച്ചത്.

‘‘ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്‍റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’’മമ്മൂട്ടിയുടെ വാക്കുകൾ.

പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് (36) ഒഴുക്കിൽപ്പെട്ടത്.

വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.

ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായി രാജേഷും കയറിൽ തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപെട്ടു. പിന്നീട് നാല് ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.

സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്.അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമാണ്. ഒരുമാസം മുൻപാണ് കണ്ണൂരിലേക്കു പരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗമാണ്.

കഴിഞ്ഞ പ്രളയകാലത്തും വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. എൻസിസി കെഡറ്റുകളുടെ ട്രെക്കിംഗ് പരിശീലകനായും പ്രവർത്തിച്ചു.

രണ്ടു വർഷം മുൻപ് രാജേഷിന്‍റെ ഇളയ സഹോദരൻ രഞ്‌ജിത് ട്രെയിനിൽനിന്നു വീണു മരിച്ചിരുന്നു. രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്.

Movies

അവരാണ് മമ്മൂട്ടിയുടെ സമ്പത്ത്: സുൽഫത്തിനെക്കുറിച്ച് കൊച്ചിൻ ഹനീഫയുടെ ഭാര്യാ സഹോദരൻ

മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെ പ്രശംസിച്ച് കൊച്ചിൻ ഹനീഫയുടെ ഭാര്യ സഹോദരൻ ഫിറോസ്. മമ്മൂട്ടിയുടെ ഭാഗ്യവും സമ്പത്തും സുൽഫത്താണെന്ന് ഫിറോസ് പറയുന്നു.

കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്‍റെ പുതിയ വീട് കാണാനായി എത്തിയതായിരുന്നു മമ്മൂട്ടിയും ഭാര്യ സുൽഫത്തും. പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാലാണ് മമ്മൂട്ടി മറ്റൊരു ദിവസം എത്തിയത്.

ഫിറോസിന്‍റെ വാക്കുകൾ: മമ്മൂക്കയും കുടുംബവും കൊച്ചിൻ ഹനീഫയുടെ വീട് സന്ദർശിച്ചപ്പോൾ എല്ലാവരും മമ്മൂക്കയെ ശ്രദ്ധിച്ചപ്പോൾ എന്‍റെ ശ്രദ്ധ പോയത് മറ്റൊരു വ്യക്തിയിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരനായ നടന്‍റെ ഭാര്യ നിഴൽ പോലെ മമ്മൂക്കയുടെ കൂടെ നടക്കുന്നതും, അവരുടെ എളിമ , അവരുടെ വസ്ത്രധാരണം, അവരുടെ സംസാരം , അവരുടെ കെയർ, ഒന്നും പറയാൻ വാക്കുകളില്ല.   

എന്നെ കണ്ട ഉടൻ തന്നെ പെങ്ങളെ ചേർത്ത് പിടിക്കണം എന്ന് പറഞ്ഞു.  മമ്മൂക്ക കുട്ടികളുമായി ഫോട്ടോ എടുക്കുന്ന സമയത്ത് ഞാൻ അറിയാതെ എന്‍റെ കാമറ അവരിലേക്ക് പോയി.

 

Movies

'ഒരു മുഖത്തിനുള്ളിൽ മറ്റൊരു മുഖം'; ഉർവശിയും ജോജുവും ഒന്നിക്കുന്ന ആശ ഫസ്റ്റ്ലുക്ക്

ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ആശയുടെ റിലീസ് അനൗൺസ്‌മെന്‍റ് പോസ്റ്റർ പുറത്ത്.

ഉർവശിയുടേയും ജോജുവിന്‍റെയും പാതി മുഖങ്ങളാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ നാലിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

നായികയുടെ മുഖം പാതി മറയുമ്പോൾ അതിനുള്ളിൽ നിന്നും നായകന്‍റെ പകുതി മുഖം വെളിപ്പെടുന്ന ദൃശ്യം പോസ്റ്ററിലെ പ്രധാന ആകർഷണമാണ്.

ഇരു കഥാപാത്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയോ അല്ലെങ്കിൽ കഥയിലെ പ്രധാന സസ്‌പെൻസിനെയോ ആണ് ഇത് സൂചിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, 'പണി' ഫെയിം രമേഷ് ഗിരിജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് ആശ.

സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. നടി ഉർവശിയുടെ വേറിട്ട വേഷപ്പകർച്ചയുമായി ആശയുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്‌സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്‌സിങ്ങ്: തപസ് നായക്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്‌സ് : മെരാകി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്‌സ്, പിആർഒ: ആതിര ദിൽജിത്ത്.

 

 

 

 

Movies

എന്‍റെ വലത് ഇടുപ്പിലെ ടെൻഡൻ വേർപെട്ടു: തുറന്നു പറഞ്ഞ് രശ്മിക മന്ദാന

സിനിമയുടെ ചിത്രീകരണത്തിനിടയിൽ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രശ്മിക മന്ദാന. മൈസ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ തന്‍റെ വലതു ഇടുപ്പിലെ ഒരു ടെൻഡൻ വേർപെട്ടിരുന്നുവെന്ന് നടി വെളിപ്പെടുത്തി.

‘‘പരിക്കുകൾ ശരിക്കും വെറുപ്പുള്ള കാര്യമാണ്. ആരും ഇതറിയരുതെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്... പക്ഷേ എന്ത് ചെയ്യാൻ... ഞാൻ കുറച്ചു നാളായി നിങ്ങളോട് സംസാരിക്കാതെ വിട്ടുനിൽക്കുകയായിരുന്നു, സോറി എന്നാലും ഹായ്. ഇതാ ഞാൻഎത്തിയിരിക്കുന്നു.

കുറച്ചു നാളുകൾക്കു മുൻപ് സംഭവിച്ചതാണ്, തുടർച്ചയായി എനിക്ക് വരുന്ന മൂന്നാമത്തെ പരുക്കാണിത്... എന്‍റെ ശരീരത്തെ ഒരു യന്ത്രത്തെപ്പോലെ അല്ലാതെ, ഒരു മനുഷ്യശരീരത്തെപ്പോലെ കൈകാര്യം ചെയ്യാൻ ഞാൻ തീർച്ചയായും പഠിക്കണം.

പക്ഷേ, സംഭവം എന്താന്നുവെച്ചാൽ... എങ്ങനെയാണ് ഞാൻ ഇത് വിശദീകരിക്കേണ്ടത്... (ബയോളജി ടീച്ചർക്ക് വഴി മാറിക്കൊടുക്കൂ) അതായത്, നമ്മുടെ ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡനുകൾ (ഞരമ്പുകൾ) ഇടുപ്പിന്‍റെ ഇരുവശങ്ങളിലുമുണ്ട്. എന്‍റെ വലതു ഇടുപ്പിലെ അത്തരം ഒരു ടെൻഡൻ വേർപെട്ടുപോയെന്ന് തോന്നുന്നു. കാലുയർത്താനും മറ്റും കഴിയണമെങ്കിൽ അത് വീണ്ടും ചേരണം.

ഇടുപ്പിന്‍റെ ഓരോ വശത്തും നാല് ടെൻഡനുകൾ ഉണ്ട്, അവ ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്നു. അതിലൊന്ന്, എന്‍റെ വലത് ഇടുപ്പിലെ ഒരു ടെൻഡൻ, വേർപെട്ടുപോയെന്ന് തോന്നുന്നു. എനിക്ക് കാലുയർത്താനും മറ്റും കഴിയണമെങ്കിൽ അത് വീണ്ടും ചേരണം. ‘മൈസ’ സിനിമയ്ക്കു വേണ്ടിയുള്ള എന്‍റെ ഡാൻസ് ഷൂട്ടിനിടയിലാണ് ഇത് സംഭവിച്ചത്. ദൈവമേ, അതാണ് ഞാൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും കഠിനമായ സിനിമ,  ഉറപ്പ്!

പക്ഷേ പേടിക്കണ്ട... വേദനയുണ്ട്, പക്ഷേ സഹിക്കാൻ പറ്റാത്ത അത്രയ്ക്കൊന്നും ഇല്ല... അപ്പോൾ അതാണ് വിശേഷം... നമ്മൾ സ്വയം ഒരു ഇടവേള എടുക്കില്ലെന്ന് മനസ്സിലാക്കി ദൈവം തന്ന ഒരു നിർബന്ധിത വിശ്രമമായിരിക്കാം ഇത്

എനിക്കിതുവരെ ഉണ്ടായിട്ടുള്ള പരുക്കുകളെല്ലാം വെറും യാദൃച്ഛികമാണ് - വിചിത്രമായ അപകടങ്ങൾ!  എന്തൊരു വിധി! നിർബന്ധിത അവധി - പക്ഷേ പരാതിയൊന്നുമില്ല കേട്ടോ! ഞാൻ ഒരുപാട് പസിൽ ഗെയിമുകൾ ചെയ്യുന്നുണ്ട് - എനിക്കിതിൽ ഇത്രയും കഴിവുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു.

ശരീരഭാരം കൂടാതിരിക്കാൻ ശരിക്കും ശ്രമിക്കുന്നുണ്ട്. വ്യായാമവും ഓട്ടവുമൊക്കെ ചെയ്ത് നല്ല ഫിറ്റായി ഇരുന്ന ആളാണ് ഞാൻ. ഇനി കുറേക്കാലത്തേക്ക് വ്യായാമമോ ഓട്ടമോ ഒന്നും ചെയ്യാൻ പറ്റില്ല, എനിക്ക് വർക്കൗട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ എന്തു ചെയ്യും... ഞാൻ കഴിക്കും... ഒരു ഡെസേർട്ട് രാക്ഷസിയാകും... അയ്യോ!

അത്രയൊക്കെയാണ് കാര്യങ്ങൾ... വേറെ എന്തെങ്കിലും വിട്ടുപോയോ... ഇല്ലല്ലോ... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഉടൻ അറിയിക്കാം. സ്നേഹം! വിഷമിക്കണ്ട കേട്ടോ. ഒരുപാട് സ്നേഹവും ഉമ്മകളും കെട്ടിപ്പിടിക്കലും.’

Movies

പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങൾ; കരിമ്പടം ട്രെയിലർ

അനസ് സൈനുദ്ദീൻ, തീർഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന കരിമ്പടം എന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തു.

സുനിൽ സി.പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി. ശിവദാസ്, ഷിബിന അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ.കെ. രാജ,അബ്ദുൾ ഖാദർ, ബിനു ബി. ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ. ആർ, എൻ.കെ. ആർ. മൗലി, സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ, ദിലീപ് ആയൂർ, രശ്മി ഹരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Movies

'ഫാലിമി' സംവിധായകന്‍റെ ചിത്രത്തിൽ ജോയിൻ ചെയ്ത് മമ്മൂട്ടി

‘ഫാലിമി’ സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. തമിഴ്നാട്ടിലെ കാരൈക്കുടിയാണ് പ്രധാന ലൊക്കേഷൻ. മാസ് എന്‍റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ തിരുവനന്തപുരംകാരനായ ലോറി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.

ഹ്യൂമറിനും ആക്‌ഷനും പ്രാധാനം നൽകിയൊരുക്കുന്ന ചിത്രം വൻ ബജറ്റിലാണ് നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് നിർമാണം. മമ്മൂട്ടി നിർമിക്കുന്ന ഒൻപതാമത്തെ സിനിമയാണിത്.

സംവിധായകന്‍ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്.100 ദിവസത്തെ ചിത്രീകരണം പ്ലാൻ ചെയ്യുന്ന ചിത്രത്തിന് എറണാകുളത്തും ചിത്രീകരണമുണ്ട്.

ധനുഷിനൊപ്പമുള്ള ‘ഓം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ഈ സിനിമയിലെത്തിയത്. അൻപത് ദിവസം കാരൈക്കുടിയിൽ ചിത്രീകരണമുണ്ടാകും. ജീൻ പോൾ, സിദ്ധാർഥ് ഭരതൻ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

വാഴ 2 താരം ഹാഷിര്‍ ഈ മമ്മൂട്ടി സിനിമയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഫാലിമി’ എന്നഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴില്‍ ‘തലൈവര്‍ തമ്പി തലൈമയില്‍’ എന്നൊരു ചിത്രവും ഒരുക്കിയിരുന്നു. 

Movies

പ്രണയം താലികെട്ടുന്നത് വരെ മാത്രം ഉള്ളതല്ല, ദിവസവും സ്നേഹിക്കണം: ശ്രദ്ധേയമായി സൂര്യയുടെ വാക്കുകൾ  

വിവാഹിതരാകുന്നതോടെ നിന്നുപോകേണ്ട ഒന്നല്ല പ്രണയമെന്നും എല്ലാ ദിവസവും പരസ്പരം സ്നേഹിക്കണമെന്നും നടൻ സൂര്യ. പുതിയ ചിത്രമായ വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് താരം മനസു തുറന്നത്. 

പ്രണയം കല്യാണത്തിനു മുൻപോ താലികെട്ടുന്നത് വരെയോ മാത്രം ഉള്ള ഒന്നല്ലെന്നും അത് ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ട ഒന്നാണെന്നും സൂര്യ ഓർമ്മിപ്പിച്ചു.  

‘‘നമ്മുടെ ആൺകുട്ടികൾക്ക് പ്രണയത്തെക്കുറിച്ച് ഒരു ഉപദേശം നൽകണമെന്നുണ്ടെങ്കിൽ, പ്രണയം എപ്പോഴും നിലനിൽക്കുന്ന ഒന്നായിരിക്കണം എന്നാണ് ഞാൻ കരുതുന്നത്. കല്യാണത്തിന് മുൻപുള്ള പ്രണയം താലികെട്ടുന്നത് വരെ മാത്രം ഉള്ളതല്ല. ദിവസവും സ്നേഹിക്കണം. 20 വർഷം കഴിഞ്ഞാലും പ്രണയിക്കണം.സ്നേഹിച്ചുകൊണ്ടേയിരിക്കണം, അവർക്ക് ബഹുമാനം കൊടുത്തുകൊണ്ടേയിരിക്കണം.

നമ്മൾ എല്ലാവരും മാറും; നമ്മളും മാറും, അവരും മാറും. 20 വയസിലുള്ള ചിന്തകളല്ല 25 വയസിൽ, 30 വയസാകുമ്പോൾ അവരുടെ മുൻഗണനകളും മനസും ഒക്കെ വേറെ രീതിയിൽ മാറും. എന്തിനാണ് ജീവിക്കുന്നത്, എന്താണ് നമ്മുടെ തിരച്ചിൽ എന്നിങ്ങനെ പല കാര്യങ്ങളും ജീവിതത്തിൽ മാറിക്കൊണ്ടേയിരിക്കും. എന്നാൽ അവർക്ക് മേലുള്ള ആ സ്നേഹവും പ്രണയവും ഒരിക്കലും മാറാൻ പാടില്ല. ഒരു പ്രണയ ഉപദേശം എന്ന് പറഞ്ഞാൽ എനിക്ക് ഇത് മാത്രമേ നൽകാൻ കഴിയൂ.

കൂടാതെ പരസ്പര ബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന്, ഒരു പുരുഷന് ഒരു സ്ഥലത്തേക്ക് പോകണമെങ്കിൽ ഒരു വണ്ടിയുമെടുത്ത് ഒരു മണിക്കൂർ കൊണ്ട് അവിടെ എത്തിച്ചേരാൻ സാധിക്കും. എന്നാൽ ഒരു സ്ത്രീക്ക് അതേ സ്ഥലത്തേക്ക് പോകണമെങ്കിൽ 10 മണിക്കൂർ വരെ എടുത്തേക്കാം. ഞാൻ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും; കാരണം വിവാഹം കഴിഞ്ഞാൽ, ഒരു കുഞ്ഞുണ്ടായാൽ, വീട് നോക്കണമെന്നുണ്ടെങ്കിൽ ഇതിനെയെല്ലാം മുൻനിർത്തി വിട്ടുവീഴ്ചകൾ ചെയ്യുന്നത് സ്ത്രീകൾ മാത്രമാണ്.

അതുകൊണ്ട് അവരുടെ വിജയങ്ങൾക്ക് 10 മടങ്ങല്ല, 100 മടങ്ങ് സല്യൂട്ട് അടിച്ച് ബഹുമാനം നൽകുക. അവരുടെ വിജയങ്ങൾക്ക് സാധ്യമാകുന്നത്രയും ഒപ്പം നിൽക്കുക എന്ന് ഞാൻ പറയും. സ്നേഹത്തേക്കാൾ ഉപരിയായി അവർക്ക് കൂടുതൽ ബഹുമാനം നൽകുക.’’ സൂര്യ പറഞ്ഞു.

 

 

 

 

 

 

Movies

എന്‍റെ അഞ്ചാമത്തെ സ്വപ്‌നമാണ് തുടക്കം; ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് ജൂഡ്

വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്ന തുടക്കത്തിനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. മോഹൻലാലിന്‍റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയാവുന്ന ചിത്രം സമ്പൂർണ ഫാമിലി- ഡ്രാമ- ത്രില്ലർ ചിത്രമായിരിക്കുമെന്ന് ജൂഡ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ജൂഡിന്‍റെ കുറിപ്പ്.

രണ്ടു മണിക്കൂർ 19 മിനിറ്റ് 35 സെക്കൻഡ് നീണ്ട സമ്പൂർണ ഫാമിലി ഡ്രാമ- ത്രില്ലർ, അതാണ് ഞങ്ങളുടെ വാഗ്ദാനം. സിനിമ പൂർത്തിയായ നിമിഷം ഞങ്ങൾ അനുഭവിച്ച അതേ സംതൃപ്തി നിങ്ങളും അനുഭവിക്കുമെന്ന് ഞങ്ങൾ ആത്മാർഥമായി പ്രത്യാശിക്കുന്നു.

അങ്ങേയറ്റം കഴിവുറ്റ ടീമിനൊപ്പം പ്രവർത്തിച്ചത് വലിയ സന്തോഷവും സമാധാനപരവുമായ അനുഭവമായിരുന്നു.

‘തുടക്കം’ എന്‍റെ അഞ്ചാമത്തെ സ്വപ്‌നമാണ്. അവസാന റൗണ്ട് മിക്‌സ് പൂർത്തിയായി, ബിഗ് സ്‌ക്രീനിൽ നിങ്ങൾ തുടക്കം അനുഭവിക്കുന്ന നിമിഷത്തിനായി അക്ഷമനായി കാത്തിരിക്കുന്നു. തിയേറ്ററിൽ കാണാം.' ജൂഡ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററിലെത്തും. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്‌സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മോഹൻലാലും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Movies

മുറ്റത്ത് ഊഞ്ഞാലാടിയ ജാനകിയമ്മ

1970 കാലഘട്ടത്തിലെ ഒരു ഓണക്കാലം. അക്കാലത്ത് തിരുവനന്തപുരം ആകാശവാണി നിലയത്തിലെ പ്രൊഡ്യൂസറാണ് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ചേര്‍ത്തല ഗോപാലന്‍ നായര്‍. ഒരു ദിവസം ഉച്ചയ്ക്ക് ചേര്‍ത്തല ഗോപാലന്‍ നായരുടെ തൈക്കാട്ടുള്ള വീട്ടിലേക്ക് കുറെ അതിഥികള്‍ വന്നു. ആകാശവാണി സംഘടിപ്പിക്കുന്ന ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ സംഗീത - കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തിയ പ്രശസ്തരാണ് അവര്‍. കൂട്ടത്തില്‍ എസ്. ജാനകി, തിക്കുറിശി സുകുമാരന്‍ നായര്‍, തിക്കുറിശിയുടെ മകള്‍ കനകശ്രീ എന്നിവരുണ്ട്.

അച്ഛന്‍ ചേര്‍ത്തല ഗോപാലന്‍ നായര്‍ക്കൊപ്പം തങ്ങളുടെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നുവരുന്ന അതിഥികളെ നോക്കിനിന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുണ്ട്. ശ്രീറാം. ഇന്നത്തെ പ്രശസ്ത പിന്നണി ഗായകന്‍ ജി. ശ്രീറാം. അച്ഛനൊപ്പം വീട്ടിലേക്കു നടന്നുവന്നവരുടെ മഹത്വം അന്ന് ശ്രീറാമിന് അറിയുമായിരുന്നില്ല.

എന്നാല്‍ ഇന്നും ശ്രീറാമിന്‍റെ ഓര്‍മയില്‍ മായാതെ ചില രംഗങ്ങളുണ്ട്. അതില്‍ പ്രധാനം എസ്. ജാനകിയുടെ ഊഞ്ഞാലാട്ടമാണ്. പിന്നെ, ശ്രീറാമിന്‍റെ അമ്മ (മലയാള സിനിമയിലെ ആദ്യ പിന്നണിഗായികമാരില്‍ ഒരാളായ ലളിത തമ്പി) വച്ചുവിളമ്പിയ വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്ന രംഗവും.

ജി. ശ്രീറാമിനെ കേള്‍ക്കാം... “തിരുവനന്തപുരത്ത്, തൈക്കാട് അച്ഛന്‍ ആദ്യമായി പണികഴിപ്പിച്ച വീട്ടില്‍ ഞങ്ങള്‍ താമസിക്കുന്ന കാലം. നല്ല നീളത്തിലുള്ള വീടായിരുന്നു അത്. ഓണക്കാലത്ത് മുറ്റത്ത് വടംകൊണ്ട് വലിയൊരു ഊഞ്ഞാല്‍ കെട്ടും. മുറ്റത്തെ തെങ്ങിന്‍റെയും കമുകിന്‍റെയും ശിഖരങ്ങളിലേക്ക് വലിച്ചുകെട്ടുകയാണു പതിവ്. അതിനിടയില്‍ പറയട്ടെ, പശുക്കളെ വളര്‍ത്തുന്നത് അച്ഛന്‍റെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നായിരുന്നു. പശുവിനെ കെട്ടാന്‍ വാങ്ങുന്ന വടംകൊണ്ടാണ് ഊഞ്ഞാല്‍ കെട്ടുക. ഓലമടലാണ് ഊഞ്ഞാലിന്‍റെ പടിയായി ഉപയോഗിക്കുന്നത്.

ഊഞ്ഞാല്‍പ്പടിയിലേക്ക് കയറണമെങ്കില്‍ ചുറ്റുമുള്ളവര്‍ കയര്‍ താഴ്ത്തിപ്പിടിക്കണം. ഞങ്ങളുടെ വീടിന് മുന്നിലെത്തിയ ജാനകിയമ്മ ഊഞ്ഞാല്‍ കണ്ടതും ചെറിയ കുട്ടികളെപ്പോലെ ആഹ്ലാദവതിയായി. എനിക്ക് ഊഞ്ഞാലാടണം എന്ന് ഗായിക പറഞ്ഞു. എന്‍റെ ചേച്ചിയുള്‍പ്പെടെയുള്ളവര്‍ ഊഞ്ഞാല്‍ കയര്‍ താഴ്ത്തിപ്പിടിച്ചതും ഓര്‍മിക്കുന്നു. ഉടനെ തന്നെ ജാനകിയമ്മ ഊഞ്ഞാല്‍പ്പടിമേല്‍ കയറി ഇരുന്ന് ആടാന്‍ തുടങ്ങി.

വെറുതെ ആടുകയല്ല, നിലത്ത് കാലൂന്നി വളരെ ശക്തിയായുള്ള ഊഞ്ഞാലാട്ടം. ജാനകിയമ്മ ആടും തോറും ഊഞ്ഞാല്‍ മേലേക്ക് ഉയര്‍ന്നുതുടങ്ങി. അന്ന് ഒരു കൗതുകത്തോടെയാണ് ഞാന്‍ ആ ഊഞ്ഞാലാട്ടം നോക്കിനിന്നത്.

""പില്‍ക്കാലത്ത് ഇതിഹാസ ഗായികയുടെ പാട്ടുകള്‍ കേട്ടപ്പോള്‍ ഓരോ പാട്ടിനെക്കുറിച്ചും ആഴത്തില്‍ അറിയുമ്പോള്‍ എത്ര അപൂര്‍വ സുന്ദരനിമിഷത്തിനാണ് ഞാന്‍ സാക്ഷ്യം വഹിച്ചത് എന്ന കാര്യം ഓര്‍മിക്കാറുണ്ട്.'

പില്‍ക്കാലത്ത് ഓളങ്ങള്‍ എന്ന ചിത്രത്തിലെ ഒ.എന്‍.വി-ഇളയരാജ കൂട്ടുകെട്ടില്‍ പിറന്ന ‘തുമ്പീ വാ... തുമ്പക്കുടത്തിന്‍ തുഞ്ചത്തായി ഊഞ്ഞാലിടാം ....' എന്ന ഗാനം പാടുമ്പോള്‍ ജാനകിയമ്മ ഈ ഊഞ്ഞാലാട്ടം ഓര്‍ത്തിരുന്നോ എന്നറിയില്ല. എന്നാല്‍ ‘ആകാശ പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം...' എന്ന വരികള്‍ പാടുമ്പോള്‍, ‘ ഊഞ്ഞാലെ പാടിപ്പോയി ആ കൈയ്യില്‍ ഈ കൈയ്യില്‍ ഒരുപിടി കയ്ക്കാത്ത നെല്ലിക്ക മണി തരു.. 'എന്നിങ്ങനെ അതിമനോഹരമായി ജാനകിയമ്മ പാടുമ്പോള്‍ ഞാന്‍ ജാനകിയമ്മയെ ഓര്‍മിക്കാറുണ്ട്. ആകാശത്തെ പൊന്നാലിന്‍റെ ഇലകളെ തഴുകാനെന്നപോലെ ഊഞ്ഞാലില്‍ മേലേയ്ക്ക് മേലേയ്ക്കുയര്‍ന്നു പൊങ്ങിയ മഹാഗായികയെ..!

Movies

ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം: മേജർ രവിയെ തള്ളി വിസ്മയ

നീറ്റ് ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ അനുകൂലിച്ചതിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടി വിസ്മയ മോഹൻലാൽ.

താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെന്നും വിസ്മയ പറയുന്നു. ബലപ്രയോഗമല്ല വേണ്ടത് പകരം സംവാദങ്ങളാണ് ഉണ്ടാകേണ്ടെതെന്നും താരം പറ‍യുന്നു. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് വിസ്മയ ഇക്കാര്യം വീണ്ടും ഉറപ്പിച്ചു പറഞ്ഞത്.

'ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും നാളെയും ഇക്കാര്യങ്ങൾ സംഭവിച്ചാൽ എന്‍റെ നിലപാട് ഇതുതന്നെയായിരിക്കും.' വിസ്മയ പറഞ്ഞു.

ഡൽഹിയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി വിസ്മയ ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത് ചർച്ചയായിരുന്നു. ഇതിൽ സംവിധായകൻ മേജർ രവിയും രംഗത്തെത്തിയിരുന്നു.

വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. വിസ്മയയ്ക്ക് സമരത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല. പോലീസ് വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്തു മാത്രമായി പങ്കുവെച്ച പ്രതികരണമായിരുന്നു അതെന്നും മേജർ രവി പറഞ്ഞിരുന്നു.

 

 

Movies

'മുഖ്യമന്ത്രിയൊക്കെ വരുന്ന സദസിൽ മാന്യമായി വസ്ത്രം ധരിക്കണം': നടി ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ

പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായി വസ്ത്രം ധരിച്ചുവരണമെന്ന കമന്‍റുമായി നടി തെസ്നി ഖാൻ. പുതുമുഖ നടി ഐശ്വര്യ ചന്ദ്രനെ ഉദ്ദേശിച്ചാണ് തെസ്നിയുടെ കമന്‍റ്.

മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത ഒരു ചടങ്ങിൽ ഐശ്വര്യ ധരിച്ച വസ്ത്രമാണ് തെസ്നിയെ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. സതീശനൊപ്പം ഫോട്ടോ എടുക്കുന്ന വീഡിയോയിലാണ് താഴെയാണ് താരം അഭിപ്രായം കുറിച്ചത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്റ്റാൻഡേർഡ് ഉള്ള സദസിൽ മാന്യമായി ഡ്രസ് ധരിച്ചുവരണമെന്ന് താരം കമന്‍റായി കുറിച്ചു.

തെസ്നി ഖാൻ കുറിച്ച കമന്‍റിന്‍റെ പൂർണരൂപം: ‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്.

പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസിൽ മാന്യമായി ഡ്രസ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു.’ തെസ്നി ഖാന്‍റെ കമന്‍റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തുവന്നിട്ടുണ്ട്.

നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിലാണ് നടി തെസ്നി ഖാൻ വസ്ത്രധാരണത്തെക്കുറിച്ച് കമന്‍റ് ചെയ്തിരിക്കുന്നത്.

ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ എന്ന പുതിയ ചിത്രത്തിലെ നായികയാണ് ഐശ്വര്യ ചന്ദ്രൻ. ഐശ്വര്യയുടെ ആദ്യ ചിത്രമാണിത്.

 

Movies

'ഇത് ഞങ്ങളുടെ അണ്ണനാടാ'; ചാക്കോച്ചനെ കെട്ടിപ്പിടിച്ച് ഉമ്മ നൽകി ഒരു മിടുക്കൻ; ഹൃദ്യമായി വീഡിയോ

നടൻ കുഞ്ചാക്കോ ബോബനോട് ഒരു കുട്ടി കാണിക്കുന്ന സ്നേഹപ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഏറെ ഹൃദ്യമായ ഈ വീഡിയോ ദൃശ്യങ്ങൾ കണ്ടാൽ ആരുടെയും കണ്ണുനിറയുമെന്നാണ് കമന്‍റുകൾ.

ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂള്‍ ഓഡിറ്റോറിയത്തിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് സംഭവം. വിദ്യാര്‍ഥികളിലൊരാള്‍ കുഞ്ചാക്കോ ബോബനെ ഏറെ നേരം കെട്ടിപിടിക്കുകയും ഉമ്മവയ്ക്കുകയുമായിരുന്നു. എന്‍റെ അണ്ണനാടാ എന്നു ആ കുരുന്നു വിളിച്ചുപറയുന്നതും കേൾക്കാം.

 

National

പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി അന്തരിച്ചു

ബംഗളൂരു: പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി(88) അന്തരിച്ചു. വ്യാഴാഴ്ച ബംഗളൂരുവിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിൽ 1938 മെയ് 17-ന് ജനിച്ച ജമുനാ റാണി 1946-ൽ പുറത്തിറങ്ങിയ തെലുങ്ക് ക്ലാസിക് ചിത്രമായ ത്യാഗയ്യയിലൂടെ തന്‍റെ ഏഴാം വയസിലാണ് സംഗീതജീവിതം ആരംഭിക്കുന്നത്.

ഏകദേശം എട്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള എന്നീ ഭാഷകളിലായി 6,000-ത്തിലധികം ഗാനങ്ങൾ അവർ റിക്കാർഡ് ചെയ്തിട്ടുണ്ട്.

ജി. രാമനാഥൻ, വിശ്വനാഥൻ-രാമമൂർത്തി, വി. കുമാർ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും നിരവധി തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അവർ പ്രവർത്തിച്ചിട്ടുണ്ട്. എം.എൻ. രാജം, സൗക്കാർ ജാനകി തുടങ്ങി അക്കാലത്തെ പ്രമുഖരായ നിരവധി നടിമാർക്ക് അവരുടെ ശബ്ദം ഏറ്റവും അനുയോജ്യമായിരുന്നു.

ദൈവപ്പിറവി എന്ന ചിത്രത്തിലെ കാലൈ വയസു കട്ടാന മനസു, സെന്തമിഴ് തെൻമൊഴിയാൾ, പാട്ടൊൺഡ്രു കേട്ടേൻ, പരവശം ആനേൻ തുടങ്ങിയ ഗാനങ്ങൾ ജമുനയുടെ ശബ്ദം കൊണ്ട് ഹിറ്റുകളായി മാറിയവയാണ്.

ജെ.പി. ചന്ദ്രബാബുവിനൊപ്പം അവർ പാടിയ കുംഗമപൂവേ കൊഞ്ചും പുരാവേ എന്ന യുഗ്മഗാനം പുതിയ തലമുറയിലെ ആസ്വാദകരെയും ഇന്നും ആകർഷിക്കുന്നുണ്ട്. പി.ബി. ശ്രീനിവാസിനൊപ്പം അവർ പാടിയ ആഥിമനിതൻ കാതലുക്കുപിൻ എന്ന പ്രണയഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

ജിമ്മി, പി. ലീല, എം.എൽ. വവാസന്തകുമാരി, എം.എസ്. രാജേശ്വരി, എ.പി. കോമള തുടങ്ങിയ പ്രമുഖ ഗായികമാർ വാണിരുന്ന സിനിമാ ലോകത്തേക്ക് കടന്നുവന്ന ജമുനാ റാണിക്ക് തന്‍റെ ഇടം കണ്ടെത്താൻ അധികകാലം വേണ്ടിവന്നില്ല. ലളിത, പത്മിനി എന്നിവർക്ക് വേണ്ടിയുള്ള ഗാനങ്ങളിൽ സ്ഥിര സാന്നിധ്യമായി അവർ മാറി. കൂടാതെ ടി.എം. സൗന്ദരരാജൻ, ജെ.പി. ചന്ദ്രബാബു തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം നിരവധി യുഗ്മഗാനങ്ങളും പാടി.

കമലഹാസൻ നായകനായ നായകൻ എന്ന ചിത്രത്തിലെ നർത്തകിക്ക് വേണ്ടി നാൻ ചിരിതാൽ ദീപാവലി എന്ന ഗാനം കമ്പോസ് ചെയ്തപ്പോൾ സംഗീതസംവിധായകൻ ഇളയരാജ പ്രത്യേകമായി തെരഞ്ഞെടുത്തത് ജമുനാ റാണിയെയും എം.എസ്. രാജേശ്വരിയെയുമായിരുന്നു.

ഇന്ത്യൻ സിനിമയുടെ സുവർണകാലത്ത് ഏറ്റവും കൂടുതൽ തിരക്കുണ്ടായിരുന്ന ഗായികമാരിൽ ഒരാളായി ജമുനാ റാണിയെ വളർത്തിയത് അവരുടെ ഗാംഭീര്യമുള്ളതും വികാരം തുളുമ്പുന്നതുമായ ശബ്ദമായിരുന്നു.

Latest News

Corehub Up