x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്: ടെന്നീസ് എൽബോയെക്കുറിച്ച് പൃഥ്വിരാജ്  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 18, 2026 10:27 AM IST | Updated: September 18, 2026 10:27 AM IST

പൃഥ്വിരാജ്

ഇടതുകൈയിൽ റിസ്റ്റ് ബ്രേസ് ധരിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി നടൻ പൃഥ്വിരാജ്. തനിക്ക് ടെന്നിസ് എൽബോ മൂലം ബുദ്ധിമുട്ടുണ്ടെന്നും അതിന്‍റെ ഭാഗമായാണ് ഇത് ധരിച്ചതെന്നും നടൻ വെളിപ്പെടുത്തി.

‘ദയ്റ’ സിനിമയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പ്രസ്മീറ്റിൽ താരം എത്തിയത് ഇടതുകൈയിൽ ഒരു റിസ്റ്റ് ബ്രേസ് അണിഞ്ഞുകൊണ്ടായിരുന്നു. കൈക്ക് എന്തുപറ്റിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകവയൊണ് ടെന്നിസ് എൽബോയെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. 

‘‘കൈക്ക് കുറച്ച് നാളായി ടെന്നീസ് എൽബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇട്ട് കഴിഞ്ഞപ്പോൾ കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി.

പ്രസ് മീറ്റിന് എത്തുമ്പോൾ ഇത് അഴിച്ചുവയ്ക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഉറങ്ങുമ്പോൾ പോലും ഇത് അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടർ കർശനമായി പറഞ്ഞിരിക്കുന്നത്. അതിങ്ങനെയിട്ട് ശരിയായി കിട്ടാൻ വേണ്ടിയാണ് ഇപ്പോഴും ഇത് ധരിച്ചെത്തിയത്.’’പൃഥ്വിരാജ് പറഞ്ഞു.

കൈമുട്ടിലെ പേശികൾക്ക് അധിക സമ്മർദ്ദം വരുമ്പോൾ ഉണ്ടാകുന്ന 'ടെന്നീസ് എൽബോ' അഥവാ ലാറ്ററൽ എപികോണ്ടിലൈറ്റിസ് എന്ന അവസ്ഥയെ തുടർന്നാണ് പൃഥ്വിരാജ് ഈ ബാൻഡേജ് ഉപയോഗിക്കുന്നത്.

കൈമുട്ടുകളില്‍ കഠിനവേദനയായി വരുന്ന അസുഖമാണ് ടെന്നിസ് എല്‍ബോ എന്നറിയപ്പെടുന്നത്. എന്നാല്‍ ഈ ശാരീരികപ്രശ്‌നത്തിന് ടെന്നീസ് കളിയുമായി അത്ര ബന്ധമൊന്നുമില്ല താനും. നമ്മുടെ കൈമുട്ടുകളെ കൈത്തണ്ടകളുമായി ബന്ധിപ്പിക്കുന്നത് ടെന്‍ഡണുകള്‍ എന്നറിയപ്പെടുന്ന ചരടു കൊണ്ടാണ്.

ഇവയ്ക്ക് ക്ഷതമേല്‍ക്കുമ്പോഴുണ്ടാകുന്ന ശക്തമായ വേദനയാണ് ഇത്. കൈമുട്ടുകളിലെ പേശികളില്‍ വരുന്ന നീര്‍ക്കെട്ടും 'ടെന്നീസ് എല്‍ബോ'ക്ക് കാരണമാകാം. കൈകള്‍ ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നതുവഴിയും രോഗം വരാം.

Tags : Prithviraj Tennis Elbow cinema malayalam movie

Recent News

Corehub Up