x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു; മണിപ്പുരി സംഗീതജ്ഞനെ മർദിച്ചുകൊന്നു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 8, 2026 10:12 AM IST | Updated: September 8, 2026 10:12 AM IST

വിക്രം സിംഗ്

വീടിനു സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ ചോദ്യം ചെയ്ത മണിപ്പുരി സംഗീതജ്ഞനെ സംഘംചേർന്ന് മർദിച്ചുകൊന്നു. മണിപ്പുർ സ്വദേശി സി. വിക്രം സിംഗ് (54) ആണ് മരിച്ചത്. കിലോകരി ഗ്രാമത്തിലെ ഫ്ളാറ്റിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

വിക്രം സിംഗിനു മർദനമേറ്റതായി ഡൽഹി സണ്‍ലൈറ്റ് കോളനി പൊലിസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയും തുടർന്ന് പൊലിസ് അന്വേഷണം നടത്തുകയുമായിരുന്നു.

വീടിന് പുറത്ത് ആറ് യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് സിംഗ് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

ഗുരുതര പരിക്കേറ്റ സിംഗിനെ മകൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ ചിലരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലിസ് പറഞ്ഞു.

Tags : Manipuri musician Vikram Singh musician death cinema film

Recent News

Corehub Up