ലോക സിനിമയിലെ തന്റെ സർപ്രൈസ് എൻട്രിയെക്കുറിച്ചും ശബ്ദം ഉപയോഗിച്ചതിനെക്കുറിച്ച് രസകരമായ രീതിയിൽ വെളിപ്പെടുത്തി മമ്മൂട്ടി. ആ സാന്നിധ്യത്തിന് പിന്നിൽ മകൻ ദുൽഖറും സംഘവും തന്നെ ചതിച്ച് വീഴ്ത്തിയതാണെന്ന രസകരമായ വെളിപ്പെടുത്തലാണ് മമ്മൂട്ടി ഇപ്പോൾ നടത്തിയിരിക്കുന്നത്.
ദ് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ ഈ വെളിപ്പെടുത്തൽ.
ആ സിനിമയിൽ ഞാൻ ഉണ്ടെന്ന കാര്യം അവർ എന്നോട് പറഞ്ഞിരുന്നില്ല. സത്യത്തിൽ ദുൽഖർ നേരിട്ടല്ല വന്നത്.അവന്റെ മാനേജരും സുഹൃത്തും വന്ന് എന്നോട് ഒരു ശബ്ദം നൽകാൻ ആവശ്യപ്പെട്ടു. ആ സിനിമയിൽ ഞാൻ ചെയ്ത ഏക കാര്യം 'വേണ്ട' എന്ന് പറയുന്ന ആ ഒരു ഡയലോഗ് മാത്രമാണ്.
അതിൽ കാണിക്കുന്ന കൈ എന്റേതല്ല. സിനിമ പുറത്തിറങ്ങിയപ്പോഴാണ് അത് ഞാനാണെന്നും എന്റെ കൈയാണെന്നും അവർ പ്രചരിപ്പിച്ചത്.
അങ്ങനെ എന്നെ അവർ ചതിച്ച് വീഴ്ത്തിയതാണ്, അതാണ് അതിന്റെ പിന്നിലെ കഥ. ഇപ്പോൾ അതിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കണമെന്ന ഉത്തരവാദിത്തം എന്റെ തലയിലായിരിക്കുകയാണ്.
എന്തായാലും അതിൽ അഭിനയിക്കാൻ എനിക്ക് സമ്മതമാണെങ്കിൽ, എന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ അവരെ എനിക്ക് ബോധ്യപ്പെടുത്തേണ്ടി വരും. ആ തുക കേട്ട് അവർക്ക് ബോധ്യം വരണം.’’ മമ്മൂട്ടി പറയുന്നു.
Tags : mammootty dulquer movie malayalam mammootty