x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഒരു ദിവസം ഉണ്ടാക്കുന്നത് 5000 രൂപ: അലിൻ ജോസിനെ പ്രശംസിച്ച് ടിനി ടോം


Published: May 19, 2026 12:58 PM IST | Updated: May 19, 2026 12:58 PM IST

അലിന്‍ ജോസ് പെരേരയെ പ്രശംസിച്ച് നടൻ ടിനി ടോം. സ്വന്തമായി വഴിവെട്ടി വന്നവനാണ് അലിൻ ജോസ് എന്നും ഒരു ദിവസം അവൻ ഉണ്ടാക്കുന്നത് അയ്യായിരം രൂപയ്ക്കു മുകളിലാണെന്നും ടിനി പറയുന്നു.

അലിന്‍ ഉദ്ഘാടകനാകുന്ന ആശുപത്രിയുടെ പോസ്റ്റർ പങ്കുവച്ചായിരുന്നു നടന്‍റെ കുറിപ്പ്.

''അലിന്‍ ജോസ് പെരേര, യഥാര്‍ത്ഥത്തില്‍ സ്വന്തമായി വഴിവെട്ടി വന്നവന്‍. എന്നെ ഞട്ടിച്ച പോസ്റ്റര്‍ ആണിത് അലിന്‍ ജോസ് പെരേര. യഥാര്‍ത്ഥത്തില്‍ പഠിക്കേണ്ട ഒരു വിഷയമാണിത്. രണ്ട് വരി എനിക്ക് രേഖപ്പെടുത്തണം എന്ന് തോന്നി. പലരും പറയുമായിരിക്കും എനിക്ക് എന്താ വട്ടാണോ എന്ന്, പറയുന്നവര്‍ പറയട്ടേ.

ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ. ഞാന്‍ പറയാനുള്ളത് പറയാറുണ്ട്. പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയില്‍ പറയുന്ന കോപ്രായങ്ങള്‍ കാണിച്ചു കാണിച്ചു ദാ ഇപ്പോള്‍ ഒരു ഹോസ്പിറ്റലിന്‍റെ ഉദ്ഘാടകന്‍ വരെ ആയിരിക്കുന്നു.

അലിനെ തെറി പറയുന്നവര്‍ ഒന്നോര്‍ക്കുക എന്‍റെ അന്വേഷണത്തില്‍ ഇവന്‍ ഒരു ദിവസം കുറഞ്ഞത് 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്. നിങ്ങളോ? ഒരു കല്യാണ വീട്ടില്‍ വിളിച്ചിട്ട് ഒരു തെരുവ് നായയെപോലെ അപമാനിച്ചു ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.

അലിന്‍ ദേശദ്രോഹം ചെയ്തിട്ടുണ്ടോ ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ആരെയെങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ? നിങ്ങള്‍ക്ക് അവനെ ഇഷ്ടമല്ലെങ്കില്‍ അവനെ കാണണ്ട. വേണെമെങ്കില്‍ വിമര്‍ശിച്ചോ എന്തിനാണ് അവനെ ഉപദ്രവിക്കുന്നത്? അവനും ഒരു ജീവിയല്ലേ, ഭൂമിയുടെ അവകാശിയല്ലേ എന്തെങ്കിലും കാണിച്ചു ജീവിക്കട്ടെ.

പക്ഷെ അവനും ലോകം അറിയുന്ന ഒരു സെലിബ്രിറ്റിയായിരിക്കുന്നു. നിങ്ങളോ? കുറേ കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ പറഞ്ഞ തെറികള്‍ മാത്രമായിരിക്കും ബാക്കി. ഉള്ള സമയം നിങ്ങള്‍ നിങ്ങളെ തെളിയിക്കാന്‍ ശ്രമിക്കൂ. മെറ്റ എഐയില്‍ അലിന്‍ ജോസ് പെരേര എന്ന് ടൈപ്പ് ചെയ്തു നോക്കൂ, യഥാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍.''

Tags : tini tom alin jose

Recent News

Corehub Up