സേലം: ഭർത്താവുമായി അകന്ന് താമസിച്ചിരുന്ന യുവതിയെ കൊലപ്പെട്ടുത്തി കാമുകൻ. രണ്ട് കുട്ടികളുടെ അമ്മയായ സുമതി(25)യാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ വന്ന ഫോൺ കോളിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് യുവതിയെ കൊലപ്പെടുത്തിയത്. മൃതദേഹം കൊക്കയിൽ തള്ളിയ 22കാരനായ കാമുകൻ യുവതിയുടെ മാലയിൽ ഉണ്ടായിരുന്ന താലി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭർത്താവിന് കൊറിയർ അയച്ച് നൽകി.
തമിഴ്നാട്ടിലെ സേലത്താണ് സംഭവം. യുവതിയുടെ മൃതദേഹം യേർക്കാട് കുപ്പന്നൂർ ചുരത്തിൽ 300 അടി താഴ്ചയിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതി ജി. വെങ്കടേഷിനെ അറസ്റ്റ് ചെയ്തു. ട്രെക്ക് ഡ്രൈവറായ ഷൺമുഖത്തിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട സുമതി.
കുടുംബ പ്രശ്നങ്ങളെതുടർന്ന് സുമതി രണ്ട് വർഷമായി തനിച്ചാണ് താമസം. ദമ്പതികളുടെ രണ്ട് മക്കൾ ഷൺമുഖനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏതാനും മാസങ്ങൾക്ക് മുന്പാണ് ഇൻസ്റ്റഗ്രമിലൂടെ വെങ്കടേഷ് സുമതിയുമായി സൗഹൃദത്തിലാവുന്നത്.
Tags : lover killed young woman