x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയോധ്യയിലെ രാമക്ഷേത്ര സംഭാവന കൊള്ള; ക്ഷേത്ര ട്രസ്റ്റിന് സുപ്രീംകോടതി നോട്ടീസ്

നാഷണൽ ഡെസ്ക്
Published: July 13, 2026 03:08 PM IST | Updated: July 13, 2026 03:29 PM IST

സുപ്രീംകോ‌ടതി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ക്ഷേത്ര ട്രസ്റ്റിനു സുപ്രീംകോടതി നോട്ടീസ്. ഹര്‍ജികളില്‍ ക്ഷേത്രം ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം.

കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. . പ്രത്യേക അന്വേഷണ സംഘത്തോട് ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണം പര്യാപ്തമല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ക്ഷേത്രത്തിന്‍റെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര ഫോറന്‍സിക് ഓഡിറ്റ് വേണമെന്നാണ് ആര്‍ജെഡി എംപി സുധാകര്‍ സിംഗിന്‍റെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. നേരത്തെ ലക്നോ കോടതിയിലടക്കം വിഷയത്തില്‍ ഹര്‍ജി വന്നിരുന്നെങ്കിലും സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്നു കാട്ടി തള്ളുകയായിരുന്നു.

Tags : Ayodhya Ram Temple Supreme Court

Recent News

Corehub Up