x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ20: മൈലേജ് മൂന്നു മുതൽ അഞ്ച് ശതമാനം വരെ കുറഞ്ഞേക്കാമെന്നു കേന്ദ്രം

സ്വന്തം ലേഖകൻ
Published: July 11, 2026 02:44 AM IST | Updated: July 11, 2026 02:44 AM IST

പെട്രോൾ (ഇ20 )

ന്യൂഡൽഹി: ഇരുപതു ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോൾ (ഇ20 ) ഉപയോഗിക്കുന്നതുമൂലം ചില വാഹനങ്ങളിൽ മൂന്നു മുതൽ അഞ്ചു ശതമാനം വരെ മൈലേജ് കുറഞ്ഞേക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. എന്നാൽ മൈലേജ് ഒരു ഘടകം മാത്രമാണെന്നും ഇ20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ വാഹനത്തിന്‍റെ ക്ഷമത കൂടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇ20 ഇന്ധനം വാഹനത്തിന്‍റെ ഉയർന്ന ഒക്‌ടേൻ റേറ്റിംഗ്, മെച്ചപ്പെട്ട പിക്കപ്പ്, സുഗമമായ വേഗവർധന, മെച്ചപ്പെട്ട എ‍ൻജിൻ പ്രവർത്തനം എന്നിവയിലേക്കു നയിക്കുമെന്നാണ് ഇ20 ഇന്ധനത്തെക്കുറിച്ച് പതിവായി ഉയരുന്ന ചോദ്യങ്ങൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം വിശദീകരണം നൽകിയിരിക്കുന്നത്.

ഇ20 ഇന്ധനത്തിനെതിരേ രാജ്യവ്യാപകമായി വിമർശനങ്ങൾ ഉയരുമ്പോഴാണ് ആശങ്കകൾക്കു കേന്ദ്രം മറുപടി നൽകിയിരിക്കുന്നത്. കാർബൺ ബഹിർഗമനം ഏകദേശം 40 ശതമാനം വരെ കുറയ്ക്കുകകൂടി ചെയ്യുന്നതിനാൽ ഇ10, ശുദ്ധമായ പെട്രോൾ എന്നിവയേക്കാൾ ഇ20 ഇന്ധനം കൂടുതൽ ഫലപ്രദവും ഉയർന്ന നിലവാരത്തിലുമുള്ളതാണ്.

നിലവിൽ അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിൽക്കുന്നുവെന്നതിനാൽ ശുദ്ധമായ പെട്രോളിനേക്കാൾ കൂടുതൽ ചെലവാണ് ഇ20 പെട്രോൾ നിർമിക്കാൻ. എന്നാൽ ക്രൂഡ് ഓയിൽ ഒരു ബാരലിന് 120-130 ഡോളറിലേക്ക് ഉയർന്നാൽ സാമ്പത്തിക സമവാക്യങ്ങൾ വിപരീതമാകുകയും എഥനോൾ വില കുറ‌യുകയും ചെയ്യും.

 

Tags : E20 Mileage reduced Centre petroleumministry

Recent News

Corehub Up