x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂടുതൽ ഉത്പാദനം, രോഗപ്രതിരോധം: കേരളത്തിനായി അഞ്ചു വിളയിനങ്ങൾ

വെബ് ഡെസ്ക്
Published: July 11, 2026 03:21 AM IST | Updated: July 11, 2026 03:21 AM IST

പ്രതീകാത്മക ചിത്രം

തൃശൂർ: കേരളത്തിന്‍റെ കാലവസ്ഥയ്ക്ക് അനുയോജ്യമായ അഞ്ചു വിളയിനങ്ങൾ പുറത്തിറക്കി കാർഷിക സർവകലാശാല. കെ.എയു. തേജസ്വിനി - മുളക്, കെ.എയു. മേധ - ബ്രഹ്മി, കെ.എയു. സൗഗന്ധിക - രാമച്ചം, കെ.എയു. കൊച്ചിൻ പ്രൈഡ്- ഇഞ്ചി, കെ.എയു ഗോൾഡൻ ഫിംഗർ - മഞ്ഞൾ എന്നിവയാണു പുതിയ വിളയിനങ്ങൾ. വെള്ളായണി കാർഷിക കോളജിലെ അസോസിയേറ്റ് പ്രഫസർ ഡോ. ശാരദയാണു തേജസ്വിനിയെന്ന മുളകിനം വികസിപ്പിച്ചത്.

കുറ്റിച്ചെടിയായി വളരുന്നതും കൂടുതൽ നീളവും തൂക്കവും വിളവും നൽകുന്ന മുളക് കേരളത്തിനു യോജിച്ചതാണ്. ഹെക്ടറിനു ശരാശരി 32.50 ടണ്‍ വിളവു ലഭിക്കും. വൈറസ് രോഗം, വാട്ടരോഗം എന്നിവയെ പ്രതിരോധിക്കും. ഓടക്കാലി സുഗന്ധവിള ഔഷധസസ്യ ഗവേഷണകേന്ദ്രം മേധാവിയും പ്രഫസറുമായ ഡോ. ആൻസി ജോസഫ് പുറത്തിറക്കിയ ബ്രഹ്മി ഇനമാണു മേധ. മികച്ച ഉത്പാദനം, ഉയർന്ന ബാക്കോസൈഡ് അളവ് എന്നിവയുണ്ട്.

ഹെക്ടറിനു 36 ടണ്‍വരെ വിളവും ഉണക്കിയാൽ ആറു ടണ്‍ വിളവും ലഭിക്കും. ഡോ. ആൻസി ജോസഫ് വികസിപ്പിച്ച രാമച്ചം ഇനമാണു സൗഗന്ധിക. ഉയർന്ന അളവിൽ എസൻഷ്യൽ ഓയിൽ (1.4 ശതമാനം), മികച്ച വളർച്ച, കൂടുതൽ തൈകൾ പൊട്ടാനുള്ള ശേഷി, വേരുത്പാദനം, എണ്ണയുടെ അളവ് എന്നിയുണ്ട്. കുറഞ്ഞ അളവിൽ വളരെ വൈകി പൂക്കുന്നതാണു മറ്റൊരു സവിശേഷത. ഹെക്ടറിന് 6.1 - 7.8 ടണ്‍ വരെ ഉണക്കവേര് വിളവായി ലഭിക്കുന്നു.

വെള്ളാനിക്കര കാർഷിക കോളജിലെ അസിസ്റ്റന്‍റ് പ്രഫസറായ ഡോ. നായർ സുനിൽ അപ്പുക്കുട്ടൻ വികസിപ്പിച്ച ഇഞ്ചി ഇനമാണ് കൊച്ചിൻ പ്രൈഡ്. ഉയർന്ന അളവിൽ സിൻജിബെറിൻ, അന്നജം, മികച്ച വിളവ് എന്നിവയോടൊപ്പം കൊച്ചിൻ ഇഞ്ചിയുടെ തനതായ എരിവും മണവും ഇതിനുണ്ട്. വിളയുടെ കാലയളവ് 240-245 ദിവസങ്ങളാണ്. റൈസോം റോട്ട് എന്ന രോഗത്തെ പ്രതിരോധിക്കുന്നു. തെങ്ങിൻതോപ്പുകളിൽ തനിവിളയായോ ഇടവിളയായോ വളർത്താം.

മികച്ച ഗുണമേന്മയുള്ളതും വിപണിയിൽ നല്ല സ്വീകാര്യതയുള്ളതുമായ വലിയ ഇഞ്ചികളാണ് ഉത്പാദിപ്പിക്കുന്നത്. ശരാശരി വിളവ് ഹെക്ടറിന് 36.3 ടണ്‍ ആണ്. ചുക്ക് ഉത്പാദനത്തിനായി കേരളത്തിലെ ഇടുക്കി, കോട്ടയം ജില്ലകളിൽ കൃഷി ചെയ്യാൻ അനുയോജ്യം. ഇദ്ദേഹം തന്നെ വികസിപ്പിച്ച ഗോൾഡൻ ഫിംഗർ മഞ്ഞൾ ഇനം ഉയർന്ന കുർക്കുമിൻ (8.65 ശതമാനം) അടങ്ങിയ തനത് ആലപ്പി ഫിംഗർ മഞ്ഞളാണ്.

ഇതിന് ഉയർന്ന വിളവും ഉള്ളിൽ നല്ല കടും ഓറഞ്ച് നിറവുമുണ്ട്. വിള കാലം 240-250 ദിവസങ്ങളാണ്. കയറ്റുമതിക്ക് അനുയോജ്യം. ഹെക്ടറിന് ശരാശരി 39-42 ടണ്‍ പച്ചമഞ്ഞൾ വിളവായി ലഭിക്കും. കോട്ടയം ജില്ലയിൽ കൃഷിക്കനുയോജ്യം. കാർഷിക ഉത്പാദന കമ്മീഷണറും കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടിങ്കു ബിസ്വാളിന്‍റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയാണു പുതിയ ഇനങ്ങൾ പുറത്തിറക്കിയത്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up