ന്യൂഡൽഹി: ഗോവയിലെ പോണ്ട നിയമസഭാ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഉത്തരവ് ചോദ്യംചെയ്തു സുപ്രീംകോടതിയെ സമീപിച്ച കോൺഗ്രസ് നേതാവ് കേതൻ ഭാട്ടികർ പാന്പുകടിയേറ്റുമരിച്ചു.
ഇതേത്തുടർന്ന് കേസ് അവസാനിപ്പിക്കാൻ ജസ്റ്റീസ് വിക്രം നാഥും ജസ്റ്റീസ് സന്ദീപ് മേത്തയും അടങ്ങുന്ന സുപ്രീംകോടതി ബഞ്ച് തീരുമാനിച്ചു.കഴിഞ്ഞ ഒക്ടോബറിൽ സിറ്റിംഗ് എംഎൽഎ രവി നായികിന്റെ മരണത്തെത്തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്പതിനു തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇലക്ഷൻ കമ്മിഷൻ വിജ്ഞാപനം.
മണ്ഡലത്തിലെ രണ്ട് വോട്ടർമാർ സമർപ്പിച്ച ഹർജിയിയെത്തുർടർന്ന് ബോംബെ ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കുകയായിരുന്നു. നിയമസഭയുടെ കാലാവധി ഒരുവർഷത്തിൽ താഴെയാണെന്നായിരുന്നു ഹൈക്കോടതി നിലപാട്.
ഇതു ചോദ്യംചെയ്താണ് പ്രതിപക്ഷമായ കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്നു ഭാട്ടികർ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കർണാടകയിലെ ദണ്ഡേലിയിൽവച്ച് വ്യാഴാഴ്ച രാത്രിയാണ് 38 കാരനായ ഭാട്ടികറിനു പാന്പുകടിയേറ്റത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘
Tags : Petitioner dies snakebite case closed Supreme Court