ലക്നോ: ഉത്തർപ്രദേശിലെ ധൗരാഹ്ര വനമേഖലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഏഴു വയസുകാരൻ മരിച്ചു. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ദുധ്വ ബഫർ സോണിൽ വച്ച് ശുഭം എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം അച്ഛനൊപ്പം കൃഷിയിടം നനയ്ക്കാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായിത്. കൃഷിയിടത്തിന് സമീപത്തുള്ള കാട്ടിൽ നിന്ന് ചാടിവന്ന പുള്ളിപ്പുലി കുട്ടിയെ കടിച്ചുകീറി. പിതാവും മറ്റ് ഗ്രമാവാസികളും ബഹളം വച്ചതിനെത്തുടർന്ന് പുള്ളിപ്പുലി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശുഭമിനെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പുള്ളിപ്പുലിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി കൂടുകളും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.