കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്റിൽ
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ 'ഇഡിയറ്റ്സ്' പരാമർശത്തെയും അൺപാർലമെന്ററി പദപ്രയോഗങ്ങളെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അടിസ്ഥാന പാർലമെന്ററി മര്യാദകളെക്കുറിച്ച് പ്രതിപക്ഷ നേതാവിന് അവബോധമുണ്ടോയെന്ന് ചോദ്യം ചെയ്ത മന്ത്രി, രാജ്യത്തിന്റെ ഭാവിയായ യുവാക്കളെ 'ഇഡിയറ്റ്സ്' എന്ന് വിശേഷിപ്പിച്ചതിലും വലിയ തെറ്റ് മറ്റൊന്നുമില്ലെന്ന് കുറ്റപ്പെടുത്തി. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ 'പൊതുപരീക്ഷ ഭേദഗതി ബിൽ' ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.
ഡൽഹിയിൽ സമരം ചെയ്തവർക്ക് നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്നും കണ്ണീർവാതകം മാത്രമാണ് ഉപയോഗിച്ചതെന്നും ജിതേന്ദ്ര സിംഗ് ആവർത്തിച്ചു. വെടിവെപ്പിന് ഉത്തരവിടാനുള്ള അധികാരം മജിസ്ട്രേറ്റിനാണെന്നും അല്ലാതെ മന്ത്രിക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയാകാൻ കഴിയാത്തതിന്റെ നിരാശയിലാണ് രാഹുൽ ഗാന്ധി ജൂലൈ 21-ന് പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിന് മുന്നിൽ ധർണയിരുന്നതെന്നും മന്ത്രി പരിഹസിച്ചു.
Tags : JitendraSingh UnionMinister RahulGandhi DeepikaNewspaper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash