x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'അന്‍സിബയുടെ ശ്രമം കേസ് വൈകിപ്പിക്കല്‍, ഇടപെടല്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന്': ശ്വേത മേനോന്‍ കോടതിയില്‍

കൊച്ചി ബ്യൂറോ
Published: July 29, 2026 01:35 PM IST | Updated: July 29, 2026 01:35 PM IST

ശ്വേത മേനോൻ (File photo)

കൊച്ചി: അഡ്‌ഹോക് കമ്മിറ്റി കേസില്‍ കക്ഷിചേരാന്‍ നടി അന്‍സിബ ഹസന് അവകാശമില്ലെന്ന് ശ്വേത മേനോന്‍. അന്‍സിബ അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗമല്ല, വ്യക്തിപരമായ പ്രതികാരത്തെ തുടര്‍ന്നാണ് അന്‍സിബയുടെ നീക്കമെന്നും ശ്വേത എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറഞ്ഞു.

അഡ്‌ഹോക് കമ്മിറ്റി അംഗമല്ലാത്തതിനാല്‍ കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ല. അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേഷ് പിഷാരടിക്കെതിരെ മാത്രമാണ് തന്‍റെ പരാതി. 'അമ്മ' പ്രസിഡന്‍റ് ആയി തുടരാനുള്ള അവകാശം സംരക്ഷിക്കാനായാണ് താന്‍ ഈ കേസ് നല്‍കിയത്.

കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അന്‍സിബയുടെ ശ്രമം എന്നാണ് സത്യവാഗ്മൂലത്തില്‍ പറയുന്നത്. അതിനാല്‍ കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷ തള്ളണമെന്നാണ് ശ്വേതയുടെ വാദം. ശ്വേത തെറ്റായ രേഖകള്‍ നല്‍കിയെന്നാണ് കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷയില്‍ പറയുന്നത്.

എന്നാല്‍ തെറ്റായ യാതൊരു രേഖകളും താന്‍ നല്‍കിയിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. അതേസമയം, അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് രമേഷ് പിഷാരടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ശ്വേത മേനോന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സത്യവാംഗ്മൂലവും രമേഷ് പിഷാരടി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Tags : AnsibaHassan ShwetaMenon Court

Recent News

Corehub Up