കുവൈറ്റ് സിറ്റി: കുവൈറ്റ്, സൗദി, ഒമാൻ, ബഹറിൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ചൈന വിസരഹിത പ്രവേശനം അനുവദിച്ചു. ഈ വർഷം ജൂൺ ഒമ്പതു മുതൽ 2026 ജൂൺ എട്ടു വരെ ഈ രാജ്യക്കാർക്ക് ചൈനയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചു.

വ്യാപാരം, വിനോദസഞ്ചാരം, കുടുംബ സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്ക് 30 ദിവസം വരെ സന്ദർശകർക്ക് ചൈനയിൽ താമസിക്കാനുമാകും. അന്താരാഷ്ട്ര സന്ദർശകരെ ആകർഷിച്ച് രാജ്യത്തെ ടൂറിസവും വ്യാപാരവും വളർത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് തീരുമാനം.


നേരത്തെ, ഉപാധികളോടെ വിസ ഇളവ് ലഭിച്ച യുഎഇയ്ക്കും ഖത്തറിനും ഇനിയും പൂർണ വിസരഹിത പ്രവേശനം ലഭ്യമാക്കും.