x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജർമനിയിൽ അന്തരിച്ച മലയാളി യുവതിക്ക് ഇന്ന് നാട് വിടചൊല്ലും

ജോസ് കുമ്പിളുവേലിൽ
Published: May 23, 2026 09:56 AM IST | Updated: May 23, 2026 09:56 AM IST

ബെർലിൻ: ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മരിച്ച കല്ലാട്ട് മരിയ ജോർജിന്‍റെ സംസ്കാരം ഇന്ന് നടക്കും. മരിയയുടെ മൃതദേഹം ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വെള്ളിയാഴ്ച കൊച്ചിയിൽ എത്തിച്ച് അവിടെ നിന്നും വീട്ടുകാർ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചിരുന്നു.

ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10ന് ഇടുക്കി മഞ്ഞപ്പാറയിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. ജർമനിയിൽ നഴ്സായി ജോലി ചെയ്യുന്ന ഭർത്താവ് ഇടുക്കി മണിപ്പാറ (കരിമ്പൻ) പാരേക്കുടിയിൽ അജിത്ത് തങ്കച്ചന്‍റെ ഭാര്യയാണ് മരിയ.

ഇടുക്കി മഞ്ഞപ്പാറ കല്ലാറ്റ് വീട്ടിൽ കെ.ജെ. ജോർജ് - നെസിയമ്മ പോൾ ദമ്പതികളുടെ മകളാണ് മരിയ. കാൻസർ ചികിത്സയിലിരിക്കെ ഈ മാസം 13-നാണ് മരിയ മരണത്തിനു കീഴടങ്ങുന്നത്. 26 വയസായിരുന്നു.

വിവാഹം കഴിഞ്ഞ് നാലാം മാസം ഉപരിപഠനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി ജർമനിയിലെത്തിയപ്പോഴാണ് മരിയയെ മരണം കവർന്നത്.

രോഗബാധയും ധീരമായ പോരാട്ടവും:

തുടക്കം കേരളത്തിൽ: 2025-ൽ കേരളത്തിലായിരുന്നപ്പോഴാണ് മരിയയ്ക്ക് ആദ്യമായി സ്തനാർബുദം (Breast Cancer) സ്ഥിരീകരിക്കുന്നത്. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ വച്ച് വിദഗ്ധ ചികിത്സകൾക്കും തെറാപ്പികൾക്കും മരിയ വിധേയയായിരുന്നു.

വിവാഹവും ജർമനിയിലേക്കുള്ള യാത്രയും: രോഗാവസ്ഥയിലും തളരാതെ ജീവിതത്തിലേക്ക് ചുവടുവച്ച മരിയയും ഇടുക്കി മണിപ്പാറ സ്വദേശിയായ അജിത്ത് തങ്കച്ചനും 2026 ജനുവരി 18നായിരുന്നു വിവാഹിതരായത്. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും ഒന്നിച്ചു ജർമനിയിൽ എത്തിയത്.

രോഗം വീണ്ടും വില്ലനായി: ജർമനിയിൽ എത്തിയതിന് തൊട്ടുപിന്നാലെ മാർച്ച് മാസത്തിൽ മരിയയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു. ഫോർസ്ഹൈമിലെ ആശുപത്രിയിൽ വച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

എന്നാൽ തൊട്ടടുത്ത മാസങ്ങളിൽ രോഗം മസ്തിഷ്കത്തിലേക്ക് പടരുകയായിരുന്നു. സ്റ്റുട്ട്ഗാർട്ട് കാതറിനൻ ഹോസ്പിറ്റലിൽ വച്ച് ഒന്നിലധികം തലച്ചോറിലെ ശസ്ത്രക്രിയകൾക്ക് വിധേയയായെങ്കിലും നില അതീവ ഗുരുതരമാവുകയും ഈ മാസം 13ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അവസാന നിമിഷം വരെ കടുത്ത വേദനകളോടും രോഗത്തോടും ധീരമായാണ് മരിയ പോരാടിയത്. ചെറുപ്രായത്തിൽ തന്നെ മരിയയെ കവർന്ന രോഗത്തിന്‍റെ ദാരുണാവസ്ഥ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് ജർമനിയിലെ മലയാളി സമൂഹം.

വിവാഹം കഴിഞ്ഞ് വെറും നാല് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ ഭാര്യയെ നഷ്‌ടപ്പെട്ട അജിത്തിന്‍റെയും മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന മാതാപിതാക്കളുടെയും ദുഃഖത്തിൽ ജർമനിയിലെ പ്രവാസി മലയാളി സമൂഹവും വിവിധ മലയാളി അസോസിയേഷനുകളും അനുശോചനം രേഖപ്പെടുത്തി.

Tags : Mariya George Funeral Germany Obit

Recent News

Corehub Up