x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെക്കോർഡുകൾ തച്ചുടച്ചിട്ടും രാജസ്ഥാന്‍റെ തോൽവിയിൽ വിങ്ങിപ്പൊട്ടി 15-കാരൻ വൈഭവ് സൂര്യവംശി

സൂരജ് സുധീർ
Published: May 30, 2026 06:27 PM IST | Updated: May 30, 2026 06:27 PM IST

ക്രിക്കറ്റ് മൈതാനത്ത് ഒരു അന്താരാഷ്ട്ര താരത്തിന്‍റെ പക്വതയോടെ പന്തുകളെ അതിർത്തി കടത്തുമ്പോഴും, താൻ വെറുമൊരു പതിനഞ്ചുകാരനാണെന്ന് ലോകത്തെ ഓർമ്മിപ്പിച്ചിരിക്കുകയാണ് വൈഭവ് സൂര്യവംശി.

ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് രാജസ്ഥാൻ റോയൽസ് പുറത്തായപ്പോൾ, കളം വിട്ട വൈഭവിന് തന്‍റെ വികാരങ്ങൾ അടക്കിനിർത്താനായില്ല.

ടവ്വൽ കൊണ്ട് മുഖം മറച്ച്, ഓറഞ്ച് തൊപ്പിയിൽ തല പൂഴ്ത്തി ഡഗ്ഔട്ടിലിരുന്ന് കണ്ണീർ വാർക്കുന്ന ഈ കൗമാരക്കാരന്‍റെ ദൃശ്യങ്ങൾ കായികപ്രേമികളുടെ നെഞ്ചുലയ്ക്കുന്നതായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് തരംഗമായത്.

47 പന്തിൽ 96 റൺസെന്ന തകർപ്പൻ സ്കോർ വൈഭവ് പുറത്തെടുത്തെങ്കിലും, ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിന്‍റെ തകർപ്പൻ സെഞ്ച്വറി രാജസ്ഥാന്‍റെ ഫൈനൽ മോഹങ്ങൾക്ക് വിലങ്ങിടുകയായിരുന്നു.

വെറും കൗമാരക്കാരനായ ഒരു കളിക്കാരൻ തോൽവിയിൽ ഇത്രയധികം സങ്കടപ്പെടുന്നത് അവൻ കളിനെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്‍റെ തെളിവാണെന്ന് മത്സരശേഷം നായകൻ റിയാൻ പരാഗ് പറയുകയുണ്ടായി.

തോൽവിയോടെ രാജസ്ഥാന്‍റെ കിരീടപ്പോരാട്ടം അവസാനിച്ചെങ്കിലും, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ബാറ്റിംഗ് സീസണാണ് വൈഭവ് സൂര്യവംശി എന്ന ഇടങ്കയ്യൻ ബാറ്റർ പൂർത്തിയാക്കിയത്.

ടൂർണമെന്‍റിലുടനീളം 16 ഇന്നിങ്സുകളിൽ നിന്നായി 48.5 ശരാശരിയിലും 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലും ഈ 15-കാരൻ അടിച്ചുകൂട്ടിയത് 776 റൺസാണ്. ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നതായിരുന്നു ഈ റൺവേട്ട.

ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് നിരവധി ചരിത്ര റെക്കോർഡുകളാണ് ഈ ഒരൊറ്റ സീസൺ കൊണ്ട് വൈഭവ് തന്‍റെ പേരിൽ മാറ്റിയെഴുതിയത്.

അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത ഒരു താരം ഐപിഎല്ലിന്‍റെ ഒരു സീസണിൽ നേടുന്ന ഏറ്റവും ഉയർന്ന റൺസ് എന്ന നേട്ടം ഇനി വൈഭവിന് സ്വന്തമാണ്.

ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആദ്യ 50 ബാറ്റ്സ്മാൻമാരുടെ പട്ടിക പരിശോധിച്ചാൽ ആർക്കും തന്നെ ഇരുനൂറിന് മുകളിൽ സ്ട്രൈക്ക് റേറ്റ് കണ്ടെത്താനാകില്ല, അവിടെയാണ് 237-ലധികം സ്ട്രൈക്ക് റേറ്റോടെ വൈഭവ് നാലാമത്തെ വലിയ റൺവേട്ടക്കാരനായി മാറിയത്.

വേഗതയുടെ കാര്യത്തിലും ഈ രാജസ്ഥാൻ താരം പുതിയ നാഴികക്കല്ലുകൾ സ്ഥാപിച്ചു. വെറും 440 പന്തുകൾ മാത്രം നേരിട്ടുകൊണ്ട് ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന വെസ്റ്റ് ഇൻഡീസ് കരുത്തൻ ആന്ദ്രേ റസലിന്‍റെ റെക്കോർഡ് വൈഭവ് തകർത്തു.

ഇന്നിങ്സുകളുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ വെറും 23 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ക്രിസ് ഗെയ്‌ലിന്‍റെ റെക്കോർഡും ഈ പതിനഞ്ചുകാരന് മുന്നിൽ വഴിമാറി.

72 സിക്സറുകളാണ് വൈഭവ് ഈ സീസണിൽ ആകെ അടിച്ചുകൂട്ടിയത്. ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് പവർപ്ലേ ഓവറുകളിലെ താരത്തിന്‍റെ ബാറ്റിംഗാണ്.

ടി20 ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു ടൂർണമെന്‍റിലെ പവർപ്ലേ ഓവറുകളിൽ മാത്രം 500 റൺസ് കടക്കുന്ന ആദ്യ താരമായി വൈഭവ് മാറി.

ആദ്യ ആറോവറുകളിൽ മാത്രം താരം അടിച്ചുകൂട്ടിയ 46 സിക്സറുകൾ, ഈ സീസണിലെ മറ്റ് അഞ്ച് ടീമുകൾ മൊത്തമായി അടിച്ച പവർപ്ലേ സിക്സറുകളേക്കാൾ കൂടുതലായിരുന്നു എന്നത് എതിരാളികളിൽ അവൻ സൃഷ്ടിച്ച ഭയം വ്യക്തമാക്കുന്നു.

ഇതിനുപുറമേ പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് തന്നെ നാല് തവണ അർദ്ധസെഞ്ച്വറി കടന്ന് ഒരു സീസണിൽ ഈ നേട്ടം കൈവരിക്കുന്ന ഏക താരമാകാനും വൈഭവിന് സാധിച്ചു. ആഗോള ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ തന്നെ ഒരു കൗമാരക്കാരൻ നടത്തുന്ന ഏറ്റവും ഉയർന്ന റൺവേട്ടകളിലൊന്നാണിത്.

വെറും 16 പന്തുകളിലോ അതിൽ താഴെയോ നേരിട്ട് നാല് തവണയാണ് വൈഭവ് അർദ്ധസെഞ്ച്വറി തികച്ചത്. ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ബാറ്റ്സ്മാനും ഒരു സീസണിൽ ഇത്രയും കുറഞ്ഞ പന്തുകളിൽ ഇത്രയധികം തവണ ഫിഫ്റ്റി അടിച്ചിട്ടില്ല.

മത്സരത്തിന് ശേഷം ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ പോലും വൈഭവിനെ നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി വിശേഷിപ്പിക്കുകയുണ്ടായി.

മത്സരത്തിനിടയിൽ കാഗിസോ റബാഡയുടെ മൂർച്ചയേറിയ ബൗൺസർ ഹെൽമെറ്റിൽ കൊണ്ടിട്ടും തളരാതെ പോരാടിയ വൈഭവ് സൂര്യവംശിയുടെ ഈ സീസൺ കണ്ണീരിൽ അവസാനിച്ചെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിന്‍റെ വരുംതലമുറ സുരക്ഷിതമായ കൈകളിലാണെന്ന് ഈ കൗമാരക്കാരൻ തെളിയിച്ചുകഴിഞ്ഞു.

 

Tags : VaibhavSooryavanshi HallaBol ShubmanGill GujaratTitans RajasthanRoyals

Recent News

Corehub Up