ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഡാളസിലെ എടി&ടി. ഈ സ്റ്റേഡിയത്തിന്റെ സമീപത്താണ് പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അര്‍ലിംഗ്ടണ്‍ (യുടിഎ).
ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ സഞ്ചാരി, കല്‍പ്പന ചൗള അമേരിക്കയിലെത്തി പഠനം തുടങ്ങിയത് ഇവിടെയായിരുന്നു. ഇന്ത്യയില്‍നിന്ന് 1982ല്‍ യുടിഎയില് എത്തിയ കല്‍പ്പന പിന്നീട് പടിപടിയായി ഉയരങ്ങള്‍ കീഴടക്കി നിത്യതയിൽ മറഞ്ഞു.
കല്പ്പനയുടെ സ്മരണകള്‍ പേറുന്ന യുടിഎ, അവരോടുള്ള സ്നേഹാദരവായി ഒരു മെമ്മോറിയല്‍ ഒരുക്കിയിട്ടുണ്ട്. യുടിഎ കോളജ് ഓഫ് എന്‍ജിനിയറിംഗ് പ്രദേശത്ത് 2010ലാണ് കല്‍പ്പന ചൗള മെമ്മോറിയല്‍ ഡിസ്പ്ലെ ആരംഭിച്ചത്.
ബഹിരാകാശ യാത്രികനായ റോബര്‍ട്ട് എല്‍. സ്റ്റൂവര്‍ട്ട്, നടന് ലൂ ഡയമണ്ട് ഫിലിപ്സ്, വിരമിച്ച യുഎസ് ആര്‍മി ജനറല്‍ ടോമി ഫ്രാങ്ക്സ് തുടങ്ങിയവരെല്ലാം യുടിഎസിലെ മുന്‍ വിദ്യാര്‍ഥികളാണ്.
ഇത്രയും ചരിത്രമുള്ളതുകൊണ്ടുതന്നെ മകന് നിഖില്‍ രവീന്ദ്രന് എംഎസ് എടുക്കാന്‍ തെരഞ്ഞെടുത്തതും യുടിഎസ് ആയിരുന്നു. സിറ്റിസണ്‍സ് പ്രോപര്‍ട്ടി ഇന്‍ഷ്വറന്‍സ് കോര്‍പറേഷനിലെ ഡാറ്റ എന്‍ജിനിയറാണ് അവന്.
Tags : kalpana chawla FIFA World Cup Football