Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathanamthitta

Middle East and Gulf

പത്തനംതിട്ട സ്നേഹാലയത്തിന് കേളിയുടെ കരുതൽ

റിയാദ്: വിശപ്പുരഹിത കേരളത്തിനായി കൈകോർത്തു കേളി കലാസാംസ്കാരിക വേദി. കേളിയുടെ പന്ത്രണ്ടാം കേന്ദ്രസമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കോന്നിയിലെ ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹാലയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്‍ററിന് ഒരു മാസത്തെ ഭക്ഷണച്ചെലവിനുള്ള ധനസഹായം കൈമാറി.

കേളി അസീസിയ ഏരിയയിലെ വിജയൻ പുളിവേലിയാണ് സ്നേഹാലയത്തിന്‍റെ പ്രവർത്തനങ്ങൾ കേളിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ന്ധവിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി സ്നേഹാലയത്തിന് സഹായം നൽകാൻ കേളി തീരുമാനിച്ചത്. സ്നേഹാലയത്തിലെ അന്തേവാസികൾക്കും അവരെ പരിചരിക്കുന്ന വോളണ്ടിയർമാർക്കും ഒരു മാസത്തേക്ക് ദിവസവും മൂന്നുനേരം ഭക്ഷണം നൽകുന്നതിനാവശ്യമായ തുകയാണ് കേളി കൈമാറിയത്. സ്നേഹവും കരുതലും ഭക്ഷണവുമൊരുക്കി സമൂഹത്തിലെ ഏറ്റവും അശരണരായ മനുഷ്യർക്കൊപ്പം നിൽക്കുന്ന സ്നേഹാലയത്തിന്‍റെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്‍റെ പിന്തുണ കൂടിയാണ് കേളിയുടെ ഈ ഇടപെടൽ.

സ്നേഹാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ശ്യാംലാൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുനിൽകുമാർ ധാരണപത്രം സ്നേഹാലയം പ്രസിഡന്റ് ശ്യാംലാലിന് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ജോയ്, കേളി കുടുംബവേദി അംഗം ലക്ഷ്മി, റോധ ഏരിയ കമ്മിറ്റി അംഗം ആഷിക് ബഷീർ, മുൻ കേന്ദ്ര കമ്മിറ്റി അംഗം രാജൻ പള്ളിത്തടം, സ്നേഹാലയം രക്ഷാധികാരിയും കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറിയുമായ രഘുനാഥ് ഇടത്തിട്ട, സ്നേഹാലയം ട്രഷറർ ശ്രീകുമാർ, രക്ഷാധികാരി അംഗങ്ങളായ രഞ്ജൻ, സുധാ രഞ്ജൻ, വർഗീസ് ബേബി, സദാശിവൻ പിള്ള, സോമനാഥൻ, വിജയകൃഷ്ണൻ എന്നിവരും സ്നേഹാലയം വളണ്ടിയർമാരും ചടങ്ങിൽ സന്നിഹിതരായി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾ, സ്ട്രോക്ക് ബാധിച്ച് കിടപ്പിലായവർ, പരിചരണവും താമസവും ആവശ്യമായ വൃദ്ധർ, ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മാന്യമായ പരിചരണം ആഗ്രഹിക്കുന്നവർ എന്നിവർക്കാണ് സ്നേഹാലയം പ്രധാനമായും ആശ്രയമാകുന്നത്. ഇത്തരം രോഗികൾക്ക് മാന്യമായ പരിചരണവും വേദനയില്ലാത്ത ജീവിതവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്നേഹാലയം പ്രവർത്തിക്കുന്നത്. ന്ധദാരിദ്ര്യം കാരണം ചികിത്സ മുടങ്ങരുത്’ എന്ന ആശയമാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറ.

കിടപ്പുരോഗികൾക്ക് 24 മണിക്കൂർ നഴ്സിംഗ് പരിചരണം, താമസം, ഭക്ഷണം, വസ്ത്രം, ശുചീകരണം, വേദനസംഹാര മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള ഇൻപേഷ്യന്റ് സേവനങ്ങൾ സ്നേഹാലയം നൽകുന്നു.

കാൻസർ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ വേദന നിയന്ത്രിക്കുന്നതിനുള്ള ചികിത്സയും ലഭ്യമാക്കുന്നുണ്ട്. വീടുകളിൽ കഴിയുന്ന രോഗികളെ വോള ണ്ടിയർമാർ സന്ദർശിച്ച് മുറിവ് ഡ്രസ്‌സിംഗ്, കുളിപ്പിക്കൽ, മരുന്ന് നൽകൽ തുടങ്ങിയ പരിചരണങ്ങൾക്കൊപ്പം രോഗികൾക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണയും നൽകുന്നു. ആശുപത്രികളിലേക്കും കീമോതെറാപ്പി പോലുള്ള ചികിത്സകൾക്കുമായി രോഗികളെ എത്തിക്കുന്നതിന് ആംബുലൻസ് സേവനവും സ്നേഹാലയം ഒരുക്കുന്നുണ്ട്. പൂർണമായും സംഭാവനകളെയും ജനസഹകരണത്തെയും ആശ്രയിച്ചാണ് സ്നേഹാലയത്തിന്‍റെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.

പ്രവാസത്തിന്‍റെ തിരക്കുകൾക്കിടയിലും നാട്ടിലെ അശരണരുടെ വിശപ്പും വേദനയും തിരിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കുകയാണ് ന്ധവിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയിലൂടെ കേളി. ഭക്ഷണത്തിനുള്ള സഹായം എന്നതിലുപരി, ഒറ്റപ്പെട്ടുപോകുന്ന മനുഷ്യർക്ക് കരുതലിന്റെ കൈത്താങ്ങാകുന്ന സാമൂഹിക ഉത്തരവാദിത്വത്തിന്റെ മാതൃക കൂടിയായി ഈ പദ്ധതിയെ മാറ്റുകയാണ് കേളി.

District News

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി പത്തനംതിട്ട രൂപത പാസ്റ്ററൽ കൗൺസിൽ

പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള രൂപതാതല കാരുണ്യ വർഷാചരണത്തിന് സെപ്റ്റംബർ 20ന് തുടക്കമാകുമെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് അറിയിച്ചു. രൂപതാ പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാരുണ്യവാനായ ദൈവത്തിന്‍റെ അനുഭവത്തിലേക്ക് മടങ്ങുകയാണ് കാരുണ്യവർഷത്തിൽ ലക്ഷ്യമാക്കേണ്ടതെന്നും അതിനായി ഫ്രാൻസിസ് അസീസിയുടെ സന്ദേശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. ജീവിതശൈലിയിലാകമാനം ലാളിതത്യത്തിലേക്കും സാധാരണത്വത്തിലേക്കും മടങ്ങാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട ജില്ലയിലെ പ്രളയക്കെടുതിയുടെ ദുരന്തമുഖത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് രൂപതയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് പാസ്റ്ററൽ കൗൺസിൽ വിലയിരുത്തി. അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റിയും എംസിവൈഎമ്മും വിവിധ സംഘടനകളും ചേർന്ന് നടത്തിവരുന്ന സേവന പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ദുരിതാശ്വാസ മേഖലകളിൽ ഇതേവരെ ഏതാണ്ട് 10 ലക്ഷത്തോളം രൂപയുടെ അടിയന്തര സാധനസാമഗ്രികളാണ് ആവശ്യക്കാരിലേക്ക് എത്തിച്ചുനൽകിയത്.

തുടർന്നുള്ള ദുരിതാശ്വാസ, സേവന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായങ്ങളും പിന്തുണയും നിർലോഭം നൽകാൻ പാസ്റ്ററൽ കൗൺസിൽ തീരുമാനിച്ചു. സംസ്ഥാന സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാസ്റ്ററൽ കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു. രൂപതയിൽ ലഹരിവിരുദ്ധ ബോധവത്കരണം കൂടുതൽ സജീവമാക്കാൻ തീരുമാനിക്കുകയും ചെയ്തു. സഭാവകയായി തരിശായി കിടന്ന സ്ഥലങ്ങൾ കൃഷിയോഗ്യമാക്കി കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചതായും യോഗത്തിൽ അറിയിച്ചു.

വയോജന ക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനും ഓമല്ലൂർ ആറ്റരികം കേന്ദ്രമാക്കി വയോധികർക്കായി പകൽ വീട് തുറക്കാനും ഇതിന്‍റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും തീരുമാനിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വി.ടി. രാജൻ, വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽവടക്കേതിൽ, ഫാ. സനു സാം, ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ, ഫാ. വർഗീസ് വിളയിൽ, ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ, ഫാ. ജോൺസൺ പാറയ്ക്കൽ, ഫാ. വർഗീസ് ചാമക്കാലായിൽ, ഫാ. റോബിൻ നയ്ക്കലേത്ത്, അല്മായ പ്രതിനിധികളായ തോമസ് ഏബ്രഹാം, ബോബി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

Kerala

പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

പത്തനംതിട്ട: മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി. ജില്ലയിൽ ഇന്ന് റെഡ് അലർട്ടും വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

അങ്കണവാടി മുതൽ പ്രഫഷണൽ കോളജുകൾക്കു വരെ അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

അതേസമയം ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ട് ആണ്.

Kerala

ഭാര്യയ്ക്കും മക്കൾക്കും നടുറോഡിൽ ആക്രമണം; പ്രതി പിടിയിൽ

പത്തനംതിട്ട: ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. കറുകച്ചാൽ ചൂലിപ്പുറം സ്വദേശി മനോജ് (43) ആണ് പിടിയിലായത്. കീഴ്വായ്പുർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഇയാൾ പതിവായി മദ്യപിച്ചെത്തി ഭാര്യയെയും മൂന്നു മക്കളെയും ഉപദ്രവിച്ചിരുന്നു. ഇതേതുടർന്ന് ഭാര്യയും മൂന്ന് മക്കളും രണ്ടു വർഷത്തിൽ അധികമായി സ്വന്തം വീട്ടിൽ ആയിരുന്നു താമസം.

അതിക്രമം സഹിക്കാനാകാതെ വിവാഹമോചന കേസ് കൊടുത്തതിലുള്ള വിരോധത്തിലാണ് ബൈക്കിലെത്തിയ പ്രതി ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിച്ചത്. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മല്ലപ്പള്ളി ഗവൺമെന്‍റ് ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ഗവൺമെന്‍റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Kerala

പത്തനംതിട്ടയിൽ 10,683 പേർ ക്യാന്പുകളിൽ

പത്തനംതിട്ട: പ്രളയക്കെടുതികൾ നേരിടുന്ന പത്തനംതിട്ട ജില്ലയിൽ 158 ദുരിതാശ്വാസ ക്യാമ്പുകളിലായി 3313 കുടുംബങ്ങളിലെ 10,683 ആളുകൾ കഴിയുന്നുണ്ട്.

കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലായി നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. തിരുവല്ല താലൂക്കിൽ 101 ദുരിതാശ്വാസ ക്യാന്പുകളും കോഴഞ്ചേരിയിൽ 24 ക്യാന്പുകളും പ്രവർത്തിക്കുന്നു.

മഴയ്ക്കു ശമനമായതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലും പാതയോരങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്.

 

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകും: മുഖ്യമന്ത്രി

പത്തനംതിട്ട: നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്യാമ്പുകളിലെത്തി മുഖ്യമന്ത്രി ദുരിത ബാധിതരെ സന്ദർശിച്ചു.

നദിയുടെ മണ്ണ് നീക്കം ചെയ്യണം. ഇതിനായി അടിയന്തര നടപടി ഉണ്ടാകും. പത്തനംതിട്ട ജില്ലയ്ക്ക് ആണ് മുൻഗണന. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. ആദ്യ പ്രൊജക്ട് പത്തനംതിട്ടയായിരിക്കും.

മറ്റ് ഏജൻസികൾ ചേർത്തുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാൻ പോലും സമയം കിട്ടിയില്ല. വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയിൽ ഉണ്ടാകും. കൂടുതൽ ഹെലികോപ്റ്റർ നൽകും. അടുത്ത പ്രളയം വരെ കാത്തിരിക്കുന്നില്ല. ഉടൻ നീക്കം ചെയ്യും.

അറിഞ്ഞത് മുതൽ എല്ലാ മന്ത്രിമാരും ജില്ലകളിലേക്കു അയച്ചു. പണം അനുവദിച്ചുവെന്നും സിപിഎം പറയുന്നതനുസരിച്ച് പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala

മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്; ഷട്ടര്‍ തുറക്കും

പത്തനംതിട്ട: കക്കാട് പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് പൂര്‍ണതോതിലെത്തിയതോടെ ഒരു ഷട്ടര്‍ തുറക്കും. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര്‍ എത്തിയാല്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. രാവിലെ ഏഴിന് ജലനിരപ്പ് 190.45 മീറ്ററിലെത്തി. ഇതേത്തുടര്‍ന്ന് ഡാമിന്‍റെ ഒരു ഷട്ടര്‍ 15 സെന്‍റിമീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതുമൂലം നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്‍റെയും പമ്പാ നദിയുടെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു.

ശനിയാഴ്ച മൂഴിയാര്‍ ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളായ പമ്പയിലും കക്കിയിലും ജലനിരപ്പ് ഇപ്പോഴും 40 ശതമാനത്തിനു താഴെയാണ്. ശബരിഗിരിയിലെ ഉത്പാദനത്തിനുശേഷം വരുന്ന വെള്ളവും വൃഷ്ടി പ്രദേശത്തു നേരിട്ടു ലഭിക്കുന്ന വെള്ളവുമാണ് മൂഴിയാറിലെ സംഭരണിയിലേക്കുള്ളത്. ഞായറാഴ്ച രാത്രി മഴ ശക്തമായതോടെയാണ് മൂഴിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്. രാത്രിയില്‍ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

Kerala

പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത; ജാഗ്രത പുലർത്തണമെന്ന് പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും കനത്ത ജാഗ്രത പുലർത്തണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റും. ഇന്ന് രാത്രി കൂടി സഹകരിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കം എന്ന മുന്നറിയിപ്പാണ് കിട്ടിയിരിക്കുന്നത്. ഒരു വാർഡിലേക്ക് 25,000 രൂപ അനുവദിച്ചിട്ടുണ്ട്, ക്ലീനിംഗ് അടക്കമാണിത്. വെള്ളപ്പൊക്കത്തിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭ യോഗം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓറഞ്ച് ബുക്ക് പ്രകാരം റൂൾ കര്‍വ് ഇല്ലാത്ത ഡാമുകളുടെ പട്ടികയിൽ ആണ് മൂഴിയാർ ഡാം എന്നും അതിന് വേണ്ട എല്ലാ മാനദണ്ഡവും പാലിച്ചുവെന്നും പി.സി. വിഷ്ണുനാഥ് അറിയിച്ചു. പെട്ടെന്ന് തുറക്കേണ്ട ഡാം ആണ് മൂഴിയാർ. റൂൾ കര്‍വ് ബാധകമല്ലെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.

Kerala

റാന്നിയിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേർഡ് വെള്ളപ്പൊക്കം; വിമർശനവുമായി രാജു എബ്രഹാം

പത്തനംതിട്ട: റാന്നിയിലെ മഴക്കെടുതിയെ നേരിടുന്നതില്‍ സർക്കാർ തലത്തിൽ ഏകോപനമില്ലായ്മയുണ്ടായെന്ന വിമര്‍ശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ രാജു എബ്രഹാം. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വെള്ളപ്പൊക്കമാണ് റാന്നിയില്‍ ഉണ്ടായതെന്നും രാജു എബ്രഹാം കുറ്റപ്പെടുത്തി.

വ്യാപാരികള്‍ക്ക് സംഭവിച്ച നഷ്ടത്തിന് സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. ഏതെങ്കിലും മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ വ്യാപാരികൾക്ക് സാധനങ്ങള്‍ മാറ്റാന്‍ കഴിയുമായിരുന്നു. ഇതൊന്നും നല്‍കാതെ അണക്കെട്ട് തുറന്നതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.

2018 ലെ പ്രളയത്തിന് ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രളയം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. വെള്ളം കേറിയ വീടുകള്‍ക്കെല്ലാം 10,000 രൂപ നഷ്ടപരിഹാരം നല്‍കി. നാശനഷ്ടം ഉണ്ടായ വീടുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ അറ്റകുറ്റപണികള്‍ക്കായി നല്‍കി. കടകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്‍റിയിൽ 10 ലക്ഷം രൂപ വായ്പ അനുവദിച്ചു. ഇതില്‍ രണ്ട് ലക്ഷം രൂപയോളം സബ്‌സിഡിയും നല്‍കി.

എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങളൊന്നും നിലവില്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്യാമ്പുകളില്‍ പോകാത്ത വീട്ടുകാര്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനം പോലും നിലവില്‍ ഒരുക്കിയിട്ടില്ലെന്നും രാജു എബ്രഹാം പറഞ്ഞു.

ശനിയാഴ്ച നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പുലര്‍ച്ചെ നാല് മുതല്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ എല്ലാ ഭാഗത്തും രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ബാധിക്കപ്പെട്ടവരെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ ഡിവൈഎഫ്‌ഐ പരിമിതികളില്‍ നിന്ന് ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ശനിയാഴ്ച ടൗണില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് ഡിവൈഎഫ്‌ഐ ഭക്ഷണം വിതരണം ചെയ്തത്. അല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പേരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഒരു യോഗം നടത്തി പോയതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരിക്കുകയാണെന്നും രാജു എബ്രഹാം പറഞ്ഞു.

Kerala

വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ; പത്തനംതിട്ടയിൽ ഡാമുകൾ തുറക്കുന്നു

പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഡാമുകൾ തുറക്കുന്നു. മണിയാർ, മൂഴിയാർ, കക്കി, ഗവി, കൊച്ചു പന്പ എന്നീ ഡാമുകളാണ് തുറക്കുന്നത്.

ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതികൂല കാലാവസ്ഥ, ശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ചു.

എന്നാൽ, ശബരിമല തീർഥാടനത്തിന് ഈ നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് ദർശനത്തിനായി എത്തുന്ന തീർഥാടകർക്ക് യാത്ര തുടരാമെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

Kerala

പത്തനംതിട്ടയിൽ നദികൾ കരകവിഞ്ഞു; കോന്നിയിൽ ഉരുൾപൊട്ടൽ; കൺട്രോൾ റൂമുകൾ തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ പത്തനംതിട്ട ജില്ലയിലും വ്യാപക നാശനഷ്ടം. ജില്ലയിൽ നദികൾ കരകവിഞ്ഞൊഴുകി താഴ്ന്ന ജനവാസ മേഖലകളിലേക്ക് വെള്ളം കയറിത്തുടങ്ങി.

കോന്നി ന്നി അരുവാപുലം നെല്ലിക്കാപാറയിലും, സീതത്തോട്ടിലെ തേക്കുതോട് തൂമ്പാക്കുളത്തും ഉരുൾപൊട്ടിയതായാണ് വിവരം. റാന്നി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. മണിയാർ, സീതത്തോട് എന്നിവിടങ്ങളിലെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയിട്ടുണ്ട്.

പമ്പ, കക്കാട് ആറുകളിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കൊക്കാത്തോട്, വയക്കര തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.

സ്ഥിതിഗതികൾ അതിഗുരുതരമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി കൈകോർത്ത് അടിയന്തര സഹായങ്ങൾ ജനങ്ങളിലേക്ക് ഉടനടി എത്തിക്കാനുള്ള പൂർണ്ണ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് അടിയന്തര സാഹചര്യത്തിലും പോലീസ് സഹായം അഭ്യർഥിക്കുന്നതിനുമായി പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മൊബൈൽ നമ്പറുകൾ: 9497960963, 9497908045 ലാൻഡ്‌ലൈൻ നമ്പർ: 0468 2222600

മലയോര മേഖലകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.

Kerala

പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ; വാഗമണ്ണിൽ മണ്ണിടിച്ചിൽ, ഒരാൾ കുടുങ്ങിക്കിടക്കുന്നു, നദികളിൽ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വഴിക്കടവ് ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്.

കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കോട്ടയം - കുമളി റോഡിൽ മുറിഞ്ഞപുഴ ഭാഗത്ത് മണ്ണിടിഞ്ഞു. റാന്നി ബസ് സ്റ്റാൻഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ബസുകൾ ഇവിടെനിന്ന് നീക്കി.

Kerala

പത്തനംതിട്ടയില്‍ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കണം: ജയില്‍ പരിഷ്‌കരണ കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പത്തനംതിട്ടയില്‍ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കണമെന്നു ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അംഗമായ ജയില്‍ പരിഷ്‌കരണ കമ്മീഷന്‍റെ ശിപാര്‍ശ.

2025 ജൂലൈ 24ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി തടവുചാടിയ സംഭവത്തെത്തുടര്‍ന്നാണ് സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.

ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍നായരും മുന്‍ ഡിജിപി ജേക്കബ് പുന്നൂസുമാണ് കമ്മീഷന്‍ അംഗങ്ങള്‍. സംസ്ഥാനത്തെ വിവിധ ജയിലുകള്‍ നേരിട്ടു സന്ദര്‍ശിച്ചശേഷമാണു റിപ്പോര്‍ട്ട് തയാറാക്കിയത്.

നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ നവീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. ജയില്‍ ജീവനക്കാരുടെ എണ്ണം ഉടന്‍ വര്‍ധിപ്പിക്കണമെന്നും വിരമിച്ച ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

Kerala

പത്തനംതിട്ടയിൽ എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി ആരോപണം, അഞ്ച് പേർക്ക് പരിക്ക്

പത്തനംതിട്ട: അടൂർ മണക്കാലയിൽ എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി ആരോപണം. ആക്രമണത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

കടമ്പനാട്ടെ രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ മുൻപ് ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായി മണക്കാലയിൽ ഒത്തുതീർപ്പ് ചർച്ച നടക്കുന്നതിനിടയിലാണ് കാറിലെത്തിയ സംഘം എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയവരെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഈ അക്രമസംഭവവുമായി ഡിവൈഎഫ്ഐക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് സംഘടനയുടെ ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.

Kerala

രഹസ്യ പ്രസവം, വിദേശത്തുനിന്നെത്തി കുഞ്ഞിനെ ഉപേക്ഷിച്ച പത്തനംതിട്ട സ്വദേശിനി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതി പിടിയിൽ.

വിദേശത്തു ജോലി ചെയ്തുവന്നിരുന്ന യുവതിയുടെ പ്രസവവിവരമോ ഗർഭാവസ്ഥയോ വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. വീട്ടുകാർ അറിയുമെന്ന ഭയമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഈ മാസം എട്ടിനാണ് യുവതി വയനാട് സ്വദേശി എന്ന വ്യാജ വിലാസത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് 12-ാം തിയതി ആശുപത്രിയിൽ നിന്നും പോയ ഇവർ, പിന്നീട് കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിയിലെത്തി.

കുഞ്ഞിനെ അൽപനേരത്തേക്ക് നോക്കാൻ എന്നു പറഞ്ഞ് ഒരു സ്ത്രീയുടെ പക്കൽ ഏൽപിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും കാണാതായതോടെ ഈ സ്ത്രീ പോലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി ആശുപത്രിക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സ്റ്റേഷനിൽ പരാതി നൽകിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോൾ അവരുടെ മകളുടെ സുഹൃത്താണ് കുഞ്ഞിന്‍റെ അമ്മ എന്നു വ്യക്തമായി. പ്രസവസമയത്തും യുവതിക്ക് കൂട്ടിരിപ്പുകാരിയായി ഈ സ്ത്രീയാണ് നിന്നതെന്നും കണ്ടെത്തി.

തുടർന്ന് പത്തനംതിട്ടയിൽ എത്തിയ പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് യുവതിയെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ വനിതാ പോലീസിന്‍റെ പ്രത്യേക സുരക്ഷയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതോടെ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം കുഞ്ഞിനെ കോഴിക്കോട് സെന്‍റ് വിൻസെന്‍റ് ഹോമിലേക്ക് മാറ്റി.

സംഭവത്തിൽ ജുവനൈൽ ജസ്റ്റീസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

 

Kerala

കളിച്ച് കൊണ്ടിരുന്ന മൂന്നു വയസുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു. റാന്നി വയലത്തല സ്വദേശി ബിനോയ് തോമസിന്‍റെയും സാന്ദ്രയുടെയും മകൾ അവന്തികയാണ് മരിച്ചത്.

സംഭവസമയത്ത് അമ്മ സാന്ദ്ര കുളിക്കുകയായിരുന്നു. ഇതിനിടെ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അബോധാവസ്ഥയിൽ കിടക്കുന്നതാണ് അമ്മ കണ്ടത്. കുട്ടിയെ തൊടാൻ ശ്രമിച്ചപ്പോൾ സാന്ദ്രയ്ക്കും ഷോക്കേറ്റതായി പ്രദേശവാസികൾ പറഞ്ഞു.

ഉടൻതന്നെ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോക്കേറ്റതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

പത്തനംതിട്ടയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം രണ്ടായി

പത്തനംതിട്ട: അടൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. തട്ട സ്വദേശി സതീഷ്കുമാര്‍(42) ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.

ഒരാൾ ബുധനാഴ്ച രാത്രി തന്നെ മരിച്ചിരുന്നു. കോന്നി സ്വദേശി മധു(42) ആണ് നേരത്തേ മരിച്ചത്. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

ബുധനാഴ്ച രാത്രിയായിരുന്നുഅപകടം. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്ക് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. അടൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. ബൈക്കുകളിൽ ഒന്ന് അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് വിവരം.

Kerala

പത്തനംതിട്ടയിൽ കേരള കോണ്‍ഗ്രസ് എമ്മിൽ കൂട്ടരാജി; പാർട്ടി വിട്ട നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും

പത്തനംതിട്ട: പത്തനംതിട്ടയില്‍ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പാര്‍ട്ടി വിട്ടു. ജില്ലാ വൈസ് പ്രസിഡന്‍റ് പി.കെ. ജേക്കബ്, ജില്ലാ സെക്രട്ടറി സാം ജോയ്ക്കുട്ടി, സംസ്ഥാന സമിതി അംഗം സുനില്‍ വലഞ്ചുഴി തുടങ്ങിയവരും നൂറോളം പ്രവർത്തകരുമാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും.

ഡിസിസി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന നേതൃത്വം ജനാധിപത്യ മര്യാദകള്‍ തകര്‍ത്തതായി പാര്‍ട്ടി വിട്ട നേതാക്കള്‍ ആരോപിച്ചു.

ജില്ലാ പ്രസിഡന്‍റിന്‍റെ ഏകാധിപത്യ നിലപാടുകളും പാര്‍ട്ടി വിടാന്‍ കാരണമായി എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളിലും ജില്ലയിലെ നേതാക്കൾ അതൃപ്തരായിരുന്നു.

Kerala

സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം: വീട്ടമ്മയ്ക്ക് കുത്തേറ്റു; പന്നിയെ വെടിവെച്ചുകൊന്നു

പത്തനംതിട്ട: സൂപ്പർമാർക്കറ്റിൽ കയറിയ കാട്ടുപന്നി കടയുടമയായ വീട്ടമ്മയെ ആക്രമിച്ചു. ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് റാന്നിയിലുണ്ടായ സംഭവത്തിൽ മന്ദിരംപടി സ്വദേശിനി ബീനയ്ക്കാണ് പരിക്കേറ്റത്.

കൈക്ക് പരിക്കേറ്റ ബീന ആശുപത്രിയിൽ ചികിത്സതേടി. സൂപ്പർമാർക്കറ്റിന്‍റെ ചില്ല് തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി ബീനയെ ആക്രമിക്കുകയായിരുന്നു. ‌ബീനയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പന്നി കടയിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

തുടർന്ന് ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടുപന്നിയെ പഞ്ചായത്തിന്‍റെ അനുമതിയോടെ വെടിവെച്ചു കൊല്ലുകയായിരുന്നു. വിവരമറിഞ്ഞ് ജനപ്രതിനിധികളും വനപാലകരും സ്ഥലത്തെത്തി.

Kerala

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചു: എട്ട് പേർക്കെതിരെ കേസ്

പത്തനംതിട്ട: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന് പരാതി. പത്തനംതിട്ടയിൽ നടന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ട് പേർക്കെതിരെ കേസെടുത്തെന്നും ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുമെന്ന് പോലീസ് പറഞ്ഞു.

സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി തനിക്കുണ്ടായ ക്രൂരമായ അനുഭവം കൗൺസിലറോട് തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിൽ തന്നെയുള്ള സഹപാഠികളാണ് കേസിലെ പ്രതികൾ. സ്കൂളിന് സമീപത്ത് വെച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം.

Kerala

റാന്നിയിൽ മധ്യവയസ്കന് നേരെ ആൾക്കൂട്ട ആക്രമണം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ മധ്യവയസ്കന് നേരെ ആൾക്കൂട്ട ആക്രമണം. നഗ്നത പ്രദർശനം നടത്തിയെന്ന് ആരോപിച്ചാണ് മർദനം. റാന്നി സ്വദേശി വര്‍ഗീസ് മാത്യുവിനാണ് മർദനമേറ്റത്. റാന്നി കരിങ്കുറ്റിയിലാണ് സംഭവം.

മർദിച്ചവർക്കെതിരെയും മർദനമേറ്റ വര്‍ഗീസ് മാത്യുവിനെതിരെയും പോലീസ് കേസെടുത്തതായാണ് വിവരം. പോലീസെത്തി വര്‍ഗീസിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Kerala

പത്തനംതിട്ടയിൽ സ്കൂളിന് മുകളിൽ മരംവീണു; ജില്ലാ പഞ്ചായത്തിന്‍റെ അനാസ്ഥയെന്ന് പരാതി

പത്തനംതിട്ട: പത്തനംതിട്ടയിലെ കൂടൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മുകളിൽ ആൽമരം വീണു. ഇന്ന് പുലർച്ചെയാണ് സംഭവം

സ്കൂൾ പ്രവൃത്തി സമയമല്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് നീക്കുന്ന നടപടികൾ തുടരുകയാണ്.

അപകടകരമായ വിധത്തിൽ നിന്ന മരം മുറിച്ചുമാറ്റണമെന്ന് ജില്ലാ പഞ്ചായത്തിനോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി ഉയരുന്നുണ്ട്. മരം മുറിക്കാൻ ഫണ്ടില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വർഷം ചില മരങ്ങളുടെ ചില്ലകൾ മുറിച്ച് നീക്കിയത് അധ്യാപകരുടെ കൈയിൽനിന്ന് പണം മുടക്കിയാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Kerala

കനത്ത മഴ; പത്തനംതിട്ടയിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര പറന്നുപോയി

പത്തനംതിട്ട: കനത്ത മഴയിലും കാറ്റിലും സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര പറന്നുപോയി. പത്തനംതിട്ട തണ്ണിത്തോട് സെന്‍റ് ബെനഡിക്ട് എം.എസ്.സി. ഹൈസ്കൂളിലെ രണ്ടാംനില കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് പൂർണ്ണമായും ഇളകിമാറി പറന്നുപോയത്.

ഇന്ന് ഉച്ചയ്ക്ക് 12 30-ഓടെയായിരുന്നു സംഭവം. ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടമാണിണ്. ഞായറാഴ്ച ആയതിനാൽ സ്കൂൾ അവധിയായിരുന്നു. കുട്ടികളൊന്നും ക്ലാസിൽ ഇല്ലാത്തതിനാൽ വലിയ
ദുരന്തമാണ് ഒഴിവായത്.

Kerala

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. ശിവകാശിയിൽ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽപെട്ടത്. ഇവർ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രണവ് പുനലൂർ ആശുപത്രിയിലും ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിൽ ആകെ നാലു പേരാണ് ഉണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. അഗ്നിശമനസേന സ്ഥലത്തെത്തി ലോറി ഉയർത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Kerala

എങ്ങനെ തോന്നി ഇങ്ങനെ ചെയ്യാൻ

പത്തനംതിട്ട: വൈദ്യുതി ലൈനിനു സമീപം നിൽക്കുന്നുവെന്ന പേരിൽ കവിയൂരിൽ തെങ്ങുകളടക്കം കെഎസ്ഇബി അധികൃതർ വ്യാപകമായി വെട്ടിനിരത്തി. കവിയൂർ സ്വദേശിയും പ്രവാസിയുമായ ഡോ.ജേക്കബ് ഉമ്മന്‍റെ വീടിന്‍റെ മതിലിനുള്ളിൽ നിൽക്കുന്ന തെങ്ങിൻതൈകളാണ് വെട്ടിനശിപ്പിച്ചത്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ മൂടോടെയാണ് വെട്ടിനീക്കിയത്.

മെഷീൻ ഉപയോഗിച്ചുള്ള ടച്ച് വെട്ടലാണ് നടന്നിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ജനുവരി മുതൽ മെഷീനുപയോഗിച്ചുള്ള ടച്ച് വെട്ടൽ നടന്നുവരികയാണ്. ക്രെയിൻ ഉപയോഗിച്ചുള്ള ടച്ച് വെട്ടലിൽ വൻ മരങ്ങൾ വരെ വെട്ടിനീക്കിയിരുന്നു. ഇത്തരത്തിലുള്ള മരംമുറിക്കലിൽ വ്യാപക പ്രതിഷേധമാണ് ജില്ലയിൽ ഉയർന്നിരുന്നത്. മല്ലപ്പള്ളി താലൂക്കിലായിരുന്നു ആദ്യം ടച്ച് വെട്ടൽ നടന്നത്. തിരുവല്ല താലൂക്കിലേക്ക് ഇത് കഴിഞ്ഞ ദിവസമാണ് വ്യാപിപ്പിച്ചത്.

വൈദ്യുത ലൈനിലേക്ക് മറിഞ്ഞുവീഴുകയോ തട്ടുകയോ ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയോ ചെയ്യാൻ സാധ്യതയുള്ള മരങ്ങൾ മുകളിൽ നിന്നു തന്നെ മുറിച്ചുനീക്കുകയാണ് കെഎസ്ഇബി ചെയ്യുന്നത്. ഏത് ഉയരത്തിലേക്കും തങ്ങളുടെ ജീവനക്കാരെ കയറ്റാൻ പാകത്തിലുള്ള ക്രെയിനും മെഷീനുമാണ് ടച്ച് വെട്ടലിനായി കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്. വൈദ്യുതി ലൈനിൽനിന്നും 2.6 മീറ്ററിനുള്ളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

കവിയൂരിൽ ഡോ.ജേക്കബ് ഉമ്മന്‍റെ പുരയിടത്തിൽ വെട്ടിനീക്കപ്പെട്ട തെങ്ങിൻ തൈകൾ നിശ്ചിത ദൂരപരിധിക്ക് പുറത്തുള്ളതാണെന്ന് പറയുന്നു. തന്നെയുമല്ല, വൈദ്യുതി ലൈനിന്‍റെ ഉയരത്തിലേക്ക് വളരാൻ സാധ്യതയില്ലാത്ത തൈകളായിരുന്നു ഇവ. തെങ്ങ് പൂക്കുന്ന ഘട്ടത്തിലാണ് ഇവ വെട്ടിനീക്കിയത്. യാതൊരു മുന്നറിയിപ്പുകളോ നോട്ടീസോ നൽകിയിരുന്നില്ല. പ്രവാസിയായ ജേക്കബ് ഉമ്മൻ സ്ഥലത്തുണ്ടായിരുന്നില്ല. കെയർ ടേക്കറോ സമീപത്തു താമസിക്കുന്ന ബന്ധുവോ ഈ വിവരം അറിഞ്ഞതുമില്ല.

Kerala

വഴിയില്ലെങ്കിൽ റെയിൽപാളം; സുനിൽ ടീച്ചർക്കു മുന്നിൽ പ്രതിസന്ധി മുട്ടുമടക്കി

പത്തനംതിട്ട: സുനിൽ ടീച്ചറുടെ ഇച്ഛാശക്തിക്കു മുന്പിൽ പ്രതിസന്ധികൾ വഴിമാറി. സ്വന്തമായി വീടില്ലാത്ത നിരാലംബരായവർക്കു വീട് നിർമിച്ചു നൽകുന്ന ഡോ.എം.എസ്. സുനിൽ വടശേരിക്കര ഇടത്തറമുക്ക് തെക്കുംമലയിൽ ഒരു വീട് നിർമിക്കാനെത്തിയപ്പോൾ വീട്ടിലേക്കു സാധനങ്ങൾ എത്തിക്കാൻ വഴിയില്ല.

എന്തു ചെയ്യും? ഒടുവിൽ മിനി റെയിൽപാളം തന്നെ നിർമിച്ചു നിർമാണം ത്വരിതപ്പെടുത്തിയി ടീച്ചറും സംഘവും പ്രദേശവാസികൾക്കു വിസ്മയകാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.

തെക്കുംമല സ്വദേശി വിധവയായ തങ്കമ്മ, ഇവരുടെ മകൾ വിധവയായ രമണി, ഇവരുടെ മകൻ എന്നിവരടങ്ങുന്ന കുടുംബത്തിനു വേണ്ടിയാണ് സുനിൽ ടീച്ചർ വീട് നിർമിക്കാനെത്തിയത്. ഇതിനോടകം 380ഓളം വീടുകൾ നിർമിച്ച് അർഹരായവർക്കു നൽകിയ ഡോ.എം.എസ്. സുനിലിന് മുന്പിൽ തങ്കമ്മയ്ക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയാൻ ബുദ്ധിമുട്ടാകുമെന്നു തോന്നി. പ്രധാന പാതയിൽനിന്ന് 100 മീറ്ററിലധികം ദൂരത്തിലാണ് നിർമിക്കാനുദ്ദേശിക്കുന്ന വീട്. ഇവിടേക്കാണെങ്കിൽ ഒരു നട വഴി മാത്രം.

വീട് നിർമാണത്തിനു സാധനങ്ങളെത്തിക്കാൻ വഴിക്ക് അല്പം വീതി സമീപവാസികളോടു ചോദിച്ചുവെങ്കിലും ആരും നൽകാൻ തയാറായില്ല. നടവഴിയിലൂടെ സാധനങ്ങൾ തലച്ചുമടായി എത്തിക്കാനും ബുദ്ധിമുട്ടായി. ആദ്യം കുറച്ചു സാധനങ്ങൾ എത്തിച്ചപ്പോഴേക്കും ചെലവേറിയെന്നു മാത്രമല്ല, തൊഴിലാളികൾക്ക് ഇതു വലിയ ബുദ്ധിമുട്ടേറിയ ജോലിയുമാണെന്നു മനസിലാക്കി. ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ ഒക്കെ സഹകരണത്തിൽ വീട് നിർമാണം ഏറ്റെടുത്തിരിക്കുന്ന ഡോ.എം.എസ്. സുനിലിന്‍റെ ബജറ്റ് താളം തെറ്റുന്നതായി. ഇതോടെയാണ് ബദൽ മാർഗം ആലോചിച്ചത്.

റെയിൽപാളത്തിന്‍റെ മാതൃക അപ്പോഴാണ് മനസിൽ ഉദിച്ചത്. നിർമാണം നടക്കുന്ന സ്ഥലം റോഡിൽ നിന്നു താഴെയായതിനാൽ പാളം നിർമിച്ചാൽ കാര്യങ്ങൾ വേഗത്തിലാകുമെന്നു ബോധ്യപ്പെട്ടു. ഇതോടെ റെയിൽപാളത്തിന്‍റെ മാതൃക നിർമിച്ചു സ്ഥാപിച്ചു. ഇതിൽ ഓടിക്കാൻ ഒരു ട്രോളിയും പ്രത്യേകം തയാറാക്കപ്പെട്ടു.

ഇതോടെ കാര്യങ്ങൾ ഉഷാർ. ഇപ്പോൾ റോഡിലെത്തിക്കുന്ന നിർമാണ സാമഗ്രികൾ മുഴുവൻ ട്രോളിയിൽ കയറ്റും. ഒരു തൊഴിലാളി ഇതു നിയന്ത്രിക്കും. സുഗമമായി പണി സൈറ്റിലെത്തിക്കുകയും ചെയ്യും. സിമന്‍റും കന്പിയും കട്ടയുമെല്ലാം ഇത്തരത്തിൽ വേഗത്തിലെത്തിക്കാനായി.

തെക്കുംമലയിലെ നിർമാണം കഴിഞ്ഞാലും പാളം മറ്റൊരു സ്ഥലത്തേക്കു മാറ്റാനാകുമെന്നു ഡോ. സുനിലും പ്രോജക്ട് കോ ഓർഡിനേറ്റർ കെ.പി. ജയലാലും പറഞ്ഞു. നട്ടും ബോൾട്ടും ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. അഴിച്ചെടുത്തു മാറ്റാമെന്നതിനാൽ അടുത്ത പ്രോജക്ട് സ്ഥലത്തും ഇതുപയോഗപ്പെടുത്താം.

District News

ഭായ് മാരെ വേഗം മടങ്ങി വരൂ... പത്തനംതിട്ടയിൽ തൊഴിൽ സ്തംഭനം

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ മന്ത്രിസഭകൾ അധികാരമേറ്റിട്ടും വോട്ട് ചെയ്യാൻ പോയ ഭായ് മാർ തിരികെ എത്താത്തതിന്‍റെ വ്യഥ പത്തനംതിട്ടയിലാണ്.

നാട്ടിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഫ്രൂട്ട് സ്റ്റാളുകളിലും മത്സ്യം, മാംസം വ്യാപരാ ശാലകളിലുമൊക്കെ ഭായ് മാരുടെ തസ്തികകളിൽ ആളില്ല. കരാറെടുത്ത ജോലികൾ തൊഴിലാളികളില്ലാതെ പൂർത്തിയാക്കാനാകാത്ത അവസ്ഥയിൽ കരാറുകാർ. രൂക്ഷമായ തൊഴിലാളി ക്ഷാമം പത്തനംതിട്ട ജില്ല രണ്ടു മാസമായി അനുഭവിച്ചു വരുന്നത്.

പശ്ചിമബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ മാർച്ച് അവസാനം മുതൽ നാടുവിട്ടതാണ്. ട്രെയിനിലെ തിരക്ക് കണക്കിലെടുത്ത് പലരും നേരത്തേതന്നെ വോട്ടു ചെയ്യാനായി പുറപ്പെട്ടിരുന്നു. എന്നാൽ വോട്ടെണ്ണലും കഴിഞ്ഞ് സ്വന്തം നാട്ടിൽ പുതിയ മന്ത്രിസഭകളുമായും എങ്കിലും തൊഴിലാളികൾ മടങ്ങിവരാൻ തയാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട, റാന്നി, അടൂർ, കടയ്ക്കാട്, തെക്കേമല, തിരുവല്ല, കുന്നന്താനം, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിച്ചുവന്നത്. ഏറ്റവുമൊടുവിൽ പോലീസ് ശേഖരിച്ച കണക്കുകളിൽ 55,000 ഇതര സംസ്ഥാന തൊഴിലാളികൾ ജില്ലയിലുണ്ടെന്നു പറയുന്നു. തൊഴിൽ വകുപ്പ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് പത്തുശതമാനം ആളുകൾ മാത്രമാണ്. നിലവിൽ പതിനായിരത്തോളം തൊഴിലാളികൾ മാത്രമേ ജില്ലയിലുള്ളൂവെന്ന് കരാറുകാർ പറയുന്നു. വോട്ട് ചെയ്യാനായി പോയവരിൽ പത്തുശതമാനം ആളുകൾ മാത്രമേ മടങ്ങിവന്നിട്ടുള്ളൂ.

പാചകവാതകത്തിന്‍റെ വിലക്കയറ്റവും പ്രതിസന്ധിയും കാരണം നട്ടം തിരിയുന്നതിനിടെയാണ് ഹോട്ടൽ മേഖലയിൽ തൊഴിലാളികളെ കിട്ടാതായത്. പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. മറ്റു ചിലവ ഭാഗികമായിട്ടേ പ്രവർത്തിക്കുന്നുള്ളൂ. പാചകശാലകളിലും വെയ്റ്റർമാരായും ഒക്കെ പ്രവർത്തിച്ചിരുന്നത് ഇതര സംസ്ഥാനക്കാരാണ്. തട്ടുകടകളിലും സ്ഥിതി സമാനമാണ്. വഴിവക്കുകളിലെ തട്ടുകടകളും രാത്രികാലങ്ങളിൽ വ്യാപാരം നടത്തി വന്ന ഭക്ഷണശാലകളും അടച്ചു.

 വോട്ടെടുപ്പിനുശേഷം മടങ്ങിയെത്തുമെന്ന പേരിലാണ് തൊഴിലാളികളേറെയും സ്വന്തം നാടുകളിലേക്കു പോയത്. എന്നാൽ ഇവരിൽ നല്ലൊരു പങ്കും ഇപ്പോൾ സ്വന്തം നാടുകളിൽ തന്നെ നിൽക്കുകയാണ്. പശ്ചിമബംഗാളിൽ ഭരണമാറ്റമുണ്ടായതോടെ നാട്ടിൽതന്നെ പുതിയ തൊഴിൽ സാധ്യതകൾ തേടുകയാണ് ഇവരിൽ പലരുമെന്നാണ് സൂചന.ഭായിമാരെ എങ്ങനെയെങ്കിലും മടക്കി എത്തിക്കാനായി ഹോട്ടൽ ഉടമകൾ നിരന്തരശ്രമം നടത്തിവരികയാണ്.

നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ

ഇതര സംസ്ഥാന തൊഴിലാളികൾ നാടുവിട്ടതോടെ ജില്ലയിലെ നിർമാണ മേഖലയും കടുത്ത പ്രതിസന്ധിയെ നേരിടുന്നു. ബംഗാൾ, ആസാം, ബീഹാർ എന്നിവിടങ്ങളിലെ തൊഴിലാളികളായിരുന്നു നിർമാണ മേഖലയിൽ ഏറെയുണ്ടായിരുന്നത്. ഇവരിൽ ബീഹാറുകാർ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. ബംഗാൾ സ്വദേശികളിൽ നല്ലൊരു പങ്കും മടങ്ങിവന്നിട്ടില്ല. തൊഴിലാളികളുടെ അഭാവം കാരണം നിർമാണ മേഖല അപ്പാടെ സ്തംഭിച്ച മട്ടാണ്.

നിശ്ചിത സമയപരിധിയിൽ പണികൾ തീർക്കാനാകാതെ കരാറുകാർ നട്ടം തിരിയുകയാണ്. കാലവർഷം ആരംഭിക്കുന്നതിനു മുന്പു പൂർത്തീകരിക്കാൻ നിശ്ചയിച്ചിരുന്ന പണികളാണ് ഇവയിലേറെയും. വൻകിട കരാറുകാരും ചെറുകിടക്കാരും സമാനമായ പ്രതിസന്ധി നേരിടുകയാണ്.

പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നതിനു മുന്പായി പൂർത്തീകരിക്കേണ്ട സ്കൂൾ കെട്ടിടങ്ങൾ അടക്കമുള്ള ജോലികളും തടസപ്പെട്ടിട്ടുണ്ട്. റോഡുകൾ, പാലങ്ങൾ തുടങ്ങിയവയും തടസപ്പെട്ടു. പത്തനംതിട്ട നഗരത്തിൽ അബാൻ മേൽപാലം, ജനറൽ ആശുപത്രി, ജില്ലാ സ്റ്റേഡിയം കോഴഞ്ചേരിയിൽ പുതിയ പാലം ഇവയൊക്കെ ഇഴയുകയാണ്. ഭാഗികമായി ഉദ്ഘാടനം ചെയ്ത പദ്ധതികളാണിവ. പുതിയ സർക്കാർ അധികാരത്തിലെത്തുന്നതിനു മുന്പായി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന ജോലികളും തടസപ്പെട്ടു കിടക്കുകയാണ്.

പന്തളം വ‍യറപ്പുഴപാലത്തിന്‍റെ ജോലികളും സമയബന്ധിതമായി പൂർത്തിയാകില്ല. നിർമാണ മേഖലകളിൽ പലയിടത്തും ഒന്നോ രണ്ടോ ആളുകൾ പേരിനു പണിയെടുക്കുകയാണ്. ഇതര സംസ്ഥാനക്കാരുടെ ക്ഷാമം കാരണം തൊഴിൽ മേഖല സ്തംഭിച്ചതോടെ നാട്ടുകാരായ തൊഴിലാളികൾക്കും എന്നും ജോലിയില്ലാത്ത സ്ഥിതിയുണ്ട്.

പല സൈറ്റുകളിലും ജോലികൾ തടസപ്പെട്ടതോടെ നാട്ടുകാർക്കും പണിയെടുക്കാനാകുന്നില്ല. മേസ്തിരിമാരായും സൂപ്പർവൈസർമാരായും സൈറ്റുകളിൽ ജോലിയെടുത്തിരുന്നവരുടെ തൊഴിലിനെയും വേതനത്തെയും തൊഴിലാളി ക്ഷാമം ബാധിച്ചു തുടങ്ങി.

കാർഷിക ജോലികൾക്കും ആളില്ല

കൃഷിക്കാരെ സഹായിക്കാനും മറ്റുമായി ദിവസവേതനത്തിനു പണിയെടുത്തിരുന്നത് ഇതര സംസ്ഥാനക്കാരാണ്. മഴക്കാലത്തിനു മുന്പായി നടത്തേണ്ട കാർഷിക ജോലികൾ തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ തടസപ്പെട്ടിട്ടുണ്ട്.
കിഴങ്ങുവർഗ കൃഷി, നെൽപാടങ്ങളിൽ കളപറിക്കൽ, മരുന്നു തളിക്കൽ തുടങ്ങിയ ജോലികൾക്കെല്ലാം തൊഴിലാളികളെ കിട്ടാതെയായി.

ചെറുകിട കോൺക്രീറ്റ് ജോലികൾ, മേസ്തിരിപ്പണികൾ എന്നിവയ്ക്കു സഹായികളായി എത്തിയിരുന്നതും ഇറച്ചിക്കോഴി മീൻവില്പന കേന്ദ്രങ്ങളിൽ ജോലിയെടുത്തിരുന്നതും ഇതര സംസ്ഥാനക്കാരാണ്.

വ്യാപാര സ്ഥാപനങ്ങളിൽ സഹായികളായും ഇവരുണ്ടായിരുന്നു. വീടുകളിലും സഹായികളായി പ്രവർത്തിച്ചിരുന്നവരും ഉണ്ട്. കുടുംബസമേതം കേരളത്തിലെത്തി താമസിച്ചുവന്നിരുന്നവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകൾ പല വീടുകളും സഹായികളായി ജോലി ചെയ്തിരുന്നു.

Kerala

ആഗോള അയ്യപ്പ സംഗമം പാളി; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ആഗോള അയ്യപ്പ സംഗമം പാളിയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം പാർട്ടി നേരിട്ട പ്രതിസന്ധികൾക്കെല്ലാം ഇതും ഒരു കാരണമായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം. ഇത് പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണക്കൊള്ള ആരോപണത്തിൽ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അംഗങ്ങൾ ചോദ്യമുന്നയിച്ചു. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പാർട്ടി മൗനം പാലിക്കുന്നത് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

വിഷയത്തിൽ പാർട്ടിയുടെ കൃത്യമായ നിലപാട് എന്താണെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആരാഞ്ഞു. പത്മകുമാറിനെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് പത്മകുമാർ എങ്കിലും അറിഞ്ഞോയെന്ന് ചില അംഗങ്ങൾ പരിഹാസരൂപേണ ചോദിച്ചു.

Kerala

പാർട്ടി നേതാക്കൾ കാലുവാരി; പൊട്ടിത്തെറിച്ച് വീണാ ജോർജ്

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.

പാർട്ടി നേതൃത്വത്തിന്‍റെ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരത്തിന് ഇറങ്ങിയതെന്നും വീണാ ജോർജ് പറഞ്ഞു. ചില നേതാക്കൾ തന്നെ തോൽപ്പിക്കാൻ ബോധപൂർവം ശ്രമിച്ചുവെന്ന കടുത്ത ആരോപണവും അവർ ഉന്നയിച്ചു. എ. പത്മകുമാർ ഉൾപ്പെടെയുള്ള ചില നേതാക്കൾ തനിക്കൊപ്പം ഉണ്ടായിരുന്നില്ല.

ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും വീണാ ജോർജ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഓമല്ലൂർ ശങ്കരൻ സ്ഥാനം ഒഴിഞ്ഞത് താനുമായുള്ള പ്രശ്‌നങ്ങൾ മൂലമാണെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടായി. ഇതും തോൽവിക്ക് കാരണമായതായി.

പല ഇടതുപക്ഷ കോട്ടകളും തകർന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. ആറന്മുളയിലെ തോൽവിക്ക് തന്‍റ് സ്ഥാനാർഥിത്വം മാത്രമാണ് കാരണമെങ്കിൽ താൻ നേരത്തെതന്നെ പിന്മാറാൻ തയാറായിരുന്നുവെന്നും വീണാ ജോർജ് വ്യക്തമാക്കി. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പോരായ്‌മകളെക്കുറിച്ചും വീണാ ജോർജിനെതിരെ വിമർശനം ഉയർന്നിരുന്നു.

Kerala

എസ്എസ്എൽസി; വിജയശതമാനത്തിൽ മുന്നിൽ പത്തനംതിട്ട; പിന്നിൽ തിരുവനന്തപുരം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ പത്തനംതിട്ട ജില്ല.

ആകെ പരീക്ഷ എഴുതിയവരിൽ 99.73 ശതമാനം വിദ്യാർഥികളും പത്തനംതിട്ടയിൽ നിന്നും ഉപരിപഠന യോഗ്യരായി.ആകെ പരീക്ഷ എഴുതിയ 9225 പേരിൽ 9200 പേരും ഉപരിപഠന യോഗ്യരായി. ഏറ്റവും പിന്നിലുള്ളത് തിരുവനന്തപുരം ജില്ലയാണ്.

ജില്ലയിൽ ആകെ പരീക്ഷയ്ക്കിരുന്ന 32877 വിദ്യാർഥികളിൽ 32218 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. കൊല്ലം-99.38, ആലപ്പുഴ-99.63 , കോട്ടയം-99.72, ഇടുക്കി- 99.99.28, എറണാകുളം-99.61, തൃശൂർ-98.83, പാലക്കാട്-98.29, മലപ്പുറം-98.72, കോഴിക്കോട്-99.36, വയനാട് 99.59, കണ്ണൂർ-99.67, കാസർഗോഡ്-99.47 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ വിജയശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ കുട്ടനാടും കുറവ് തിരൂരുമാണ്.

നൂറു ശതമാനം വിജയനേട്ടവുമായി 2105 സ്കൂളുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 2105 സ്കൂളുകളാണ് 100 ശതമാനം വിജയനേട്ടത്തിന് അർഹരായത്. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അണ്‍ എയ്ഡഡ് സ്കൂളുകളുമാണ് ഉൾപ്പെടുന്നത്. ഏറ്റവുമധികം വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം സ്വന്തമാക്കിയ സർക്കാർ സ്കൂൾ നടുവന്നൂർ ഗവണ്‍മെന്‍റ് ഹൈസ്കൂളാണ്. ഇവിടെ പരീക്ഷയ്ക്കിരുന്ന 600 വിദ്യാർഥികളും വിജയിച്ചു.

1356 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന കോട്ടൂർ എകെഎൻഎച്ച്എസ്എസാണ് 100 മേനി നേടിയ എയ്ഡഡ് സ്കൂൾ. ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന് 100 ശതമാനം വിജയം സ്വന്തമാക്കിയ അണ്‍ എയ്ഡഡ് സ്കൂളെന്ന ഖ്യാതിക്ക് അവകാശിയായത് കടുംങ്ങത്തുകുണ്ട് ബിവൈകെ റെസിഡൻഷ്യൽ ഹൈസ്കൂളാണ്. ഇവിടെ പരീക്ഷ എഴുതിയ 281 വിദ്യാർഥികളും ഉപരിപഠന യോഗ്യരായി.

Kerala

പത്തനംതിട്ടയിൽ 28 വയസുകാരി ബലാത്സംഗത്തിന് ഇരയായതായി പരാതി

പത്തനംതിട്ട: പത്തനംതിട്ടയിൽ 28 വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി. അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു.

പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. മിൽമ ടാങ്കർ ഡ്രൈവർ കൂടിയാണ് പ്രതി.

ഈ ടാങ്കറിൽ കയറ്റിക്കൊണ്ടുപോയും ക്രൂരമായി മർദിച്ചു. പ്രതിയുടെ ഭാര്യയോട് പീഡന വിവരം തുറന്നു പറഞ്ഞതിന്‍റെ വൈരാഗ്യത്തിൽ ആയിരുന്നു മർദനം.

അടൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടുന്നില്ലെന്നും പരാതിക്കാരി പറയുന്നു. ഫെബ്രുവരി 15 ആയിരുന്നു ആദ്യ പീഡനം.

Kerala

പത്തനംതിട്ടയിൽ ആധിപത്യം തിരികെപ്പിടിച്ച് യുഡിഎഫ്

പത്തനംതിട്ട: മണ്ഡല പുനർനിർണയത്തോടെ കൈവിട്ടുപോയ പത്തനംതിട്ട ജില്ലയിൽ ആധിപത്യം തിരികെപ്പിടിച്ച് യുഡിഎഫ്. അഞ്ചിൽ നാലു മണ്ഡലങ്ങളും ഇക്കുറി യുഡിഎഫ് നേടി.

2021ൽ പത്തനംതിട്ടയിലെ അഞ്ചു മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു വിജയം. ആറന്മുള, അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങൾ ഇത്തവണ യുഡിഎഫ് തിരികെപ്പിടിച്ചപ്പോൾ ഡിസിസി പ്രസിഡന്‍റ് മത്സരിച്ച കോന്നി മണ്ഡലം 1,838 വോട്ടുകൾക്ക് നഷ്ടമാകുകയും ചെയ്തു.

2009ലെ മണ്ഡല പുനർ നിർണയത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ വ്യക്തമായ ഒരു മേൽക്കൈ യുഡിഎഫ് നേടുന്നത് ആദ്യമായാണ്. 2011ൽ യുഡിഎഫിനു ഭരണം ലഭിച്ചപ്പോഴും പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി മണ്ഡലങ്ങളിൽ മാത്രമേ സ്വന്തം എംഎൽഎമാർ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ അഞ്ചു മണ്ഡലങ്ങളും ലക്ഷ്യമിട്ടാണ് പ്രചാരണം നടന്നത്. കോന്നിയിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനോട് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറന്പിൽ പരാജയം സമ്മതിച്ചത്.

ആറന്മുളയിൽ മന്ത്രി വീണാ ജോർജ് 18,985 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിനിധീകരിച്ചിരുന്ന അടൂർ മണ്ഡലവും എൽഡിഎഫിനു നഷ്ടമായി. ചിറ്റയം ഗോപകുമാർ മത്സരരംഗത്തുനിന്നു മാറിനിന്നെങ്കിലും സിപിഐ സ്ഥാനാർഥിയായ പ്രിജി കണ്ണൻ 10,332 വോട്ടുകൾക്കാണ് യുഡിഎഫിലെ സി.വി. ശാന്തകുമാറിനോടു പരാജയപ്പെട്ടത്.

തിരുവല്ലയിൽ എൽഡിഎഫ് സ്ഥാനാർഥി മുൻ മന്ത്രി മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ വർഗീസ് മാമ്മനാണ് തിരുവല്ലയിൽ വിജയിച്ചത്. ബിജെപിയിലെ അനൂപ് ആന്‍റണി രണ്ടാം സ്ഥാനത്തെത്തി.

റാന്നി മണ്ഡലം മൂന്നു പതിറ്റാണ്ടിനു ശേഷം യുഡിഎഫ് തിരികെപ്പിടിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനെ 4,344 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

Kerala

പത്തനംതിട്ടയിൽ ആധിപത്യം തിരികെപിടിച്ച് യുഡിഎഫ്

പത്തനംതിട്ട: മണ്ഡല പുനർനിർണയത്തോടെ കൈവിട്ടുപോയ പത്തനംതിട്ട ജില്ലയിൽ ആധിപത്യം തിരികെ പിടിച്ച് യുഡിഎഫ്. അഞ്ചിൽ നാല് മണ്ഡലങ്ങളും ഇക്കുറി യുഡിഎഫ് നേടി. 2021ൽ പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു വിജയം.

ആറന്മുള, അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങൾ ഇത്തവണ യുഡിഎഫ് തിരികെ പിടിച്ചപ്പോൾ ഡിസിസി പ്രസിഡന്‍റ് മത്സരിച്ച കോന്നി മണ്ഡലം 1838 വോട്ടുകൾക്ക് നഷ്ടമാകുകയും ചെയ്തു.

2009ലെ മണ്ഡല പുനർ നിർണയത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ വ്യക്തമായ ഒരു മേൽക്കൈ യുഡിഎഫ് നേടുന്നത് ആദ്യമായാണ്. 2011ൽ യുഡിഎഫിനു ഭരണം ലഭിച്ചപ്പോഴും പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി മണ്ഡലങ്ങളിൽ മാത്രമേ സ്വന്തം എംഎൽഎമാർ ഉണ്ടായിരുന്നുള്ളൂ.

ഇത്തവണ അഞ്ച് മണ്ഡലങ്ങളും ലക്ഷ്യമിട്ടാണ് പ്രചാരണം നടന്നത്. കോന്നിയിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനോട് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറന്പിൽ പരാജയം സമ്മതിച്ചത്.

ആറന്മുളയിൽ മന്ത്രി വീണാ ജോർജ് 18985 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിനിധീകരിച്ചിരുന്ന അടൂർ മണ്ഡലവും എൽഡിഎഫിനു നഷ്ടമായി. ചിറ്റയം ഗോപകുമാർ മത്സരരംഗത്തുനിന്ന് മാറി നിന്നെങ്കിലും സിപിഐ സ്ഥാനാർഥിയായ പ്രിജി കണ്ണൻ 10332 വോട്ടുകൾക്കാണ് യുഡിഎഫിലെ സി.വി. ശാന്തകുമാറിനോടു പരാജയപ്പെട്ടത്.

തിരുവല്ലയിൽ എൽഡിഎഫ് സ്ഥാനാർഥി മുൻ മന്ത്രി മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ വർഗീസ് മാമ്മനാണ് തിരുവല്ലയിൽ വിജയിച്ചത്. ബിജെപിയിലെ അനൂപ് ആന്‍റണി രണ്ടാം സ്ഥാനത്തെത്തി.

റാന്നി മണ്ഡലം മൂന്ന് പതിറ്റാണ്ടിനു ശേഷം യുഡിഎഫ് തിരികെ പിടിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനെ 4344 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

Kerala

പത്തനംതിട്ടയിൽ ഹോട്ടൽ നടത്തിപ്പുകാരെ കടയിൽ കയറി മർദിച്ചു; കേസെടുത്ത് പോലീസ്

പത്തനംതിട്ട: ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരെ കടയിൽ കയറി മർദിച്ചതായി പരാതി. ഹോട്ടൽ നടത്തിപ്പുകാരൻ ടോണിക്കാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്നാണ് ടോണിയെ മർദിച്ചത്. സംഭവത്തില്‍ അടൂർ പോലീസ് കേസെടുത്തു.

ഹോട്ടൽ നടത്തിപ്പിനായി നേരത്തെ കട നടത്തിയിരുന്ന ആളുകളിൽ നിന്ന് ടോണി ഉപകരണങ്ങൾ രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. രണ്ടുമാസത്തെ കാലയളവിൽ ചെക്ക് നൽകുകയും ആയിരം രൂപ പ്രതിദിനം നൽകാമെന്നുമായിരുന്നു കരാർ.

ഗ്യാസ് പ്രതിസന്ധി വന്നതോടെ 26 ദിവസം കട തുറന്നിരുന്നില്ല. ഇതോടെ ആയിരം രൂപ നൽകുന്നത് മുടങ്ങി. അതിന്‍റെ വിരോധത്തിൽ മുൻ ഉടമ പ്രിൻസും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചെന്നാണ് ടോണിയുടെ പരാതി.

കഴിഞ്ഞമാസം 25 ആം തീയതി ആയിരുന്നു സംഭവം. പ്രതികൾ ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായി എഫ്ഐആറില്‍ പറയുന്നു. പണം നഷ്ടമായി എന്നും പരാതിയിലുണ്ട്.

District News

പൊതുജനങ്ങൾക്ക് കുടിവെള്ളം ഒരുക്കി പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക്

പത്തനംതിട്ട: ബാങ്ക് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ചൂട് കാലത്ത് ആശ്വാസമായി പത്തനംതിട്ട പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടു.

ബാങ്കിന്‍റെ മുമ്പിലായി സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന വാട്ടർ പ്യൂരിഫയറിൽ നിന്നും രാവിലെ മുതൽ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും.

പ്യൂരിഫയർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷ പരിപാടിയിൽ പൊതുജനങ്ങൾക്ക് തണ്ണിമത്തൻ ജൂസ് നൽ‌കിയാണ് ബാങ്ക് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബാങ്ക് പ്രസിഡന്‍റ് കെ.അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്‍റ് പി.കെ. സലിംകുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി. ബിന്ദു, ഭരണസമിതി അംഗങ്ങളായ പി.എൻ. അബ്ദുൽ മനാഫ്, എ. ഗോകുലേന്ദ്രൻ, കെ. അനിൽ, ബി. ഷാഹുൽഹമീദ്, എസ്. ബിജു, വർഗീസ് ഡാനിയൽ, സി.ബി.സോമരാജൻ, ടി.കെ. പൊടിയൻ, ആർ. സജീവൻ, ബി. ലളിതാഭായി, എം.സി. സലിജ, പി.ഡി. രമ, ആനീസ് സ്ലീബ, ജോയിൻറ് ഡയറക്ടർ എസ്. ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

NRI

കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമം, അപലപനീയം: കേളി

റിയാദ്: പത്തനംതിട്ടയിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെ മലയാളത്തിന്‍റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാർ നടത്തിയ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ഉത്തരേന്ത്യയിലെ ദളിത് - വർഗീയ പീഡനങ്ങൾക്കും ബദലായി കേരളം തീർക്കുന്ന സംരക്ഷണത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് ചിലർ ഇടപെട്ട് പ്രസംഗം തടസപ്പെടുത്തിയത്.

സാംസ്കാരിക വേദികളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ ഭയാനകമാണെന്നും പ്രസ്താവനയിൽ പറയുന്നു. കേരളം ജാതി - മത ഭേദമെന്യേ എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഇടമാണെന്ന കുരീപ്പുഴയുടെ പരാമർശവും വർഗീയ അതിക്രമങ്ങളിൽ നിന്ന് രക്ഷ തേടി കേരളത്തിലേക്ക് എത്തിയ പ്രണയ ദമ്പതികളുടെ ഉദാഹരണവും ചിലർക്കിടയിൽ അസഹിഷ്ണുതയ്ക്ക് ഇടയാക്കിയതായി വിലയിരുത്തപ്പെടുന്നു.

"ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല' എന്ന നിലപാടിനെ ശക്തമായി തള്ളിക്കൊണ്ട്, താൻ ഒരു രാഷ്ട്രീയ കവിയാണെന്നും തന്റെ കവിതയിൽ രാഷ്ട്രീയം ഉണ്ടാവുമെന്നും അത് തുടർന്നും പറയുമെന്നും കുരീപ്പുഴ ശ്രീകുമാർ ആവർത്തിച്ചത് ശക്തമായ ചെറുത്തുനിൽപ്പിന്‍റെ സ്വരമായി.

അദ്ദേഹത്തിന്‍റെ ഈ വാക്കുകൾ സാംസ്കാരിക കേരളത്തിന്‍റെ ഉറച്ച ശബ്ദമാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം പ്രവണതകൾ കേരളത്തിന്‍റെ പുരോഗമന സാംസ്കാരിക മണ്ണിൽ നടപ്പാകില്ലെന്ന് കവി വ്യക്തമാക്കുന്നു.‌

ഈ സംഭവത്തിൽ കേളി കലാ സാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കുരീപ്പുഴ ശ്രീകുമാറിനോടൊപ്പം ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായും പ്രസ്താവനയിൽ പറയുന്നു.

Kerala

പത്തനംതിട്ടയിൽ വെൽഡിംഗ് തൊഴിലാളിയെ പാമ്പ് കടിച്ചു

പത്തനംതിട്ട: മല്ലപ്പള്ളിയിൽ വെൽഡിംഗ് തൊഴിലാളിക്ക് പാമ്പിന്‍റെ കടിയേറ്റു. മുരണി സ്വദേശി രതീഷിനാണ് പാമ്പ് കടിയേറ്റത്. അണലിയാണ് രതീഷിനെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വെൽഡിംഗ് തൊഴിലാളിയായ രതീഷ് ജോലിക്ക് ശേഷം ഉപകരണം വീടിനുള്ളിലേക്ക് വയ്ക്കുന്നതിനിടെ പാമ്പ് കൈയിൽ കടിക്കുകയായിരുന്നു. പാമ്പിനെ കുടഞ്ഞെറിഞ്ഞ രതീഷിനെ ഉടൻതന്നെ ആംബുലൻസിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

തലചുറ്റൽ അനുഭവപ്പെട്ടതോടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രതീഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.

Kerala

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തിൽ വടശേരിക്കര സ്വദേശി ഡി.പി. ഫിലിപ് (55) സഹോദരി ജിൻസി (സാലി, 64) എന്നിവരാണ് മരിച്ചത്.

ഫിലിപ് ഓടിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 3.30 നായിരുന്നു സംഭവം. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Kerala

പ്രശ്നസാധ്യതാ ബൂത്ത്; കൂടുതൽ കണ്ണൂരിൽ, കുറവ് പത്തനംതിട്ടയില്‍

കണ്ണൂര്‍: കേരളത്തിൽ ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്ന 30,495 പോളിംഗ് ബൂത്തുകളിൽ 2,040 പ്രശ്‌നസാധ്യതാ ബൂത്തുകള്‍. പ്രശ്‌നസാധ്യതാ ബൂത്തുകളുടെ എണ്ണത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ലയാണ്. കുറവ് പത്തനംതിട്ടയാണ്.

കണ്ണൂരിലെ 2183 പോളിംഗ് ബൂത്തുകളില്‍ 771 ഇടത്താണ് പ്രശ്‌നസാധ്യതയുള്ളത്. കോഴിക്കോട് 312 പ്രശ്നസാധ്യത ബൂത്തുകളും ഉണ്ട്. കാസർഗോഡ് 238, കൊല്ലത്ത് 189 ബൂത്തുകളും പ്രശ്‌നസാധ്യതാ പട്ടികയിലുണ്ട്.

പത്തനംതിട്ടയിലെ 1,118 പോളിംഗ് ബൂത്തുകളില്‍ ഏഴിടത്തു മാത്രമേ പ്രശ്‌നസാധ്യതയുള്ളൂ. സമീപകാലത്തെ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ബൂത്തുകളെ പ്രശ്‌നസാധ്യതാ പട്ടികയില്‍ പെടുത്തിയത്.

കള്ളവോട്ട്, എതിര്‍ പാര്‍ട്ടികളിലെ പോളിംഗ് ഏജന്‍റുമാരെ ഭീഷണിപ്പെടുത്തല്‍, പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ കാരണങ്ങളാലാണ് ബൂത്തുകളെ പ്രശ്‌നസാധ്യത ഗണത്തില്‍ പെടുത്തുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും സംയുക്തമായി നടത്തിയ പരിശോധനകള്‍ക്കും സുരക്ഷാ റിപ്പോര്‍ട്ടുകള്‍ക്കും ശേഷമാണ് പ്രശ്‌നസാധ്യതാ ബൂത്തുകള്‍ നിശ്ചയിച്ചത്.

Kerala

യുഡിഎഫ് പ്രചാരണത്തിനിടെ ആക്രമണം; സിപിഎം പ്രവർത്തകനെതിരെ പരാതിയുമായി ജില്ലാ പഞ്ചായത്ത് അംഗം

പത്തനംതിട്ട: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവർത്തകൻ ജില്ലാ പഞ്ചായത്ത് അംഗത്തെ ദേഹോപദ്രവം ഏൽപിച്ചതായി പരാതി. പത്തനംതിട്ട കരിമാന്‍തോട്ടിലാണ് സംഭവം. ജില്ലാ പഞ്ചായത്ത് അംഗം എം.വി. അമ്പിളിക്ക് നേരെയാണ് ആക്രമണം.

അമ്പിളിയുടെ കൈ പിടിച്ച് തിരിച്ചതായും പരാതിയുണ്ട്. പ്രസംഗിക്കുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകന്‍ മൈക്ക് പിടിച്ചുവാങ്ങി തള്ളിയെന്നും അമ്പിളി ആരോപിക്കുന്നു. കോന്നി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അമ്പിളി.

സംഭവത്തിന് പിന്നാലെ എം.വി. അമ്പിളി കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച തണ്ണിത്തോട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

Kerala

അഞ്ചിൽ പഞ്ചാകാൻ പത്തനംതിട്ട

ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പക്ഷേ വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും ഈ അഞ്ച് മണ്ഡലങ്ങളും സംസ്ഥാനത്തെ ഇതര മണ്ഡലങ്ങളെ കവച്ചുവയ്ക്കും. ശരാശരി രണ്ടുലക്ഷത്തോളം വോട്ടർമാർ എല്ലാ മണ്ഡലങ്ങളിലുമുണ്ട്. ഇതിൽതന്നെ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരുള്ള ആറന്മുളയും (2,14,575)വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന കോന്നിയും ഉൾപ്പെടുന്നു. സംസ്ഥാനത്താകമാനം ചർച്ച ചെയ്യപ്പെടുന്ന ശബരിമല പ്രദേശം ഉൾക്കൊള്ളുന്ന റാന്നിയും പത്തനംതിട്ടയുടെ ഭാഗം.

യുഡിഎഫിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്തത് കഴിഞ്ഞ 20നാണ്. കേരള കോൺഗ്രസ് സ്ഥാനാർഥി രണ്ടുദിവസം നേരത്തേ പ്രചാരണം തുടങ്ങി. എൽഡിഎഫിൽ സിപിഎം മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും സിപിഐ, ഐഎസ്ജെഡി, കേരള കോൺഗ്രസ് -എം എന്നിവയുടെ ഓരോ മണ്ഡലത്തിലും സ്ഥാനാർഥികൾ ആദ്യദിനങ്ങളിൽ തന്നെ എത്തി. എൻഡിഎയിലും ഇത്തവണ സ്ഥാനാർഥികളെ കണ്ടെത്താൻ വൈകി. ബിജെപി മൂന്നിടങ്ങളിലാണ് മത്സരിക്കുന്നത്. പാർട്ടിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന റാന്നി ട്വന്‍റി 20ക്കും കോന്നി ബിഡിജെഎസിനും വിട്ടുനൽകി. ഇതോടെ സംസ്ഥാന വ്യാപകമായി കത്തിനിൽക്കുന്ന ഡീൽ ആരോപണത്തിന്‍റെ ഭാഗമായി ഈ രണ്ട് മണ്ഡലങ്ങളും.

അഞ്ചിൽ നാല് മണ്ഡലങ്ങളിലും സിറ്റിംഗ് എംഎൽഎമാർ തന്നെ ജനവിധി തേടുന്നുവെന്ന പ്രത്യേകതയും പത്തനംതിട്ടയിലുണ്ട്. മത്സരരംഗത്തുനിന്നു മാറിനിൽക്കുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ (അടൂർ) പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി മുൻനിരയിലുണ്ട്. 2021ൽ അഞ്ച് സീറ്റുകളും എൽഡിഎഫിനായിരുന്നു. ഒരു കാലത്ത് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിൽ 2016, 2021 തെരഞ്ഞെടുപ്പുകൾ എൽഡിഎഫിനു വൻ നേട്ടമാണുണ്ടാക്കിയത്. ഇതിൽ റാന്നിയിലും അടൂരിലും മാത്രമാണ് ഭൂരിപക്ഷം അല്പം കുറഞ്ഞത്.

ഭരണപക്ഷത്തെ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കുന്നതിനാൽ വികസന നേട്ടങ്ങളും ഭരണ വിലയിരുത്തലുമാണ് എല്ലാ മണ്ഡലങ്ങളിലും പ്രധാന ചർച്ചാവിഷയമായി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിനെ ശക്തമായി പ്രതിരോധിച്ച് യുഡിഎഫും എൻഡിഎയും രംഗത്തുണ്ട്. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പ് വേദികളിൽ ചർച്ചയിലെത്തിക്കഴിഞ്ഞു. പ്രധാന സ്ഥാനാർഥികൾ ഏറെയും ഇത്തവണ അതാത് മണ്ഡലങ്ങൾക്കു പുറമേ നിന്നെത്തിയവരാണെന്നതും ശ്രദ്ധേയം. പ്രചാരണത്തിനു തുടക്കം കുറിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കോന്നിയിലെ പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ തുനിഞ്ഞ പ്രവർത്തകനോടു വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞതിന്‍റെ അലയടികൾ ഇപ്പോഴും ജില്ലയിലെ മണ്ഡലങ്ങളിൽ അലയടിക്കുന്നുണ്ട്.

ആറന്മുള

സിറ്റിംഗ് എംഎൽഎയും ആരോഗ്യമന്ത്രിയുമായ വീണാ ജോർജ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിലൂടെ ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലമായി ആറന്മുള മാറിയിട്ടുണ്ട്. വീണാ ജോർജിനെതിരേ ശക്തമായ മത്സരം നടത്തുന്നതിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും ബിജെപിയുടെ തലമുതിർന്ന നേതാവ് കുമ്മനം രാജശേഖരനുമാണ് രംഗത്തുള്ളത്. പത്തുവർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വീണാ ജോർജ് വികസന നേട്ടങ്ങളാണ് പ്രധാനമായും പ്രചാരണത്തിനുപയോഗിക്കുന്നത്. എന്നാൽ, മന്ത്രിയെന്ന നിലയിൽ വീണാ ജോർജിന്‍റെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്താൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നുണ്ട്. കണ്ണൂരിലെ കെഎസ്‌യു നേതാക്കളടക്കം ആറന്മുളയിൽ പ്രചാരണത്തിനെത്തിയതുതന്നെ ഇതേ ലക്ഷ്യത്തോടെയാണ്. യുവ നേതാവു കൂടിയായ അബിൻ വർക്കി പ്രചാരണരംഗത്തേക്ക് കടക്കാൻ വൈകിയെങ്കിലും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആറന്മുള പോരിനു വീര്യം കൂട്ടാൻ കഴിഞ്ഞു. ബിജെപിക്കു നിർണായക വോട്ടുകൾ ഉള്ള മണ്ഡലത്തിൽ കുമ്മനം രാജശേഖരന്‍റെ സ്ഥാനാർഥിത്വം ഏറെ പ്രതീക്ഷയോടെയാണ് എൻഡിഎ വിലയിരുത്തുന്നത്.

റാന്നി

ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിൽ സ്വർണക്കൊള്ള വിവാദം ചർച്ച ചെയ്യപ്പെടില്ലെന്നു പ്രഖ്യാപിച്ച് വികസന അജണ്ട അവതരിപ്പിച്ച എൻഡിഎയുടെ ഭാഗമായ ട്വന്‍റി 20 സ്ഥാനാർഥിയുടെ നിലപാടിനെ ബിജെപി നേതാക്കൾ തന്നെ തള്ളിപ്പറയുന്നതു കണ്ടുകൊണ്ടാണ് പ്രചാരണരംഗം സജീവമായത്. കേരള കോൺഗ്രസ് -എം സിറ്റിംഗ് എംഎൽഎ പ്രമോദ് നാരായൺ രണ്ടാമൂഴം തേടുന്ന റാന്നി മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിനെയാണ്. ഇരുവരും മണ്ഡലത്തിനു പുറമേനിന്നുള്ളവരുമാണ്. അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തി ജനവിധി തേടുന്ന പ്രമോദിനെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് പഴകുളം മധു നേരിടുന്നത്. തോമസ് കെ. സാമുവേലാണ് ട്വന്‍റി 20 സ്ഥാനാർഥി. ആദ്യഘട്ടത്തിൽ എൽഡിഎഫിനു സാധ്യത കല്പിക്കപ്പെട്ടിരുന്ന മണ്ഡലത്തിൽ അനുദിനം പോരാട്ടം കനക്കുകയാണ്.

കോന്നി

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി മത്സരിക്കാൻ താത്പര്യം അറിയിച്ച കോന്നി മണ്ഡലത്തിൽ ഏറെ ദിവസങ്ങളിലെ ചർച്ചകളിൽ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനെ (സിപിഎം) നേരിടുന്നത് ഡിസിസി പ്രസിഡന്‍റ് പ്രഫ.സതീഷ് കൊച്ചുപറന്പിലാണ്. അടൂർ പ്രകാശ് എംഎൽഎ സ്ഥാനം ഒഴിഞ്ഞതിനുശേഷം ജനീഷ് കുമാറാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

വികസന വിഷയങ്ങൾ തന്നെയാണ് കോന്നിയിലും ചർച്ച ചെയ്യപ്പെടുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച കോന്നി മെഡിക്കൽ കോളജ് അടക്കമുള്ള പദ്ധതികൾ ഉയർത്തി യുഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. എൻഡിഎയ്ക്കു നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി ബിഡിജെഎസ് സ്ഥാനാർഥിയായി എസ്എൻഡിപി യോഗം അസിസ്റ്റന്‍റ് സെക്രട്ടറി ടി.പി. സുന്ദരേശനാണ് മത്സരിക്കുന്നത്. വിജയം ഉറപ്പിച്ചു കളത്തിലിറങ്ങിയ സിറ്റിംഗ് എംഎൽഎയ്ക്ക് ഓരോ ഘട്ടം കഴിയുന്പോഴും പിരിമുറുക്കം കൂട്ടാൻ എതിർസ്ഥാനാർഥികൾക്കാകുന്നുണ്ട്.

തിരുവല്ല

തുടർച്ചയായ അഞ്ചാം അങ്കത്തിനിറങ്ങിയിരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി.തോമസിന് ഇത്തവണ തിരുവല്ലയിൽ ശക്തമായ വെല്ലുവിളിതന്നെയുണ്ട്. കേരള കോൺഗ്രസ് എമ്മിലെ വർഗീസ് മാമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി അഖിലേന്ത്യ സെക്രട്ടറി അനൂപ് ആന്‍റണിയുടെ സ്ഥാനാർഥിത്വവും പ്രചാരണശൈലിയും മറ്റൊരു വെല്ലുവിളിയാണ്. മണ്ഡലത്തിൽ നേരത്തേതന്നെ സജീവമായി രംഗത്തിറങ്ങിയ അനൂപ് ആന്‍റണി ഇടത്, വലതു മുന്നണികൾക്ക് ഒരേപോലെ ഭീഷണിയാകുന്നുണ്ട്.

തിരുവല്ലയുടെ വികസനമുരടിപ്പാണ് പ്രതിപക്ഷ കക്ഷികൾക്ക് ഉന്നയിക്കാനുള്ളത്. മാറ്റത്തിനുവേണ്ടിയുള്ള അവരുടെ ആഹ്വാനങ്ങൾക്ക് തിരുവല്ലയുടെ സൗമ്യമുഖമായി മാത്യു ടി. തോമസ് മറുപടി നൽകുന്നു. എൽഡിഎഫ് തുടർവിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവല്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ കുറേ നാളുകളായി എൽഡിഎഫിനെ ജയിപ്പിച്ചുവരുന്ന മണ്ഡലത്തിൽ ലോക്സഭ, തദ്ദേശ തെരഞ്ഞടുപ്പുകളിൽ യുഡിഎഫാണ് മുന്നിലെത്താറുള്ളത്. മാർത്തോമ്മാ സഭയിലെ രണ്ട് വൈദികരുടെ മക്കളാണ് ഇടത്, വലതു മുന്നണി സ്ഥാനാർഥികളെന്നതും ശ്രദ്ധേയം.

അടൂർ

സംവരണ മണ്ഡലമായ അടൂരിൽ ഇത്തവണ ഇടത്, വലതു മുന്നണികൾക്ക് പുതുമുഖ സ്ഥാനാർഥികളാണ്. കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന് അടൂർ മണ്ഡലം നഷ്ടമായത്. സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ മത്സരരംഗം വിട്ടതോടെയാണ് കൊല്ലം ജില്ലയിൽനിന്നുള്ള എഐവൈഎഫ് നേതാവ് പ്രിജി കണ്ണനെ സിപിഐ സ്ഥാനാർഥിയായി അവതരിപ്പിച്ചത്.

ഇതിനോടകം മണ്ഡലത്തിൽ ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കിയ പ്രിജിക്കൊപ്പം വികസന നേട്ടങ്ങൾ നിരത്തി ചിറ്റയം ഗോപകുമാറിന്‍റെ സ്ഥാനാർഥിത്വവുമുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ സി.വി. ശാന്തകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. അടൂരിൽ നടപ്പാക്കാവുന്ന പദ്ധതികൾ മുന്നോട്ടു വച്ചാണ് ശാന്തകുമാറിന്‍റെ പ്രചാരണം.

കഴിഞ്ഞതവണ മത്സരിച്ച പന്തളം പ്രതാപൻ തന്നെയാണ് എൻഡിഎ സ്ഥാനാർഥി. ബിജെപി വോട്ടുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിവരുന്ന മണ്ഡലമാണ് അടൂർ. ഇത്തവണ മണ്ഡലത്തിനു പുറമേ നിന്നാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെന്നതിനാൽ നാട്ടുകാരനായ തനിക്ക് ഒരു വോട്ട് എന്നതാണ് എൻഡിഎ സ്ഥാനാർഥിയുടെ അഭ്യർഥന. ദളിത് വിഭാഗങ്ങൾക്ക് നിർണായക വോട്ട് ബാങ്കുകളുള്ള മണ്ഡലം കൂടിയാണ് അടൂർ.

Kerala

സിപിഎം നേതാവിനെതിരെ ലൈംഗികാരോപണം; ജീവനൊടുക്കാൻ ശ്രമിച്ച് പരാതിക്കാരി

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി. പത്തനംതിട്ട റാന്നി സ്വദേശിയും സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റുമായ അലന്‍ മാത്യുവിനെതിരെയാണ് പരാതി.

ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരി നിലവിൽ പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അലന്‍ മാത്യുവിനെതിരെയുള്ള ആരോപണം. വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.

പരാതി ഉയർന്നതിന് പിന്നാലെ അലന്‍ മാത്യുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം വ്യക്തമാക്കി. സംഭവത്തിൽ അലന്‍ മാത്യുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Kerala

കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥിപ്പട്ടിക; പത്തനംതിട്ടയിലും എറണാകുളത്തും ഭിന്നത രൂക്ഷം

തിരുവനന്തപുരം: പത്തനംതിട്ടയിലെയും എറണാകുളത്തെയും മണ്ഡലങ്ങളിലെ സ്ഥാനാർഥി തർക്കത്തെ തുടർന്നാണ് കോണ്‍ഗ്രസിന്‍റെ പൂർണ സ്ഥാനാർഥിപ്പട്ടിക വീണ്ടും വൈകുന്നത്. കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി നിശ്ചയിച്ച സ്ഥാനാർഥികളുടെ വിജയസാധ്യതയും സമുദായ സമവാക്യങ്ങളും പരിഗണിക്കാത്തതിൽ ചില സംസ്ഥാന നേതാക്കൾ കടുത്ത എതിർപ്പ് ഉയർത്തിയ തോടെയാണ് പട്ടിക പ്രഖ്യാപനം നീളുന്നത്.

പത്തനംതിട്ട ജില്ലയിൽ ആകെയുള്ള അഞ്ചു സീറ്റിൽ നാലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ഇതിൽ ചില പ്രത്യേക സമുദായങ്ങൾക്കു മികച്ച ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമുള്ള ചിലരെ ഉൾപ്പെടുത്തിയതാണ് തർക്കം രൂക്ഷമാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.

സമുദായ സമവാക്യങ്ങൾ കൃത്യമായി പാലിക്കുകയും സർവേയിൽ കണ്ടെത്തിയ ജയസാധ്യതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ മാത്രമേ കോണ്‍ഗ്രസിന് ഭരണം പിടിക്കാൻ കഴിയുകയുള്ളൂവെന്ന നിലപാട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് തർക്കമണ്ഡലങ്ങളിലെ പ്രഖ്യാപനം നീണ്ടതെന്നാണ് വിവരം.

എറണാകുളത്തെ ചില മണ്ഡലങ്ങളിലും തർക്കം രൂക്ഷമാണെന്നാണ് വിവരം. ഇവിടെയും സമുദായ സമവാക്യങ്ങൾ പാലിക്കപ്പെടണമെന്ന ആവശ്യമാണുയരുന്നത്.

കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി ചർച്ച ചെയ്തിട്ടും ഇതിൽ ധാരണയുണ്ടാക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും പേരുകളിൽ ധാരണയുണ്ടാക്കാനായില്ല. മറ്റു ജില്ലകളിലെ ചില മണ്ഡലങ്ങളിലെയും പട്ടിക ഒറ്റപ്പേരാക്കാൻ കഴിഞ്ഞിട്ടില്ല.

92 സീറ്റിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. ഇതിൽ 55 സീറ്റ് മാത്രമാണ് പ്രഖ്യാപിക്കാനായത്. ഇനി 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്.

രണ്ടും മൂന്നും ഘട്ടമായി മാത്രമേ കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക പൂർത്തിയാകുകയുള്ളുവെന്നാണ് വിവരം. ഇന്നും നാളെയുമായിട്ടാകും ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനമെന്നാണു ലഭിക്കുന്ന വിവരം.

Kerala

കല്ലുകൊണ്ട് വയോധികയുടെ തല അടിച്ചുപൊട്ടിച്ചു; പ്രതി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരിൽ വയോധികയുടെ തല അടിച്ചുപൊട്ടിച്ച അയൽവാസി പിടിയിൽ. കൈപ്പട്ടൂർ സ്വദേശിനി ഏലിയാമ്മ (71) ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ അയൽവാസി സുമേഷ് ആണ് പിടിയിലായത്.

ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. സുമേഷ് വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് ഏലിയാമ്മ പോലീസിൽ അറിയിച്ചിരുന്നു. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. ഏലിയാമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു. തുടർന്നായിരുന്നു ആക്രമണം.

ഏലിയാമ്മയുടെ സാരി വലിച്ചുകീറിയതായും പരാതിയുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച വയോധികയെ കല്ലുകൊണ്ട് പ്രതി തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ ഏലിയാമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

Kerala

എ. പത്മകുമാറിനെതിരായ സംഘടന നടപടി; പാർട്ടി തീരുമാനം ഇന്ന്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിന് ഇന്ന് നിർണായകം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെതിരായ സംഘടന നടപടിയിൽ പാർട്ടി തീരുമാനം ഇന്ന് പ്രഖ്യാപിക്കും.

തിങ്കളാഴ്ച രാവിലെ 11ന് ചേരുന്ന നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പത്മകുമാറിനെ എല്ലാ ചുമതലകളിൽ നിന്നും നീക്കാനാണ് സാധ്യത. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കും.

ആറന്മുള മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഞായറാഴ്ച പത്മകുമാറിനെ മാറ്റിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് പത്മകുമാറിനെതിരെ നടപടി വേണമെന്ന് ജില്ലയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ നേതാവാണ് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദം ചെലുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

Kerala

മോഷ്ടാവ് മാല പൊട്ടിച്ച് ആറ്റിലേക്ക് ചാടി; പിന്നാലെ ചാടി ആറന്മുള പോലീസും 

പത്തനംതിട്ട: വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി പോലീസ്. കുറുന്താർ സ്വദേശി രാജേഷ് ആണ് കേസിലെ പ്രതി. ആറന്മുള പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

കോഴഞ്ചേരി സ്വദേശിനി പ്രസന്നയുടെ നാല് പവനോളം തൂക്കം വരുന്ന മാലയും പൊട്ടിച്ചായിരുന്നു രാജേഷ് ആറ്റിലേക്ക് എടുത്തുചാടിയത്. വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു രാജേഷ് വീട്ടമ്മയുടെ മാല പൊട്ടിച്ചത്.

ഇയാളെ പിടികൂടാനായി പോലീസ് പ്രതിക്കൊപ്പം ആറ്റിലേക്ക് ചാടുകയായിരുന്നു. എന്നാൽ പ്രതിയെ പിടികൂടിയെങ്കിലും ഇയാളിൽ നിന്ന് മാല കണ്ടെത്താനായില്ല.

Kerala

വാനും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

റാന്നി: മിനി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരിക്ക് സമീപമുണ്ടായ അപകടത്തിൽ ഇടമൺ വാകത്താനം സ്വദേശികളായ മാമൂട്ടിൽ ഏബ്രഹാം വർഗീസ് (55), കടുവുംതുരുത്തേൽ മാത്യു ജേക്കബ് (45) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 7.30 നായിരുന്നു സംഭവം. ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ശേഷം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലേക്ക് ഇറങ്ങുന്നതിനിടെ മിനി വാൻ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Kerala

എ. പത്മകുമാര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാകും; സസ്‌പെന്‍ഡ് ചെയ്യാനും സാധ്യത

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ സിപിഎം നേതാവ് എ. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കും. പാര്‍ട്ടയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും ആലോചന. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം. സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വന്നശേഷം നടപടി മതിയെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ പത്മകുമാറിനെതിരേയുള്ള നടപടി നീക്കം.

പാര്‍ട്ടിയുടെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകാനിടയുള്ളവരും ചില സംസ്ഥാന സമിതിയംഗങ്ങളും ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ. പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചത്. കത്തിനുള്ള മറുപടി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം പരിശോധിക്കും. തുടര്‍ന്ന് നടപടി എടുക്കാനാണ് സാധ്യത. ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും കഴിഞ്ഞ ദിവസം പത്മകുമാറിനെ പുറത്താക്കിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞെങ്കിലും എ. പത്മകുമാറിനെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ തുടരാന്‍ അനുവദിച്ചിരുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി നിര്‍ദേശങ്ങള്‍ സിപിഎം അംഗീകരിച്ചത്. പാര്‍ട്ടിയില്‍ നിന്നുള്ള കത്തിന് അടിയന്തരമായി മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ മാര്‍ച്ച് നാലിനായിരുന്ന പത്മകുമാര്‍ ജയില്‍ മോചിതനായത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.

കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാലക ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മിനിട്ട്‌സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പെന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍.

സ്വര്‍ണക്കൊള്ള പത്മകുമാറിന്‍റെ അറിവോടെയാണന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു ഇദ്ദേഹത്തെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

Kerala

പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി ജന. സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജിവച്ചത്.

പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയതായും ബാബു ദിവാകരൻ അറിയിച്ചു. ചില ആളുകളുടെ താല്പര്യത്തിന് വേണ്ടി തുടർച്ചയായി നാലാം തവണയും അടൂർ മണ്ഡലം എൽഡിഎഫിന് തീറെഴുതി കൊടുക്കുന്നുവെന്നാണ് ബാബു ദിവാകരന്‍റെ ആക്ഷേപം. താൻ ജീവിച്ചിരിക്കുമ്പോൾ അത് സമ്മതിക്കില്ലെന്നും ബാബു ദിവാകരൻ വ്യക്തമാക്കി.

മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ പരിഗണിക്കുന്നു, ഇത് അംഗീകരിക്കില്ലെന്നും ബാബു ദിവാകരൻ പറഞ്ഞു. അടൂർ മണ്ഡലത്തിൽ ജയിക്കാനുള്ള പ്രവർത്തനങ്ങളല്ല കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് നടക്കുന്നത്, സ്ഥാനാർഥി നിർണയത്തിലെ പോരായ്മകളടക്കം മണ്ഡലത്തിൽ വലിയ തിരിച്ചടിയുണ്ടാക്കും, തനിക്ക് അത്തരത്തിലൊരു വീഴ്ച കണ്ടുകൊണ്ട് നിൽക്കാനാകില്ല എന്നും ബാബു ദിവാകരൻ വ്യക്തമാക്കി.

Kerala

തെറ്റ് ചെയ്തിട്ടില്ല, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല; വിശദീകരണവുമായി എ. പത്മകുമാർ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും എ. പത്മകുമാർ. സിപിഎമ്മിന് നൽകിയ വിശദീകരണത്തിലാണ് എ. പത്മകുമാറിന്‍റെ മറുപടി.

പത്തനംതിട്ട ജില്ലാ നേതൃത്വം തപാലിലൂടെ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. പുറത്താക്കൽ നടപടിക്ക് മുന്നോടിയായിയാണ് വിശദീകരണം തേടിയതെന്നാണ് ലഭിക്കുന്ന വിവരം.

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാറിനോട് കഴിഞ്ഞ ദിവസമാണ് പാർട്ടി വിശദീകരണം തേടിയത്. ഇതിനുള്ള മറുപടിയായിട്ടാണ് വിശദീകരണം ദൂതൻ വഴി കൈമാറിയത്.

സിപിഎം സംസ്ഥാന സമിതിയുടെ നിർദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. സ്വർണ്ണക്കൊള്ള കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകാനായിരുന്നു നിര്‍ദേശം.

Kerala

കോന്നിയിൽ റോബോട്ടിക് സർജറി നടക്കില്ല; നോട്ടീസ് പതിച്ചത് അച്ചടക്ക നടപടി നേരിട്ട ഡോക്ടറെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ സർജറി വിഭാഗം മേധാവിക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്.

നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്കട നടപടി നേരിട്ട ആളാണെന്ന് മന്ത്രി ആരോപിച്ചു. വീടിന് സമീപത്ത് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയതിന് വിജിലൻസ് ഇയാളെ പിടികൂടിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.

വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് വകുപ്പുതല അന്വേഷണത്തിൽ പരാതി ശരിയാമെന്ന് ബോധ്യപ്പെട്ടതാണെന്നും പിന്നാലെ ഡോക്ടറുടെ ഒരു ഇൻക്രിമെന്‍റ് തടഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഡോക്ടർ ശിവപ്രസാദിന് മറ്റ് താത്പര്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.

ഓരോ മെഡിക്കൽ കോളജിന്‍റെയും നിലവാരം അനുസരിച്ച് ആണ് ചികിത്സ സൗകര്യം. കോന്നിയിൽ റോബോട്ടിക് സർജറി പറ്റില്ല. കോന്നി മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ എല്ലാം തുടങ്ങിയത് ഇടത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് നീക്കം ചെയ്യുകയായിരുന്നു.

 

Kerala

ചികിത്സ സൗകര്യങ്ങളില്ല, ജീവഹാനി സംഭവിച്ചേക്കാം; കോന്നി മെഡിക്കൽ കോളജിൽ മുന്നറിയിപ്പുമായി നോട്ടീസ്

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കി നോട്ടീസ്. ആശുപത്രിയിൽ സൗകര്യങ്ങളില്ലെന്ന് തുറന്നുപറഞ്ഞാണ് നോട്ടീസ് പതിച്ചത്. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് നീക്കം ചെയ്തു.

ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. സർജറിക്കെത്തുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്.

പരിശീലനം നേടിയ ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്‍റ് പാളികളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീസിൽ പറയുന്നു. അഞ്ച് മണിക്ക് ശേഷം ഫാർമസി പ്രവർത്തിക്കില്ലെന്നും നോട്ടീസിലുണ്ട്.

ഇത്തരത്തിൽ എട്ട് സുപ്രധാന കാര്യങ്ങളാണ് നോട്ടീസിലൂടെ ആരോപിക്കുന്നത്. വിവാദ നോട്ടീസ് പിന്നാലെ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ നീക്കം ചെയ്യുകയായിരുന്നു.

Kerala

ഇലന്തൂര്‍ നരബലി കേസ്: മൂന്നു വര്‍ഷത്തിന് ശേഷം വിചാരണ ആരംഭിച്ചു

കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടിതിയില്‍ എത്തിച്ചു. തമിഴ്‌നാട് ധര്‍മപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് നടക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചില്‍ ജഡ്ജി ടി. മധുസൂദനന്‍ വാദം കേള്‍ക്കും.

സംഭവം നടന്ന് മൂന്നു വര്‍ഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിലുണ്ടായ വീഴ്ചയാണ് വിചാരണ വൈകാന്‍ കാരണമായത്. അഡ്വ. അജകുമാറാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സര്‍ക്കാര്‍ നിശ്ചയിച്ചത്. പത്മയുടെ ഇളയ സഹോദരിയും ഒന്നാം സാക്ഷിയുമായ പഴനിയമ്മയെ വിസ്തരിക്കും.

2022 ഒക്ടോബര്‍ 27ന് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത തിരോധാനക്കേസാണ് കൊലക്കേസായി മാറിയത്. 2022 സെപ്റ്റംബര്‍ 16ന് ആണ് പത്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കാലടിയില്‍ താമസിച്ചിരുന്ന റോസ്‌ലിയെയും കൊലപ്പെടുത്തി. ഒക്ടോബര്‍ 11ന് ആണ് മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തത്.

പത്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണ് റോസ്‌ലിനെയും നരബലി നല്‍കിയെന്ന് ഭഗവല്‍ സിംഗ് വെളിപ്പെടുത്തിയത്. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും ലക്ഷ്യം. ആഭിചാരക്കൊല നടത്തണമെന്ന് നിര്‍ദേശിച്ചത് ഷാഫിയാണ്.

പത്മയുടെയും റോസിലിയുടെയും മാംസം പ്രതികള്‍ പാകം ചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. പത്മയെ അതിക്രൂരമായി കൊന്ന ശേഷം 56 കഷ്ണങ്ങളാക്കി ഭഗവല്‍ സിംഗിന്‍റെ ഇലന്തൂരിലെ പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. ഡിഎന്‍എ ഫലത്തിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

Kerala

ലഹരി ഇടപാട് പോലീസിനെ അറിയിച്ചു; അടൂരിൽ അമ്മയ്ക്കും മക്കൾക്കും ക്രൂര മർദനം  

അടൂർ: പത്തനംതിട്ട അടൂരിൽ ലഹരി വിൽപന പോലീസിൽ അറിയിച്ചതിന്‍റെ വൈരാഗ്യത്തിൽ കുടുംബത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. അടൂർ കോട്ടമുകൾ സ്വദേശികളായ അമ്മയ്ക്കും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്.

കോട്ടമുകൾ സ്വദേശി സലീനയ്ക്കും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് ലഹരി മാഫിയ സലീനയുടെ വീടുകയറി ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികളായ സാബിർ, അർഷിത്, ശ്രേയസ് എന്നിവർ ഒളിവിലാണ്.

ഒന്നാം പ്രതിയും പ്രദേശവാസിയുമായ സാബിറിന്‍റെ ലഹരി ഇടപാട് പോലീസിൽ അറിയിച്ചതിന്‍റെ വൈരാഗ്യമാണ് കുടുംബത്തിനെതിരെയുള്ള ക്രൂരമർദനത്തിന് കാരണം. സൈക്കിൾ ചെയി‌ൻ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

ആക്രമണത്തിൽ സലീനയ്ക്കും മക്കളായ അഫ്സൽ, ഫൈസൽ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ഇവർ‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ആക്രമണത്തിന് പിന്നാലെ കാറിലും ബൈക്കിലുമായി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി അടൂർ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Kerala

മൂന്നാമൂഴത്തിന് വീണാ ജോര്‍ജ് എത്തുമോ..? ഇരുപക്ഷത്തും ആകാംക്ഷ

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന ആവശ്യവുമായി ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ സമീപിച്ച വിവരം പുറത്തുവന്നതോടെ ഇടത്, വലത് ക്യാമ്പുകളില്‍ ആകാംക്ഷ.

2016ല്‍ വീണാ ജോര്‍ജിന് സീറ്റ് ആവശ്യപ്പെട്ടു രംഗത്തുവന്ന ജോര്‍ജ് ജോസഫ് തന്നെ ഇത്തവണ ഭാര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യവുമായി കഴിഞ്ഞദിവസം സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. കുടുംബാംഗങ്ങളില്‍ മറ്റു ചിലരും വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്.

ഇക്കാര്യം ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം ചര്‍ച്ചയ്ക്കു വന്നത്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. വീണാ ജോര്‍ജ് സംസ്ഥാന സമിതിയംഗം കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു തോമസ് ഐസക്കിന്‍റെ നിലപാട്.

മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജിനെ 2016ല്‍ ആറന്മുളയില്‍ മത്സരരംഗത്തിറക്കിയത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അന്ന് ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറിയായിരുന്ന ഡോ. ജോര്‍ജ് ജോസഫ് ആ വഴിക്കും ചില കരുനീക്കങ്ങള്‍ നടത്തി. ആറന്മുള സീറ്റ് മോഹിച്ചിരുന്ന സിപിഎം നേതാക്കളെ ഞെട്ടിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണാ ജോര്‍ജ് രംഗപ്രവേശം ചെയ്തു.

2016ല്‍ ആറന്മുളയില്‍ വിജയിച്ചതോടെ രാഷ്ട്രീയത്തില്‍ വീണയുടെ ഉയര്‍ച്ച വളരെവേഗം ആയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021ല്‍ വീണ്ടും ആറന്മുളയില്‍ സ്ഥാനാര്‍ഥിയായി. വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം ഊഴത്തിലും നിയമസഭാംഗമായി. പിണറായി വിജയന്‍റെ രണ്ടാം സര്‍ക്കാരില്‍ ആരോഗ്യവകുപ്പിന്‍റെ മന്ത്രിയുമായി.

രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്‍റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരു ആലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല. ഇനി അങ്ങനെയൊരു സാഹചര്യം വന്നാല്‍ സീറ്റ് മോഹികളായി ഒട്ടേറെപ്പേരുണ്ടാകും. എന്നാല്‍ മത്സരിക്കുമോ ഇല്ലയോ എന്നതില്‍ വീണാ ജോര്‍ജ് അന്തിമ തീരുമാനം എടുക്കണം.

കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്ന് പൊതുപരിപാടികള്‍ക്കായി രംഗത്തിറങ്ങും. ആറന്മുള മണ്ഡലത്തില്‍ തിങ്കളാഴ്ച തുടക്കമിട്ട ആരോഗ്യം ആനന്ദം പരിപാടി വീണാ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായാണ് ഇട്ടിരുന്നത്. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ മെഡിക്കല്‍ ക്യാമ്പുകളുമാണ് പത്തനംതിട്ടയിലെ ഒരാഴ്ചത്തെ ആരോഗ്യം ആനന്ദം പരിപാടിയിലുള്ളത്.

വീണാ ജോര്‍ജ് ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു ഏബ്രഹാമിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ എന്നിവരുടെ പേരുകളും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുവരാം.

എന്തായാലും വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. വിജയസാധ്യത പരിഗണിച്ചാണ് വീണയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശമുണ്ടായത്. പാര്‍ട്ടിയില്‍ നിന്നു സമ്മര്‍ദം ഏറിയാല്‍ ജോര്‍ജ് ജോസഫ് നിലപാടില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്.

യുഡിഎഫും കാത് കൂര്‍പ്പിക്കുന്നു

വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച തീരുമാനം യുഡിഎഫിനും നിര്‍ണായകമാണ്. നിലവില്‍ ആറന്മുള മണ്ഡലത്തിലേക്ക് അനുയോജ്യനായ ഒരാളെ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടില്ല. നിരവധി പേരുകള്‍ പരിഗണിച്ചെങ്കിലും വിജയസാധ്യത പരിശോധിച്ചപ്പോള്‍ പലരും പിന്നിലായി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും പുറമേ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

രണ്ട് തവണ എംഎല്‍എ ആയിരുന്ന വീണയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മറികടക്കാന്‍ കഴിയുന്ന ഒരാളെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചിച്ചത്. സാമുദായിക പരിഗണനകള്‍ അടക്കം പരിഗണനാ വിഷയമായി. മുന്‍കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ചപ്പോള്‍ പറ്റിയ ഒരു സ്ഥാനാര്‍ഥിയെ ഏകകണ്ഠമായി നിര്‍ദേശിക്കാന്‍ ഡിസിസിക്കു കഴിഞ്ഞിട്ടില്ല.

സംസ്ഥാന നേതൃത്വവും ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗൗരവത്തോടെയാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടേതടക്കം പേരുകള്‍ പരിഗണിച്ചെങ്കിലും പൂര്‍ണമായി അംഗീകരിക്കാനായിട്ടില്ല. ഇതിനിടെ കേരള കോണ്‍ഗ്രസുമായി സീറ്റ് വച്ചുമാറുന്നതു പോലും പരിഗണിക്കപ്പെട്ടു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ് ഇതിനു പിന്നിലെ താത്പര്യം.

Kerala

മഴ തുടരും; മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ കാലത്ത് ആശ്വാസമായി മഴ. വിവിധ ജില്ലകളിൽ ഇന്നും മഴയുണ്ടാകും. മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. ശനിയാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായിരുന്നു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കും സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Kerala

പോരാട്ടത്തിന്‍റെ പ്രഭവകേന്ദ്രം പത്തനംതിട്ട

കേരള രാഷ്‌ട്രീയം ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളുടെ കേന്ദ്രബിന്ദുവായി പത്തനംതിട്ട മാറിയിട്ടു നാളുകളായി. ശബരിമല സ്വർണക്കൊള്ള ഇപ്പോഴും പച്ചപിടിച്ചു നിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് അധികനാൾ ഇല്ലെന്നിരിക്കേ ശബരിമല യുവതീപ്രവേശന വിഷയവും ഇപ്പോൾ ചർച്ചകളിലേക്കു വരുന്നു. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ല എന്തായാലും ഈ വിഷയങ്ങളെല്ലാം പൊതുചർച്ചകളിലേക്ക് തള്ളിവിടും.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്വന്തം നാടെന്ന നിലയിൽ ആ വിവാദത്തിനും പത്തനംതിട്ട ബന്ധം വേണ്ടുവോളമുണ്ട്. മലയോരവും അപ്പർകുട്ടനാടും ഉൾപ്പെടുന്ന ജില്ലയിൽ കാർഷിക പ്രശ്നങ്ങളടക്കം ചർച്ച ചെയ്യപ്പെടും. വികസനരംഗത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായ നേട്ടങ്ങൾ ഭരണപക്ഷത്തിന് എടുത്തുകാട്ടാനുണ്ടാകും. എന്നാൽ, ഇവയെ പ്രതിരോധിച്ച് പ്രതിപക്ഷവും രംഗത്തിറങ്ങിക്കഴിഞ്ഞു.

അടച്ചുപൂട്ടപ്പെട്ട വീടുകളും, വാർധക്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന അച്ഛനമ്മമാരും കേരളത്തിൽ ഏറ്റവും കൂടുതലുള്ള ജില്ല കൂടിയാണ് പത്തനംതിട്ട. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്‍റെ കാര്യത്തിൽ പത്തനംതിട്ട മുന്നിലാണ്. ഏറ്റവുമൊടുവിൽ നടന്ന സെൻസസിൽ ജനനനിരക്ക് മൈനസ് രേഖപ്പെടുത്തിയതും പത്തനംതിട്ടയിലാണ്. ഓരോ വോട്ടർപട്ടികയിലും പത്തനംതിട്ടയിൽ വോട്ടർമാരുടെ എണ്ണം കുറയുകയാണ്.

തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തീകരിച്ചപ്പോഴും ഒരു ലക്ഷത്തോളം വോട്ടർമാരുടെ കുറവുണ്ടായേക്കും. 10,47,976 വോട്ടർമാരിൽനിന്ന് 9,49,632 ആയിട്ടാണ് കുറവുള്ളത്. ഇതിൽതന്നെ ഹിയറിംഗ് അടക്കം പൂർത്തീകരിച്ച് അന്തിമ പട്ടിക വരുന്പോൾ പിന്നെയും കുറവുണ്ടാകാം.

പോളിംഗ് ശതമാനത്തിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കുറവാണ് കണ്ടുവരുന്നത്. 70 ശതമാനം പോളിംഗ് പോലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായില്ല. മരിച്ചുപോയവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കി പട്ടിക പരിഷ്കരിക്കുന്പോൾ പോളിംഗ് ശതമാനം ഇനി ഉയർന്നേക്കാം.

2009ൽ മണ്ഡല പുനർവിഭജനം നടന്നപ്പോൾ പത്തനംതിട്ടയിലെ രണ്ട് മണ്ഡലങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും ഇല്ലാതായി. മുന്പ് എട്ട് എംഎൽഎമാർ ജില്ലയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്നിപ്പോൾ അഞ്ചായി.
മണ്ഡല വിഭജനത്തിനു മുന്പ് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട 2011 മുതൽ ചുവടുമാറ്റിത്തുടങ്ങി. 2021ലെ തെരഞ്ഞെടുപ്പിലാകട്ടെ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച് എൽഎഫ് ചരിത്രനേട്ടമുണ്ടാക്കി. എന്നാൽ, 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു വിജയം. പത്തനംതിട്ടയിൽ തിരിച്ചുവരവിനു കളമൊരുങ്ങിയെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം.

അതേസമയം, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പു ഫലം ആവർത്തിക്കുമെന്നു തന്നെയാണ് എൽഡിഎഫ് പ്രതീക്ഷ. കോന്നിയും ആറന്മുളയും എൻഡിഎ‍യുടെ സാധ്യതാപട്ടികയിലുള്ളതാണ്. തിരുവല്ലയ്ക്ക് ഇത്തവണ പ്രത്യേക ശ്രദ്ധയും നൽകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൻഡിഎ നേടിയ വോട്ടുകൾ ഏറെ ബാധിച്ചത് യുഡിഎഫിനെ ആയിരുന്നു.

സിറ്റിംഗ് എംഎൽഎമാർ മത്സരിച്ചേക്കും

ടേം നോക്കാതെ സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ എൽഡിഎഫിലെ ഘടകകക്ഷികൾ തീരുമാനിച്ചാൽ പത്തനംതിട്ടയിൽ നിലവിലെ അഞ്ചു പേർക്കും നറുക്കു വീഴാനാണ് സാധ്യത. ആറന്മുളയിലെ എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് രണ്ട് ടേം പൂർത്തീകരിച്ചു. രണ്ട് ടേം കഴിഞ്ഞവരെ 2021ൽ സിപിഎം മാറ്റിനിർത്തിയിരുന്നു. കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറും (സിപിഎം) രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ആദ്യവിജയം ഉപതെരഞ്ഞെടുപ്പിലൂടെയായതിനാൽ രണ്ട് ടേം എന്നത് ജനീഷിനു ബാധമാകില്ല. വിജയസാധ്യതകൂടി പരിഗണിച്ച് രണ്ടുപേരെയും സിപിഎം മത്സരരംഗത്ത് നിലനിർത്തുമെന്നാണ് കരുതുന്നത്.

സിപിഐ പ്രതിനിധി അടൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ 2011 മുതൽ എംഎൽഎയാണ്. മൂന്ന് ടേം പൂർത്തീകരിച്ച ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമാണ്. സംഘടന ചുമതലയിലേക്ക് മാറിയതിനാൽ ചിറ്റയം ഗോപകുമാർ ഒഴിവാകുമെന്ന് സൂചനയുണ്ട്. എന്നാൽ വിജയസാധ്യത കണക്കിലെടുത്ത് ചിറ്റയത്തത്തന്നെ വീണ്ടും അടൂരിൽ രംഗത്തിറക്കാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്.

സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസ് 2006 മുതൽ പ്രതിനിധീകരിക്കുന്ന തിരുവല്ല മണ്ഡലത്തിൽ ഇത്തവണയും അദ്ദേഹം തന്നെയാകും എൽഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മില പ്രമോദ് നാരായൺ റാന്നി മണ്ഡലത്തിൽ രണ്ടാം ഊഴത്തിനുള്ള തയാറെടുപ്പിലാണ്.

2021ൽ എൽഡിഎഫ് തരംഗം

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമായിരുന്നു. ഒരു സീറ്റു പോലും ലഭിച്ചില്ല. യുഡിഎഫിൽ നാലിടത്ത് കോൺഗ്രസും ഒരിടത്ത് കേരള കോൺഗ്രസുമാണ് മത്സരിച്ചത്.

2016ൽ നേടിയതിനേക്കാൾ വൻ നേട്ടമാണ് പലയിടത്തും എൽഡിഎഫിനുണ്ടായത്. ആറന്മുളയിൽ സിപിഎമ്മിലെ വീണാ ജോർജ് കോൺഗ്രസിലെ കെ. ശിവദാസൻ നായരെ തോല്പിച്ചത് 20,748 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. തിരുവല്ലയിൽ ജനതാദളിലെ മാത്യു ടി. തോമസ്, കേരള കോൺഗ്രസിലെ കുഞ്ഞുകോശി പോളിനെ 11,421 വോട്ടിനു തോല്പിച്ചു. കോന്നിയിൽ സിപിഎമ്മിലെ കെ.യു. ജനീഷ് കുമാറിന്‍റെ ഭൂരിപക്ഷം 8508 വോട്ടായിരുന്നു. കോൺഗ്രസിലെ റോബിൻ പീറ്ററായിരുന്നു എതിരാളി. അടൂരിൽ സിപിഐയിലെ ചിറ്റയം ഗോപകുമാർ കോൺഗ്രസിലെ എം.ജി. കണ്ണനെതിരേ 2919 വോട്ടിന്‍റെ ലീഡ് നേടി. റാന്നിയിൽ കേരള കോൺഗ്രസിലെ പ്രമോദ് നാരായൺ കോൺഗ്രസിലെ റിങ്കു ചെറിയാനെ തോൽപ്പിച്ചത് 1285 വോട്ടുകൾക്കാണ്.

2016ൽ കോന്നി ഒഴികെയുള്ള നാല് സീറ്റുകളിലും എൽഡിഎഫാണ് ജയിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽനിന്ന് കോന്നി എംഎൽഎ അടൂർ പ്രകാശ് വിജയിച്ചതോട കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. ഉപതെരഞ്ഞെടുപ്പിലൂടെ കോന്നിയും എൽഡിഎഫ് സ്വന്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചടിച്ചു

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉൾപ്പെടുന്ന അസംബ്ലി മണ്ഡലങ്ങളിൽ എല്ലാം യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിക്കായിരുന്നു ലീഡ്. എൽഡിഎഫ് എംഎൽഎമാരുടെ പിൻബലത്തിൽകൂടി മത്സരിക്കാനിറങ്ങിയ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഡോ. തോമസ് ഐസക്കിന് എല്ലായിടത്തും കാലിടറി. തിരുവല്ല - 11,530, റാന്നി - 9597, ആറന്മുള - 14,687, കോന്നി - 2579, അടൂർ - 2266 എന്നിങ്ങനെയായിരുന്നു യുഡിഎഫ് ലീഡ്.

2021ൽ എൽഡിഎഫ് സ്ഥാനാർഥികൾ നേടിയ വൻ ഭൂരിപക്ഷം അട്ടിമറിച്ചാണ് യുഡിഎഫ് ലീഡിലേക്ക് എത്തിയത്. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിലും യുഡിഎഫ് ലോക്സഭാ മണ്ഡലങ്ങളിൽ ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീടു വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വിജയിക്കാനായത് നേട്ടമായി എടുത്തുകാട്ടുന്നുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നതും കേന്ദ്രത്തിൽ കോൺഗ്രസിനുള്ള സാധ്യതയുമൊക്കെ കണക്കിലെടുത്ത് ജനം വോട്ട് ചെയ്യുന്ന രീതിയാണെന്നാണ് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. തലമുതിർന്ന നേതാവിനെ രംഗത്തിറക്കി ഇത്തവ പത്തനംതിട്ടയെ ഒപ്പം നിർത്താനായി നടത്തിയ നീക്കങ്ങളിലുണ്ടായ പാളിച്ചയും എൽഡിഎഫ് വിശദമായി ചർച്ച ചെയ്തതാണ്.

തദ്ദേശവും തിരികെപ്പിടിച്ചു 

കേരളം മുഴുവൻ ചുവന്നപ്പോഴും യുഡിഎഫിനൊപ്പം നിലകൊണ്ട പത്തനംതിട്ടയിൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമായിരുന്നു. അന്നുണ്ടായ പരാജയത്തെ കവച്ചുവയ്ക്കുന്ന നേട്ടം ഇത്തവണ യുഡിഎഫിനുണ്ടായി. ജില്ലാ പഞ്ചായത്തിലും മൂന്ന് നഗരസഭകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും 34 ഗ്രാമപഞ്ചായത്തുകളിലും ഭരണത്തിലെത്താനായി. എൽഡിഎഫ് കോട്ടയെന്നു കരുതിയിരുന്ന പഞ്ചായത്തുകളിൽ പോലും യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. 2010നുശേഷം ഇത്തരത്തിലൊരു വിജയം യുഡിഎഫിന് ആദ്യമായാണ്. നിയമസഭാ മണ്ഡലങ്ങളുടെ കണക്കിലും എല്ലായിടത്തും യുഡിഎഫിനുതന്നെയാണ് ലീഡ്. അടൂർ, കോന്നി ഒഴികെയുള്ള മണ്ഡലങ്ങളിൽ മെച്ചപ്പെട്ട ലീഡാണ് യുഡിഎഫിനുള്ളത്.

Latest News

Corehub Up