ടെക്സാസിലെ ഫ്രിസ്കോ സിറ്റി കൗൺസിലിൽ എച്ച്-1ബി വിസയെയും ഇന്ത്യൻ വംശജരായ പ്രൊഫഷണലുകളെയും ചൊല്ലി നടന്ന ചർച്ചയ്ക്കിടെ ഉയർന്നുവന്ന വിദ്വേഷ പരാമർശങ്ങൾക്ക് നേഹ സുരത്രൻ എന്ന ഇന്ത്യൻ-അമേരിക്കൻ ആക്ടിവിസ്റ്റ് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.
ഇന്ത്യൻ വംശജർ തദ്ദേശീയർക്ക് ഭീഷണിയാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളെ വസ്തുതകളും കണക്കുകളും നിരത്തിയാണ് നേഹ നേരിട്ടത്.
ഉയർന്ന വിദ്യാഭ്യാസവും മികച്ച വരുമാനവുമുള്ള ഇന്ത്യൻ സമൂഹം എപ്പോഴും കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് നേഹ ചൂണ്ടിക്കാട്ടി.
സുരക്ഷിതമായ അയൽപക്കങ്ങളും മികച്ച സ്കൂളുകളും സാമ്പത്തിക ഭദ്രതയുള്ള സമൂഹവും ആഗ്രഹിക്കുന്നവർ ഭയപ്പെടേണ്ടവരല്ല, മറിച്ച് സഹകരണത്തോടെ മുന്നോട്ട് പോകേണ്ടവരാണ് ഇന്ത്യൻ വംശജരെന്ന് അവർ ഓർമ്മിപ്പിച്ചു.
അമേരിക്കയുടെ സാംസ്കാരിക പശ്ചാത്തലത്തെ ഉൾക്കൊള്ളുന്നതിനൊപ്പം തന്നെ, മറ്റുള്ളവരുടെ മേൽ തങ്ങളുടെ വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ ഇന്ത്യൻ സമൂഹം ശ്രമിക്കാറില്ലെന്നും നേഹ വ്യക്തമാക്കി.
സഹിഷ്ണുതയും പരസ്പര ബഹുമാനവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ മൂല്യങ്ങളുടെ പ്രതിഫലനമാണ് ഈ പ്രസംഗമെന്ന് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നു.
അമേരിക്കയുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെയുള്ള ഈ പ്രവാസി സമൂഹത്തെ അനാവശ്യമായി ലക്ഷ്യമിടുന്നത് ശരിയായ പ്രവണതയല്ലെന്നും, ഇത്തരം ഘട്ടങ്ങളിൽ നേഹ നടത്തിയ ഇടപെടൽ മാതൃകാപരമാണെന്നും വിവിധ കോണുകളിൽ നിന്ന് അഭിനന്ദനങ്ങൾ ഉയരുന്നുണ്ട്.
വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് മുന്നിൽ യുക്തിഭദ്രമായി മറുപടി നൽകിയ നേഹയുടെ നിലപാട്, സഹവർത്തിത്വത്തിന്‍റെ വലിയ സന്ദേശമാണ് അമേരിക്കൻ സമൂഹത്തിന് നൽകുന്നത്.
"Indians in America are not forcing our religion onto you. We celebrate Thanksgiving and Christmas too. Hinduism does not seek to convert anyone," says a young Indian-American activist at a city council meeting in Texas amid rising anti-Indian racism pic.twitter.com/MyKCM6weN5
— Shashank Mattoo (@MattooShashank) April 20, 2026
Tags : FriscoTexas CityCouncil ImmigrationNews H1B USA