x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂട്ടറുകാരന്‍റെ 'ബുദ്ധിശൂന്യമായ' തിരിയൽ; തലകീഴായി മറിഞ്ഞ് ഓട്ടോറിക്ഷ


Published: February 6, 2026 11:44 PM IST | Updated: February 6, 2026 11:44 PM IST

ഒഡിഷയിലെ ജഗത്സിംഗ്പുരിന് സമീപമുള്ള ദേശീയപാത 55-ൽ കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടം റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനം എത്രത്തോളം അപകടകരമാണെന്നതിലേക്ക് വിരൽ ചൂണ്ടുന്നു.

കട്ടക്കിൽ നിന്നും യാത്രക്കാരുമായി ജഗത്സിംഗ്പുരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് മംഗൾപൂരിലെ ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

സുരക്ഷിതമായ അകലം പാലിക്കാതെയും യാതൊരു മുന്നറിയിപ്പുമില്ലാതെയും ഒരു സ്കൂട്ടർ യാത്രികൻ ഓട്ടോയ്ക്ക് തൊട്ടുമുന്നിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.

സ്കൂട്ടറുമായി കൂട്ടിയിടിക്കാതിരിക്കാൻ ഓട്ടോ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പ്രയോഗിച്ചതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയും റോഡിന് നടുവിൽ തലകീഴായി മറിയുകയുമായിരുന്നു.

അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്കും പരിക്കേറ്റു. ഡ്രൈവറും നാല് യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമായതിനെ തുടർന്ന് പ്രഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും ഡിസ്ചാർജ് ചെയ്തു.

അപകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സ്കൂട്ടർ പെട്ടെന്ന് ഇടതുവശത്തെ ഇടവഴിയിലേക്ക് തിരിയാൻ ശ്രമിക്കുന്നതും ഇത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർ വാഹനം നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അപകടത്തിന് പിന്നാലെ ഓട്ടോയിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.

സ്കൂട്ടർ യാത്രികന്‍റെ നിരുത്തരവാദപരമായ പെരുമാറ്റമാണ് അപകടത്തിന് കാരണമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരക്കെ ആവശ്യമുയർന്നു.

ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാതെയും റോഡ് നിയമങ്ങൾ പാലിക്കാതെയും വാഹനം ഓടിക്കുന്നത് നിരപരാധികളായ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നു എന്ന വിമർശനമാണ് ഉയരുന്നത്.

ദേശീയപാതകളിൽ ഇത്തരം പ്രവണതകൾ വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

റോഡിലെ അച്ചടക്കമില്ലായ്മയും തിരക്കും സഹയാത്രികരോടുള്ള കരുതൽ ഇല്ലായ്മയും ഇന്ത്യൻ റോഡുകളെ കൂടുതൽ അപകടരമാക്കുന്നുവെന്ന് ഈ സംഭവം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും വളവുകളിലും ജംഗ്ഷനുകളിലും അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ ആവർത്തിച്ച് നിർദ്ദേശിക്കുന്നുണ്ട്.

അശ്രദ്ധമായ ഡ്രൈവിംഗ് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഡ്രൈവർമാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പോലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Tags : Odisha RoadSafety BreakingNews CCTVFootage AccidentNews

Recent News

Corehub Up