കൊല്ലത്ത് സ്ഥാനാർഥികൾക്കെല്ലാം ശുഭപ്രതീക്ഷ; പോളിംഗ് ശതമാനത്തിലെ കുറവ്, ചങ്കിടിപ്പോടെ മുന്നണികൾ
Sunday, April 28, 2024 6:32 AM IST
കൊല്ലം: പാർലമെന്‍റ് മണ്ഡലത്തിലെ പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്ക് അനുസരിച്ച് ജില്ലയിലും കൊല്ലം പാർലമെന്‍റ് മണ്ഡലത്തിലുമായി പോളിംഗിൽ ആറ് ശതമാനത്തിന്‍റെ കുറവുണ്ട്. അന്തിമ കണക്കുകൾ വരുമ്പോൾ വോട്ടിംഗ് ശതമാനത്തിൽ വർധന ഉണ്ടാകുമെന്ന് എല്ലാ മുന്നണികളും കരുതിയിരുന്നു.

അതി കഠിനമായ ചൂടാണ് വോട്ടർമാരെ ബൂത്തുകളിൽ നിന്ന് അകറ്റിയ പ്രധാന ഘടകം. വോട്ടിംഗ് പതിവിന് വിപരീതമായി ഇഴഞ്ഞ് നീങ്ങിയതും പലരുടെയും താത്പര്യവും കുറച്ചു. അനിയന്ത്രിതമായ തിരക്കും ക്യൂവും ഉണ്ടായിരുന്ന ബൂത്തുകളിൽ നിന്ന് പലരും വോട്ട് ചെയ്യാതെ മടങ്ങുകയും ചെയ്തു.

അതേസമയം സ്ഥാനാർഥികളും മുന്നണി നേതൃത്വങ്ങളും ഒരുപോലെ വിജയ പ്രതീക്ഷ വച്ചുപുലർത്തുകയാണ്. തങ്ങൾക്ക് അനുകൂലമായ ട്രെൻ്റാണ് മണ്ഡലത്തിൽ ഉടനീളം അനുഭവപ്പെട്ടത് തന്നെയാണ് മൂന്ന് സ്ഥാനാർഥികളും സാക്ഷ്യപ്പെടുത്തുന്നത്.
ഇത്രയൊക്കെ ആണെങ്കിലും പ്രചാരണത്തിന് പതിവിലും കൂടുതൽ സമയം ലഭിച്ചിട്ടും പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാൻ കഴിയാതെ പോയി എന്ന സ്വയം വിമർശനവും മുന്നണികൾക്കുണ്ട്.

സംസ്ഥാനത്ത് ഉടനീളം പോളിംഗ് ശതമാനത്തിലെ കുറവ് കൊല്ലത്തും പ്രതിഫലിച്ചു എന്നാണ് മൂന്ന് മുന്നണികളുടെയും നേതൃത്വം നൽകുന്ന വിശദീകരണം. അല്ലാതെ കൊല്ലത്ത് മാത്രമായി വോട്ടു കുറയാൻ മറ്റ് കാരണങ്ങൾ ഒന്നും ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എല്ലാം ഭദ്രമാണെന്ന് നേതൃത്വങ്ങൾ ആവർത്തിച്ച് പറയുമ്പോഴും നേരിയ ആശങ്ക എല്ലാ മുന്നണികൾക്കും ഉണ്ടെന്ന കാര്യം പറയാതെ വയ്യ.

ഭരണ വിരുദ്ധ വികാരവും ആർക്കും അനുകൂല തരംഗവും വോട്ടെടുപ്പിൽ ഉണ്ടായിട്ടില്ല എന്നും ചൂണ്ടിക്കാണിക്കാമെങ്കിലും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആർക്ക് അനുകൂലമായി എന്ന് ഉറപ്പിച്ച് പറയാനും സാധിക്കുന്നില്ല.

പുതിയ വോട്ടർമാർ പൊതുവേ തെരഞ്ഞെടുപ്പിനോട് നിസംഗത പാലിച്ചതായും വിലയിരുത്തലുണ്ട്. വിദേശ പഠനത്തിന് പോയ വിദ്യാർഥികൾ അടക്കമുള്ളവർ വോട്ട് ചെയ്യാനായി നാട്ടിൽ എത്തിയതുമില്ല. ഇതും പോളിംഗ് ശതമാനം കുറഞ്ഞതിൻ്റെ കാരണമായി വ്യാഖ്യാനിക്കുന്നുണ്ട്.

2019-ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ 74.67 ശതമാനവും ലോക്സഭാ മണ്ഡലത്തിൽ 74.66 ശതമാനവുമായിരുന്നു പോളിംഗ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 75.16 ശതമാനം പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.കൊല്ലം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇന്നലെ വൈകുന്നേരം വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 68.15ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

പോളിംഗ് സമയം അവസാനിച്ച വൈകുന്നേരം ആറിന് ശേഷവും 88 ബൂത്തുകളില്‍ ക്യൂവില്‍ ഉണ്ടായിരുന്ന വോട്ടര്‍മാർക്ക് ടോക്കണ്‍ നല്‍കി വോട്ടിംഗ് പൂര്‍ത്തിയാക്കി.പൊതുവില്‍ സമാധനപരമായിരുന്നു വോട്ടെടുപ്പെന്ന് വരണാധികാരി ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് വ്യക്തമാക്കി.

അത്യുഷ്ണം കണക്കിലെടുത്ത് ഒരുക്കിയ ക്രമീകരണങ്ങള്‍ കൂടുതല്‍പേര്‍ക്ക് വോട്ടുചെയ്യുന്നതിന് സഹായകമായി. സുരക്ഷാസംവിധാനങ്ങളോടെ വോട്ടുചെയ്ത യന്ത്രങ്ങളെല്ലാം സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനത്തിലാകും ഇവ പുറത്തെടുക്കുക. വോട്ടെടുപ്പില്‍ കൃത്യതയോടെയാണ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി നിര്‍വഹിച്ചതെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.


എസ്.ആർ.സുധീർകുമാർ