ഉളിയനാട് ഹൈസ്കൂളിലും കല്ലുവാതുക്കലിലും കള്ളവോ ട്ട്
Friday, April 26, 2024 10:49 PM IST
ചാത്തന്നൂർ: ഉളിയനാട് ഗവ. ഹൈസ്കൂളിലെ 65-ാംനമ്പർ ബൂത്തിലും കല്ലുവാതുക്കൽ പഞ്ചായത്തിലെ ചെന്തിപ്പിൽ സ്കൂളിലെ 136-ാം ബൂത്തിലും കള്ളവോട്ട് ചെയ്തു. ചാത്തന്നൂർ താഴം തെക്ക് മാടൻ വിള വീട്ടിൽ സരസ്വതി കൊച്ചു ചെറുക്കന്‍റെ വോട്ടാണ് മറ്റാരോ ചെയ്തത്. പതിനൊന്നരയോടെയാണ് സരസ്വതി വോട്ട് ചെയ്യാനെത്തിയത്. രേഖകൾ പരിശോധിച്ചപ്പോൾ ഇവരുടെ വോട്ട് രാവിലെ തന്നെ ചെയ്തിരിക്കുന്നതായി പോളിംഗ് ഉദ്യോഗസ്ഥർ കണ്ടെത്തി.

കല്ലുവാതുക്കൽ പഞ്ചായത്തിലെ ചെന്തിപ്പിൽ 136 -ാം ബൂത്തിൽ കുന്നും പുറത്ത് വീട്ടിൽ സൂര്യ സുരേഷിന്‍റെ വോട്ടാണ് മറ്റാരോ ചെയ്തത്. വൈകുന്നേരമാണ് സൂര്യാസുരേഷ് വോട്ട് ചെയ്യാനെത്തിയത്. ബൂത്തിലെത്തിയപ്പോൾ മറ്റാരോ വോട്ട് രേഖപ്പെടുത്തിയത് അധികൃതർ വ്യക്തമാക്കി. തർക്കമായതിനെ തുടർന്ന് ഇവരുടെ വോട്ട് ടെൻഡർ വോട്ടായി രേഖപ്പെടുത്തി.

കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിലെ 141-ാംനമ്പർ ബൂത്തിലും കള്ളവോട്ട് നടന്നു. ഇളം കുളം സ്വദേശി അഭിറാം ശ്രീറാമിന്‍റെ വോട്ടാണ് മറ്റാരോ നേരത്തെ എത്തി ചെയ്തത്. ഇതും ടെൻഡർ വോട്ടായി രേഖപ്പെടുത്തി പ്രശ്നം പരിഹരിച്ചു.

വ്യക്തമായ തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്ന് നിബന്ധന ഉണ്ടായിട്ടും കള്ളവോട്ട് നടന്നതിൽ ഉദ്യോഗസ്ഥരുടെയും പോളിംഗ് ഏജന്‍റുമാരുടെയും അനാസ്ഥ വ്യക്തമാണ്. ബന്ധപ്പെട്ടവരുടെ പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ചാത്തന്നൂർ എസിപി ബിജു വി.നായർ പറഞ്ഞു.

കല്ലുവാതുക്കൽ പഞ്ചായത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് സമയമായ ആറ് കഴിഞ്ഞിട്ടും നീണ്ട ക്യൂവായിരുന്നു. മൈലാപ്പൂര്, കണ്ണനല്ലൂർ, പേരയം തുടങ്ങിയ സ്ഥലങ്ങളിലെ ബൂത്തുകളിലും ആറിന് ശേഷവും നീണ്ട ക്യൂ ആയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ എത്തിയവർക്കെല്ലാം വോട്ടവകാശം രേഖപ്പെടുത്താൻ അവസരം നൽകി.