മലയോ രമേഖലയില്‍ കനത്ത പോ ളിംഗ്
Friday, April 26, 2024 10:49 PM IST
അഞ്ചല്‍ : അഞ്ചല്‍ അടക്കം മലയോര മേഖലയില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി വോട്ടെടുപ്പ് ആരംഭിച്ച സമയം മുതല്‍ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. തുടക്കത്തില്‍ മിക്ക ബൂത്തുകളിലും വോട്ടിംഗ് വേഗം കുറഞ്ഞത് ചെറിയ പ്രതിഷേധങ്ങള്‍ക്കും വഴിവച്ചു. പലരും മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. അഞ്ചല്‍ വടമന്‍ സര്‍ക്കാര്‍ യുപിസ്കൂളില്‍ 56-ാം നമ്പര്‍ ബൂത്തില്‍ ഒരുമണിക്കൂര്‍ വൈകി എട്ടോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടിംഗ് മെഷീന്‍ തകരാറിലയതാണ് വോട്ടെടുപ്പ് വൈകിയത്. പിന്നീട് പുതിയ മെഷീന്‍ എത്തിച്ചു പ്രശ്നം പരിഹരിച്ചു.

സിപിഐ ജില്ല സെക്രട്ടറി പി.എസ് സുപാല്‍ എംഎല്‍എ ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി. ഒന്നേകാല്‍ മണിക്കൂറോളം ക്യൂവില്‍ നിന്നായിരുന്നു സുപാല്‍ വോട്ട് രേഖപ്പെടുത്തിയത്. ബൂത്തില്‍ വോട്ടെടുപ്പ് ഇഴഞ്ഞു നീങ്ങിയതിനെ തുടര്‍ന്ന് ജില്ല വരണാധികാരിയെ ബന്ധപ്പെട്ടു എംഎല്‍എ പരാതിപ്പെട്ടു. വോട്ടെടുപ്പ് വൈകിയതിനെ തുടര്‍ന്ന് പലരും തിരികെ പോയതായി എംഎല്‍എ ആരോപിച്ചു. പിന്നീട് ആര്‍ഡിഒ ഉള്‍പ്പടെയുള്ളവര്‍ ബന്ധപ്പെട്ടു വോട്ടെടുപ്പ് വേഗത്തിലാക്കി. കേരളത്തില്‍ ഇടത് തരംഗം ആണെന്നും കൊല്ലത്ത് എം മുകേഷ് ചരിത്ര വിജയം നേടുമെന്നും സുപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മുന്‍ മന്ത്രി കെ. രാജു നെട്ടയം സര്‍ക്കാര്‍ ഹൈസ്കൂളിലെ 125-ാം നമ്പര്‍ ബൂത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തി വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്താകെ മികച്ചമുന്നേറ്റമാണ് ഇടതു മുന്നണി നടത്തിയതെന്നും മികച്ച വിജയം നേടുമെന്നും കെ. രാജു പ്രതികരിച്ചു. നെട്ടയം ഹൈസ്കൂളില്‍ പോളിംഗ് ബൂത്ത് സന്ദര്‍ശിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി മാധ്യമങ്ങളോട് പ്രതികരിക്കുന്നത് പോലീസ് തടഞ്ഞത് അല്‍പനേരം വാക്കേറ്റത്തിന് കാരണമായി. അനാവശ്യമായി കൂട്ടംകൂടുന്നതും പോളിംഗ് ബൂത്തിലെ കാന്‍വാസിങ്ങും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പോലീസ് നടപടി. ചെറിയ തര്‍ക്കങ്ങളും വാക്കേറ്റങ്ങളും ഒഴിവാക്കിയാല്‍ കിഴക്കന്‍ മേഖലയില്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു