കെണിയിൽ കുടുങ്ങാതെ പുലി; വീണ്ടും കുറുക്കനെ കൊന്നു
Sunday, April 28, 2024 5:37 AM IST
തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരി മേഖലയിൽ ഭീതി പരത്തി വിലസുന്ന പുലി വീണ്ടും കുറുക്കനെ കൊന്നുതിന്നു. പുലിയെ കുടുക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ച് കെണിയൊരുക്കി കാത്തിരിക്കുന്നതിനിടെയാണ് ഇവിടെനിന്ന് അകലെയായി പാറക്കടവിൽ കുറുക്കനെ പുലി കൊന്നു തിന്നത്.

ഇവിടെ പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി. വടക്കുംമുറി അഴകുംപാറ ഭാഗത്ത് നായയെ ചത്ത നിലയിൽ കണ്ടതും പുലിയുടെ ആക്രമണമെന്നാണ് സൂചന. വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ പുലിയെ കൂടിനടുത്തേക്ക്് ആകർഷിക്കാൻ ഇതിനു സമീപത്തു തന്നെ ഇന്നലെ മറ്റൊരു കൂടു സജ്ജമാക്കി അതിൽ ആടിനെ കെട്ടിയിട്ടു. ആടിന്‍റെ കരച്ചിൽ കേട്ട് പുലിയെത്തുമെന്നും സമീപത്ത് സ്ഥാപിച്ചിരിക്കുന്ന കൂട്ടിൽ കയറുമെന്നാണ് വനംവകുപ്പുദ്യോഗസ്ഥരുടെ നിഗമനം. പുലിയെ വീഴ്ത്താനായി തയാറാക്കിയിരിക്കുന്ന കൂട്ടിൽ ചത്ത കോഴിയെ ആണ് ഇട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇട്ട ചത്ത കോഴിയെ മാറ്റി വേറെ കോഴിയെ ഇട്ടു. പുലി ഉടൻ തന്നെ കൂട്ടിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുട്ടം റേഞ്ച് ഓഫീസർ പറഞ്ഞു.

രണ്ടു മാസത്തിലേറെയായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖല പുലിയുടെ ഭീതിയിലാണ്. ഇവിടെ ഒട്ടേറെ വളർത്തു മൃഗങ്ങളെയാണ് പുലി കൊന്നത്. കൂടാതെ പ്രദേശവാസികളായ പലരും പുലിയോട് സമാനമായ ജീവിയെ കാണുകയും ചെയ്തു.

കഴിഞ്ഞ 16ന് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. തുടർന്നാണ് പെരിയാർ ടൈഗർ റിസർവിൽ നിന്നെത്തിച്ച കൂട് ഇവിടെ സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

മൂന്നാറിൽ ജനവാസ മേഖലയിൽ കടുവക്കൂട്ടം; ജനം പരിഭ്രാന്തിയിൽ

തൊടുപുഴ: മൂന്നാറിലെ ജനവാസമേഖലകളിൽ കടുവകളുടെ വിളയാട്ടം. മൂന്നാർ കന്നിമല ലോവർ ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് കടുവകളെ കണ്ടത്. തേയില എസ്റ്റേറ്റിനു സമീപത്തുകൂടി മൂന്നു കടുവകൾ നടന്നു നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട തൊഴിലാളികൾ ദൃശ്യങ്ങൾ പകർത്തി. പ്രദേശത്ത് കടുവകൾ സ്ഥിരമായി എത്തുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം കന്നിമലയിലെ കർഷകന്‍റെ പശുവിനെ കടുവ പിടിച്ചിരുന്നു. കാണാതായ പശുവിനെ തിരക്കിയിറങ്ങിയവരാണ് കൂട്ടത്തോടെ നടന്നു നീങ്ങുന്ന കടുവകളെ കണ്ടത്.

ആളുകളെ കണ്ടതോടെ കടുവകൾ സമീപത്തെ വനത്തിലേക്ക് കയറിപ്പോയി. ഇതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിയിലായിരിക്കുകയാണ്. സംഭവമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തിയിരുന്നു.