തെരഞ്ഞെടുപ്പ് ചൂടിൽ മലപ്പുറം
Thursday, April 18, 2024 5:50 AM IST
പോസ്റ്റല്‍ വോട്ടെടുപ്പ് 20 മുതല്‍

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി അവശ്യ സര്‍വീസ് വിഭാഗത്തില്‍ പെട്ട (എവിഇഎസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് 20 മുതല്‍ നടക്കും. മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് 20, 21, 22 തിയതികളിലാണ് വോട്ടെടുപ്പ്.

പോസ്റ്റല്‍ വോട്ടിംഗ് സെന്‍ററായ മലപ്പുറം എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമുള്ളത്. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയായിരിക്കും വോട്ട് രേഖപ്പെടുത്താനാവുക.

മറ്റു മണ്ഡലങ്ങളിലെ ഈ വിഭാഗത്തില്‍ വോട്ടര്‍മാര്‍ക്ക് അതത് വരണാധികാരികളുടെ കീഴിലുള്ള പോസ്റ്റല്‍ വോട്ടിംഗ് സെന്‍ററുകളിലും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം. പോലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യു, ജയില്‍ വകുപ്പ്, എക്സൈസ് വകുപ്പ്, മില്‍മ, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ആരോഗ്യം,

ഫോറസ്റ്റ്, ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ വകുപ്പ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവശ്യ സര്‍വീസ് (എവിഇഎസ്) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോഡല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോമിലൂടെ നേരത്തെ അപേക്ഷ നല്‍കിയ മേല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താനാവുക.

16 മണ്ഡലങ്ങളിലായി 288 സെക്ടറുകള്‍

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് വില്ലേജ് തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നത് സെക്ടര്‍ ഓഫീസര്‍മാര്‍. മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 288 സെക്ടര്‍ ഓഫീസര്‍മാരെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ വി.ആര്‍. വിനോദ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഒന്നു മുതല്‍ 14 വരെയുള്ള പോളിംഗ് സ്റ്റേഷനുകള്‍ ചേര്‍ന്നതാണ് ഒരു സെക്ടര്‍. സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് അതത് സെക്ടറുകളില്‍ സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പദവിയും നല്‍കിയിട്ടുണ്ട്. താഴെ തട്ടില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പൂര്‍ത്തീകരിക്കുന്നതിന്‍റെ ചുമതലയുള്ള സെക്ടര്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത് വില്ലേജ് ഓഫീസര്‍മാരും സ്പെഷല്‍ വില്ലേജ് ഓഫീസര്‍മാരുമാണ്.

കൊണ്ടോട്ടി18, ഏറനാട് 17, നിലമ്പൂര്‍ 26, വണ്ടൂര്‍ 24, മഞ്ചേരി 21, പെരിന്തല്‍മണ്ണ 20, മങ്കട 16, മലപ്പുറം 17, വേങ്ങര 15, വള്ളിക്കുന്ന് 15, തിരൂരങ്ങാടി 16, താനൂര്‍ 15, തിരൂര്‍ 19, കോട്ടയ്ക്കല്‍ 18, തവനൂര്‍ 16, പൊന്നാനി 15 എന്നിങ്ങനെയാണ് വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ സെക്ടര്‍ ഓഫീസര്‍മാരെ നിയമിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് സമയത്ത് അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാരെ സഹായിക്കുക, തെരഞ്ഞെടുപ്പ് ദിവസങ്ങളിലും തലേന്നും അതത് സെക്ടറുകളില്‍ വരുന്ന പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുക, തെരഞ്ഞെടുപ്പിന് മുമ്പായി പോളിംഗ് ഓഫീസര്‍മാര്‍ പോളിംഗ് സ്റ്റേഷനുകളില്‍ ഹാജരായോ എന്ന വിവരം കൃത്യമായി റിട്ടേണിംഗ് ഓഫീസറെ അറിയിക്കുക,

തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി മോക് പോള്‍ നടത്തിയെന്ന് ഉറപ്പുവരുത്തുക, ഇവിഎം വിവിപാറ്റ് മെഷീനുകളുടെ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുകയോ പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്യുക, ഓരോ മണിക്കൂറിലെയും പോളിംഗ് വിവരങ്ങള്‍, ആവറേജ് പോളിംഗ് ശതമാനം എന്നിവ റിട്ടേണിംഗ് ഓഫീസര്‍മാരെ അറിയിക്കുക, റിട്ടേണിംഗ് ഓഫീസര്‍മാരുടെ അനുവാദത്തോടെ ഇവിഎം,

വിവിപാറ്റ് മെഷീനുകള്‍ മാറ്റി നല്‍കി വിവരങ്ങള്‍ റിട്ടേണിംഗ് ഓഫീസറെ അറിയിക്കുക തുടങ്ങിയവയാണ് സെക്ടര്‍ ഓഫീസര്‍മാരുടെ പ്രധാന ചുമതലകള്‍. തെരഞ്ഞെടുപ്പ് ദിവസം റിട്ടേണിംഗ്/അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും പരസ്പരം വിവരങ്ങള്‍ കൃത്യമായി കൈമാറാനാകും വിധം ടെലഫോണ്‍ സൗകര്യങ്ങളുള്ള ഇടങ്ങളില്‍ സെക്ടര്‍ ഓഫീസര്‍മാര്‍ ക്യാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതു വരെയുള്ള എല്ലാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും ഇവര്‍ക്കുണ്ട്.

സ്വര്‍ണവും മദ്യവും കഞ്ചാവും പിടികൂടി

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ്, എക്സൈസ് വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ സ്വര്‍ണവും കഞ്ചാവും മദ്യവും പിടികൂടി. എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നു 5500 രൂപ വിലവരുന്ന അര ലിറ്റര്‍ ചാരായവും 18 ലിറ്റര്‍ വാഷും പിടികൂടി.

തിരൂര്‍, കോട്ടയ്ക്കല്‍ മണ്ഡലങ്ങളില്‍ നിന്നായി 6000 രൂപ വില വരുന്ന നാല് ലിറ്റര്‍ വിദേശ മദ്യം വീതവും തവനൂരില്‍ നിന്ന് 6750 രൂപ വിലയുള്ള 4.5 ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. തിരൂരില്‍ നിന്നു 45 ഗ്രാം കഞ്ചാവും പിടികൂടി. സംഭവത്തില്‍ എക്സൈസ് കേസെടുത്തു. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പോലീസ് നടത്തിയ പരിശോധനയില്‍ 774 ഗ്രാം സ്വര്‍ണവും പിടികൂടി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

മാതൃകാ വോട്ടിംഗ് യന്ത്രം നിര്‍മാണവുമായി ഇസ്ഹാഖും സംഘവും

വണ്ടൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മാതൃകാ ബാലറ്റ് യൂണിറ്റുകള്‍ നിര്‍മിക്കുന്ന തിരക്കിലാണ് പോരൂര്‍ കോട്ടക്കുന്ന് സ്വദേശി പുലത്ത് ഇസ്ഹാഖും സംഘവും. നിലവില്‍ മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുള്ള മോഡല്‍ ബാലറ്റ് യൂണിറ്റുകളാണ് കോട്ടക്കുന്നിലെ ഇസ്ഹാക്കിന്‍റെ വീട്ടില്‍ വച്ച് വിദ്യാര്‍ഥികള്‍ അടക്കമുള്ള 25 പേരടങ്ങുന്ന സംഘം നിര്‍മിക്കുന്നത്.

കേരളത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വന്നതു മുതല്‍ ഭൂമി സര്‍വെയറായ ഇസ്ഹാക്കും സുഹൃത്തായ ഇലക്ട്രീഷ്യന്‍ മുട്ടുപാറ ഹമീദും ഇത്തരത്തില്‍ മാതൃക വോട്ടിംഗ് മെഷീന്‍ നിര്‍മിക്കുന്നുണ്ട്.

മൈക്രോ സ്വിച്ച്, എല്‍ഇഡി ബള്‍ബ്, ബാറ്ററി തുടങ്ങിയവ ഉപയോഗിച്ച് നൂറു രൂപയോളം ചെലവിലാണ് ഒരു മോഡല്‍ ബാലറ്റ് യൂണിറ്റ് നിര്‍മിക്കുന്നത്. നിശബ്ദ പ്രചാരണ ദിവസങ്ങളിലെ സ്ക്വാഡ് വര്‍ക്കുകളിലാണ് പ്രധാനമായും കന്നി വേട്ടര്‍മാര്‍ക്ക് മാതൃക വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തുക എന്നതിനാല്‍ പ്രചാരണത്തിന്‍റെ അവസാന നാളുകളിലാണ് ഇസ്ഹാക്കിന് ഇവ നിര്‍മിക്കുന്നതിനുള്ള ഓര്‍ഡറുകള്‍ ലഭിക്കുക.

ഇത്തരത്തില്‍ ഓര്‍ഡറുകള്‍ ലഭിക്കുമ്പോഴേക്കും ഇവ നിര്‍മിക്കുന്നതിനുള്ള മെറ്റീരിയലുകള്‍ക്ക് വിപണിയില്‍ ക്ഷാമം നേരിടുന്നതായി ഇസാക്ക് പറയുന്നു. തുടക്കത്തില്‍ ഇവരുടെ നേതൃത്വത്തില്‍ മാത്രമാണ് മോഡല്‍ ബാലറ്റ് യൂണിറ്റിന്‍റെ നിര്‍മാണമെങ്കില്‍ നിലവില്‍ മലപ്പുറം ജില്ലയില്‍ നിരവധി പേരാണ് ഇത്തരത്തില്‍ മോഡല്‍ മെഷീനുകള്‍ നിര്‍മിക്കുന്നത്.

ദിവസം ആയിരത്തോളം മോഡല്‍ ബാലറ്റ് യൂണിറ്റുകളാണ് ഇവര്‍ ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടും ഇത്തവണ രാഹുല്‍ഗാന്ധിക്കായി മോഡല്‍ ബാലറ്റ് യൂണിറ്റ് നിര്‍മിക്കാനുള്ള അവസരം ഇസാഖിന് ലഭിച്ചിട്ടില്ല.

എല്‍ഡിഎഫ് കുടുംബ യോഗം നടത്തി

മക്കരപ്പറമ്പ് : മലപ്പുറം ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി വി. വസീഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തടത്തില്‍കുണ്ടില്‍ നടത്തിയ കുടുംബയോഗം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം. രാജു അധ്യക്ഷനായിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.പി. അലവി, ഏരിയ സെക്രട്ടറി മോഹനന്‍ പുളിക്കല്‍, സിപിഐ ജില്ലാ കമ്മിറ്റിയംഗം പി. ജംഷീര്‍, ഏരിയ സെക്രട്ടറി ശിവദാസന്‍, കെ. റഷീദ് കെ.പി. ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.