കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് സമര സമിതി
Tuesday, March 19, 2024 7:00 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ ഗോതന്പറോഡ് തോണിച്ചാലിലെ ക്വാറി വിഷയത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. നേരത്തെ ഗ്രാമ പഞ്ചായത്തിന്‍റെയും റവന്യു അധികൃതരുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിന് മുന്പ് ക്വാറികൾ പ്രവർത്തിച്ചതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറി ടി. ആബിദയെ ഉപരോധിച്ചു.

ഉദ്യോഗസ്ഥർ ക്വാറിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമര സമിതി ആരോപിച്ചു. സമരക്കാരോട് സെക്രട്ടറി പുറത്ത് പോകാൻ ആവശ്യപ്പെട്ടത് രൂക്ഷമായ വാഗ്വാദത്തിനും കാരണമായി. ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആവശ്യമെന്ന് സമരക്കാർ പറഞ്ഞു.

45 മിനിട്ടോളം നീണ്ടുനിന്ന ഉപരോധത്തിനൊടുവിൽ മുക്കം പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തുകയും പ്രദേശം സന്ദർശിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. അതേ സമയം പ്രശ്നം പരിഹരിക്കാമെന്ന് ക്വാറി ഉടമകൾ പറഞ്ഞിട്ടുണ്ടന്നും അവർക്ക് ആവശ്യമായ സമയം നൽകേണ്ടതുണ്ടന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
നിയമപരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ തനിക്ക് അവകാശമില്ലന്നും തന്‍റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയാണന്നും സെക്രട്ടറി പറഞ്ഞു. അതിനിടെ പോലീസും സമരസമിതിയും ക്വാറികളിൽ സന്ദർശനം നടത്തി പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്പ്പിച്ചു. പ്രതിഷേധ സമരത്തിന് വാർഡ് അംഗം കോമളം തോണിച്ചാൽ, ബഷീർ പുതിയോട്ടിൽ, കബീർ കണിയാത്ത്, മുനീർ ഗോതന്പറോഡ് തുടങ്ങിയവർ നേതൃത്വം നൽകി. ക്വാറി വിഷയത്തിൽ കഴിഞ്ഞ ദിവസം നാട്ടുകാർ ഒന്നടങ്കം പ്രദേശം സന്ദർശിച്ചിരുന്നു.