കടുത്ത വേനലിലും തെളിനീർ ഒരുക്കി മരകാവിലെ പീതാൾ
Tuesday, March 19, 2024 7:09 AM IST
പുൽപ്പള്ളി: കബനിയും കടമാൻതോടുമെല്ലാം കനത്ത വേനലിൽ വറ്റി വരണ്ടുണങ്ങുന്പോൾ നിറഞ്ഞൊഴുകുന്ന നീരുറവ ഒരു അത്ഭുത കാഴ്ചയാവുന്നു. പുൽപ്പള്ളി മരകാവിലാണ് നാടിനാശ്രയമായി ഈ തെളിനീരുറവ നിറഞ്ഞൊഴുകുന്നത്.

കൊല്ലപ്പള്ളിൽ ടോംസിന്‍റെ കൃഷിയിടത്തിനോട് ചേർന്നാണ് പീതാൾ എന്ന പേരിലറിയപ്പെടുന്ന ഈ നീരുറവയുള്ളത്. പത്ത് സെന്‍റോളം സ്ഥലത്ത് കാട്ടുകൂവകൾ തിങ്ങിനിൽക്കുന്നിടത്തുനിന്നാണ് ഈ തെളിനീർ ഉത്ഭവിക്കുന്നത്.

മുന്പ് പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് ഈ ജലസ്രോതസിനെയാണ്. പുൽപ്പള്ളി മേഖലയിൽ കൊടിയ വരൾച്ച അനുഭവപ്പെട്ട കാലത്തുപോലും പീതാൾ ജലസമൃദ്ധമായിരുന്നു.

ഈ ചുറ്റുവട്ടത്തെ വീടുകളിലെല്ലാം കിണറുകൾ വരുന്നതിന് മുന്പ് കുടിവെള്ളമെടുത്തിരുന്നത് പീതാളിൽനിന്നായിരുന്നു. നീരുറവയിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം വയലുകളിലൂടെ കടന്ന് കടമാൻതോട്ടിലേക്കാണ് എത്തിച്ചേരുന്നത്. പീതാളിന്‍റെ സംരക്ഷണത്തിനായി ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.