ലോക്സഭാ തെരഞ്ഞെടുപ്പ്: സ്റ്റാറ്റിക് സർവയലൻസ് ടീം പ്രവർത്തന സജ്ജം
Thursday, March 28, 2024 5:51 AM IST
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലും ജില്ലയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനായി സ്റ്റാറ്റിക് സർവയലൻസ് ടീം ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.

അനധികൃത മദ്യം, ഡ്രഗ്സ്, സമ്മാനങ്ങൾ, പണം, ആയുധങ്ങൾ, വെടിമരുന്ന് എന്നിവയുടെ നീക്കം നിരീക്ഷിക്കുകയും പിടിച്ചെടുക്കുകയും ചെയ്യും. പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ നീക്കങ്ങൾ എന്നിവയും ടീം നിരീക്ഷിക്കും.

സ്ഥാനാർഥകളുടെയും പാർട്ടികളുടെയും പ്രചാരണച്ചെലവുകൾ നിരീക്ഷിക്കുന്നതിന് എക്സ്പെന്‍റീച്ചർ മോണിറ്ററിംഗ് ടീം, വീഡിയോ സർവയലൻസ് ടീം, വീഡിയോ വ്യൂവിംഗ് ടീമുകളുടെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയാണ് വീഡിയോ സർവയലൻസ് ടീമിന്‍റെ ചുമതല.

പരിപാടി നടക്കുന്ന സ്ഥലം, വേദി, ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥാനാർഥികളുടെ കട്ടൗട്ട്, ബാനർ, പ്രസംഗ പീഠത്തിന്‍റെ വലിപ്പം, പ്രചാരണ വാഹനങ്ങൾ എന്നിവ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും സ്ഥാനാർഥികളുടെ ചെലവിൽ ഉൾപ്പെടുത്തുകയും ചെയ്യും.

വീഡിയോ സർവയലൻസ് ടീം റെക്കോർഡ് ചെയ്ത് നൽകുന്ന വീഡിയോ നിരീക്ഷിച്ച് ചെലവ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ കണ്ടെത്തുകയുമാണ് വീഡിയോ വ്യൂവിംഗ് ടീമിന്‍റെ ചുമതല.

വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ നടത്തി

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ നടന്ന റാൻഡമൈസേഷൻ സംബന്ധിച്ച് ജില്ലാ കളക്ടർ ഡോ. രേണുരാജ് വിശദീകരിച്ചു.

ഓരോ നിയോജക മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും സീരിയൽ നന്പറുള്ള പട്ടിക അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫിസർമാർക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും കൈമാറി.

ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിലേക്കായി 875 ബാലറ്റ് യൂണിറ്റുകളും 744 കണ്‍ട്രോൾ യൂണിറ്റുകളും 787 വിവിപാറ്റ് മെഷീനുകളുമാണുള്ളത്. ഇതിൽ നിന്ന് റാൻഡമൈസേഷൻ നടത്തി ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ എആർഒ മാർക്ക് കൈമാറുന്ന മെഷീനുകളുടെയും എണ്ണം (മണ്ഡലം, ബാലറ്റ് യൂണിറ്റ്, കണ്‍ട്രോൾ യൂണിറ്റ്, വിവിപാറ്റ് മെഷീനുകളുടെയും എണ്ണം എന്നീ ക്രമത്തിൽ): മാനന്തവാടി-223, 223, 233, ബത്തേരി-278, 278, 291, കൽപ്പറ്റ -241, 241, 252. നിയോജക മണ്ഡലങ്ങളിലെ മെഷീനുകൾ 30ന് അതത് നിയോജക മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും.