പരാതികളും പ്രതിഷേധവും; നിശബ്ദദിനവും നിശബ്ദമായില്ല
Friday, April 26, 2024 3:22 AM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിച്ചുവെങ്കിലും ഇന്നലെ പത്തനംതിട്ട നിശബ്ദമായിരുന്നില്ല. രാഷ്‌ട്രീയപോരും വെല്ലുവിളിയും സമരവുമെല്ലാമായി പത്തനംതിട്ട രാവിലെ മുതൽ സജീവമായിരുന്നു.

നിരോധനാജ്ഞ നിലനിൽക്കേ സിറ്റിംഗ് എംപി കൂടിയായ യുഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ കളക്‌ടറേറ്റിൽ സത്യഗ്രഹവും നടന്നു. കോന്നി നിയോജക മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനപട്ടിക പുറത്തായ സംഭവത്തിലാണ് കളക്‌ടറേറ്റിൽ യുഡിഎഫ്, എൽഡിഎഫ് പ്രതിഷേധം നടന്നത്.

സംഭവത്തിൽ കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാര്‍ക്ക് യദു കൃഷ്ണനെ ജില്ലാ വരണാധികാരി കൂടിയായ കളക്‌ടര്‍ എസ്. പ്രേം കൃഷ്ണൻ സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക മെയിലില്‍ അയച്ച രേഖകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിച്ചത്.
ഔദ്യോഗിക രേഖ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വരണാധികാരി അറിയിച്ചു.

പത്തനാപുരത്തുനിന്ന് തഹസില്‍ദാരെ വിളിച്ചുവരുത്തി പോസ്റ്റിംഗ് ഓര്‍ഡര്‍ രാത്രി തന്നെ പുനഃക്രമീകരിച്ചു. ഇതനുസരിച്ചാണ് ഇന്നലെ പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നത്.
ഇതിനിടെ റാന്നി നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന വാഹനങ്ങളില്‍ റൂട്ട് ഓഫീസര്‍മാരായി താത്കാലിക ജീവനക്കാരെ നിയോഗിച്ചുവെന്ന ആക്ഷേപമാണ് ഉയർന്നത്.

നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ സെന്‍റ് തോമസ് കോളജില്‍നിന്ന് മൂന്നു റൂട്ടുകളിലേക്ക് ഓഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നവർ താത്കാലിക ജീവനക്കാരികളാണെന്നാണ് ആക്ഷേപം. കാഷ്വല്‍ സ്വീപ്പര്‍മാരാണ് മൂന്നു പേരും. ഇവര്‍ പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് കോടതിയില്‍ കേസ് നടത്തി വരുന്നവരാണ്. കേസ് അവസാനിക്കുകയോ സ്ഥാനക്കയറ്റം കിട്ടുകയോ ചെയ്യാത്തതിനാല്‍ ഇവര്‍ താത്കാലിക ജീവനക്കാരായി തുടരുകയാണ്.

നേതാക്കളും ബിഎൽഒമാരും ഒത്തുകളിച്ചു

പല ബൂത്തുകളിലും ബിഎൽഒമാരെ ഉപയോഗിച്ച് കൃത്രിമങ്ങൾ നടന്നതായി വ്യാപക പരാതികളുണ്ട്. ബൂത്ത് കേന്ദ്രങ്ങളിൽ പാർട്ടി നേതാക്കളും ബിഎൽഒമാരും ചേർന്ന് വോട്ടർമാരെ അവർ അറിയാതെ പട്ടികയിൽനിന്നു നീക്കം ചെയ്ത പരാതികളുമുണ്ടായി.

തങ്ങൾക്ക് അനുകൂലമല്ലാത്ത ആളുകളെ പട്ടികയിൽനിന്നു നീക്കാൻ ഓരോ പ്രദേശത്തും നേതാക്കൾ, ബിഎൽഒമാരുമായി ഒത്തുകളിക്കുകയായിരുന്നു. പേരുണ്ടായിരുന്നവർ കഴിഞ്ഞ ദിവസങ്ങളിൽമാത്രമാണ് പേര് ഒഴിവാക്കിയത് അറിയുന്നത്.

ഹരിത കർമസേനയെ രംഗത്തിറക്കിയെന്ന പരാതിയുമായി എൻഡിഎ

ഹരിത കർമസേനാംഗങ്ങളെ ഉപയോഗിച്ച് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് ചട്ടം ലംഘിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന പരാതിയുമായി എൻഡിഎ.

എൻഡിഎ ചീഫ് ഇലക്‌ഷൻ ഏജന്‍റ് എ. വി. അരുൺ പ്രകാശാണ് വരണാധികാരിയായ ജില്ലാ കളക്ടർക്കു പരാതി നൽകിയത്.

ബുധനാഴ്ച വൈകുന്നേരം നാലിന് ചേരിക്കലിൽ കടകൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചു യൂണിഫോം ധാരികളായ ഹരിതകർമ സേനാംഗങ്ങൾ തോമസ് ഐസക്കിനുവേണ്ടി പരസ്യപ്രചാരണം നടത്തിയതും ഇതിന്‍റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമാണ് പരാതിക്ക് ആധാരം.

നിശബ്ദ പ്രചാരണത്തിലും സ്ഥാനാർഥികൾ തിരക്കിലായി

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടുവോളം സമയം ലഭിച്ചുവെന്ന് സ്ഥാനാർഥികളും പ്രവർത്തകരും. മൂന്ന് മുന്നണികളിൽ എൽഡിഎഫാണ് ആദ്യം സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്. ഫെബ്രുവരി അവസാനത്തോടെ പ്രചാരണം എൽഡിഎഫ് ശക്തമാക്കി.

സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കട്ടേയെന്ന കോൺഗ്രസ് നിലപാട് വന്നതിനു പിന്നാലെ ആന്‍റോ ആന്‍റണിയും കളത്തിലിറങ്ങി. ഔദ്യോഗികമായി സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്നതിലെ കാലതാമസമാണ് പരസ്യ പ്രചാരണത്തിനു തടസമായത്.

അപ്രതീക്ഷിതമായാണ് എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്‍റണി പത്തനംതിട്ടയിലേക്കെത്തിയത്. വോട്ടർമാരെ നേരിൽ കാണുന്നതിനും മൊബൈൽ ഫേണിലൂടെ സംസാരിക്കുന്നതിനുമാണ് സ്ഥാനാർഥികൾ സമയം കണ്ടെത്തിയത്.