കാഞ്ഞിരപ്പുഴ-അട്ടപ്പാടി ബദൽ റോഡ് പദ്ധതി നീളുന്നു
Sunday, April 28, 2024 6:55 AM IST
മണ്ണാർക്കാട്: മണ്ണാർക്കാടിനെ കാഞ്ഞിരപ്പുഴ വഴി അട്ടപ്പാടിയിലേക്കും തമിഴ്നാട്ടിലേക്കും ബന്ധപ്പെടുത്തുന്ന ബദൽ റോഡെന്ന വർഷങ്ങളായുള്ള ആവശ്യം ഇനിയും നടപ്പായില്ല. അഗളി പഞ്ചായത്തിലെ പാറവളവ് മുതൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല വരെയായിരുന്നു നിർദിഷ്ട പാതയുടെ പദ്ധതിരൂപരേഖ.

എന്നാൽ, ഇക്കാര്യത്തിൽ വനംവകുപ്പിന്‍റെ റിപ്പോർട്ട് അനുകൂലമാകാതിരുന്നതാണ് പദ്ധതി നീണ്ടുപോകാൻ കാരണം. അട്ടപ്പാടിയിലെ പാറവളവിൽനിന്ന് ആരംഭിച്ച് പൂഞ്ചോലയിലൂടെ കാഞ്ഞിരം, ചിറക്കൽപ്പടി വഴി എത്തുന്ന റോഡ് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. അട്ടപ്പാടി ചുരംപാതയാണ് മണ്ണാർക്കാടിനെയും അട്ടപ്പാടിയെയും ബന്ധിപ്പിക്കുന്ന ഏകപാത.

അല്ലാത്തപക്ഷം പാലക്കാട്- കോയന്പത്തൂർ വഴി ചുറ്റിസഞ്ചരിച്ചുവേണം ഇവിടങ്ങളിലെത്തിച്ചേരാൻ. മഴക്കാലങ്ങളിൽ അട്ടപ്പാടി ചുരംവഴി യാത്രാതടസം പതിവാകുന്നതാണ് ബദൽറോഡ് എന്ന ആവശ്യം ശക്തമാക്കിയത്. 2018ലെ പ്രളയമഴയിൽ വൻതോതിലുള്ള തടസങ്ങളാണ് ചുരത്തിൽ നേരിട്ടത്.

ദിവസങ്ങളോളം ഗതാഗതതടസം നേരിട്ടത് അട്ടപ്പാടി ഒറ്റപ്പെടാൻ കാരണവുമായി. ബദൽറോഡുമായി ബന്ധപ്പെട്ട് എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, കെ. ശാന്തകുമാരി എന്നിവർ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. കൂടാതെ എംഎൽഎ മാരുടെ നേതൃത്വത്തിൽ വനത്തിലൂടെ നടന്നുള്ള സംയുക്ത പരിശോധനയും നടത്തി. പാറവളവിനും പൂഞ്ചോലയ്ക്കും ഇടയിൽ റോഡിന് ആവശ്യമാകുന്ന വനഭൂമിക്ക് പകരം ഭൂമി നൽകാൻ അട്ടപ്പാടിയിലെ പഞ്ചായത്തുകളും സന്നദ്ധത അറിയിച്ചിരുന്നു.

നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻ ഫീൽഡ് പാതയിലേക്ക് അട്ടപ്പാടി വഴി ബന്ധപ്പെടുമെന്നതിനാൽ തമിഴ്നാടിനും താത്പര്യമുണ്ടെന്നാണ് സൂചന. എന്നാൽ, വനംവകുപ്പിന്‍റെ ഉന്നതതലത്തിൽനിന്നു അനുകൂല റിപ്പോർട്ടല്ല സർക്കാരിലേക്ക് നൽകിയിട്ടുള്ളതെന്നാണ് ലഭിച്ച വിവരമെന്ന് കെ. ശാന്തകുമാരി എംഎൽഎ പറഞ്ഞു. വന്യജീവികളുടെ സാനിധ്യം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത് അനുമതി വൈകാനിടയാക്കുമെങ്കിലും പദ്ധതി നടപ്പാക്കാനാവശ്യമായ ശ്രമങ്ങൾ തുടരുമെന്നും അവർ അറിയിച്ചു.