ബേലൂർ മഖ്ന പേടിയിൽ അടച്ചുപൂട്ടിയ കുറുവാദ്വീപ് ഉടൻ തുറക്കണമെന്ന ആവശ്യം ശക്തം
Wednesday, May 1, 2024 8:23 AM IST
മാനന്തവാടി: ബേലൂർ മഖ്ന പേടിയിൽ അടച്ചുപൂട്ടിയ കുറുവാദ്വീപ് ഉടൻ തുറക്കണമെന്ന ആവശ്യം ശക്തം. അനാവശ്യ നിയന്ത്രണം ജില്ലയിൽ മാത്രം കൊണ്ടുവരുന്നത് ഗൂഡാലോചനയുടെ ഭാഗമായാണെന്നും ദ്വീപ് ഉടൻ തുറന്നു പ്രവർത്തിക്കുകയും ദ്വീപിൽ പ്രവേശിപ്പിക്കുന്ന സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. വയനാട്ടിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചെങ്കിലും കർണാടകയിൽ ഇപ്പോൾ ഒരു നിയന്ത്രണവുമില്ല.

തോൽപെട്ടി വന്യജീവി സങ്കേതത്തിൽ നിന്നു ഏകദേശം ആറുകിലോമീറ്റർ മാറിയുള്ള നാഗർഹോള വനത്തിൽ ബേലൂർ മഖ്ന ഉണ്ടെങ്കിലും ഇവിടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ എല്ലാവർക്കും പ്രവേശനമുണ്ട്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒന്നടങ്കം അടച്ചതോടെ കർണാടകയിലേക്കാണ് ഇപ്പോൾ കേരളക്കാരുടെ യാത്ര. ഇത് കേരളത്തിലെ ടൂറിസം മേഖലയ്ക്കു കനത്ത തിരിച്ചടിയാകുന്നുണ്ട്. കർണാടക ലോബിയുടെ ഇടപെടലിനെ തുടർന്നാണ് ജില്ലയിലെ അടച്ചുപൂട്ടിയ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കാത്തതെന്ന ആരോപണമുണ്ട്.

ജില്ലയിൽ ടൂറിസം കേന്ദ്രങ്ങളിലെ ഇടപാടുകൾ ട്രഷറി വഴിയാക്കിയതും കേരളത്തിലെ ഉദ്യോഗസ്ഥർക്ക് താൽപര്യം കുറയാൻ കാരണമായെന്നും എഐടിയുസി തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി വേണുഗോപാൽ പറഞ്ഞു. ടൂറിസം മേഖലയിൽ വയനാട്ടിൽ ഏറ്റവും പ്രാധാന്യമുള്ള മാസമാണ് മേയ്. അതിനാൽ എത്രയും വേഗം ഈ ടൂറിസം സെന്‍റർ തുറക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് കുറുവയെ ആശ്രയിച്ച് കഴിയുന്നവർ പറയുന്നത്.