വനവിഭവങ്ങൾ കയറ്റി അയക്കാൻ അനുമതിയില്ല: ഗോത്രവിഭാഗങ്ങളുടെ ജീവിതം വഴിമുട്ടുന്നു
Wednesday, May 1, 2024 8:23 AM IST
സുൽത്താൻ ബത്തേരി: സംഭരിച്ച വനവിഭവങ്ങൾ വനംവകുപ്പിന്‍റെ കടുംപിടിത്തം കാരണം കയറ്റിയയ്ക്കാനാകാത്തതിനാൽ പ്രതിസന്ധിയിലായി കല്ലൂർ പട്ടികവർഗ സർവീസ് സഹകരണ സംഘം. ചുണ്ടയും കുറുന്തോട്ടിയും ആയുർവേദ മരുന്നു കന്പനികൾക്ക് കയറ്റി അയക്കുന്നതിന് അനുമതി നിഷേധിക്കുന്നതാണ് സംഘത്തെയും ഗോത്രജനതയേയും ഒരുപോലെ ബാധിക്കുന്നത്.

ഗോത്രവിഭാഗങ്ങളിൽ നിന്നു 2022ൽ 39,000 കിലോചുണ്ടയും 2022-23 വർഷത്തിൽ ശേഖരിച്ച 1,15,000 കിലോ കുറുന്തോട്ടിയുമാണ് സംഘം ശേഖരിച്ചത്. ഇവ ഇതുവരെ കയറ്റിയയ്ക്കാൻ സംഘത്തിന് വനംവകുപ്പ് പാസ് നൽകിയിട്ടില്ല. ഇതുകാരണം 40 ലക്ഷം രൂപയുടെ വനവിഭവങ്ങളാണ് കെട്ടിക്കിടന്ന് നശിക്കുന്നത്.

വനാവകാശ നിയമപ്രകാരം സാമൂഹ്യവനവിഭവ മേഖല കമ്മിറ്റികളുടെ തീരുമാനപ്രകാരം വനവിഭവങ്ങൾ ശേഖരിക്കാനും സംസ്കരിക്കാനും വിപണനം നടത്താനും സൊസൈറ്റിക്ക് അവാകശമുണ്ട്. ഇതുപ്രകാരമാണ് മുൻവർഷങ്ങളിൽ വനവിഭവങ്ങൾ സൊസൈറ്റി സംഭരിക്കുകയും കയറ്റി അയക്കുകയും ചെയ്ചതിരുന്നത്.

എന്നാൽ സൊസൈറ്റിക്കെതിരേ അവകാശികളില്ലാതെ വനംവകുപ്പിന് ലഭിച്ച വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് വർഷമായി വനവിഭവങ്ങൾ കയറ്റി അയക്കുന്നത് തടയുകയാണെന്നാണ് സംഘം പ്രസിഡന്‍റ് രാമകൃഷ്ണൻ പറയുന്നത്. ഇതിനിടയിൽ 2023 ഓഗസ്റ്റിൽ കന്പനിയിലേക്ക് അയച്ച ചുണ്ടയും കുറുന്തോട്ടിയും ലക്കിടിയിൽ വനംവകുപ്പ് തടഞ്ഞിരുന്നു. അന്ന് വനത്തിൽ നിന്ന് ശേഖരിച്ചവയല്ലെന്ന സത്യവാംഗ് മൂലം നൽകിയാണ് സാധനങ്ങൾ അയക്കാൻ സാധിച്ചത്.

യഥാർത്ഥത്തിൽ വയനാട് വന്യജീവിസങ്കേതത്തിൽ നിന്ന് ഇപ്പോൾ ഇത്തരത്തിലുള്ള വിഭവങ്ങൾ ഗോത്രവിഭാഗക്കാർ ശേഖരിക്കുന്നില്ല. പകരം പാതയോരങ്ങളിൽ നിന്നും തരിശുകിടക്കുന്ന കൃഷിയിടങ്ങളിൽ നിന്നുമാണ് ശേഖരിക്കുന്നത്. ഇത് കയറ്റിയയക്കാനാണ് വനംവകുപ്പ് അനുമതി നിഷേധിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ചുണ്ടയുടെയും കുറുന്തോട്ടിയുടെയും ശേഖരണം നടക്കുക. തുടർന്ന് സൊസൈറ്റിയിൽ എത്തിച്ചു നൽകിയാൽ ചുണ്ടയ്ക്ക് കിലോയ്ക്ക് 15 രൂപയും കുറുന്തോട്ടിക്ക് 16 രൂപവീതവും ലഭിക്കും.

നാളിതുവരെ ശേഖരിച്ച വിഭവങ്ങളുടെ തുക ഗോത്ര കുടുംബങ്ങൾക്ക് നൽകി. അതേസമയം 2022ൽ ശേഖരിച്ച ചുണ്ട കയറ്റിപോകാത്തതിനാൽ 2023ൽ കുറുന്തോട്ടി മാത്രമാണ് ശേഖരിക്കാനായത്. ഇപ്പോൾ തേൻ ശേഖരിക്കേണ്ട സമയമാണ്. എന്നാൽ ചുണ്ടയും കുറുന്തോട്ടിയും കയറ്റിപോകാത്തതിനാൽ ഫണ്ടില്ലാത്ത അവസ്ഥയിലാണ് സൊസൈറ്റി. ഇതുകാരണം തേൻശേഖരിച്ചുകൊണ്ടുവരുന്ന ആളുകളിൽ നിന്ന് ഇവ വാങ്ങാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സംഘം.

നിലവിൽ സംഭരിച്ച വനവിഭവങ്ങൾ സൊസൈറ്റിയുടെ ഗോഡൗണിലും പുറത്ത് പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയുമാണ് സൂക്ഷിച്ചിരിക്കുന്നത്. മഴക്കാലമാകുന്നതിന് മുന്പായി ആയുർവേദ മരുന്നുത്പാദന കന്പനികൾക്ക് ഇവകയറ്റിഅയച്ചില്ലെങ്കിൽ പൂർണമായും നശിക്കും. ഇത് വലിയ ബാധ്യതയിലേക്ക് സൊസൈറ്റിയെ തളളിയിടും. കൂടാതെ ഗോത്രജനതയുടെ ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കും. ഇനിയും വിഭവങ്ങൾ കയറ്റിപോയില്ലെങ്കിലും വരുംവർഷങ്ങൾ സംഭരണം പൂർണമായും നിർത്തേണ്ടി വരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

നിലവിൽ വനം മന്ത്രി, എംഎൽഎ, എസ്‌സി, എസ്ടി കമ്മീഷണർ, ജില്ലാകളക്ടർ, സബ് കളക്ടർ, ഡിഎഫ്ഒ, ഫോറസ്റ്റ് വിജിലൻസ് അടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ശേഖരിക്കുന്ന ചുണ്ടയും കുറുന്തോട്ടിയും കയറ്റിയയ്ക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഗോത്രജനതയെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് സൊസൈറ്റി.