നീന്തൽ പരിശീലനം: വലിയ ശിഷ്യസന്പത്തുമായി ഡീവൻസും ജോണ്‍സനും
Friday, May 3, 2024 6:25 AM IST
പുൽപ്പള്ളി: കായികാധ്യാപക ജീവിതത്തിൽനിന്ന് വിരമിച്ചെങ്കിലും നീന്തൽ പരിശീലകവേഷം അഴിക്കാതെ പുല്ലാനിക്കാവിൽ ഡീവൻസും വിരിപ്പാമറ്റം ജോണ്‍സനും.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിനു കുട്ടികളെയാണ് ഡീവൻസും ജോണ്‍സനും നീന്തൽ അഭ്യസിപ്പിച്ചത്. പുൽപ്പള്ളി, മുള്ളൻകൊല്ലി, കബനിഗിരി, പൂതാടി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ക്യാന്പുകളിലൂടെ അനേകരാണ് നീന്തൽ വശമാക്കിയത്.

തുടക്കത്തിൽ നീന്തൽ പരിശീലനത്തിൽ താത്പര്യം കാട്ടുന്ന കുട്ടികളുടെ എണ്ണം കുറവായിരുന്നു. എന്നാൽ പിന്നീട് ചിത്രം മാറി. കുട്ടികൾ കൂട്ടത്തോടെയാണ് പരിശീലനത്തിനു എത്തുന്നത്. വേലിയന്പം ദേവീവിലാസം സ്കൂൾ റിട്ട. കായികാധ്യാപകനാണ് ഡീവൻസ്. വിജയ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച ജോണ്‍സൻ പുൽപ്പള്ളി സെന്‍റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ സേവനം ചെയ്തുവരികയാണ്.

ഓരോ വ്യക്തിയും പരിശീലിക്കേണ്ടതാണ് നീന്തലെന്നു ഡീവൻസും ജോണ്‍സനും പറയുന്നു. കായികക്ഷമത വർധിപ്പിക്കാനും വെള്ളത്തിൽ വീണുള്ള മരണം ഒഴിവാക്കുന്നതിനും ഉതകുന്നതാണ് നീന്തൽ. സാധ്യമാകുന്നിടത്തോളം നീന്തൽ പരിശീലകരായി തുടരാനാണ് ഇവരുടെ തീരുമാനം.