ചേകാടി വനപാതയിൽ കാട്ടാനശല്യം രൂക്ഷം
Tuesday, May 7, 2024 5:45 AM IST
പുൽപ്പള്ളി: വനമധ്യത്തിലെ ചേകാടിയിലേക്കുള്ള യാത്ര ദുരിതമാകുന്നു. കാട്ടാനയെ ഭയന്ന് ഇതുവഴി യാത്ര ചെയ്യാനാവുന്നില്ലെന്നാണു പ്രദേശത്തുകാരുടെ പരാതി. ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കുനേരെ ആനയുടെ ആക്രമണം പതിവായിരിക്കുകയാണ്.

ഇതുവഴി ജോലിക്ക് പോകുന്ന തൊഴിലാളികളും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. പാളക്കൊല്ലി വഴി ചേകാടിയിലേക്കുള്ള റൂട്ടിൽ വെട്ടത്തുർ, കുണ്ടുവാടി, പൊളന്ന, വിലങ്ങാടി എന്നിവിടങ്ങളിലും പാക്കം വഴിയിൽ കുറുവ ദ്വീപിലും പന്നിക്കലിലും നിത്യവും ആനശല്യം രൂക്ഷമാണ്.

സന്ധ്യ കഴിഞ്ഞാൽ പിന്നെ ചേകാടിയിലേക്ക് ഓട്ടോ വരാറില്ല. വനാതിർത്തിയിലെ അടിക്കാടുകൾ പല ഭാഗങ്ങളിലും വെട്ടി നീക്കാത്തതുമൂലം സമീപത്ത് ആന നിന്നാലും കാണാനാവാത്ത അവസ്ഥയാണ്. അടിയന്തരമായി യാത്രക്കാർക്ക് ഭീഷണിയാകുന്ന ആനയെ ഉൾവനത്തിലേക്ക് തുരത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞയാഴ്ച കുണ്ടുപാടി കോളനിയിൽ കന്നുകാലിയെ മേയ്ക്കുകയായിരുന്ന മധ്യവയസ്കന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കർണാടക വനമേഖലയിൽ വരൾച്ച രൂക്ഷമായതോടെ ആനകൾ കൂട്ടമായി കബനി നദി കടന്ന് കുറുവ വനമേഖലയിലേക്കെത്തിയതാണ് ആനശല്യം രൂക്ഷമാകാൻ കാരണം.

ആനകളെ ഭയന്ന് റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾക്ക് നേരെ ആനകൾ ചീറിയടുക്കുന്നതും പതിവായിരിക്കുകയാണ്.