ന്യൂജേഴ്‌സി:ഫിഫ ക്ലബ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ ബ്രസീല്‍ കൗമാര താരം എസ്റ്റെവോ വില്ലിയന്‍ തന്‍റെ വരവ് അറിയിച്ചു.

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയത് ബ്രസീല്‍ ക്ലബ്ബായ പാല്‍മീറസിന്‍റെ 18കാരനായ എസ്റ്റെവോ.

പോര്‍ച്ചുഗല്‍ സൂപ്പര്‍ ടീമായ എഫ്‌സി പോര്‍ട്ടോയെ ഗോള്‍രഹിത സമനിലയില്‍ തളച്ച മത്സരത്തിലാണ് എസ്റ്റെവോ തരംഗമായത്. പോര്‍ട്ടോ ഗോള്‍ കീപ്പര്‍ ക്ലൗഡിയൊ റാമോസിന്‍റെ മിന്നും രക്ഷപ്പെടുത്തലുകള്‍ പോര്‍ട്ടോയെ തോല്‍വിയില്‍നിന്നൊഴിവാക്കി. ഗ്രൂപ്പ് എയില്‍ നടന്ന ആദ്യ മത്സരവും (ഇന്‍റര്‍ മയാമി x അല്‍ അഹ്‌ലി) ഗോള്‍രഹിത സമനിലയായിരുന്നു.

‘അടുത്ത നെയ്മര്‍’ എന്ന വിശേഷണം ഇതിനോടകം സ്വന്തമാക്കിയ എസ്റ്റെവോയ്ക്ക് ലോകത്തിനു മുന്നില്‍ തന്‍റെ കഴിവു വെളിപ്പെടുത്താന്‍ ലഭിച്ച മറ്റൊരു അവസരമായിരുന്നു പോര്‍ട്ടോയ്‌ക്കെതിരായത്.


മെസീഞ്ഞോ എന്ന വിളിപ്പേരുമായെത്തിയ എസ്റ്റെവോ 2024-25 സീസണില്‍ ഇതിനോടകം 33 മത്സരങ്ങളില്‍ 11 ഗോളും അഞ്ച് അസിസ്റ്റും നടത്തി. 2023-24 സീസണില്‍ 50 മത്സരങ്ങളില്‍ 31 ഗോള്‍ സ്വന്തമാക്കിയിരുന്നു.

ബ്രസീലിനായി ഫിഫ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ എസ്റ്റെവോയുടെ അസിസ്റ്റില്‍ പിറന്ന ഗോളിലായിരുന്നു ബ്രസീലിന്‍റെ 1-0 ജയം.

318 കോടി രൂപയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി എസ്റ്റെവോയെ 2024 ജൂലൈയില്‍ സ്വന്തമാക്കിയിരുന്നു. ഫിഫ ക്ലബ് ലോകകപ്പ് കഴിയുന്നതോടെ താരം ചെല്‍സിയില്‍ ചേരും.