പ്രണയപ്പക: പ്രതിശ്രുതവധു കത്തിക്കരിഞ്ഞ നിലയിൽ; പ്രതി തൂങ്ങിമരിച്ചനിലയിലും
പ്രണയപ്പക: പ്രതിശ്രുതവധു  കത്തിക്കരിഞ്ഞ നിലയിൽ;  പ്രതി തൂങ്ങിമരിച്ചനിലയിലും
Tuesday, April 16, 2024 2:08 AM IST
ആനക്കര: വിഷുനാളിൽ പട്ടാന്പിയിൽ പട്ടാപ്പകൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പട്ടാന്പി പള്ളിപ്പുറം തീരദേശപാതയിൽ കൊടുമുണ്ട റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. പട്ടാന്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പ്രവിയ രാവിലെ ജോലിക്കു പോകുന്നവഴിയാണു കൊല്ലപ്പെട്ടത്. സമീപത്ത് ഒരു കത്തിയും കിടന്നിരുന്നു. യുവതിയെ കുത്തിക്കൊലപ്പെടുത്തിയശേഷം തീ കൊളുത്തിയതാണെന്നു പോലീസ് പറഞ്ഞു.

കേസിന്‍റെ തുടക്കത്തിൽ പോലീസ് കുഴഞ്ഞെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞതോടെ സംഭവത്തിന്‍റെ ചുരുളഴിയുകയായിരുന്നു.

പട്ടിത്ത ആലൂർ കാങ്കത്തുപടി ശിവന്‍റെ മകൾ പ്രവിയ (30) ആണ് മരിച്ചത്. ഈ മാസം 29നു പ്രവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. യുവതിയെ ആക്രമിച്ചതു പട്ടിത്തറ ആലൂർ മൂലത്തൊടി സന്തോഷ്(40)ആണെന്നു വ്യക്തമായി. കൊലപാതകത്തിനുശേഷം ആത്മഹത്യക്കു ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയിൽ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


നേരത്തേ സന്തോഷ് നടത്തിയിരുന്ന ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരിയായിരുന്നു പ്രവിയ. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിൽനിന്നു പ്രവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിനു പ്രകോപനമെന്നും പോലീസ് സംശയിക്കുന്നു. നേരത്തേ മറ്റൊരാളെ വിവാഹം ചെയ്ത പ്രവിയ പിന്നീട് ഈ ബന്ധം വേർപെടുത്തിയിരുന്നു. ഇതിനു ശേഷമാണു പ്രവിയ സന്തോഷുമായി അടുപ്പത്തിലായത്.

തന്നെ വിവാഹം കഴിക്കണമെന്നു സന്തോഷ് പ്രവിയയെ നിർബന്ധിച്ചിരുന്നതായി പറയുന്നു. എന്നാൽ പ്രവിയ ഇതിനു തയാറായില്ല. തുടർന്നാണ് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചത്. ഇതിലെ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.