കെഎസ്ആര്‍ടിസി ഓർഡിനറി ബസിന് പിന്നില്‍ ഫാസ്റ്റ് പാസഞ്ചറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
Sunday, April 28, 2024 6:32 AM IST
ചവറ : ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ഓർഡിനറി ബസിന്‍റെ പിന്നില്‍ ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് ഇരു ബസുകളിലേയും നിരവധി യാത്രക്കാർക്ക് പരിക്ക്.

പന്മന ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം ഇന്നലെ രാവിലെ 11.20- ഓടെയായിരുന്നു അപകടം.ഹരിപ്പാട്ട് നിന്നും കൊല്ലത്തേക്ക് പോവുകയായിന്ന ഓര്‍ഡിനറി ബസ് യാത്രക്കാരെ ഇറക്കുന്നതിനിടയില്‍ കരുനാഗപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഓര്‍ഡിനിറി ബസിന്‍റെ പിറകിൽ ശക്തമായി ഇടിച്ച് കയറുകയായിരുന്നു.

ഇരു ബസിലെയും യാത്രക്കാരായ ജയകുമാര്‍ (38),അനില്‍ (52),പ്രശാന്ത്,നിത്യ (31),ഉഷ (56),ഫിറോസ് (21),സജിതാ (40),ജിയോണ്‍(40),ജിഷാ (38),രാഹുല്‍ (38),ആസ്മിന്‍ (22),വര്‍ഷ (18),ജോയല്‍ (20),ജിജോ മാത്യു(19) ,ആസ്മിന്‍ (22),അംബിക (67),ആനന്ദ് (14),നൂറുല്‍ ഹക്കിം (72),സംജിത് (34),സജികുമാര്‍(50),ശുഭ (42),പ്രാര്‍ഥന (14),ജ്യോതിഷ് (48),ആദിത്യ (18),മൈമുനുത്ത (52),അബ്ദുള്‍ വഹാബ് (72),മേഴ്‌സി (62),മായാ വാസുദേവന്‍ (40),ജയന്‍ (49), ജയന്‍ (49), കരീഷ്മ (24),ഹരിതാ (27), ഷെമീന (46), അലീന (22), സെനബാ (63), ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഡ്രൈവര്‍ അനില്‍ കുമാര്‍ ,ഓര്‍ഡിനറി ബസ് ഡ്രൈവര്‍ സജി കുമാര്‍ (45)ഓര്‍ഡിനറി ബസിലെ വനിതാ കണ്ടക്ടര്‍ മുക്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഡ്രൈവര്‍ അനില്‍ കുമാറിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ ബസുകളുടെ കമ്പികളില്‍ തലയും താടിയും ഇടിച്ചും മറ്റുമാണ് പലര്‍ക്കും പരിക്കേറ്റത്. ഇതില്‍ ചിലരുടെ പല്ലുകള്‍ക്കും ക്ഷതം സംഭവിച്ചിട്ടുണ്ട്.
ഇരു ബസിലും നിന്ന് യാത്ര ചെയ്ത യാത്രക്കാര്‍ ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളിലേക്ക് തന്നെ തെറിച്ച് വീഴുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകട വിവരം അറിഞ്ഞ് ചവറ പോലിസ്, ചവറ അഗ്നി രക്ഷാ സേന ,നാട്ടുകാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അപകടത്തില്‍ പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആറ് പേരെ ആലപ്പുഴ മെഡിക്കല്‍ കോളജിലും ഒരാളെ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.ചെറിയ പരിക്കേറ്റവര്‍പ്രഥമ ശുശ്രൂക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.അപകടം നടന്ന സ്ഥലത്ത് ബസുകള്‍ക്ക് സ്റ്റോപ്പില്ലാത്തതിനാല്‍ സാധാരണ ബസ് നിര്‍ത്താറില്ല.

എന്നാല്‍ ഓര്‍ഡിനറി ഇവിടെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു .അപകടത്തില്‍ ഓര്‍ഡിനറി ബസിന്‍റെ പുറക് വശവും ഫാസ്റ്റ് പാസഞ്ചര്‍ ബസിന്‍റെ മുന്‍ വശവും പൂര്‍ണമായും തകര്‍ന്നു. അപകടത്തിൽ പരിക്കേറ്റവരെ ചവറ അഗ്നി രക്ഷാ നിലയത്തിന്‍റെ വാഹനത്തിലും ആംബുലൻഡിലും സ്വകാര്യ വാഹനങ്ങളിലും ആയിട്ടാണ് ആശുപത്രികളിൽ എത്തിച്ചത്.