x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

വെബ് ഡെസ്ക്
Published: September 1, 2026 11:23 PM IST | Updated: September 1, 2026 11:23 PM IST

കൊല്ലം: പുത്തൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു കാരണം അമിത വേഗതയെന്ന് പൊലീസ്. അപകടത്തിന് ഇടയാക്കിയ നിര്‍മാല്യം ബസിന്‍റെ ഡ്രൈവര്‍ രാജേഷിനെതിരെ പുത്തൂര്‍ പൊലിസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. രാജേഷിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ പറഞ്ഞു.

ജീവനക്കാര്‍ അവധിയിലായിരുന്നതിനാല്‍ ഇന്നലെ ഒരു ദിവസത്തേക്കു താത്കാലികമായി ജോലിക്കെത്തിയതാണ് രാജേഷെന്ന് പൊലിസ് പറഞ്ഞു. താമരക്കുളം സ്വദേശിയാണ് ഇയാള്‍. അപകടം നടന്ന ഉടനെ കടന്നുകളഞ്ഞ രാജേഷിനെ പൊലിസ് പിന്നീട് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പടുത്തുകയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് പുത്തൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ ബസ് ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ആറ് യാത്രക്കാരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പുത്തൂരിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍, കൊട്ടാരക്കര താലൂക്ക് ആശുപത്രി, കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി, ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി.

കൊട്ടാരക്കരയില്‍നിന്നു കായംകുളത്തേക്കു പോയ ‘നിര്‍മാല്യം' എന്ന ബസും കരുനാഗപ്പള്ളിയില്‍നിന്നു കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന ‘സൊസൈറ്റി' ബസുമാണ് കൂട്ടിയിടിച്ചത്. വളവില്‍ എതിര്‍ദിശയിലേക്കു കടന്നുകയറി വേഗത്തില്‍ വരികയായിരുന്നു നിര്‍മാല്യം ബസ്. എതിര്‍ ദിശയിലെത്തിയ ‘സൊസൈറ്റി' പരമാവധി ഇടത്തേക്ക് ഒഴിച്ചു നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സമീപത്തെ വീടിന്‍റെ മതിലും ഗേറ്റും തകര്‍ന്നു.

ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തി ലോഹഭാഗങ്ങള്‍ അറുത്തുമാറ്റിയാണ് ബസുകള്‍ പിന്നോട്ടു മാറ്റിയിട്ടത്. ബസിനുള്ളില്‍ കുടുങ്ങിപ്പോയ സൊസൈറ്റി ബസിന്‍റെ ഡ്രൈവര്‍ പെരുംകുളം കൊച്ചുപ്ലാവിള കിഴക്കതില്‍ അജികുമാറിനെ (49) കാബിന്‍ ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. കൈക്കും കാലിനും പരുക്കുണ്ട്.

രണ്ടു ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ യാത്രക്കാരുടെ മുഖത്തും തലയിലുമാണ് കൂടുതലായും പരിക്കേറ്റത്. പലരുടെയും പല്ലുകള്‍ അടര്‍ന്നു പോയി. സമീപ പ്രദേശങ്ങളില്‍നിന്നു വരെ ആംബുലന്‍സുകള്‍ വിളിച്ചു വരുത്തിയാണ് പരി ക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.

 

Tags :

Recent News

Corehub Up