x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവതിയിൽനിന്ന് പണം കവർന്ന കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവ്


Published: March 18, 2026 08:04 AM IST | Updated: March 18, 2026 08:04 AM IST

നിലന്പൂർ: യുവതിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും 15,000 രൂപ പിഴയടക്കാനും നിലന്പൂർ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു.

തിരുവനന്തപുരം ചക്കിപ്പാറ പുനലാലിലെ ലെനിൻ രാജ്ഭവൻ വീട്ടിലെ ഷുഹൈബിനെ (23) യാണ് മൂന്ന് വർഷം തടവിനും 15,000 രൂപ പിഴയടക്കുന്നതിനും പിഴയടച്ചില്ലെങ്കിൽ ഒന്പത് മാസം അധിക തടവ് അനുഭവിക്കുന്നതിനും ശിക്ഷിച്ചത്.

2022 ജൂലൈ മുതൽ ഒന്നാം സാക്ഷിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, പിന്നീട് ജൂലൈ 25 ന് വൈകുന്നേരം ഏഴിന് നിലന്പൂർ കോടതിപ്പടിയിൽ ബലമായി ഓട്ടോറിക്ഷയിൽ പിടിച്ചു കയറ്റികൊണ്ടുപോയിരുന്നു.
ഓട്ടോറിക്ഷയിൽ വച്ച് ലൈംഗിക അക്രമത്തിന് വിധേയമാക്കുകയും തുടർന്ന് ഫോട്ട ോകളും മറ്റും പ്രതി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2000 രൂപ അപഹരിക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസ്.

നിലന്പൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലന്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.
പ്രതി പിഴയടക്കുന്നപക്ഷം പിഴ സംഖ്യ ഇരക്ക് നൽകാനും ഉത്തരവായി.

Tags : nattu vishesham Accused young woman

Recent News

Corehub Up