പയ്യന്നൂർ: ഏറുമാടം മാസികയില്‍ വന്ന പ്രഫ. എ.സി. ശ്രീഹരിയുടെ "ഡീയാക്ടിവേഷന്' എന്ന കവിതയിലെ ആദ്യവരികളാണിവ. ഇതിപ്പോള്‍ മരണത്തിന് മുമ്പേ നടന്ന കവിതയായി.
കവി ശ്രീഹരിയുടെ വേര്പാടറിഞ്ഞവര് സോഷ്യല്‍ മീഡിയകളില്‍ ഈ കവിത പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ കവിതയും വൈറലായി. കവിയും പ്രഭാഷകനും എഴുത്തുകാരനും പയ്യന്നൂരിലെ സാംസ്കാരിക പരിപാടികളിലെ സ്ഥിരം സാന്നിധ്യവും പയ്യന്നൂര്‍ കോളജിലെ മുന്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന പ്രഫഎ.സി. ശ്രീഹരി (56)യുടെ വേര്‍പാട് വി
രമിച്ചതിനു തൊട്ടുപിന്നാലെയായത് യാദൃച്ഛികമാകാം. മേയ് 30നായിരുന്നു നൂറുകണക്കിന് ശിഷ്യഗണങ്ങളുള്ള ഇദ്ദേഹം കോളജിന്റെ പടിയിറങ്ങിയത്.
ഒരാഴ്ച തികയുന്നതിന് മുമ്പേ ജീവിതത്തിൽ നിന്നുള്ള വിടവാങ്ങലും. കുറുവേലി വിഷ്ണുശര്‍മ എഎല്‍പി സ്കൂളിലായിരുന്നു ശ്രീഹരിയുടെ പ്രാഥമിക വിദ്യാഭ്യാസം.
മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലായിരുന്നു തുടര്‍വിദ്യാഭ്യാസം.
1999ല്‍ പ്രസിദ്ധീകരിച്ച 'യുവ കവിതക്കൂട്ടം', 2001ല്‍ പ്രസിദ്ധീകരിച്ച 'കവിതയുടെ നൂറ്റാണ്ട്' എന്നിവയെല്ലാം പ്രശസ്തമായ രചനകളാണ്. കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഓര്മ്മപ്പൂക്കളേ എന്ന ഗാനവും പോടാ മോനേ ദിനേശാ എന്ന വൈറലായ വാക്കിനേയും വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തേയും അവലംബിച്ചെഴുതിയ കവിതകളും ശ്രദ്ധേയമായിരുന്നു.
ഇംഗ്ലീഷ്-മലയാളം സാഹിത്യത്തില്‍ നല്ല അവഗാഹമുണ്ട്. അതിനാല്‍ത്തന്നെ കോളജില്‍നിന്നും വിരമിച്ച ശേഷം മികച്ച സാഹിത്യ സംഭാവനകള്‍ പ്രതീക്ഷിച്ചിരിക്കേയാണ് അപ്രതീക്ഷിത വിടവാങ്ങല്‍.
തോള്‍സഞ്ചിയും നറുപുഞ്ചിരിയുമായി കണ്ടിരുന്ന ഇദ്ദേഹത്തിന്റെ വേര്‍പാട് സാംസ്കാരിക-സാഹിത്യ മേഖലയ്ക്കും നാടിനും കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
Tags : nattu vishesham After the lesson