"അനുയാത്ര' അസിസ്റ്റ് ലിവിംഗ് ഹോമിന് കെട്ടിടം നിർമിക്കാൻ വാങ്ങി നൽകിയ സ്ഥലം ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമുൾപ്പെടെ സന്ദർശിക്കുന്നു.
നിലമ്പൂര്‍: അനുയാത്ര അസിസ്റ്റഡ് ലിവിംഗ് ഹോമിന് കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്ഥലം പഞ്ചായത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ട് രണ്ടു വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് തുടര്‍ നടപടികളാകുന്നത്. അനുയാത്രാ ലിവിങ് ഹോം. വാടക കെട്ടിടത്തില്‍നിന്ന് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ബിരിയാണി ചലഞ്ചില്‍ ശേഖരിച്ച തുക ഉള്‍പ്പെടെ 50 ലക്ഷം രൂപ നല്‍കിയാണ് സ്ഥലം വാങ്ങി നല്‍കിയത്. ചാലിയാര്‍ പഞ്ചായത്തില്‍ അനുയാത്ര അസിസ്റ്റഡ് ലിവിംഗ് ഹോമിന് വേണ്ടിയുള്ള കെട്ടിട നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ഭിന്നശേഷി സൗഹൃദ സംരംഭമായി നടത്തുന്ന പദ്ധതിയാണിത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വാങ്ങിയ 75 സെന്റ് സ്ഥലത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല.
സൗകര്യം ഒരുക്കാന്‍ മന്ത്രിയും സ്ഥലം എംഎല്‍എ യുമായ പി.കെ. ബഷീറിന്റെ നിര്‍ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നുള്ള ഉദ്യോഗസ്ഥ സംഘം എത്തിയത്.
അനുയാത്ര ലിവിംഗ് ഹോമിന് സ്വന്തമായി സ്ഥലവും കെട്ടിടവും എന്ന ലക്ഷ്യവുമായി എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ സുവര്‍ണജൂബിലിയിലാണ് പിടിഎ രംഗത്തുവന്നത്. നാട് നാട്ടുകാര്‍ ഒന്നിച്ച് അണിനിരന്നതോടെ 50 സെന്റ്് സ്ഥലം എന്നത് 75 സെന്ററിലേക്കെത്തി.
നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്് അനുശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തോണിയില്‍ സുരേഷ്, പി.ടി. ഉസ്മാന്, ജലീല്‍ കോട്ടയില്‍, എം.അബ്ദള്‍ റഷീദ്, വി.സി. മാത്യു, നാലകത്ത് ഹൈദരലി, പഞ്ചായത്ത് സെക്രട്ടറി സുനിത, ഭരണസമിതി അംഗങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.