അതിരുകുന്ന്-തലവിൽ റോഡ് കാട് കയറിയ നിലയിൽ.
വിമലശേരി: പൊട്ടിത്തകർന്നും കാടുകയറിയും ഉള്ള നിലയിലുള്ള അതിരുകുന്ന്-ലഡാക്ക്-തലവിൽ റോഡ് യാത്ര ദുരിതമാകുന്നു. ചപ്പാരപ്പടവ് പഞ്ചായത്തിൽപെട്ട മേത്തരുമ്പ-പെരുമ്പടവ്-aaകുറ്റൂർ പൊതുമരാമത്ത്റോഡിനെയും ചപ്പാരപ്പടവ്-എരുവാട്ടി-തേർത്തല്ലി പൊതുമരാമത്ത് വകുപ്പ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് അറ്റകുറ്റപണിയില്ലാതെ പൊട്ടിത്തകർന്നു കിടക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് പ്രധാനമന്ത്രി റോസ്ഗാർ യോജന പദ്ധതിയിൽ പെടുത്തി തലവിൽ ഭാഗത്ത് അതിരുകുന്ന് പ്രദേശത്ത് പഞ്ചായത്ത് ടാറിംഗ് നടത്തിയിരുന്നു എന്നതൊഴിച്ചാൽ മറ്റു പണികളൊന്നും നടന്നിട്ടില്ല. അതിരുകുന്ന് ഭാഗത്ത് റോഡ് പൂർണമായും തകർന്ന നിലയിലാണ്. തലവിൽ പ്രദേശത്ത് റോഡ് കാട് കയറിയ അവസ്ഥയിലാണ്. നിരവധി കയറ്റങ്ങളും ഇറക്കങ്ങളുമുള്ള റോഡിന്റെ വശങ്ങൾ കാടും വളർന്നിട്ടുണ്ട്. കാട് കാരണം എതിർദിശയിൽ നിന്ന് വരുന്ന വാഹനം കാണാനാകില്ലെന്നതിനു പുറമേ എതിരേ വരുന്ന വാഹനത്തിന് കടന്നുപോകാൻ സൈഡ് നൽകാനാവാത്ത സ്ഥിതിയുമുണ്ട്.
വാഹനങ്ങൾ വരുന്പോൾ കാൽനടയാത്രക്കാർ കാട്ടിലേക്ക് കയറി നിൽക്കേണ്ട അവസ്ഥയാണ്. കുറ്റിക്കാടുകളിലെ പാന്പ് ഉൾപെടെയുള്ള ജീവികളും കാൽനടയാത്രക്കാരെ ഭീതിയിലാക്കുന്നുണ്ട്. പൊട്ടിത്തകർന്ന റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്പോൾ കല്ലുകൾ തെറിച്ച് കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നതും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. എത്രയും പെട്ടെന്ന് റോഡ് അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : NattuVishesham DistrictNews