x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫിഫ ലോകകപ്പ് ആവേശത്തിൽ നാടും നഗരവും


Published: June 11, 2026 04:26 AM IST | Updated: June 11, 2026 04:26 AM IST

വെച്ചൂച്ചിറ എണ്ണൂറാംവയൽ‌ സിഎംഎസ് എൽപി സ്കൂൾ അങ്കണത്തിൽ ഇക്കോ ബ്രിക്സ് ഉപയോഗിച്ചു നിർമിച്ച റൊണാൾഡോയുടെ കൂറ്റൻ ശില്പത്തിനൊപ്പം കുട്ടികളും പ്രഥമാധ്യാപകൻ സ

പത്തനംതിട്ട: ഫിഫ 2026 ലോകകപ്പിന് ഇന്ന് കിക്കോഫാകുന്പോൾ നാടും നഗരവും ഫുട്ബോൾ ലഹരിയിലേക്ക്. ആരാധകരുടെ ആവേശം എല്ലായിടത്തും കാണാനുണ്ട്.

നഗരങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളാണ് ലോകകപ്പ് ആവേശത്തിലേക്കു കടന്നത്. വൈകുന്നേരങ്ങളിലെ ചർച്ചകൾ പോലും ചേരിതിരിഞ്ഞായി. ഇഷ്ടരാഷ്‌ട്രങ്ങളുടെ ജഴ്സിയും ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളും നന്പരുകളുമൊക്കെ വേഷങ്ങളായി സ്വീകരിച്ചാണ് ആരാധകരുടെ പ്രകടനങ്ങൾ. താരങ്ങളുടെ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ എല്ലായിടത്തും നിരന്നു.

ഇതിനായി വ്യത്യസ്തതകൾ തേടുന്നവരുമുണ്ട്. ഗ്രൗണ്ടുകളിലും ചേരിതിരിഞ്ഞാണ് ഇപ്പോൾ നാട്ടിലെ ചെറുതാരങ്ങളും പോരാടുന്നത്. ബ്രസീലിനും അർജന്‍റീനയ്ക്കും പോർച്ചുഗലിനുമൊക്കെ ആരാധകർ വേണ്ടുവോളം. ജംഗ്ഷനുകളിലും നാട്ടിൻപുറങ്ങളിലെ ക്ലബ് പരിസരങ്ങളിലുമൊക്കെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് അഭിവാദ്യങ്ങൾ അർപ്പിച്ചിരിക്കുകയാണ്.

ഇന്ന് ആരംഭിക്കുന്ന മത്സരങ്ങൾ വീക്ഷിക്കാനായി ബിഗ് സ്ക്രീനുകൾ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആരാധകർ ആലോചനയിലാണ്. തങ്ങളുടെ ടീമിന്‍റെ മത്സരങ്ങൾ എത്തുന്പോഴേക്കും അതിനുള്ള ക്രമീകരണം ഉറപ്പിക്കുകയാണ് എല്ലായിടത്തും.

റൊണാൾഡോയെ എടുത്തുയർത്തി എണ്ണൂറാംവയൽ സ്കൂൾ

വെച്ചൂച്ചിറ: കുപ്പിക്കട്ടകൾ (ഇക്കോ ബ്രിക്സ് ) കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ ശില്പമൊരുക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ. ലോകകപ്പ്‌ ഫുട്ബോൾ ആവേശം നെഞ്ചിലേറ്റി കുട്ടിക്കൂട്ടം. കൗതുകവും വിസ്മയവും വാനോളമുയർത്തിയ വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിലെ ലോക കപ്പ് വിളംബരം വ്യത്യസ്തമായി. സ്കൂളിലെ ഫെയർ ഫീൽഡ് സ്പോർട്സ് സെന്‍ററിന്‍റെ സഹകരണത്തോടെയാണ് ഫുട്‌ബോൾ ആരവവും പരിസ്ഥിതി സംരക്ഷണവും സംയോജിപ്പിച്ച് പരിപാടി ഒരുക്കിയത്.

വിദ്യാലയത്തിലെത്തിയ കുട്ടിക്കൂട്ടത്തെ അമ്പരിപ്പിക്കുന്ന കാഴ്ചയാണ് വിദ്യാലയ മുറ്റത്ത് ഒരുക്കിയിരുന്നത്. 10 അടി ഉയരത്തിലുള്ള തങ്ങളുടെ ഇഷ്ട താരത്തിന്‍റെ കൂറ്റൻ രൂപം കണ്ട് കുട്ടികൾ തുള്ളിച്ചാടി. ക്രിസ്ട്യാനോ റൊണാൾഡോയുടെ രൂപമാണ് വിദ്യാലയ മുറ്റത്ത് തലയുയർത്തി നിന്നത്.

വലിച്ചെറിയുന്ന പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് റൊണാൾഡോയുടെ രൂപം തീർത്തിരിക്കുന്നത്. കുട്ടികൾ തന്നെ നിർമിച്ച ഇക്കോ ബ്രിക്സാണ് നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്.

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളിൽ കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് വസ്തുക്കൾ കുത്തി നിറച്ചാണ് ഇക്കോ ബ്രിക്സ് ( കുപ്പിക്കട്ടകൾ )നിർമിച്ചിട്ടുള്ളത്. വീടുകളിൽ നിന്നും വിദ്യാലയ പരിസരത്തു നിന്നും ശേഖരിച്ച വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടികൾ ഇക്കോ ബ്രിക്സ് നിർമിച്ചത്. 480 ഇക്കോ ബ്രിക്സ് ഇതിനായി ഉപയോഗിച്ചു. ലോക കപ്പിന്‍റെ ആവേശം നിറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം കുട്ടികളിലൂടെ സമൂഹത്തിലെത്തിക്കുക എന്നതാണ് ഈ പ്രവർത്തനം ലക്ഷ്യമിടുന്നത്.

വിദ്യാലയത്തിലെ ലോകകപ്പ് വിളംബര പരിപാടി വൺ ഗോൾ, വൺ ഡ്രീം ഗ്രാമപഞ്ചായത്തംഗം ടി. കെ. ജയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺസൺ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ജ്യൂവൽ എൽസ, അക്ഷയ് എം. അജയ്, അർപ്പിത് മോളിക്കൽ, എയ്ഡൻ ഷൈനു എന്നിവർ പ്രസംഗിച്ചു.

ഫുട്ബോൾ ആവേശത്തിൽ കലഞ്ഞൂരിലെ കുരുന്നുകളും

കലഞ്ഞൂർ: ലോകമാകമാനം ഫുട്ബോൾ ലഹരി വാനോളം ഉയരുമ്പോൾ ആവേശ ആരവത്തിൽ പങ്കു ചേരുകയാണ് കലഞ്ഞൂർ ഗവ.എൽപി സ്കൂൾ വിദ്യാർഥികളും. മനസിനും ശരീരത്തിനും ഒരേ പോലെ ആവശം പകരുന്ന കായിക ലഹരി മനുഷ്യ വളർച്ചയ്ക്ക് അനിവാര്യമെന്ന് പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ് വിദ്യാർഥികളെ സ്കൂൾ അസംബ്ലിയിൽ ഉദ്ബോധിപ്പിച്ചു.

തുടർന്ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒത്തുചേർന്ന് ആവേശാരവം ഉയർത്തി വിദ്യാർഥികൾ ഒന്നടങ്കം അധ്യാപകർക്കൊപ്പം ലോകകപ്പിന് അഭിവാദ്യമർപ്പിച്ചു. എസ്എംസി ചെയർപേഴ്സൺ ആര്യ ഷിജു, സീനിയർ അധ്യാപിക കെ.പി. ബിനിത, എബി ഏബ്രഹാം, വിദ്യാർഥിപ്രതിനിധികളായ ദേവ മാധവ്, ഭവ്യ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up