വിഷ്ണു.
കോഴിക്കോട്: കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണു (20) വിന്റെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും.
കഴിഞ്ഞ ജൂലൈ ആറിനാണ് വിഷ്ണുവിനെ കടുത്ത തലവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തലച്ചോറിലെ അതിതീവ്രമായ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ച ശേഷം മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ കടുത്ത ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനമെടുക്കുകയായിരുന്നു.
കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ രോഗിക്കും, ഒരു വൃക്ക ആസ്റ്റർ മിംസിൽ ചികിത്സയിലുള്ള മുപ്പത്തിരണ്ടുകാരിക്കും, രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കൽ കോളജിലെ രോഗിക്കും, രണ്ട് കോർണിയകൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിനും കൈമാറി.
Tags : Local News Nattuvishesham Kozhikode